ജിസാ ജോസിന്‍റെ ആദ്യ നോവലായ ‘മുദ്രിത’ ഒരു അന്വേഷണത്തിന്‍റെ കഥയാണ്. എവിടെ നിന്ന് വന്നു എന്നോ, എവിടേക്ക് പോയി എന്നോ അറിയാത്ത, അൻപത് കഴിഞ്ഞ ഒരു സ്ത്രീയെ തേടി ഇറങ്ങുന്ന ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ അന്വേഷണത്തിന്‍റെ കഥ.

മുദ്രിത നയിച്ച വഴിയിലൂടെ ഒരു ദീർഘയാത്രക്ക് തയ്യാറെടുത്ത ഒൻപതു സ്ത്രീകളും ഒരു ചെറുപ്പക്കാരനും അടങ്ങുന്ന പത്തു പേരുടെ ജീവിതം നമുക്ക് മുൻപിൽ തുറന്നുവയ്ക്കുന്നത് അസാധാരണമായ ഒരു ലോകമാണ്. സാധാരണക്കാരായ ആളുകളുടെ ആന്തരിക ജീവിതങ്ങൾ ചേർത്തു വച്ച് എഴുതിയ അസാധാരണ ലോകം.

രചനാ പാടവവും കഥാപാത്ര സൃഷ്ടിയും ആശയസമ്പുഷ്ടിയും നോവലിനെ മനോഹരമാക്കുന്നു.

ഹിമാദ്രി എന്ന പഴയ ബോർഡ്‌ തൂങ്ങിക്കിടക്കുന്ന എന്നോ നിർത്തിപ്പോയ ഒരു ട്രാവൽ ഏജൻസിയിലേക്ക് വരുന്ന ഒരു കോളിലൂടെയാണ് കഥ ആരംഭിക്കുന്നത്.10 സ്ത്രീകൾ മാത്രമുള്ള ഒരു യാത്ര ആ ട്രാവൽ ഏജൻസി ഏറ്റെടുത്ത് നടത്തിക്കൊടുക്കണം എന്നാവശ്യപെട്ട് മുദ്രിത അനിരുദ്ധനെ വിളിച്ച കോൾ.

ഒറീസ്സയിലെ കുഗ്രാമങ്ങളിലേക്ക്‌ ട്രെയിനിലാണ് ആ സംഘത്തിനു യാത്ര പോകേണ്ടത്. സംഘനേതാവിന്‍റെ പേര് പോലെ അസാധാരണമാണ് മറ്റംഗങ്ങളുടെയും പേരുകൾ. സർവ്വരഞ്ജിനി, സഞ്ചാരിണി ദീപ്ത, ഉമാ നാരായണി, ബേബി, വെണ്ണില, ഹന്ന, ശാശ്വതി, മരിയനളിനി, മധു മാലതി എന്നിങ്ങനെയാണാ പേരുകൾ. അവരിൽ വീട്ടമ്മയും മാധ്യമപ്രവർത്തകയും തയ്യൽക്കാരിയും വീട്ടു ജോലിക്കാരിയും കന്യാസ്ത്രീയും ടീച്ചറുമൊക്കെയുണ്ട്. ഈ വൈവിധ്യത്തിനു പിന്നിലും ഇവരെ എല്ലാവരെയും ചേർത്ത് നിർത്തുന്ന ഘടകങ്ങൾ ഒറ്റപ്പെടലും ഏകാന്തതയുമാണ്. ആണധികാര ലോകത്തിന്‍റെ ചാട്ടയടികൾക്ക് വിധേയരായവരാണ് ഈ ഒൻപത് പേരും.

ദുഃഖത്തിന്‍റെയും ഏകാന്തതയുടെയും ആൺരൂപമായ അനിരുദ്ധനും ഇവരിൽ നിന്ന് വ്യത്യസ്തനല്ല. ആഘോഷങ്ങളും ആരവങ്ങളും ഒഴിഞ്ഞ ജീവിതത്തിൽ പൊടുന്നനെ ഉയരുന്ന ഒരു പ്രതീക്ഷയുടെ കിരണമായിരുന്നു, അനിരുദ്ധൻ അടക്കം പത്തുപേർക്കും ഈ ഒറീസ്സ യാത്ര.

ഓരോ കഥാപാത്രത്തെയും തെളിവോടെ നമുക്ക് മുൻപിൽ കൊണ്ട് നിർത്തുമ്പോഴും അവരുടെ ഉള്ളിലെ ആഴം നമുക്ക് തൊട്ടെടുക്കാൻ ആവാതെ, മുൻപിൽ സാഗരം പോലെയുണ്ട് താനും. ഇടയ്ക്കിടെ പറഞ്ഞു പോകുന്ന പുരാണ കഥകളും സാഫോയുടെ കവിതാ ശകലങ്ങളും കഥയുടെ മാറ്റ് കൂട്ടുന്നു.

‘മുദ്രിത’യുടെ വായന മനോഹരമായ ഒരു അനുഭവമായിരുന്നു. യാത്രികരായ അവർ കാണാൻ ആഗ്രഹിച്ച ചിത്രോൽപല എന്ന നദി പോലെ തന്നെ വ്യത്യസ്തമായ ഒരു അനുഭവം!


PHOTO CREDIT : JISA JOSE
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

ഇലകൾ മരിക്കുമ്പോൾ

ചിലർ പോകുന്നത് അങ്ങനെയാണ്.. ഒച്ചപ്പാടുകളില്ലാതെ, നിലവിളികൾ ഉയർത്താതെ കണ്ണീരുപെയ്യുന്ന മുഖങ്ങൾ ചുറ്റിലുമില്ലാതെ.. അധികമാരുമറിയാതെ ഒരില വീഴും പോലെ അവരങ്ങനെ കടന്നുപോകും.. ഭൂമിയിൽ സ്വന്തമിടമുണ്ടാക്കാത്തവർ.. ഇടകലരാത്തവർ..…
Read More

ദി ഫോർട്ടി റൂൾസ്‌ ഓഫ് ലവ്

ടർക്കിഷ് എഴുത്തുകാരി എലിഫ് ഷഫാക്കിന്‍റെ ‘ദി ഫോർട്ടി റൂൾസ്‌ ഓഫ് ലവ്’ ബിബിസിയുടെ ‘ലോകത്തെ രൂപപ്പെടുത്തിയ’ മികച്ച 100 നോവലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ പുസ്തകമാണ്.…
Read More

സഹചാരി

ഉറങ്ങുന്ന നിന്നെ നോക്കി, വെളുക്കുവോളം ഉണർന്നിരിക്കണമെന്നുണ്ടെനിക്ക്. നിന്‍റെ നനുത്ത ചിരിയുടെ നിലാവെളിച്ചം ചുണ്ടുകളാൽ ഒപ്പിയെടുത്ത് ലോകത്തിലേറ്റവും മനോഹരമായ ഇരുട്ട് സൃഷ്ടിക്കണമെന്നുണ്ട്.. നമ്മളപ്പോൾ അപ്രതീക്ഷിതമായൊരു തുരങ്കപാതയുടെ…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 5

തൻ്റെ ജനതയുടെ വിദ്യാഭ്യാസത്തിനായിരുന്നു ഏറ്റവും പ്രാമുഖ്യം മഹാത്മാ അയ്യങ്കാളി നൽകിയിരുന്നതെങ്കിലും ഒപ്പം മറ്റു പല സാമൂഹികവും തൊഴിൽപരവുമായ അവകാശങ്ങൾക്ക് വേണ്ടിയും അദ്ദേഹം പോരാടാൻ ഇറങ്ങി.…
Read More

എന്തിനെന്നറിയാതെ പൊഴിയുന്ന കണ്ണുനീർ..

‘കയറാൻ പറ്റില്ല.. എമർജൻസി നിറയെ ആളുണ്ട്, സഹകരിക്കൂ..’ ഹിന്ദിയിൽ സെക്യൂരിറ്റി ആ സ്ത്രീയോട് പറഞ്ഞു കൊണ്ടേയിരുന്നു… “എനിക്ക് കാണണം..” എന്നു വാശി പിടിച്ചു കുട്ടികളെ…
Read More

വൃദ്ധസദ….

പേമാരി കഴിഞ്ഞതിൻ്റെ അവശിഷ്ടങ്ങൾ ബാക്കി നിൽക്കേ കേമനെന്നത് വിളിച്ച് അറിയിച്ചു കൊണ്ട് കണ്ണാടി ചില്ലുകളും മറ്റു സാമഗ്രികളും തൊട്ട് തലോടി മിന്നിച്ചെടുക്കാൻ സൂര്യൻ്റെ പരാക്രമങ്ങൾ…
Read More

കറുത്ത ശലഭങ്ങൾ

നമുക്ക് മുൻപേ വന്നവരുടെ ചവിട്ടടികളിൽ ഞെരിഞ്ഞ ഇലകളിൽ നോക്കിക്കൊണ്ട് ശലഭക്കൂട്ടങ്ങൾ ഹൃദയങ്ങൾ പോലെ സ്പന്ദിച്ചു കൊണ്ടിരുന്ന തണൽമരത്തിനു കീഴെ നാം വെറുതെ നിന്നു. നിമിഷങ്ങൾ കരിയിലകളിൽ…
Read More

അപരിചിത

എൻ്റെ മുറിയിൽ പതിഞ്ഞ നിൻ്റെ മുദ്രകളെ മായ്ക്കുകയായിരുന്നു ഞാൻ ഓർമക്കളങ്ങളിൽ പടർന്നൊഴുകിയ നിറങ്ങളാദ്യം കളഞ്ഞു ഞാൻ മുഖം ചേർത്തു കിടന്ന നിൻ്റെ ഉടുപ്പുകളിൽ നിന്ന്…
Read More

മുൻപ്

മുൻപ് എപ്പോഴാണ് നമ്മളിതു വഴി വന്നത്? ഞാനിന്നാദ്യമായി കാണുന്ന ഈ നഗരം അവസാനിക്കുന്നിടത്തെ അശരീരികൾ പോലെ എവിടുന്നോ കുട്ടികളുടെ കളിചിരികൾ കേൾക്കുന്ന, മങ്ങിയ വെളിച്ചം…
Read More

മഷി

പുസ്തകം ചോദിച്ചു :  “എന്തിനാണ് നീയെന്നെ കോറി വേദനിപ്പിക്കുന്നത്…? പേന പറഞ്ഞു : “ശൂന്യമായ നിന്നിലേക്ക് ഞാനെൻ്റെ പ്രാണനെയാണ് നിറയ്ക്കുന്നത്, ഒടുവിലത് നിലയ്ക്കുമ്പോൾ ഞാൻ…
Read More

സന്ദർശനം

വെയിൽ കത്തിയാളുമൊരുച്ചനേരത്ത്ആരോ മറന്നിട്ട നാട പോലെ അനാഥമായൊരുപഴയ സ്റ്റേഷനിൽനിന്നെ കാണാനായി, അതിനായ് മാത്രം..ഞാൻ തീവണ്ടിയിറങ്ങുന്നത്ഉണർവിലെന്ന പോലത്രമേൽ വ്യക്തമായ്പുലരിയെത്തുന്നേരമെവിടെ നിന്നോ വന്നസ്വപ്നത്തിനൊടുവിൽ ഇന്നലെ കണ്ടു.. നീ…
Read More

നാർക്കോട്ടിക് ജിഹാദ്

എൻ്റെ സിരകളിൽ ധമനികളിൽ പടർന്നുകിടപ്പുണ്ട് ആ ലഹരി.. ലഹരിയല്ലായിരുന്നത്.. അലയടിച്ചുയരുന്ന ഉന്മാദം ഓ,ഉന്മാദമല്ലത്.. കെട്ടഴിഞ്ഞ കൊടുങ്കാറ്റ്.. നിൻ്റെ വാക്ക്‌..നിൻ്റെ ചിരി..നീ.. എന്നെത്തിരയുമ്പോൾ നിന്നെ മാത്രം…
Read More

യുദ്ധമുഖം

നിന്നിൽ നിന്ന് എന്നിലേക്ക്‌ തന്നെ, പരിചിതമായ ഈ ഏകാന്തതയിലേക്ക്‌ തന്നെ മടങ്ങിവന്ന എനിക്ക് യുദ്ധം കഴിഞ്ഞ് സ്വന്തം ഗ്രാമത്തിലെ വിരസമായ ജീവിതത്തിലേക്ക് തിരിച്ചെത്തിയ പോരാളിയുടെ…
Read More

ജാൻ.എ.മൻ

ഒരിടത്ത് മരണവും ഒരിടത്ത് ജനനവും എന്ന തത്വചിന്താപരമായ ഒരു തീം ആയിരുന്നു നർമത്തിൻ്റെ ഇഴകൾ ചേർത്ത് ചിദംബരം എന്ന സംവിധായകന് ജാൻഎമൻ എന്ന തൻ്റെ…