അതൊരു സ്വപ്നമാവാനാണിട.
സത്യമെന്ന് തോന്നിക്കുന്നത്രയും
റിയലിസ്റ്റിക്കായൊരു സ്വപ്നം.
എന്‍റെ നിശ്വാസങ്ങൾ മാത്രമേറ്റിരുന്ന ജാലകത്തിനരികിലിരുന്ന്
വേനൽ രാത്രിയുടെ ക്ഷീണിതമായ കുളിരിലേക്ക്
പരിചിതനായൊരാൾ സിഗരറ്റ് പുകച്ചുരുളുകളുതിർക്കുന്നു.
അതിഥികൾ വരാത്ത, പുറം ലോകത്തിനദൃശ്യമായ ഈ ഇരുണ്ട ഗൃഹത്തിലേക്ക്
അയാളിനി തിരിച്ചു വന്നില്ലെങ്കിലെന്നു ഭയന്ന്
ഞാനാ ചുരുളുകളിലുൾച്ചേർന്ന് നിശബ്ദയായിരിക്കുന്നു.
താനൊരു സ്വപ്‌നമാണെന്നറിയാതെ അയാൾ സ്വപ്നങ്ങളെപ്പറ്റി സംസാരിക്കുന്നു.
എന്നോടൊപ്പം കൈകോർത്ത് നടക്കുന്ന തെരുവോരങ്ങളെപ്പറ്റി,
അരികിലുറങ്ങിയെണീക്കുന്ന അലസ പ്രഭാതങ്ങളെപ്പറ്റി,
പ്രപഞ്ചത്തിലെ ഏറ്റവും ഏകാകിയായ നക്ഷത്രത്തെപ്പറ്റി, അനന്തതയെപ്പറ്റി,
ചിലപ്പോഴൊക്കെ സമയത്തെപ്പറ്റിയും.
സ്നേഹത്തെ എക്സ് ആക്സിസിലും സമയത്തെ വൈ ആക്സിസിലുമെടുത്ത്
വിരൽ കൊണ്ട് ശൂന്യതയിൽ ഗ്രാഫ് വരച്ച് അയാളെന്നെ ചിരിപ്പിക്കുന്നു.
നിനയാത്ത നേരത്ത് തോളിൽ തൊടുന്ന കനിവിന്‍റെ കൈ പോലെ
പൊടുന്നനെ വേനൽമഴയുണരുന്നു.
പുകവലയങ്ങൾ പോലെ മഴയിലേക്ക് എപ്പോഴോ ഞാനലിഞ്ഞു ചേരുന്നു.
ഉറക്കത്തിന് അയാളെ വിട്ടുകൊടുക്കും മുൻപ്,
അയാളുടെ ചിരിയുടെ അനുരണനങ്ങളെ മാത്രം,
കളഞ്ഞുപോകാതിരിക്കാൻ,
ഹൃദയത്തിലെവിടെയോ ഞാനൊളിച്ചുവയ്ക്കുന്നു.
മഴയുടെ കനിവില്ലാത്ത, വിളറിയ പ്രഭാതത്തിന്‍റെ കണ്ണാടിയിൽ
എന്‍റെ കൺകീഴിലെ ഇരുളിലേക്ക് ഞാൻ നോക്കി നിൽക്കുമ്പോൾ,
ജാലകച്ചില്ലിന്മേലവശേഷിച്ച
മഴത്തുള്ളികളിൽ ഒരു ഗ്രാഫ് തെളിയുന്നു.
പുകച്ചുരുളുകൾ പോലെ അൽപ്പായുസ്സായ,
അനന്തതയിലേക്കുയരുന്ന ഒരു എക്സ്പൊണെന്ഷ്യൽ ഗ്രാഫ്.


PHOTO CREDIT: JR KORPA
Bookmark (1)

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

റൂൾ ഓഫ് തേർഡ്സ്

അബ്സ്ട്രാക്ട് ചിത്രങ്ങൾ മാത്രം വരയ്ക്കാറുള്ള നഗരത്തിലെ പ്രധാന ചിത്രകാരൻ മെഹ്‌റൂഫ് ആരാധന ഒന്നുകൊണ്ടു മാത്രം വരച്ചുകൊണ്ടിരിക്കുന്ന ദ്രുപദയുടെ അപൂർണമായ പെയിന്റിംഗിലേക്ക്‌ അവളുടെ ഭർത്താവായ ഞാൻ…
Read More

അറ്റെൻഷൻ പ്ലീസ്

ജിതിൻ ഐസക് തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ‘അറ്റെൻഷൻ പ്ലീസ്’ ബ്രില്യന്റ് എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ചിത്രമാണ്. മേക്കിങ്ങിലെ ഓരോ ഘടകവും പ്രശംസ അർഹിക്കുന്നു.…
Read More

വാഗ്ദാനങ്ങൾ

പൊള്ളയായ വാഗ്ദാനങ്ങളിൽ പാഴായിപോയ കുറെ ജന്മങ്ങളുണ്ട്‌. വാക്കിലും നോക്കിലും ഇഷ്ടങ്ങളൊന്നുത്തന്നെ എന്ന് കരുതിപോയവർ. അവരത്രേ ശരിക്കും പ്രണയിച്ചിരുന്നവർ! ശുഭം നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു…
Read More

അപരൻ

ഏകാന്തതയും ഞാനും സൊറ പറഞ്ഞിരുന്നൊരു വൈകുന്നേരത്ത് പൊടുന്നനെ മുഴങ്ങിയ കോളിങ് ബെല്ലിൽ നടുങ്ങിയ ഞാനും പഴയൊരു ബാഗും തോളിലിട്ട് അപരിചിതനായ നീയും വീടിൻ്റെ തുറന്ന…
Read More

താളം

നിശ്ചലതയിൽ നിന്നും ഉയിർ വീണ്ടെടുത്ത രണ്ടു തുടിപ്പുകൾ പോലെ ഭൂഖണ്ഡങ്ങൾ അകലെയെങ്കിലും പുതുതായി പിറവി കൊണ്ട രണ്ടു ചെറുറിപ്പബ്ലിക്കുകളുടെ പാരസ്പര്യത്തോടെ ഞാൻ നിന്നെയും നീയെന്നെയും…
Read More

ക്വാറന്റീന്‍

അലാറങ്ങളുടെ പ്രതീക്ഷകള്‍ക്കുമപ്പുറം ഉറക്കം കൂട്ടിക്കൊണ്ടു പോയിക്കിടത്തി ഒരുപാട് വൈകിയുണര്‍ത്തുന്ന ചില രാവിലെകളുണ്ടായിരുന്നല്ലോ, ഒരു പക്ഷേ ഇത്ര നേരത്തേ ഉണര്‍ന്നിരുന്നാലത്തരം പ്രഭാതങ്ങളകന്നു പോകുമായിരിക്കും. അത്രമേല്‍ തിരക്കിട്ട്…
Read More

അടയാളങ്ങൾ

പുഴയൊഴുകുന്ന വഴികൾക്ക്  പുഴക്ക് മാത്രം കൊടുക്കാൻ കഴിയുന്ന വിരല്പാടുകൾ പോലെ നിൻ്റെ വാക്കുകൾ  എൻ്റെയുള്ളിൽ കൊത്തിവയ്ക്കുന്ന അടയാളങ്ങൾ A V I N Share via: 19 Shares 5 1 1 1…
Read More

പരിഭാഷകൾ

എനിക്കും നിനക്കും പൊതുവായിരുന്ന ഒരേയൊരു ഭാഷയിൽ പ്രണയത്തിൻ്റെ മധുവിധുക്കാലത്താണ് നീ പറയുന്നത്.. പുതിയ ഭാഷകൾ പഠിക്കൂ.. നമ്മൾ ഇനിയും കേൾക്കാത്തവ ഓരോന്നിലും പ്രണയത്തിൻ്റെ പരിഭാഷ…
Read More

മാറ്റൊലി

നൂറ്റാണ്ടുകളുടെ സഹനത്തിൻ്റെ ഇരുണ്ട ദിനരാത്രങ്ങളുടെ തേങ്ങലുകളിൽ നിന്ന്, കലാപങ്ങളുടെ മാറ്റൊലികളിൽ നിന്ന്, രക്തസാക്ഷികളുടെ ഹൃദയത്തുടിപ്പുകളിൽ പോലും നിറഞ്ഞ സ്വാതന്ത്ര്യമോഹങ്ങളിൽ നിന്ന്, മരണത്തിനു മുന്നിലും പതറാതെ…
Read More

വീണ്ടുമൊരു പുസ്തക ദിനം

ഇന്ന് ഏപ്രിൽ 23, പുസ്തക ദിനമായി ലോകമെങ്ങും ആചരിക്കപ്പെടുന്നു. അതോടൊപ്പം തന്നെ പുസ്തകങ്ങൾക്കും പകർപ്പവകാശ നിയമത്തിനുമുള്ള അന്തർദേശീയ ദിനമെന്നും ഏപ്രിൽ 23 അറിയപ്പെടുന്നു. നിർമിതബുദ്ധി…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 2

പൊതു വഴിയിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള സമരം 1893 : പട്ടിക്കും പൂച്ചയ്ക്കും പോലും നടക്കാവുന്ന പൊതുവഴിയിലൂടെ പുലയരുൾപ്പടെയുള്ള സാധുക്കൾക്ക് നിഷേധിക്കപ്പെട്ടിരുന്ന ഇരുണ്ട കാലഘട്ടം. സഞ്ചരിക്കാനുള്ള അവകാശത്തിനു…
Read More

സഞ്ചാര സ്വാതന്ത്ര്യങ്ങളിലെ ലിംഗവിചാരങ്ങൾ

“Result: SARS CoV-2 RNA NOT DETECTED” അക്ഷരങ്ങൾ എൻ്റെ മുൻപിൽ നൃത്തം ചെയ്യുകയായിരുന്നു. മൂന്നു നാലു ദിവസമായി തൊണ്ടയിൽ ഒരു ബുദ്ധിമുട്ട്, നേരിയ…
Read More

ചില നിശബ്‌ദവൈറസുകൾ

അന്ന് മാർച്ച്‌ 13 ആയിരുന്നു. ഡോമിനിക് ലാപിയറിൻ്റെ ‘സിറ്റി ഓഫ് ജോയ്’ എന്ന നോവലിൽ പ്രളയവും കോളറയും പിന്നാലെ ചുഴലിക്കാറ്റും തകർത്തെഞ്ഞിട്ടും ആനന്ദനഗരമെന്ന് പേരുള്ള…
Read More

മുൻപ്

മുൻപ് എപ്പോഴാണ് നമ്മളിതു വഴി വന്നത്? ഞാനിന്നാദ്യമായി കാണുന്ന ഈ നഗരം അവസാനിക്കുന്നിടത്തെ അശരീരികൾ പോലെ എവിടുന്നോ കുട്ടികളുടെ കളിചിരികൾ കേൾക്കുന്ന, മങ്ങിയ വെളിച്ചം…