അവളുടെ വീട്ടിലേക്ക് പുസ്തകം വിൽക്കാനായിട്ടാണ് അയാൾ വന്നത്. . അവൾക്ക് വലിയൊരു ലൈബ്രറി ഉണ്ടെന്നും പുസ്തകങ്ങൾ വാങ്ങി വായിക്കുന്നതാണ് പ്രധാന ഹോബിയെന്നും അയാളോട് ആരോ പറഞ്ഞിരുന്നു.

ആയടുത്ത് ആദ്യ പതിപ്പ്  ഇറങ്ങിയ, ഏറെ പ്രസിദ്ധമായ ഒരു പുസ്തകം അവൾ ഇരിപ്പുമുറിയിലേക്ക് വന്നയുടനെ അയാൾ കാണിച്ചു…

അപ്പോൾ അവൾ ഒന്നും മിണ്ടാതെ അയാൾ ഇരിക്കുന്ന സോഫയും കടന്ന് പുറകിലേക്ക് പോയി, അതുവരെ അയാൾ ശ്രദ്ധിക്കാതിരുന്ന ഒരു പുസ്തക അലമാരക്ക് നേരെ നടന്നു.. ഒരു പുസ്തകമെടുത്തു..

മുറിയിലേക്ക് കടന്നു വരുന്ന പ്രകാശത്തെ ചെറുതായി അടച്ചുകൊണ്ട് ജനലിന് നേരെ അവൾ ആ പുസ്‌തകം പിടിച്ചു..

അയാൾ അവൾക്ക് കാണിച്ചു കൊടുത്ത അതേ പുസ്തകം.. അയാൾ ഞെട്ടി.. ഏറെ പഴക്കം ചെന്നത്..

കാൽ നൂറ്റാണ്ട് മുൻപിലെ ഏതോ വർഷത്തെ അവാർഡ് കിട്ടിയതായി അതിന്‍റെ കവറിൽ മങ്ങിയ സ്വർണ്ണ നിറമുള്ള അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നു..

അപ്പോഴാ മുറി ഇരുണ്ടതും ഉഷ്ണമേറിയതുമായി അയാൾക്ക് തോന്നി..

ആ മുറിയുടെ പഴമ അപ്പോഴാണ് അയാൾ ശ്രദ്ധിച്ചത്… അവളെയും. അവൾ തനിയെ സംസാരിക്കുകയായിരുന്നു പതിഞ്ഞ ശബ്ദത്തിൽ.

അവളുടെ കണ്ണുകൾ അയാളെ നോക്കുന്നില്ലെന്ന് അപ്പോൾ അയാൾ തിരിച്ചറിഞ്ഞു. അയാൾ അവിടെയുണ്ടെന്ന് ഗൗനിക്കാതെ അവൾ ആ പുസ്തകവും കൊണ്ട് തിരിച്ചു പോയി അലമാര തുറന്നു പുസ്തകങ്ങളെ അടുക്കി ഒതുക്കി വക്കാൻ തുടങ്ങി.

ഒന്ന്‌ രണ്ടു തവണ അവളെ വിളിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു..

പക്ഷേ അയാളില്ലാത്ത ഒരു ലോകത്തിൽ എന്ന പോലെ അവൾ അയാളെ കണ്ടില്ല.. കേട്ടതുമില്ല..

അല്പ നേരം കൂടെ അവിടെ തന്നെ നിന്ന് അയാൾ ആ മുറിക്ക് പുറത്തിറങ്ങി. വീടിനു പുറത്തിറങ്ങി..വിശാലമായ പറമ്പിൽ കാടുപിടിച്ചത് പോലെ മരങ്ങൾ ആയിരുന്നു. താനിത് ഇപ്പോഴാണോ ശ്രദ്ധിച്ചത് എന്ന അമ്പരപ്പോടെ അയാൾ നടന്നു. ഇങ്ങോട്ട് വരുമ്പോൾ ഒരു സാധാരണ പുരയിടമായി തോന്നിച്ചത് ഗഹനത നിറഞ്ഞ ഒരു കോട്ട പോലെ അയാൾക്ക് പിന്നിൽ തലയെടുത്ത് നിന്നു. അയാളുടെ ഉള്ളിലേക്ക് ആരോ പിന്തുടരുന്നത് പോലെ ഒരു ഭയപ്പാട് ഇരച്ചുകയറി

വർദ്ധിക്കുന്ന നെഞ്ചിടിപ്പോടെ തോളിലെ ഭാരമേറിയ പുസ്തകക്കെട്ട് വക വെക്കാതെ അയാൾ ധൃതിയിൽ നടന്നു. മുറ്റവും മതിലും കടന്നു മുന്നോട്ട് പോയി തിരിഞ്ഞു നോക്കുമ്പോൾ മരക്കൂട്ടങ്ങൾക്കിടയിൽ ആ വീട് കാണാതായിരുന്നു.. അങ്ങനെ ഒന്ന് അവിടെയില്ലായിരുന്നു എന്ന് പോലും തോന്നിപ്പോയി..

ഒരു ദുസ്വപ്നത്തിൽ നിന്ന് പുറത്തു കടക്കാൻ എന്ന പോലെ അയാൾ നടന്നുകൊണ്ടിരുന്നു..


PHOTO CREDIT : PIERRE BAMIN
Bookmark (2)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

ഇനിയുമെത്ര ദൂരം

വിണ്ടടർന്ന കാലുകളിൽ ചോരച്ചാലുകളോടെ പൊരിവെയിലിൽ വരണ്ട ദേഹത്തോടെ മുഷിഞ്ഞൊരു മാറാപ്പുമായി കണ്ണുകളിൽ കനലുമായി നീ നടന്നടുക്കുന്നു സ്വപ്‌നങ്ങളുടെ ചിറകടിയൊച്ച നിനക്ക് പിറകിലെവിടെയോ കേൾക്കവയ്യാത്ത ദൂരത്തിൽ…
Read More

മനപ്രയാസം

‘പൊരിഞ്ഞ വെയിലിൽ,  ഇരു കാലുമില്ലാതെ ലോട്ടറി വിൽക്കുമ്പോഴും അയാളിൽ ചിരി നിറഞ്ഞു നിന്നു. എങ്ങനെ സാധിക്കുന്നുവെന്ന് ആരാഞ്ഞപ്പോൾ, “കോടികളുടെ ബിസിനസ്സിനിടയിൽ എന്ത് മനപ്രയാസം…..” എന്ന്…
Read More

കറുത്ത ശലഭങ്ങൾ

നമുക്ക് മുൻപേ വന്നവരുടെ ചവിട്ടടികളിൽ ഞെരിഞ്ഞ ഇലകളിൽ നോക്കിക്കൊണ്ട് ശലഭക്കൂട്ടങ്ങൾ ഹൃദയങ്ങൾ പോലെ സ്പന്ദിച്ചു കൊണ്ടിരുന്ന തണൽമരത്തിനു കീഴെ നാം വെറുതെ നിന്നു. നിമിഷങ്ങൾ കരിയിലകളിൽ…
Read More

സാഹിത്യ നൊബേൽ 2021 ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണയ്ക്ക്

ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ടാൻസാനിയൻ നോവലിസ്റ്റായ അബ്ദുൾറസാക്ക് ഗുർണ അർഹനായി. സാഹിത്യ നൊബേല്‍ നേടുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ വംശജനാണ് ഗുർണ. കോളനിവത്കരണം…
Read More

അവശേഷിപ്പ്

മണ്ണുമാന്തി യന്ത്രം പൊടുന്നനെ അമൃതയുടെ ഓർമ്മകളുടെ ചില്ലകൾ ഓരോന്നായി പിഴുതെറിയാൻ തുടങ്ങി… ഒരുനാൾ താൻ ഇതെല്ലാം മറക്കാൻ ആഗ്രഹിക്കുമെന്നവൾക്ക് അറിയാമായിരുന്നു. എന്നാൽ അത് ഇത്രയും…
Read More

അപരിചിതൻ

വീണ്ടുമൊരു മായക്കാഴ്ചയായി എന്നിൽ നിറയൂ. ഓരോ തിരിവിലും പിൻവിളിയിലും നിന്ന്, നിന്നെത്തിരഞ്ഞു ഞാൻ വീണ്ടുമലയട്ടെ. എനിക്ക് പിന്നിടാനുള്ള വഴികളിൽ കാലത്തിന്‍റെ കണികകൾക്കിടയിൽ എവിടെയോ നീ…
Read More

ലക്ഷമണ രേഖ

പെണ്ണായി പിറന്നതു കൊണ്ട് മാത്രം വരയ്ക്കപ്പെട്ട ലക്ഷമണ രേഖകളാണ് ഇവിടെ മൊത്തം! @ആരോ PHOTO CREDIT : PIXABAY Share via: 20 Shares…
Read More

ആഗസ്റ്റ് 17

‘മീശ’യിലൂടെ മലയാള സാഹിത്യ ലോകത്തേക്ക് ആരാധ്യമായ ധീരതയോടെ നടന്നുകയറി, ജെ സി ബി പുരസ്‌കാരം വരെ നേടിയ എസ്.ഹരീഷിന്‍റെ രണ്ടാമത്തെ നോവൽ ‘ആഗസ്റ്റ് 17’…
Read More

എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം

കോവിഡ് കാലത്തെ അതിജീവിക്കുവാൻ വേണ്ടി പ്രഖ്യാപിക്കപ്പെട്ട കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക പാക്കേജിലെ ഒരു പദ്ധതിയാണിത്. പ്രതിസന്ധിയിലായ സൂക്ഷ്മ ചെറുകിട ഇടത്തര മേഖലയെ(MSME) ഉത്തേജിപ്പിക്കുക എന്ന…
Read More

മഷി

പുസ്തകം ചോദിച്ചു :  “എന്തിനാണ് നീയെന്നെ കോറി വേദനിപ്പിക്കുന്നത്…? പേന പറഞ്ഞു : “ശൂന്യമായ നിന്നിലേക്ക് ഞാനെൻ്റെ പ്രാണനെയാണ് നിറയ്ക്കുന്നത്, ഒടുവിലത് നിലയ്ക്കുമ്പോൾ ഞാൻ…
Read More

തിങ്കളാഴ്ച നിശ്ചയം

പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനും പത്രപ്രവർത്തകനുമായ ക്രിസ്റ്റഫർ ബുക്കർ പറഞ്ഞത് ഈ ലോകത്താകെ മനുഷ്യർക്ക് പറയാൻ അടിസ്ഥാനപരമായി എഴു പ്ലോട്ടുകളേ ഉള്ളൂ എന്നതാണ്. എന്നിട്ടും നൂറുനൂറായിരം…
Read More

നീയും ഞാനും 

അപ്പുറത്തെ മുറിയിൽ ക്വാറന്റൈനിൽ നീ ഇപ്പുറത്ത് ഞാനും നമ്മുടെ ശ്വാസനിശ്വാസങ്ങൾ ഒരു ചുവരിൻ്റെ ദൂരത്തിൽ ഒരു കുഞ്ഞൻ അണുവിനാൽ ബന്ധിതരായി നീയും ഞാനും…. KELLY…
Read More

ശൂന്യത

എഴുതുവാനെന്നോണം തൂലിക പിടിച്ചപ്പോഴൊക്കെ വിരലുകൾ വിസ്സമ്മതിച്ചു, എഴുതി തുടങ്ങിയവ മുഴുവിപ്പിക്കാൻ അവ സമ്മതിച്ചുമില്ല, എന്നാൽ എഴുതിയവ ഓരോന്നായി വായിച്ചു തുടങ്ങുമ്പോഴൊക്കെ മിഴികൾ നിറഞ്ഞു തുടങ്ങി,…
Read More

ഇലകൾ മരിക്കുമ്പോൾ

ചിലർ പോകുന്നത് അങ്ങനെയാണ്.. ഒച്ചപ്പാടുകളില്ലാതെ, നിലവിളികൾ ഉയർത്താതെ കണ്ണീരുപെയ്യുന്ന മുഖങ്ങൾ ചുറ്റിലുമില്ലാതെ.. അധികമാരുമറിയാതെ ഒരില വീഴും പോലെ അവരങ്ങനെ കടന്നുപോകും.. ഭൂമിയിൽ സ്വന്തമിടമുണ്ടാക്കാത്തവർ.. ഇടകലരാത്തവർ..…