ടർക്കിഷ് എഴുത്തുകാരി എലിഫ് ഷഫാക്കിന്‍റെ ‘ദി ഫോർട്ടി റൂൾസ്‌ ഓഫ് ലവ്’ ബിബിസിയുടെ ‘ലോകത്തെ രൂപപ്പെടുത്തിയ’ മികച്ച 100 നോവലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ പുസ്തകമാണ്. 2009 മാർച്ചിലാണ് ഇത് ആദ്യം പ്രസിദ്ധീകരിച്ചത്.

തീവ്രമായ ഇമോഷനുകളിലൂടെ കടന്നുപോകാതെ ഒരാൾക്ക് ഈ പുസ്തകം വായിക്കാനാവില്ലെന്ന് ഉറപ്പ്. മികച്ചതും ലോകോത്തരവുമായ ഒരു കഥ നമ്മളെ സ്വാധീനിക്കുന്ന തരത്തിൽ നമ്മളുടെ ഉള്ളിലേക്കിറങ്ങി പരിവർത്തനം നടത്തുമ്പോഴാണ് അവിസ്മരണീയമായി നമുക്കനുഭവപ്പെടുന്നത്. എലിഫ് ഷഫാക്കിന്‍റെ ഈ സൃഷ്ടി അത്തരത്തിലുള്ള, നമ്മുടെ ഹൃദയത്തെ തീ പിടിപ്പിക്കുന്ന ഒരു മാസ്റ്റർപീസ് ആണ്.

രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലാണ് കഥ മുന്നോട്ട് പോകുന്നത്, അഥവാ ഈ നോവലിലെ രണ്ടു കഥകൾ മുന്നോട്ടു പോകുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന എല്ല റൂബെൻസ്റ്റീൻ എന്ന ഒരു വീട്ടമ്മയുടേതാണ് ആദ്യ കഥ. മൂന്ന് കുട്ടികളും ഭർത്താവും ഉള്ള കുടുംബം മുന്നോട്ടു കൊണ്ട് പോകുമ്പോഴും ഒറ്റപ്പെടലും ശൂന്യതയും നിറഞ്ഞ മനസ്സോടെയാണ് അവൾ ജീവിക്കുന്നത്.

പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൂഫി കവി റൂമിയെയും അദ്ദേഹത്തിന്‍റെ ഗുരുവും ആത്മസുഹൃത്തും ആയി അറിയപ്പെട്ടിരുന്ന തബ്രീസിലെ ഷംസിനെയും കുറിച്ച് അസീസ് സഹറ എന്ന അറിയപ്പെടാത്ത എഴുത്തുകാരൻ എഴുതിയ ‘സ്വീറ്റ് ബ്ലാസ്ഫെമി’ എന്ന ഒരു നോവലിന്‍റെ കൈയെഴുത്തുപ്രതി അവളുടെ കയ്യിൽ ഒരു ജോലിയുടെ ഭാഗമായി എത്തുന്നു.

സ്വന്തം മകളുടെ പ്രണയത്തെക്കുറിച്ച് പരിഹാസത്തോടെ സംസാരിച്ച് അത് ഉപേക്ഷിക്കാൻ അവളെ പ്രേരിപ്പിക്കുന്ന എല്ല അന്ന് തന്നെ ‘സ്വീറ്റ് ബ്ലാസ്ഫെമി’ വായിക്കാൻ തുടങ്ങുമ്പോൾ കാണുന്ന ആദ്യ വരി പ്രണയത്തെ ഉദ്ഘോഷിക്കുന്ന ഒന്നായിരുന്നു. അവൾ മകളോട് പറഞ്ഞ പ്രസ്താവനയുടെ നേർ വിപരീതം! ആ യാദൃശ്ചികത കണ്ട് ഞെട്ടി അവൾ ആ പുസ്തകത്തിന്‍റെ ‘മിസ്റ്റിക്’ ലോകത്തേക്ക് ഇറങ്ങുന്നു.

1244ല്‍ കൊനിയയില്‍ വച്ചാണ് ജലാലുദ്ദീന്‍ റൂമിയും ഷംസും പരസ്പരം കണ്ടുമുട്ടുന്നത്. തന്‍റെ ആത്മാവിന്‍റെ നേർപാതിയെ കണ്ടുമുട്ടുന്നത് പോലെയായിരുന്നു അത് ഇരുവർക്കും. അവർ തമ്മിൽ കണ്ടുമുട്ടേണ്ടവർ ആയിരുന്നു എന്ന് ഇരുവർക്കും അറിയാമായിരുന്നതുപോലെ… റൂമിയുടെ ഖബറിടത്തിന് അല്പം മാത്രം ദൂരത്ത്, ‘അലാത്തിന്‍’ എന്നറിയപ്പെടുന്ന സ്ഥലത്തുവച്ചാണ്, ആ രണ്ടു ജ്ഞാന മഹാസമുദ്രങ്ങള്‍ ആദ്യമായി സംഗമിച്ചത്. 1244 നവംബര്‍ 30-ന് അവർ തമ്മില്‍ നടന്ന ആദ്യ കൂടിക്കാഴ്ച്ചയുടെ സ്മാരകമായി മഖ്ബറയ്ക്കടുത്തുള്ള നഗരത്തെരുവില്‍ ഒരു സ്തൂപം സ്ഥിതി ചെയ്യുന്നു.

വായന പുരോഗമിക്കുന്നതോടൊപ്പം എല്ലക്ക് കാരണം മനസ്സിലാക്കാൻ സാധിക്കാത്ത ഒരു ആവേശത്തോടെ അതിന്‍റെ നിഗൂഢത രചയിതാവിലേക്ക്‌ അവൾ മനസ്സുകൊണ്ട് ഒരു യാത്രയാരംഭിക്കുന്നു. എല്ലയും അസീസും തമ്മിലുള്ള ഇ-മെയില്‍ കത്തിടപാടുകള്‍ ഷംസിന്‍റെ പ്രണയ നിയമങ്ങള്‍ക്കൊപ്പം എല്ലയ്ക്കും അസീസിനുമിടയിലെ ആത്മബന്ധമായി വളരുന്നു. അസീസിന്‍റെ ഓരോ മെയിലും അവളെ നവീകരിക്കുകയായിരുന്നു.
ഒറ്റക്കിരിക്കാന്‍ ഇഷ്ടമില്ലാതിരുന്ന എല്ല പതിയെ ഏകാന്തത ഇഷ്ടപ്പെട്ടു തുടങ്ങുന്നു.

റൂമിയും ഷംസും തമ്മിലെ അതിഗാഢമായ സ്‌നേഹബന്ധം കാലത്തിനു അതീതമാണ് എന്നതിന്‍റെ ഉദാഹരണം കൂടിയാണ്, എല്ലയും ഷംസിന്‍റെ സ്വഭാവ സവിശേഷതകളുള്ള നോവലിസ്റ്റ് അസീസ് സഹറയും തമ്മിലുടലെടുക്കുന്ന ഗാഢമായ ആത്മബന്ധം. പതിമൂന്നാം നൂറ്റാണ്ടിലെ കഥയ്‌ക്കൊപ്പം ഈ നൂറ്റാണ്ടിലെ പ്രണയവും മുന്നോട്ട് പോകുന്നു.

കഥയുടെ മറ്റൊരു പ്രത്യേകത ലോകപ്രശസ്തനായ റൂമിയല്ല ഈ പുസ്തകത്തിന്‍റെ കേന്ദ്രബിന്ദു എന്നതാണ്. റൂമിയെ മാത്രമല്ല വായനക്കാരെയും പ്രബുദ്ധരാക്കാൻ സഹായിച്ച, അല്ലെങ്കിൽ സഹായിക്കുന്ന ‘നൊമാഡ്’ ആയ ഷംസ് ഓഫ് തബ്രിസ് ആണ് ഈ പുസ്തകത്തിലെ രണ്ടു കാലഘട്ടത്തിലെയും ഹീറോ.

വിശ്വാസത്തിന്‍റെയും ആത്മീയതയുടെയും എല്ലാ ഭാവത്തിലുമുള്ള സ്നേഹത്തിന്‍റെയും വേർപാടിന്‍റെയും ഹൃദയഭേദകമായ പരീക്ഷണങ്ങൾ നിറഞ്ഞ ഒരു വിചിത്രമായ ലോകത്തേക്ക് എല്ലയെയും നമ്മളെയും കൂട്ടിക്കൊണ്ടുപോകുന്ന സൂഫി മിസ്റ്റിസിസവും വാക്യങ്ങളും ഉൾക്കൊള്ളുന്ന ഒരു അന്വേഷണമാണ് ‘പ്രണയത്തിന്‍റെ നാൽപ്പത് നിയമങ്ങൾ’. ആധുനിക ലോകത്തിനു നഷ്ടപ്പെട്ടുപോയി എന്ന് നമ്മൾ കരുതുന്ന പരിശുദ്ധ സ്നേഹത്തിന്‍റെയും ആത്മീയതയുടെയും ഭാഷയിൽ പുസ്തകം നമ്മളോട് സംസാരിക്കുന്നു.

ഒരു ഘട്ടത്തിലും വിരസത തോന്നാത്ത തരത്തിൽ കൗതുകമുണർത്തുന്നതാണ് ആഖ്യാനം. ഈ ഇന്റർനാഷണൽ ബെസ്റ്റ് സെല്ലർ പുസ്തകത്തെക്കുറിച്ചുള്ള ഒരു അവലോകനത്തിനു സത്യത്തിൽ പ്രസക്തിയില്ല. എങ്കിലും വായനക്കാരന് ഒരിക്കലും മറക്കാൻ കഴിയാത്ത മനോഹരമായ ഒരു അനുഭവമായിരിക്കും എലിഫ് ഷഫാക്കിന്‍റെ ഈ കൃതി.

പുസ്തകത്തിൽ പറയുന്നത് പോലെ,

“പ്രണയത്തിൽ ഏർപ്പെടുന്നതിനു മുൻപും ശേഷവും ഒരു വ്യക്തിക്ക് അയാൾ ആയിത്തന്നെ തുടരാൻ കഴിയില്ല.. അഥവാ അയാൾക്ക് മാറ്റമേയില്ലെങ്കിൽ അയാളുടേത് യഥാർത്ഥ പ്രണയം ആയിരിക്കില്ല.”
ഈ പുസ്തകം വായിക്കുന്ന ഒരാളുടെ അവസ്ഥയും അത് തന്നെ. ഈ നാല്പത് പ്രണയനിയമങ്ങളും നമ്മുടെ മനസ്സിന്‍റെ ഏതെല്ലാമോ സൂക്ഷ്മ തലങ്ങളെ തൊടുന്നു, പരിവർത്തനം ചെയ്യുന്നു. നമ്മുടെ ബന്ധങ്ങളിലേക്ക്, യഥാർത്ഥ സ്നേഹങ്ങളിലേക്ക്, എല്ലയെപ്പോലെ നമ്മളും കണ്ണും പൂട്ടിയിറങ്ങുന്നു.. അതും അടുത്ത നിയമമാണ് ‘ഭാവിയെ പറ്റി ഓർക്കാതെ, ഓരോരോ നിമിഷമായി ജീവിച്ചു തീർക്കാൻ വേണ്ടി ഇറങ്ങി തിരിക്കുക’.

PHOTO CREDIT : JUNE
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

ഖബർ

“ഇവിടെ ഒരു ഖബർ ഉണ്ടായിരുന്നു എന്നത് തെളിയിക്കാനുള്ള രേഖ വല്ലതും ഹാജരാക്കാനുണ്ടോ?” കോടതിയുടെ ചോദ്യം “ഇല്ല. പക്ഷേ രേഖ ഇല്ല എന്നത് കൊണ്ട് ഖബർ…
Read More

ഒരിക്കലെങ്കിലും

ഒരിക്കലെങ്കിലും തിരിച്ചു പോകണം വെയിൽ ചായുന്ന നേരത്ത് മുളങ്കാടുകൾ പാട്ടു പാടുന്ന മയിലുകൾ പറന്നിറങ്ങുന്ന നാട്ടുവഴികളിലേക്ക് കൊയിത്തൊഴിഞ്ഞ  പാടങ്ങളിൽ കരിമ്പനത്തലപ്പുകളുടെ നിഴലുകൾ ചിത്രം വരയ്ക്കുന്നത്…
Read More

മനപ്രയാസം

‘പൊരിഞ്ഞ വെയിലിൽ,  ഇരു കാലുമില്ലാതെ ലോട്ടറി വിൽക്കുമ്പോഴും അയാളിൽ ചിരി നിറഞ്ഞു നിന്നു. എങ്ങനെ സാധിക്കുന്നുവെന്ന് ആരാഞ്ഞപ്പോൾ, “കോടികളുടെ ബിസിനസ്സിനിടയിൽ എന്ത് മനപ്രയാസം…..” എന്ന്…
Read More

സഞ്ചാരപഥം

സ്വപ്നങ്ങൾക്കു പിന്നാലെയുള്ള സഞ്ചാരപഥം. അതിന്‍റെ യുക്തി എന്താണെന്ന് അറിയില്ല. പക്ഷേ മനുഷ്യനു ജീവിക്കാൻ സ്വപ്നങ്ങൾ വേണം. അവൻ തന്നെയാകുന്ന അവന്‍റെ കഥയിലെ നായകന് ചുറ്റും…
Read More

സഞ്ചാര സ്വാതന്ത്ര്യങ്ങളിലെ ലിംഗവിചാരങ്ങൾ

“Result: SARS CoV-2 RNA NOT DETECTED” അക്ഷരങ്ങൾ എൻ്റെ മുൻപിൽ നൃത്തം ചെയ്യുകയായിരുന്നു. മൂന്നു നാലു ദിവസമായി തൊണ്ടയിൽ ഒരു ബുദ്ധിമുട്ട്, നേരിയ…
Read More

മുദ്രിത

ജിസാ ജോസിന്‍റെ ആദ്യ നോവലായ ‘മുദ്രിത’ ഒരു അന്വേഷണത്തിന്‍റെ കഥയാണ്. എവിടെ നിന്ന് വന്നു എന്നോ, എവിടേക്ക് പോയി എന്നോ അറിയാത്ത, അൻപത് കഴിഞ്ഞ…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 3

പൊതു ഇടങ്ങളിലെ പ്രവേശനത്തിനുള്ള സമരം 1912: കാർഷിക പണിയില്ലാത്തപ്പോൾ ഉണ്ടാക്കുന്ന പായ, കൊട്ട, വട്ടി, മുറം,  പശുവിന് കൊടുക്കാൻ ചെത്തിയെടുക്കുന്ന പുല്ല് തുടങ്ങിയവയുമായെത്തുന്ന പുലയർക്കോ…
Read More

ചിലമ്പൊച്ചകൾ

ഇന്നീയിടവഴിയിൽ ഏകനായ് ഞാൻ നിൽക്കെ ഇന്നുമോർക്കുന്നു നിൻ കാൽ ചിലമ്പൊച്ചകൾ നിന്‍റെ ചിരിയും കളി വാക്കുകളും, അലതല്ലിടുന്നെൻ കാതിലിപ്പോഴുമെന്നപ്പോൽ നാണമോടെ നീയെന്നുമെങ്ങോ പാഞ്ഞു പോം…
Read More

അഴികൾക്കിടയിൽ

മെല്ലെ വിരൽകൊണ്ട് പുസ്തകങ്ങൾക്ക് മീതെ തലോടാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി. ബെന്യാമിൻ്റെ ആടുജീവിതവും മാധവിക്കുട്ടിയുടെ കോലാടും ബഷീറിൻ്റെ മതിലുകളും പരിചിതമായ മറ്റു പലതും വിരലിൽ…
Read More

നിന്നോട് പറയാനുള്ളത്

പകലിൽ നിന്നെ സ്വതന്ത്രനാക്കുന്ന നിശബ്ദതയല്ല എൻ്റെയുള്ളിൽ രാവു കനക്കുമ്പോൾ മാത്രം രസമുയരുന്ന നിൻ്റെ പ്രണയമാപിനിയുടെ താപോന്മാദത്തിൽ ഞാനുരുവിടുന്ന നിരർത്ഥ ജല്പനങ്ങളുമല്ലത് പകലിനുമിരവിനുമിടയിൽ ഞാനെവിടെയോ സ്വയം…
Read More

ഏകാന്തതയുടെ രാജകുമാരി

അങ്ങകലെ നീ എന്തുചെയ്യുന്നു എന്നെനിക്കറിയില്ല. മൂടൽമഞ്ഞിലെന്നപോലെ അവ്യക്തമായ്‌ തെളിയുന്ന നിൻ്റെ രൂപം,  പരിഭവങ്ങളും പരാതികളും വിമർശനങ്ങളുമായി വാക്കുകളാലെന്നെ തേടിയണയും നേരങ്ങളിലൊന്നിൽ ഒരു യാത്രമൊഴിപോലെ മിന്നിയകലുന്ന…
Read More

അടയാളങ്ങൾ

പുഴയൊഴുകുന്ന വഴികൾക്ക്  പുഴക്ക് മാത്രം കൊടുക്കാൻ കഴിയുന്ന വിരല്പാടുകൾ പോലെ നിൻ്റെ വാക്കുകൾ  എൻ്റെയുള്ളിൽ കൊത്തിവയ്ക്കുന്ന അടയാളങ്ങൾ A V I N Share via: 19 Shares 5 1 1 1…
Read More

എസ്ബിഐ യിൽ വമ്പിച്ച ഇളവുകളോടെ “ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി”

കോവിഡ്-19 സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും കടുത്ത സാമ്പത്തികപ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ പരിതസ്ഥിതി കണക്കിലെടുത്തു കൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ കുടിശ്ശികക്കാർക്കായി വമ്പിച്ച…