1923 ഇൽ ഗ്രേറ്റ്‌ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമാകുവാൻ ഐറിഷ് ജനത നടത്തിയ ആഭ്യന്തരയുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ‘ദി ബൻഷീസ് ഓഫ് ഇൻഷെറിൻ’ എന്ന സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. ഇൻഷെറിൻ എന്ന ഐറിഷ് ദ്വീപ് ഗ്രാമത്തിലെ രണ്ടു സുഹൃത്തുക്കളിൽ ഒരാൾ സൗഹൃദത്തിൽ നിന്ന് വിടുതൽ ആഗ്രഹിക്കുന്നതും അതിനെ തുടർന്ന് ഉണ്ടാകുന്ന സംഘർഷങ്ങളുമാണ് മാർട്ടിൻ മാക്ഡോണ എഴുതി സംവിധാനം ചെയ്ത ‘ദി ബൻഷീസ് ഓഫ് ഇൻഷെറിൻ’ എന്ന സിനിമയുടെ വിഷയം.

ആജീവനാന്ത സുഹൃത്തുക്കളായി അറിയപ്പെട്ടിരുന്നവരാണ് കോളം ഹാരിയും പാഡ്രൈക്കും. ഒരു ദിവസം കോളം ഹാരി ഈ സൗഹൃദത്തിൽ നിന്ന് ഒരു മുന്നറിയിപ്പും കൂടാതെ പിന്മാറാൻ തീരുമാനിക്കുന്നു. തമ്മിൽ പിരിയുന്നത് അംഗീകരിക്കുന്നതിന് പകരം കോളം ഹാരിയുടെ പുറകെ നടന്നും തന്‍റെ സഹോദരിയുടെ സഹായത്തോടെയും മറ്റും കാര്യങ്ങൾ പഴയ പടിയാക്കാനാണ് പാഡ്രൈക്ക് ശ്രമിക്കുന്നത്. എല്ലാം വിഫലമാണ് എന്ന് കാണുമ്പോൾ
സ്വയം വില കെട്ട് കോളം ഹാരിയോട് യാചിക്കാൻ പോലും പാഡ്രൈക്ക് മടിക്കുന്നില്ല. ആ സമയത്താണ് തങ്ങൾ രണ്ടുപേരുടെയും വ്യക്തിത്വം തികച്ചും വ്യത്യസ്തമായിരുന്നു എന്ന യാഥാർഥ്യം മറ്റുള്ളവരിൽ നിന്നും പാഡ്രൈക്ക് മനസ്സിലാക്കുന്നത്. കോളം ഹാരി ഗ്രാമവാസികളുടെ അഭിപ്രായത്തിൽ ഒരു ചിന്തകനാണ്. തന്‍റെ അസ്തിത്വത്തിന്‍റെ അർത്ഥം തേടിയും സംഗീതരചന നടത്തിയും തന്‍റെ ശിഷ്ട ജീവിതം ചെലവഴിച്ച് ലോകത്ത് തന്‍റെതായ ഒരു മുദ്ര പതിപ്പിക്കാൻ അയാൾ ആഗ്രഹിക്കുന്നു, മറുവശത്ത്, ഒരു സാദാ ഗ്രാമീണനാണ് പാഡ്രൈക്ക്, സഹോദരിയും സുഹൃത്തും വളർത്തു മൃഗങ്ങളും അടങ്ങുന്ന ചെറിയ ലോകത്തിൽ തൃപ്തനായ ഒരാൾ.

കോളം ഹാരിയുടെ അകൽച്ച കൊണ്ട് പാടെ തകർന്നു പോകുന്ന പാഡ്രൈക്ക് ആത്മവിശ്വാസവും ആത്മാഭിമാനവും ഇല്ലാത്ത നിരാശഭരിതനായി പരിണമിക്കുന്നു. പാഡ്രൈക്കിനെ തിരിച്ചു കിട്ടാൻ വേണ്ടി ക്രൂരവും ഭ്രാന്തവുമായ കാര്യങ്ങൾ ചെയ്യുന്നു. പാഡ്രൈക്ക് തന്‍റെ അരികിലേക്ക് വരുന്നത് തടയാൻ വേണ്ടി സ്വയം നശിപ്പിക്കാൻ പോലും തയ്യാറാകുന്ന കോളം ഹാരിയും മറ്റൊരു ഭ്രാന്തൻ തന്നെ എന്ന് നമ്മൾക്കു കാണാൻ സാധിക്കും. പാഡ്രൈക്ക് ഒരു ബോറനാണ് എന്ന് കോളം ഹാരി പറയുമ്പോൾ അയാൾ മാത്രമല്ല, ഈ ദ്വീപ് മുഴുവൻ ബോറന്മാരാണ് എന്ന് കോളം ഹാരിയോട് വിളിച്ചു പറയുന്ന സിയോബാൻ (നടി കെറി കൊൻഡോൺ അവതരിപ്പിച്ച പാഡ്രൈക്കിന്‍റെ സഹോദരി) സിനിമയിലെ ശക്തമായ ഒരു കഥാപാത്രമാണ്. ആ ഗ്രാമത്തിൽ സെൻസിബ്ളായി പെരുമാറുന്ന ഏക വ്യക്തിയും അവൾ തന്നെ.

സിനിമ വ്യക്തിബന്ധങ്ങളെ സംബന്ധിച്ച ഒരുപാട് ചിന്തകളെ ഉയർത്തിവിടുന്നുണ്ട്. പ്രണയമായാലും സൗഹൃദമായാലും ദാമ്പത്യമായാലും ഒരു ബന്ധത്തിൽ നിന്ന് വ്യക്തമായ കാരണം കൊണ്ടോ ഒരു കാരണവും ഇല്ലാതെയോ ഒരാൾ പിന്മാറാൻ തീരുമാനിക്കുമ്പോൾ സ്വന്തം സ്പേസ് വേണം എന്ന് ആഗ്രഹിക്കാൻ ഉള്ള അയാളുടെ അവകാശബോധവും മറ്റേ വ്യക്തി അനുഭവിക്കുന്ന തകർച്ചയും സ്വയംപീഡയും ഒരേസമയം സിനിമ നമുക്ക് അനുഭവവേദ്യമാക്കിത്തരുന്നു .

ഉയർന്ന ചിന്തകൾ വച്ചു പുലർത്തുന്നവരും ലളിതമായ മനസ്സുള്ളവരും ഇട കലർന്നു ജീവിക്കുന്ന ഒരു സമൂഹത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ദാർശനിക സങ്കീർണതകളെ സിനിമ ചിത്രീകരിക്കുന്നു. ഇരുഭാഗത്തും ന്യായങ്ങൾ ഉണ്ട് എന്നിരുന്നാലും എത്ര അടുപ്പമുള്ള ബന്ധത്തിൽ നിന്നും ഒരാൾക്ക് മാറിപ്പോകാനുള്ള അവകാശം ഉണ്ടെന്നും, എത്ര കണ്ട് വേദനിച്ചാലും മറ്റെയാൾ അത് അംഗീകരിച്ച് നിശബ്ദം തിരിഞ്ഞു നടക്കുകയാണ് വേണ്ടത് എന്നും തന്നെയാണ് സിനിമ പറഞ്ഞുവയ്ക്കുന്നത്

‘ത്രീ ബിൽബോർഡ് ഔട്ട്സൈഡ് എബ്ബിങ്, മിസോറി’ പോലെയുള്ള ചിത്രങ്ങളിലൂടെ നിരവധി അക്കാദമി അവാർഡുകൾ നേടിയ മാർട്ടിൻ മക്ഡോണയുടെ മറ്റൊരു മാസ്റ്റർപീസ് തന്നെയാണ് ചിത്രം.

പാഡ്രൈക്കായി അഭിനയിക്കുന്ന കോളിൻ ഫാരലിന്‍റെയും കോളം ഹാരിയായ ബ്രണ്ടൻ ഗ്ലീസണിന്‍റെയും അഭിനയം സിനിമയെ ഒന്നുകൂടി മികവുറ്റത് ആക്കുന്നു.


PHOTO CREDIT : SEARCHLIGHT PICTURES
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

നിഴൽ

നിഴൽ പോലെ അദൃശ്യയായി നിന്നോടൊപ്പം നടന്നത് കൊണ്ട് തമ്മിൽ പിരിഞ്ഞപ്പോഴും മറ്റാരുമത് അറിഞ്ഞതേയില്ല… MARTINO Share via: 36 Shares 4 2 3…
Read More

കത

ആദ്യമായി ഫേസ്ബുക്കിൽ പ്രസിദ്ധീകരിക്കപ്പെടുകയും വളരെ പെട്ടെന്ന് തന്നെ വായനക്കാരുടെ ശ്രദ്ധയിൽ വരികയും അവിടെ മായാത്ത ഇടം നേടുകയും ചെയ്ത നോവലാണ് ആർ രാജശ്രീ എഴുതിയ…
Read More

പഴുത്

ഉച്ചരിക്കാനാകാത്ത വാക്ക് പോലെ എന്‍റെയുള്ളിൽ എന്തോ പിടയ്ക്കുന്നുണ്ട്, നീയുറങ്ങുമ്പോൾ അരികിൽ ഉറങ്ങാതെയിരുന്ന് ഞാനതിനെ തുറന്ന് പറത്തിവിടുന്നതായി നിനച്ചിരിക്കും.. നിന്‍റെയുള്ളിലെ പഴുതുകൾ ഞാൻ തിരയുന്നുണ്ട്, എന്നെങ്കിലുമൊരിക്കലവയിലൊന്നിലൂടെ…
Read More

വിലക്കപ്പെട്ട താഴ് വര

മെച്ചുകയിൽ ഇപ്പോൾ തണുപ്പാണ് ദേവാ. കിഴക്കൻ ഹിമാലയത്തിൻ്റെ സാമീപ്യം കൊണ്ടുള്ള കൊടും തണുപ്പ്. നിന്നോട് യാത്ര പോലും പറയാതെ ഞാൻ ഏറെ ദൂരം പോന്നിരിക്കുന്നു   …
Read More

ഇരുളും വെളിച്ചവും

ഓരോ അടിവയ്പ്പിലും അവൾ കിതയ്ക്കുകയായിരുന്നു. ആ ചെറിയ കുന്ന് ഹിമാലയം പോലെ ദുഷ്കരമായി ഭീമാകരമായി അവൾക്ക് തോന്നി. അവൾക്കു മുന്നിലായി ഏറെ ദൂരം നടന്നുകയറി…
Read More

ഒഴുക്ക്

ഒഴുകുകയായിരുന്നു…..ഏതോ ഒരു ഒഴുക്കിലങ്ങനെ ദിക്കറിയാതെ ഒഴുകുകയായിരുന്നു; ശാന്തമായി, സുഖമമായി. ഇടക്കെവിടെയോ വച്ച് പാറക്കൂട്ടങ്ങളിൽ തട്ടി ചിന്നി ചിതറിയ തുള്ളികളിൽ ചിലത് ഒഴുക്കിനോടൊപ്പം വീണ്ടുമൊന്നിച്ചൊഴുകി. ചിലതാകട്ടെ…
Read More

പോളിസി

മാസ്കിന് കീഴെ വിയർപ്പ് പൊടിഞ്ഞ മൂക്കിൻ തുമ്പിൽ അനുഭവപ്പെട്ട ചൊറിച്ചിൽ മാറ്റാൻ മാസ്ക് അഴിക്കാതെ തന്നെ ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു ഞാൻ. പേന…
Read More

ഭൂകമ്പങ്ങൾ

ഭൂകമ്പങ്ങൾ രൂപപ്പെടുന്നത് ഉള്ളുരുക്കങ്ങളിൽ നിന്നാണ് അടിച്ചമർത്തപ്പെട്ട തേങ്ങലുകളിൽ നിന്ന്.. ഇരുൾപുതപ്പിട്ട് അവസരം പാത്തുകിടക്കുന്ന കനലുകളിൽ നിന്ന്.. ഒരു കുഞ്ഞു ചിന്തയുടെ ലോലമൊരു ചിറകടിയൊച്ച മതി,…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 2

പൊതു വഴിയിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള സമരം 1893 : പട്ടിക്കും പൂച്ചയ്ക്കും പോലും നടക്കാവുന്ന പൊതുവഴിയിലൂടെ പുലയരുൾപ്പടെയുള്ള സാധുക്കൾക്ക് നിഷേധിക്കപ്പെട്ടിരുന്ന ഇരുണ്ട കാലഘട്ടം. സഞ്ചരിക്കാനുള്ള അവകാശത്തിനു…
Read More

ലവ് ടുഡേ

പ്രദീപ്‌ രംഗനാഥൻ എഴുതി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ലവ് ടുഡേ ഒടിടി റിലീസിനു എത്തിക്കഴിഞ്ഞു. അടിമുടി ഒരു മില്ലെനിയം കിഡ്സ്‌ ചിത്രമാണ് ‘ലവ്…
Read More

പത്തൊമ്പതാം നൂറ്റാണ്ട്

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം വെള്ളിത്തിരയിൽ എത്തിച്ച വിനയന്‍റെ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് ആമസോൺ പ്രൈമിലൂടെ ഒ.ടി.ടി. റിലീസ് ചെയ്തിരിക്കയാണ്. വിനയൻ തന്നെ സംവിധാനവും തിരക്കഥയും…
Read More

സമാന്തരം

അവളുടെ വീട്ടിലേക്ക് പുസ്തകം വിൽക്കാനായിട്ടാണ് അയാൾ വന്നത്. . അവൾക്ക് വലിയൊരു ലൈബ്രറി ഉണ്ടെന്നും പുസ്തകങ്ങൾ വാങ്ങി വായിക്കുന്നതാണ് പ്രധാന ഹോബിയെന്നും അയാളോട് ആരോ…
Read More

ചിത്രേടത്തി

കരിമേഘക്കെട്ടിനൊത്ത മുടിയൊതുക്കി കുസൃതിയൊളിപ്പിച്ച മിഴികൾ പാതിയടച്ച് ധ്യാനത്തിലെന്ന പോലിരുന്ന ചിത്രേടത്തിക്ക് ചുറ്റും ഇരുട്ടിനെ തല വഴി പുതച്ച് അന്ന് ഞങ്ങൾ, കുട്ടികൾ കഥ കേൾക്കാനിരുന്നു.…
Read More

അകലെ

ഒരു വാക്കിനപ്പുറത്തു നീയുണ്ടെന്ന് എനിക്കും ഒരു മൂളലിനിപ്പുറം ഞാനുണ്ടെന്നു നിനക്കും അറിയാമായിരുന്നു എന്നിട്ടും ഒരു കടൽദൂരത്തിലെന്ന പോലെ നാം നിശബ്ദരായിരുന്നു…. PHOTO CREDIT :…