‘മീശ’യിലൂടെ മലയാള സാഹിത്യ ലോകത്തേക്ക് ആരാധ്യമായ ധീരതയോടെ നടന്നുകയറി, ജെ സി ബി പുരസ്‌കാരം വരെ നേടിയ എസ്.ഹരീഷിന്‍റെ രണ്ടാമത്തെ നോവൽ ‘ആഗസ്റ്റ് 17’ ഉം പുതുമ കൊണ്ടും പരീക്ഷണം എന്ന നിലയിലും ശ്രദ്ധേയമാണ്.

ചരിത്രത്തിനൊപ്പം സഞ്ചരിച്ച് അതിൽ സാങ്കല്പിക കഥാപാത്രങ്ങളെ ഇഴ ചേർത്ത് സൃഷ്ടിച്ച ഒരുപാട് കഥകൾ നമ്മൾ വായിച്ചിട്ടുണ്ട്. മാർത്താണ്ഡ വർമ്മ മുതൽ പാപസ്നാനം വരെയുള്ള ഉദാഹരണങ്ങൾ നമുക്ക് അറിയാം. പക്ഷേ ചരിത്രത്തെ വളച്ചൊടിക്കുന്നതിനു പകരം, തിരുകികയറ്റലുകൾ നടത്തുന്നതിന് പകരം ചരിത്രത്തെ പാടെ നിരാകരിച്ച് ഒരു സമാന്തര ചരിത്രം തന്നെ, അഥവാ ചരിത്രനായകന്മാരെ കൊണ്ട് ഒരു സമാന്തര ലോകംതന്നെ സൃഷ്ടിക്കുകയാണ് ഹരീഷ് ചെയ്തത്.

ചരിത്രം എന്ന് പറയപ്പെടുന്ന കാലത്തെ സംഭവവികാസങ്ങളെ വിവരിക്കുന്ന നോവൽ ചരിത്രനിരാസം കൊണ്ട് മാത്രമല്ല പ്രസക്തമാവുന്നത്, അതൊരു രാഷ്ട്രീയ നോവലായി അനുഭവപ്പെടുമ്പോൾ കൂടിയാണ്.

‘ചരിത്രത്തെയും രാഷ്ട്രീയത്തെയും അപാര സ്വാതന്ത്ര്യത്തോടെ ഫിക്ഷനില്‍ കൊണ്ടുവരാന്‍ മടിക്കേണ്ടതില്ലെന്നാണ് എന്‍റെ പക്ഷം. ചുറ്റും കാണുന്ന ജീവിതസന്ദര്‍ഭങ്ങളെ തോന്നുംപടി മാറ്റിമറിച്ച് എഴുതും പോലെ ഇതുമാവാം. ഒരു രാഷ്ട്രീയ നോവലോ ചരിത്ര നോവലോ എഴുതുമ്പോള്‍ നമ്മള്‍ കണ്ട രാഷ്ട്രീയത്തോടോ ചരിത്രത്തോടോ നീതി പുലര്‍ത്തേണ്ട ഒരാവശ്യവുമില്ല. അവിടെ ഫിക്ഷനുള്ള അസംസ്‌കൃതവസ്തു മാത്രമാണ് അതൊക്കെ’ എന്ന് ഹരീഷ് ഈ കൃതിയുടെ മുഖവുരയിൽ പറയുന്നുണ്ട്. അതുവഴി എഴുത്തുകാരനെതിരെ ഉയരാനുള്ള ആരോപണ സാധ്യതകളെ എഴുത്തുകാരന്‍ മുളയിലേ തന്നെ നുള്ളിക്കളയുന്നു

തിരുവിതാംകൂറിന്‍റെ രാഷ്ട്രീയവും രാജഭക്തിയുമാണ് കഥയുടെ ഇതിവൃത്തം. ആഖ്യാതാവ്, സര്‍ സി.പി.യുടെ ചാരനായ ഒരു യുവാവാണ്. ഇന്ത്യ, സ്വതന്ത്രയാവുന്നുവെങ്കിലും തിരുവിതാംകൂര്‍ സര്‍ സി.പി.രാമസ്വാമി അയ്യരുടെ നേതൃത്വത്തിൽ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ വിസമ്മതിക്കുന്നു. ഫലത്തിൽ ആഗസ്റ്റ് 17 ഇൽ ഇന്ത്യ മൂന്നായിട്ടാണ് വിഭജിക്കപ്പെടുന്നത് -ജനാധിപത്യരാജ്യമായ ഇന്ത്യ, ഇസ്ലാമികരാജ്യമായ പാക്കിസ്ഥാന്‍, ഹിന്ദുരാജ്യമായ തിരുവിതാംകൂര്‍ എന്നിങ്ങനെ. പാക്കിസ്ഥാനും തിരുവിതാംകൂറും അവര്‍ മുതലാളിത്തചേരിയിലാണ് നിലയുറപ്പിക്കുന്നത്. കൊച്ചിയിലേക്ക് കയറിയാല്‍ ഇന്ത്യ എന്ന ശത്രുരാജ്യമായി. രാജ്യാതിർത്തികളെ അപാരമായ നർമ്മത്തോടെയാണ് വിവരിക്കുന്നത്. തീവ്ര ദേശീയതയും ‘രാജ’ ഭക്തിയും ഉന്നതമൂല്യങ്ങളാക്കി ഉയർത്തിപിടിക്കുന്ന കഥയിലെ തിരുവിതാംകൂറിന്‍റെ രാഷ്ട്രീയ സമവാക്യങ്ങളെ ഇന്നത്തെ ഇന്ത്യയിലെ ദേശീയ രാഷ്ട്രീയ അവസ്ഥയോട് ചേർത്ത് വച്ചു മനസ്സിലാക്കാവുന്നതാണ്.

ഹരീഷിന്‍റെ കഥയിൽ വൈക്കം മുഹമ്മദ്‌ ബഷീർ എഴുത്തുകാരനല്ല, എഴുത്തിന്‍റെ അസ്കിത ഉള്ള സ്വാതന്ത്ര്യസമരസേനാനിയാണ്.

ഇ.എം.എസിനെയും വി.എസ്. അച്യുതാനന്ദനെയും ഹരീഷ് ചരിത്രത്തില്‍ നിന്ന് നീക്കം ചെയ്യുന്നുണ്ട്.

ആഖ്യാതാവിന്‍റെ അരാഷ്ട്രീയതയും വലതുസമീപനങ്ങളും മെല്ലെമെല്ലെ കൈവിട്ടുപോകുന്നതായി നമുക്ക് കാണാൻ കഴിയും. താൻ ഒരിക്കൽ ആരുടെ മേലെ ചാര വൃത്തി നടത്തിയോ ആ ബഷീറിന്‍റെ തന്നെ ആശയങ്ങളോട് അയാൾ അവസാനം താദാത്മ്യപ്പെട്ടു പോകുന്നു.

രാഷ്ട്രീയ നോവൽ എന്ന നിലയിലും വാർപ്പ് മാതൃകകളെ പൊളിച്ചടുക്കുന്ന പരീക്ഷണം എന്ന നിലയിലും വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യേണ്ട നോവലാണ് ആഗസ്റ്റ് 17. അത് അർഹമായ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.


PHOTO CREDIT : SAIRA
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 1

മലയാള നാട്ടിൽ മണ്ണിൻ്റെ ഉടമകളും നാടുവാഴികളുമായിരുന്ന ഒരു ജനതയെ അടിമകളാക്കുകയും തുടർന്ന് പൊതുവഴിയിൽ നടക്കുന്നതും, നല്ല വസ്ത്രം ധരിക്കുന്നതും, വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നതും, പണിക്ക് അർഹമായ…
Read More

ക്വാറന്റീന്‍

അലാറങ്ങളുടെ പ്രതീക്ഷകള്‍ക്കുമപ്പുറം ഉറക്കം കൂട്ടിക്കൊണ്ടു പോയിക്കിടത്തി ഒരുപാട് വൈകിയുണര്‍ത്തുന്ന ചില രാവിലെകളുണ്ടായിരുന്നല്ലോ, ഒരു പക്ഷേ ഇത്ര നേരത്തേ ഉണര്‍ന്നിരുന്നാലത്തരം പ്രഭാതങ്ങളകന്നു പോകുമായിരിക്കും. അത്രമേല്‍ തിരക്കിട്ട്…
Read More

മുദ്രിത

ജിസാ ജോസിന്‍റെ ആദ്യ നോവലായ ‘മുദ്രിത’ ഒരു അന്വേഷണത്തിന്‍റെ കഥയാണ്. എവിടെ നിന്ന് വന്നു എന്നോ, എവിടേക്ക് പോയി എന്നോ അറിയാത്ത, അൻപത് കഴിഞ്ഞ…
Read More

വാഗ്ദാനങ്ങൾ

പൊള്ളയായ വാഗ്ദാനങ്ങളിൽ പാഴായിപോയ കുറെ ജന്മങ്ങളുണ്ട്‌. വാക്കിലും നോക്കിലും ഇഷ്ടങ്ങളൊന്നുത്തന്നെ എന്ന് കരുതിപോയവർ. അവരത്രേ ശരിക്കും പ്രണയിച്ചിരുന്നവർ! ശുഭം നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു…
Read More

അപരൻ

ഏകാന്തതയും ഞാനും സൊറ പറഞ്ഞിരുന്നൊരു വൈകുന്നേരത്ത് പൊടുന്നനെ മുഴങ്ങിയ കോളിങ് ബെല്ലിൽ നടുങ്ങിയ ഞാനും പഴയൊരു ബാഗും തോളിലിട്ട് അപരിചിതനായ നീയും വീടിൻ്റെ തുറന്ന…
Read More

അവസാനത്തെ പെൺകുട്ടി

“ലോകത്തിന് ഒരേയൊരു അതിരേയുള്ളൂ, അത് മനുഷ്യത്വത്തിൻ്റെതാണ്. നമ്മൾ പങ്കുവയ്ക്കുന്ന മനുഷ്യത്വത്തിൻ്റെ മഹാകാശത്ത് നമുക്കിടയിലുള്ള വേർതിരിവുകൾ വളരെ വളരെ ചെറുതാണ്. ഈ വേദിയിൽ നിന്ന് ഞാൻ…
Read More

വിജനത

ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് വിജനതക്കായി വെമ്പൽ കൊള്ളുകയും രാത്രിനക്ഷത്രങ്ങളോട് ഏകാന്തത നിറഞ്ഞ എൻ്റെ വീടിനെപ്പറ്റി പരാതി പറയുകയും ചെയ്യുന്ന ഭ്രാന്തമായ എൻ്റെ മനസ്സിൻ്റെ ദാർശനിക…
Read More

ഓർമ്മയിൽ ഒത്തിരി രുചിയുള്ള ഒരു വീട്

അത്താഴം കഴിഞ്ഞ് ആകാശവാണിക്ക് കാതോര്‍ത്ത് ഇരുന്നിരുന്ന വരാന്തയ്ക്ക് സിറ്റ് ഔട്ട് എന്ന പരിഷ്‌കാരി പേര് വീണു പോയന്നേ ഉള്ളൂ, താഴോട്ടു വീഴുന്ന നിലാവിൻ്റെ നിറത്തിന്…
Read More

എൻ്റെ വടക്കൻ കളരി

ഞങ്ങളുടെ വടക്കൻ കളരി.. പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം.. പൂപോലഴകുള്ളൊരായിരുന്നു.. ആണുങ്ങളായി വളർന്നോരെല്ലാം.. അങ്കം ജയിച്ചവരായിരുന്നു.. കുന്നത്തു വെച്ച വിളക്കുപോലെ.. ചന്ദനക്കാതൽ കടഞ്ഞപോലെ.. പുത്തൂരം ആരോമൽ…
Read More

സാക്ഷി

കൊടും തണുപ്പിൽ ചൂടിനെ ആവാഹിക്കാൻ കഴിവുള്ള ആ പുതപ്പ് ദേഹത്തോട് ചേർത്ത് പിടിച്ചു കൊണ്ട് പൊള്ളുന്ന ദേഹം തണുപ്പിൻ്റെ ആവരണത്തിൽ നിന്നും മുക്തമാക്കാൻ അയാളുടെ…
Read More

പ്രണയകാവ്യം

നാലുവരിയിലെഴുതാനാവുമോ? ഈ ജന്മം മുഴുവൻ എഴുതിയാലും തീരാത്ത പ്രണയകാവ്യം…. ആരോ@ഹൈക്കുകവിതകൾ PHOTO CREDIT : HUSH NAIDOO JADE Share via: 64 Shares…
Read More

നോവ്

“തിരമാലകളാൽ തീരത്തേക്ക് ഉപേക്ഷിക്കപ്പെട്ട ശംഖ് കണ്ണാടിക്കൂട്ടിൽ സ്ഥാനമുറപ്പിച്ചിട്ടേറെ നാളായിട്ടും, കാതോരം ചേർക്കുമ്പോൾ അതിനുള്ളിൽ നിന്നുമുയർന്നത് കടലാഴങ്ങളുടെ നേർത്ത അലയടി മാത്രമായിരുന്നു… “ ശുഭം നിങ്ങൾക്കും…
Read More

ഭൂകമ്പങ്ങൾ

ഭൂകമ്പങ്ങൾ രൂപപ്പെടുന്നത് ഉള്ളുരുക്കങ്ങളിൽ നിന്നാണ് അടിച്ചമർത്തപ്പെട്ട തേങ്ങലുകളിൽ നിന്ന്.. ഇരുൾപുതപ്പിട്ട് അവസരം പാത്തുകിടക്കുന്ന കനലുകളിൽ നിന്ന്.. ഒരു കുഞ്ഞു ചിന്തയുടെ ലോലമൊരു ചിറകടിയൊച്ച മതി,…
Read More

വേരുകൾ

എൻ്റെ വേരുകൾ തേടിയുള്ള യാത്ര…. അധികമാരും തന്നെ പോകാത്ത വഴികളിലൂടെയാണ് എൻ്റെ യാത്ര എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്, അതുകൊണ്ടാവാം വളരെ കുറച്ചു സഹയാത്രികർ മാത്രേമേയുള്ളു..…