രാത്രിയിൽ എപ്പഴോ മിന്നലിന്‍റെ ഒരിറ്റ് വെളിച്ചം കണ്ണിനെ ഉണർത്തി. മനസ്സ് അപ്പോഴും ഉറക്കത്തിലായിരുന്നു.

കൺപീലികൾ കാറ്റിൽ അനങ്ങിക്കൊണ്ടേയിരുന്നു. വലിയ മഴകളിൽ മാത്രം നനയുന്ന ഒരു കഴുക്കോലിൽ ഇടയ്ക്കിടെ ചെറിയ വെള്ള തുള്ളികൾ വന്നുകൊണ്ടേയിരുന്നു. ജനലിന്‍റെ ഒരു പാളി നേരെ അടച്ചിട്ടില്ല, ഇടയ്ക്കിടെ വെളിച്ചം വരുന്നു, കൊളുത്തിടാൻ മറന്നുപോയതാണ്. എങ്കിലും ഇപ്പോൾ വയ്യ, കൈയും കാലും ആകെ തളർന്നുറക്കത്തിലാണ്, വെളിച്ചം വന്നിട്ട് പോട്ടെ. മുകളിൽ മച്ചിലൂടെ ഒരു എലി വേഗത്തിലോടി പോയി, അടുക്കളയിൽ ചക്ക വരട്ടിഡപ്പി അലമാരയുടെ പുറത്താണ്, നേരത്തെ എടുത്തിട്ട് അകത്ത് വയ്ക്കാൻ മറന്ന് പോയി. അതിലൊരിത്തിരി എലി എടുത്താലും അത്രയും കളയേണ്ടി വരും, എത്ര നേരമെടുത്ത്‌ ഉണ്ടാക്കിയതാണ്, പോട്ടെ വയ്യ ഈ കിടപ്പിന്ന് എണീക്കാൻ.

കറന്റ് പോയപ്പോൾ വരാന്തയിൽ ഒരു മെഴുകുതിരി കത്തിച്ചു വച്ചത് ഒന്നുകിൽ കാറ്റത്തു അണയും അല്ലെങ്കിൽ ഉരുകി ഒലിച്ച് ആ പുതിയ മേശവിരി മുഴുവൻ ഇല്ലാതാക്കും, ചിലപ്പോൾ ചെറിയ തീപടർപ്പ് ആയേക്കാം. ആകുന്നെങ്കിൽ ആകട്ടെ ഒരു നശിച്ച ലോട്ടറി കെട്ട് അതിനുപുറത്തു ഉള്ളതും കൂടെ കത്തി തീരട്ടെ.

മേശയോട് ചേർന്നാണ് പുറത്തെ വാതിൽ, അതെങ്ങാനും കത്തിയാൽ കുറ്റിയിട്ടത് വെറുതെയാവും, ഹാ, അവിടെ ആ മാങ്ങാ വീണു പൊട്ടിയ ഓട്ടയിലൂടെ ആകെ വെള്ളം വീണിട്ടുണ്ടാവും, തീ അണഞ്ഞുകൊള്ളും.
കതകിന്‍റെ കുറ്റി ഇട്ടതാണ്, എങ്കിലും തുറക്കാവുന്നതേയുള്ളു. കള്ളനകത്തു കയറാൻ ഒന്ന് ആഞ്ഞ് അടിച്ചാൽ മതിയാവും, കയറിവരട്ടെ. ടൈഗറിനെ മഴ കണ്ടപ്പോൾ അകത്തു കയറ്റിയതാണ്, അവനെ കാണുമ്പോൾ കള്ളൻ ഓടും, പട്ടി പുറത്തും ഇറങ്ങും. വേണമെങ്കിൽ കള്ളനാ പേഴ്‌സ് എടുക്കട്ടെ, ഏറിയാൽ രണ്ടായിരം ഉണ്ടാവും. അതിൽ കൂടുതൽ ഒന്നും ഇവിടില്ല.

ടൈഗർ ആ ചായിപ്പിലാവും ഉറങ്ങുക, അടുത്ത് ഒരു മാവ് നിൽക്കുന്നത് ഒരു ബലവും ഇല്ല, എപ്പോൾ വേണമെങ്കിലും കൂരയ്ക്കുമീതെ വീഴും, ഇപ്പോ ഇനി മുറിക്കാൻ ആവതില്ല, വീഴുന്നെങ്കിൽ വീഴട്ടെ. ടൈഗറും കൂടെ പോരും അല്ലെങ്കിൽ എണിറ്റോടും.

ആ മാവ് ഇനി ആർക്കും മുറിക്കാൻ പ്രയാസമുണ്ടാവില്ല. കൊമ്പ് വെട്ടി കൂനയാക്കിയാൽ മാത്രം മതിയല്ലോ.

കണ്ണ് പതിയേ അടഞ്ഞു വരുന്നു, ആകെ ഒരു മരവിപ്പും ജീവനില്ലായിമയും.

നേരം പുലർന്ന് വെളിച്ചം വീണപ്പോൾ കള്ളൻ കേളു പറഞ്ഞിട്ട് കുറേ പേർ ആ വീടിനു ചുറ്റും കൂടി. അവരിൽ ചിലർ പറയുന്നുണ്ടായിരുന്നു, തീ കണ്ട് അകത്തു കയറിയ കേളു കാണുമ്പോൾ അയാൾ പോയിരുന്നെന്ന്, അറ്റാക്കായിരുന്നു എന്ന്.

കൂരയ്യ്ക്ക് മീതെ പതിച്ച വലിയ മാവിന്‍റെ കൊമ്പുകൾ ഓരോന്നായി വെട്ടിമാറ്റി അയാൾക്ക് അവർ ചിതയൊരുക്കി,ആ ചിതയിൽ തുറന്ന കണ്ണുമായി അയാളും കുറച്ചകലെ ആ കുഴിമാടം നോക്കി നിശബ്ദനായി ആ കാഴ്ച കണ്ട് അയാളുടെ ടൈഗറും.


PHOTO CREDIT : JR KORPA

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

1 comment
  1. മരണം അടുത്താകുമ്പോൾ അതുവരെ നമ്മൾ സുരക്ഷിതമാക്കി വച്ചതും കരുതലായി കൊണ്ട് നടന്നതുമൊന്നും യാതൊരു പ്രസക്തിയും ഇല്ലാതാകുന്നു എന്ന് കാഴ്ച എന്ന ഈ ചെറുകഥയിലൂടെ അതിമനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്..രസകരമായി വായിക്കാൻ കഴിയുന്ന രചനശൈലി 👌👍

Leave a Reply

You May Also Like
Read More

വെയിൽചിത്രം

നിലാവിൽ വിരൽ തൊട്ട് ഞാൻ നിന്നെ വരയ്ക്കാൻ നോക്കുകയായിരുന്നു.. നിൻ്റെ കണ്ണുകൾ വരയ്ക്കാൻ കടലിൻ്റെ നീലിമ തിരയുകയായിരുന്നു.. നിൻ്റെ ചിരി വരയ്ക്കാൻ ഇളം വെയിലിൻ്റെ…
Read More

തിര

നിന്നെയറിയാൻ ശ്രമിച്ചതും കടലിൽ നീന്താൻ ശ്രമിച്ചതും ഒരുപോലെയായിരുന്നു.. ഇറങ്ങുമ്പോഴെല്ലാം വൻതിരമാല വന്ന് തുടങ്ങിയിടത്തു നിന്നും പുറകിലേക്ക് കൊണ്ടുപോയി.. എന്നിട്ടും അഗാധമായ ഒരപരിചിതത്വത്തോടെ നീ അലയടിച്ചെന്നിൽ…
Read More

കോവിഡ് ചികിത്സ ചിലവിനായ് എസ്ബിഐ യുടെ വായ്പ പദ്ധതി “കവച്”

2021 ഏപ്രിൽ ഒന്നിന് ശേഷം വ്യക്തികളോ അവരുടെ കുടുംബാംഗങ്ങളോ (ഭാര്യ/ഭർത്താവ്, മക്കൾ, ചെറുമക്കൾ, പിതാവ്/മാതാവ് അവരുടെ അച്ഛനമ്മമാർ) കോവിഡ് ബാധിതരായാലുള്ള ചികിത്സാ ചിലവിനായാണ് വായ്പ.…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 1

മലയാള നാട്ടിൽ മണ്ണിൻ്റെ ഉടമകളും നാടുവാഴികളുമായിരുന്ന ഒരു ജനതയെ അടിമകളാക്കുകയും തുടർന്ന് പൊതുവഴിയിൽ നടക്കുന്നതും, നല്ല വസ്ത്രം ധരിക്കുന്നതും, വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നതും, പണിക്ക് അർഹമായ…
Read More

നീർക്കടമ്പുകൾ

(1) “നീർക്കടമ്പിൻ്റെ പൂങ്കുലകളിൽ നിന്ന് വരുന്ന ഒരു ഗന്ധമുണ്ട്. അതാണ് കുട്ടിക്കാലത്തെക്കുറിച്ചുള്ള എൻ്റെ ആദ്യത്തെ ഓർമ്മ” തൃശൂരിൽ മാടക്കത്തറയിൽ രണ്ടേക്കർ സ്ഥലം കണ്ട് റിയൽ…
Read More

തിങ്കളാഴ്ച നിശ്ചയം

പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനും പത്രപ്രവർത്തകനുമായ ക്രിസ്റ്റഫർ ബുക്കർ പറഞ്ഞത് ഈ ലോകത്താകെ മനുഷ്യർക്ക് പറയാൻ അടിസ്ഥാനപരമായി എഴു പ്ലോട്ടുകളേ ഉള്ളൂ എന്നതാണ്. എന്നിട്ടും നൂറുനൂറായിരം…
Read More

രാവ്

രാവ് പെയ്യുകയാണ് പുലരിയുടെ പ്രണയവും തേടി…. ഹൈക്കുകവിതകൾ@ആരോ PHOTO CREDIT : MATT BENNETT Share via: 10 Shares 3 1 2…
Read More

ദി ബൻഷീസ് ഓഫ് ഇൻഷെറിൻ

1923 ഇൽ ഗ്രേറ്റ്‌ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമാകുവാൻ ഐറിഷ് ജനത നടത്തിയ ആഭ്യന്തരയുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ‘ദി ബൻഷീസ് ഓഫ് ഇൻഷെറിൻ’ എന്ന സിനിമയുടെ കഥ…
Read More

നിഴൽ

നിഴൽ പോലെ അദൃശ്യയായി നിന്നോടൊപ്പം നടന്നത് കൊണ്ട് തമ്മിൽ പിരിഞ്ഞപ്പോഴും മറ്റാരുമത് അറിഞ്ഞതേയില്ല… MARTINO Share via: 34 Shares 4 2 2…
Read More

താളം

നിശ്ചലതയിൽ നിന്നും ഉയിർ വീണ്ടെടുത്ത രണ്ടു തുടിപ്പുകൾ പോലെ ഭൂഖണ്ഡങ്ങൾ അകലെയെങ്കിലും പുതുതായി പിറവി കൊണ്ട രണ്ടു ചെറുറിപ്പബ്ലിക്കുകളുടെ പാരസ്പര്യത്തോടെ ഞാൻ നിന്നെയും നീയെന്നെയും…
Read More

എസ്ബിഐ വായ്പകളുടെ തിരിച്ചടവുകൾക്ക് മൊറട്ടോറിയം

കോവിഡ്-19 എന്ന മഹാമാരി മൂലം വ്യക്തികൾക്കും കച്ചവടസ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന വരുമാന നഷ്ടത്തിലൂടെ ഒരു വൻ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇക്കാര്യം കണക്കിലെടുത്തുകൊണ്ട് ഇക്കൂട്ടർക്ക് ഒരു…
Read More

ഗുൽമോഹർ

ചില്ലകൾ എന്നേ ഉണങ്ങിവീണിരുന്നിട്ടും ആ തണലേറ്റ് നിന്ന സന്ധ്യകൾ കിനാവുകൾക്ക് പോലുമന്യമായി തീർന്നിട്ടും ഇലകളും പൂക്കളും മറവിയുടെയലകളിൽ ഒഴുകിയകന്നിട്ടും വേരുകളിനിയും അടരാതെ നിൽക്കുന്നു നമ്മുടെ…
Read More

അപരൻ

ഏകാന്തതയും ഞാനും സൊറ പറഞ്ഞിരുന്നൊരു വൈകുന്നേരത്ത് പൊടുന്നനെ മുഴങ്ങിയ കോളിങ് ബെല്ലിൽ നടുങ്ങിയ ഞാനും പഴയൊരു ബാഗും തോളിലിട്ട് അപരിചിതനായ നീയും വീടിൻ്റെ തുറന്ന…