നൂറ്റാണ്ടുകളുടെ സഹനത്തിൻ്റെ
ഇരുണ്ട ദിനരാത്രങ്ങളുടെ
തേങ്ങലുകളിൽ നിന്ന്,

കലാപങ്ങളുടെ മാറ്റൊലികളിൽ നിന്ന്,
രക്തസാക്ഷികളുടെ
ഹൃദയത്തുടിപ്പുകളിൽ പോലും നിറഞ്ഞ
സ്വാതന്ത്ര്യമോഹങ്ങളിൽ നിന്ന്,

മരണത്തിനു മുന്നിലും
പതറാതെ ഉയർത്തിപിടിച്ച മുഖങ്ങളിൽ
നിന്നുയർന്ന ആഹ്വാനങ്ങളിൽ നിന്ന്,
ഉയിരെടുത്ത്,
ആയിരമായിരം സംസ്കൃതികളെ
ചേർത്തുനിർത്തി
ഒരർദ്ധ രാത്രിയിൽ ഒരു നാട് പിറന്നു..

കണ്ണീരിലും വിയർപ്പിലും കുതിർന്ന
മുഖത്തോടെ..
പലായനങ്ങളുടെ, പിളർപ്പിൻ്റെ നിണമൊഴുകിയ ഉടലോടെ
ഒരു ജനത പുഞ്ചിരിച്ചു.

ഉണങ്ങാമുറിവുകളിലപ്പോഴും
പടർന്നിരുന്ന വേദനയോടെ
ഗംഗയെയും സിന്ധുവിനെയും
ഊട്ടിയ പാടങ്ങളെയും പങ്കുവച്ചു…
മലനിരകളെ പങ്കു വച്ചു..
ദൈവങ്ങളെ പങ്കു വച്ചു….
സഹസ്രാബ്ദങ്ങളുടെ സംസ്കാരത്തെ
പകുത്തെടുത്തു..

കെടുതിയുടെ ചേറു നിറഞ്ഞ പാടങ്ങളിലേക്ക് വീണ്ടുമിറങ്ങി

വെളിച്ചത്തിൻ്റെ ഹൃദയം തുളച്ച വെടിയൊച്ച കേട്ട് പകച്ചുനിന്നു..
ദുസ്വപ്നങ്ങളിലേക്ക് വീണ്ടുമുറങ്ങി..

ഗംഗയിലൂടെ വീണ്ടും പതിറ്റാണ്ടുകളൊഴുകി..

വിശന്ന കുഞ്ഞുങ്ങളുടെ കരച്ചിലില്ലാത്ത
പകലുകളെ സ്വപ്നം കണ്ടു..
ചോരപ്പാടുകളെ മായ്ക്കാൻ ശ്രമിച്ചു.

ചാരം മൂടിയ കനലുകളിൽ
തീ പടർത്തുന്ന കൊടുങ്കാറ്റുകൾ
പർവതങ്ങളിൽ തക്കം പാത്തിരിക്കുമ്പോഴും

ക്ഷമാശീലരായ ദൈവങ്ങളുടെ
മുഖത്തെ പുഞ്ചിരിമായ്ച്ചു
ക്രോധാഗ്നി വരയ്ക്കുന്ന കൈകളെ കണ്ടിട്ടും

ശമം ശീലിച്ച, ക്ഷമ വിടാത്ത
മരണമില്ലാത്ത ആത്മാവായി
ബഹുവർണ്ണം പടർന്ന ഒരൊറ്റ പുടവ ചുറ്റി,
പ്രതീക്ഷകളെ നെഞ്ചിലേറ്റി
രാജ്യമിപ്പോഴും ഉണർന്നിരിക്കുന്നു..

കനൽവഴികളിലൂടെ ഗംഗ ഒഴുകിക്കൊണ്ടിരിക്കുന്നു..

മോചനവും സമാധാനവും
സാഹോദര്യവും വീണ്ടും സ്വപ്നം കണ്ടുകൊണ്ട്
മൂവർണ്ണക്കൊടി ഒരിക്കൽക്കൂടി ചരിത്രത്തിലേക്ക് ഉയരുന്നു ..

വിധിയുമായി നമ്മൾ വീണ്ടും മുഖാമുഖം കാണുന്നു..


PHOTOCREDIT : STUDIO ART SMILE

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

വേനൽക്കിനാവ്

“ഇങ്ങളാ കയ്യൊന്ന് നീട്ട്” ചുറ്റും പെരുകിയുയരുന്ന പ്രളയജലത്തിൽ മുങ്ങിത്താഴുമ്പോൾ മറന്നേപോയൊരു തെളിവെയിലല പോലെ ജലവിതാനത്തിൽമേലൊരു മഴവില്ലുപോലെ നീ…. “ഇത് സ്വപ്നമോ! ” നില തെറ്റി…
Read More

യുറേക്കാ

ഒല്ലൂരു സെന്റ് ജോസഫ്സിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുര്യപ്പന് റഷ്യയോട് കടുത്ത സ്നേഹമായിരുന്നു. ഒല്ലൂരു മണ്ഡലം ചോപ്പ് ആയതു കൊണ്ടാണെന്നു കരുതിയെങ്കിൽ നമുക്ക് തെറ്റി,…
Read More

അദൃശ്യമായ കാൽപ്പാടുകൾ

ഇത്തവണ പാരുൾ എന്നെ വിളിക്കുമ്പോൾ കേരളത്തിൽ 2021ലെ അടച്ചുപൂട്ടൽ തുടങ്ങിയിരുന്നു. അന്ന് അവളുടെ വിവാഹവാർഷികമായിരുന്നു എന്ന് പാരുൾ പറഞ്ഞു. രണ്ടു മാസത്തിൽ ഒരിക്കലെങ്കിലും അവൾ…
Read More

വിലക്കപ്പെട്ട താഴ് വര

മെച്ചുകയിൽ ഇപ്പോൾ തണുപ്പാണ് ദേവാ. കിഴക്കൻ ഹിമാലയത്തിൻ്റെ സാമീപ്യം കൊണ്ടുള്ള കൊടും തണുപ്പ്. നിന്നോട് യാത്ര പോലും പറയാതെ ഞാൻ ഏറെ ദൂരം പോന്നിരിക്കുന്നു   …
Read More

തിര

വിജനമീ കടൽത്തീരം; തിരകൾ തിരയുന്നതാരെ….? @ഹൈക്കുകവിതകൾ PHOTO CREDIT : SEAN Share via: 25 Shares 5 1 1 2 18…
Read More

കത്തുന്ന നഗരങ്ങൾ

മരണങ്ങൾക്ക് നടുവിലാണ് നമ്മൾ അത്രമേൽ ജീവിക്കുക.. രാപ്പൂക്കളെപ്പോലെ നമ്മുടെ ആകാശങ്ങളിൽ യുദ്ധം ജ്വലിച്ചുവിടർന്നുനിൽക്കുമ്പോൾ. ഉത്സവരാവുകളിലെ പ്രകാശധാര കണക്കിന് മിസൈലുകൾ നമ്മുടെ കൂരകൾക്ക് മേലെ വിടർന്നു…
Read More

പ്രണയകാവ്യം

നാലുവരിയിലെഴുതാനാവുമോ? ഈ ജന്മം മുഴുവൻ എഴുതിയാലും തീരാത്ത പ്രണയകാവ്യം…. ആരോ@ഹൈക്കുകവിതകൾ PHOTO CREDIT : HUSH NAIDOO JADE Share via: 64 Shares…
Read More

മഴ

“കാറ്റിൻ്റെ അകമ്പടിയോടെ കാലം തൻ്റെ ഓർമ്മകളെ മണ്ണിലേക്കു കുടഞ്ഞിട്ടു. പളുങ്കു മണികൾ ചിതറും പോലെ ആ ഓർമ്മകൾ മണ്ണിൻ്റെ മാറിൽ ചിതറിത്തെറിച്ചു വീണു. കാലം…
Read More

ചിലന്തി വലകൾ

കിടപ്പുമുറിയുടെ വാതിൽ തുറന്ന് ഭാര്യ മെല്ലെ അകത്തു കടക്കുന്നതും, കട്ടിലിനടിയിൽ നിന്ന് അധികം ഒച്ചയുണ്ടാക്കാതെ (ഭർത്താവിൻ്റെ ഉറക്കത്തെ തടസ്സപ്പെടുത്താതിരിക്കാൻ) എന്തോ വലിച്ചെടുക്കുന്നതും, എന്തെല്ലാമോ അടുക്കിവയ്ക്കുന്നതും,…
Read More

സന്ദർശനം

വെയിൽ കത്തിയാളുമൊരുച്ചനേരത്ത്ആരോ മറന്നിട്ട നാട പോലെ അനാഥമായൊരുപഴയ സ്റ്റേഷനിൽനിന്നെ കാണാനായി, അതിനായ് മാത്രം..ഞാൻ തീവണ്ടിയിറങ്ങുന്നത്ഉണർവിലെന്ന പോലത്രമേൽ വ്യക്തമായ്പുലരിയെത്തുന്നേരമെവിടെ നിന്നോ വന്നസ്വപ്നത്തിനൊടുവിൽ ഇന്നലെ കണ്ടു.. നീ…
Read More

പ്രത്യയശാസ്ത്രങ്ങൾ

മോൾക്ക് ഒരു സ്കൂളിൽ ജോലി ശരിയാവുന്നുണ്ടെന്നും അതിനു കുറച്ച് കാശ് മാനേജർക്ക് കൊടുക്കണമെന്നും അത് കൊണ്ട് എല്ലാവരുടെയും ഭാഗമുള്ള സീതത്തോടിലെ രണ്ടര ഏക്കർ വിറ്റാലോ…
Read More

അതിര്..ആകാശം..ഭൂമി!

അവര്‍ തീമഴ പെയ്യുന്ന ഭൂപടങ്ങളില്‍ മുറിവേറ്റ നാടിൻ്റെ വിലാപങ്ങളെ ചുവന്ന വരയിട്ട് അടയാളപ്പെടുത്തും. വീട്ടിലേക്ക് ഒരു റോക്കറ്റ് വന്ന വഴി കൂട്ടുകാരിയുടെ കുഴിമാടത്തിലേക്കു നീട്ടിവരയ്ക്കുന്നു.…
Read More

സാഹിത്യ നൊബേൽ 2021 ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണയ്ക്ക്

ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ടാൻസാനിയൻ നോവലിസ്റ്റായ അബ്ദുൾറസാക്ക് ഗുർണ അർഹനായി. സാഹിത്യ നൊബേല്‍ നേടുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ വംശജനാണ് ഗുർണ. കോളനിവത്കരണം…
Read More

നിൻ്റെ നഗരത്തിൽ

നീയില്ലാത്തൊരു ദിവസം നിൻ്റെ നഗരത്തിൽ എത്തുമ്പോൾ രാത്രിയിലും പകലൊളിച്ചു പാർക്കുന്ന തെരുവുകളിലാവും ഞാൻ അലയുക നിൻ്റെ പഴയ വീടിനു മുന്നിൽ വഴിവിളക്കിനു കീഴെ പണ്ടത്തെ…