19(1)(a) എന്ന ഒ ടി ടി റിലീസ് ചിത്രം ഇന്ദു.വി.എസ് എന്ന സംവിധായികയുടെ ആദ്യ ചിത്രമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഫ്രീഡം ഓഫ് എക്സ്പ്രഷനെ – പൗരൻ്റെ മൗലികാവകാശമായ അഭിപ്രായ/ആശയവിനിമയത്തിനുള്ള സ്വാതന്ത്ര്യത്തെ-കുറിച്ചാണ് സിനിമ സംസാരിക്കുന്നത്.

ഡയലോഗ്കളെക്കാൾ ഉപരി സിനിമയിൽ ആശയം പ്രകടിപ്പിക്കുന്നത് മനോഹരവും അർത്ഥവത്തായതുമായ ചില ഫ്രെയിമുകളാണ്. തികച്ചും സാധാരണമായ ജീവിതം നയിക്കുന്ന പേര് പരാമർശിക്കാത്ത ഒരു പെൺകുട്ടിയും(നിത്യ മേനോൻ) അവളുടെ ജീവിതത്തിലേക്ക് ചില നിമിഷങ്ങളിലേക്ക് മാത്രമായി കടന്നു വന്നു മരണത്തിലേക്ക് മറഞ്ഞു പോയ വിപ്ലവചിന്താഗതിക്കാരനും എഴുത്തുകാരനും ആയ ഗൗരി ശങ്കറും(വിജയ് സേതുപതി) ആണ് പ്രധാന കഥാപാത്രങ്ങൾ.

സമകാലീന ഇന്ത്യൻ രാഷ്ട്രീയസാഹചര്യത്തിലെ ഗൗരി ലങ്കേഷ്‌, ഗോവിന്ദ് പൻസാരെ തുടങ്ങിയവരുടെ കൊലപാതകങ്ങളെ ഓർമിപ്പിക്കുന്നുതാണ് ഇവിടെ ഗൗരി ശങ്കറിൻ്റെ അന്ത്യം.

തന്റേതായ ആശയങ്ങൾക്കോ അഭിപ്രായങ്ങൾക്കോ പ്രസക്തിയില്ലാത്ത, ഉണ്ടെങ്കിൽ തന്നെ അത് പ്രകടിപ്പിക്കുന്നതിനു സാഹചര്യം ഇല്ലാത്ത ഒരു വ്യക്തിയാണ് പെൺകുട്ടി എങ്കിൽ നേരെ വിപരീതമാണ് ഗൗരി ശങ്കറിൻ്റെ നിലപാട്. തനിക്കു ഈ ലോകത്തോട് സംവദിക്കാനുള്ളത് മുഴുവൻ തൻ്റെ അക്ഷരങ്ങളിലൂടെ അയാൾ പറയുന്നു. തൻ്റെ ചുറ്റുമുള്ള ജീവജാലങ്ങളോടെല്ലാം ഉള്ള അയാളുടെ മമത അയാളുടെ ഓരോ ചെറു പ്രവൃത്തിയിലും സംവിധായിക ഒളിച്ചു വയ്ക്കുന്നുണ്ട്. അയാളുടെ വിപ്ലവം ആ മമതയിൽ അധിഷ്ഠിതമാണ്. ജീവിതത്തിലെ അവസാനനിമിഷം തൻ്റെ നേരെ തോക്കെടുത്ത് നിറ ഒഴിക്കുന്നയാളെയും തുറന്ന ചിരിയോടെയാണ് അയാൾ നോക്കുന്നത്, അമ്പരപ്പോടെ അല്ല. സാർത്ഥകമായ ഒരു ജീവിതം ജീവിച്ച്, ചെയ്യാനുള്ളതെല്ലാം ചെയ്തു തീർത്തു എന്ന തൃപ്തിയാണ് അയാളുടെ മുഖത്തു നമുക്ക് കാണാൻ കഴിയുന്നത്.

അതേ സമയം കഷ്ടിച്ചു ജീവിക്കാൻ മാത്രം ഉതകുന്ന ഒരു ഫോട്ടോസ്റ്റാറ്റ് കട നടത്തുന്ന പെൺകുട്ടിയുടെ കാര്യത്തിൽ, അടുത്ത ഒരേയൊരു സുഹൃത്തിനോട് മാത്രമാണ് അവൾ തുറന്ന് സംസാരിക്കുന്നത്. നമുക്ക് അജ്ഞാതമായ ഏതോ കാരണത്താൽ നിന്നു പോയ പഠിത്തം പൂർത്തിയാക്കാൻ പോലും ശ്രമിക്കാൻ വയ്യാത്ത വിധം അവളുടെ നൈരന്തര്യത്തിൻ്റെ മടുപ്പ് നിറഞ്ഞ ജീവിതം പ്രത്യാശയറ്റതാണ്.

എന്നിട്ടും അതുവരെ പരസ്പരം അപരിചിതരായിരുന്ന ഈ രണ്ടുപേരുടെയും ജീവിതം, ഒരു മുഹൂർത്തത്തിൽ ഒരു കയ്യെഴുത്തു പ്രതിയാൽ ബന്ധിക്കപ്പെടുന്നു. ഗൗരിയുടെ അവസാന കൃതി മറ്റാരാലും വായിക്കപ്പെടാതെ പെൺകുട്ടിയുടെ കയ്യിൽ എത്തുന്നതോടെ അവളുടെ മുഷിപ്പൻ ജീവിതം തകിടം മറിയുന്നു. ഒരുപാട് ചെയ്യാൻ ശ്രമിച്ച, ഒരുപാട് പറയാൻ ശ്രമിച്ച ഒരാളുടെ ജീവിതത്തിൻ്റെ അധ്വാനഫലം തൻ്റെ കൈകളിലാണ് എന്ന ചിന്ത അവളെ അടിമുടി നവീകരിക്കുന്നു. ആളുകൾ അവളിൽ നിന്ന് പ്രതീക്ഷിക്കുന്നതേ ചെയ്യാറുള്ളൂ എന്ന് സ്വയം വിലയിരുത്തുന്ന പെൺകുട്ടി, അദൃശ്യമായ ലക്ഷ്മണരേഖകളെ ലംഘിക്കാൻ തുടങ്ങുന്നു. സിനിമ ആത്യന്തികമായി സംസാരിക്കുന്നത് സമൂഹത്തെ ചലിപ്പിക്കാൻ ശ്രമിച്ച ഗൗരിയെക്കുറിച്ചല്ല, മറിച്ച് തന്നെ വലയം ചെയ്തിരിക്കുന്ന അദൃശ്യമായ പുറം തോട് ഭേദിക്കാൻ ശ്രമിക്കുന്ന, സാധാരണത്വത്തിൽ നിന്ന് ഉയരാൻ തയ്യാറാവുന്ന പെൺകുട്ടിയെക്കുറിച്ചാണ്.

ഈ കാര്യങ്ങളെല്ലാം സംവദിക്കുന്നത് സൂക്ഷ്മമായ ശ്രദ്ധ ആവശ്യപ്പെടുന്ന ഫ്രെയിമുകളിലൂടെയാണ്. ഓരോ ഫ്രെയിമിനും നമ്മളോട് പലതും പറയാനുണ്ട്.

ലാളിത്യത്തിൻ്റെ മനോഹാരിത നിത്യ മേനോൻ്റെയും സേതുപതിയുടെയും കഥാപാത്ര സൃഷ്ടിയിലുണ്ട്. തികഞ്ഞ സ്വഭാവികതയോടെ തങ്ങളുടെ കഥാപാത്രങ്ങളെ രണ്ടുപേരും ഉൾക്കൊണ്ടിട്ടുണ്ട്. തൻ്റെ കഥാപാത്രം അനുഭവിക്കുന്ന മന:സംഘർഷത്തെ കയ്യടക്കത്തോടെ അതിഭാവുകത്വമില്ലാതെ നിത്യ നമ്മളിലേക്ക് പകരുന്നുണ്ട്.

മൗനം നിറഞ്ഞ ഇടവേളകളാവട്ടെ, ഗോവിന്ദ് വസന്തയുടെ പശ്ചാത്തല സംഗീതം കൊണ്ട് ഹൃദയത്തെ നിറയ്ക്കുന്നു.

എന്നെങ്കിലും ഒന്ന് എതിർത്തു നോക്കിയിട്ടുണ്ടോ വ്യവസ്ഥിതിയെ എന്ന് നമ്മൾ സ്വയം ചോദിച്ചു പോവുന്നു.

ലളിതമെന്നു പ്രത്യക്ഷാ തോന്നുന്ന സിനിമയിലുള്ളത് സൂക്ഷ്മമായ ആശയങ്ങളാണ്. സംവിധായിക അഭിനന്ദനം അർഹിക്കുന്നു. ഇനിയും മികച്ച ഇന്ദു.വി.എസ് ചിത്രങ്ങൾ നമുക്ക് കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു..


PHOTO CREDIT : 19(1)(a)
Bookmark (0)

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 2

പൊതു വഴിയിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള സമരം 1893 : പട്ടിക്കും പൂച്ചയ്ക്കും പോലും നടക്കാവുന്ന പൊതുവഴിയിലൂടെ പുലയരുൾപ്പടെയുള്ള സാധുക്കൾക്ക് നിഷേധിക്കപ്പെട്ടിരുന്ന ഇരുണ്ട കാലഘട്ടം. സഞ്ചരിക്കാനുള്ള അവകാശത്തിനു…
Read More

എത്തും.. എത്താതിരിക്കില്ല

അറിയാതെ മാറിക്കയറിയ ഒരു ട്രെയിൻ പോലെ നീ എന്നെയും നിന്നിലെടുത്ത് പായുകയായിരുന്നു.. ഞാനറിയാത്ത ഭൂമികകൾ കേൾക്കാത്ത ഭാഷകൾ.. എന്നെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് നീണ്ട ചൂളംവിളികൾ..…
Read More

നിൻ്റെ നഗരത്തിൽ

നീയില്ലാത്തൊരു ദിവസം നിൻ്റെ നഗരത്തിൽ എത്തുമ്പോൾ രാത്രിയിലും പകലൊളിച്ചു പാർക്കുന്ന തെരുവുകളിലാവും ഞാൻ അലയുക നിൻ്റെ പഴയ വീടിനു മുന്നിൽ വഴിവിളക്കിനു കീഴെ പണ്ടത്തെ…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 4

സ്കൂൾ പ്രവേശന, കാർഷിക, പണിമുടക്ക് സമരം 1904ൽ വെങ്ങാനൂരിൽ അയ്യങ്കാളി  സ്വന്തമായി കുടിപള്ളികൂടം സ്ഥാപിച്ചു. കേരളത്തിൽ ദളിതർക്ക് മാത്രമായി സ്ഥാപിക്കപ്പെട്ട ആദ്യത്തെ സ്കൂളായിരുന്നു. 1905-07…
Read More

മുൻപ്

മുൻപ് എപ്പോഴാണ് നമ്മളിതു വഴി വന്നത്? ഞാനിന്നാദ്യമായി കാണുന്ന ഈ നഗരം അവസാനിക്കുന്നിടത്തെ അശരീരികൾ പോലെ എവിടുന്നോ കുട്ടികളുടെ കളിചിരികൾ കേൾക്കുന്ന, മങ്ങിയ വെളിച്ചം…
Read More

ഈറൻ

ഒരുപാട് കാലത്തിനിടയിൽ കണ്ടതിൽവെച്ച് മികച്ചൊരു ഹ്രസ്വചിത്രം. ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു ഏട് പറിച്ചു നട്ടതു പോലെയുണ്ട്. സാഹചര്യങ്ങളിലും സംസാരത്തിലും എന്തിനു പറയണം കഥാപാത്രങ്ങളുടെ…
Read More

ജാൻ.എ.മൻ

ഒരിടത്ത് മരണവും ഒരിടത്ത് ജനനവും എന്ന തത്വചിന്താപരമായ ഒരു തീം ആയിരുന്നു നർമത്തിൻ്റെ ഇഴകൾ ചേർത്ത് ചിദംബരം എന്ന സംവിധായകന് ജാൻഎമൻ എന്ന തൻ്റെ…
Read More

വൃദ്ധസദ….

പേമാരി കഴിഞ്ഞതിൻ്റെ അവശിഷ്ടങ്ങൾ ബാക്കി നിൽക്കേ കേമനെന്നത് വിളിച്ച് അറിയിച്ചു കൊണ്ട് കണ്ണാടി ചില്ലുകളും മറ്റു സാമഗ്രികളും തൊട്ട് തലോടി മിന്നിച്ചെടുക്കാൻ സൂര്യൻ്റെ പരാക്രമങ്ങൾ…
Read More

എസ്ബിഐ വായ്പകളുടെ തിരിച്ചടവുകൾക്ക് മൊറട്ടോറിയം

കോവിഡ്-19 എന്ന മഹാമാരി മൂലം വ്യക്തികൾക്കും കച്ചവടസ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന വരുമാന നഷ്ടത്തിലൂടെ ഒരു വൻ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇക്കാര്യം കണക്കിലെടുത്തുകൊണ്ട് ഇക്കൂട്ടർക്ക് ഒരു…
Read More

അവസാനത്തെ പെൺകുട്ടി

“ലോകത്തിന് ഒരേയൊരു അതിരേയുള്ളൂ, അത് മനുഷ്യത്വത്തിൻ്റെതാണ്. നമ്മൾ പങ്കുവയ്ക്കുന്ന മനുഷ്യത്വത്തിൻ്റെ മഹാകാശത്ത് നമുക്കിടയിലുള്ള വേർതിരിവുകൾ വളരെ വളരെ ചെറുതാണ്. ഈ വേദിയിൽ നിന്ന് ഞാൻ…
Read More

പഴഞ്ചൊൽ കഥകൾ

ഇന്ന് സന്ദർഭാനുസരണം പ്രയോഗിക്കുന്ന പഴഞ്ചൊല്ലുകൾ ഒരുകാലത്ത് അതേ ജീവിത സന്ദർഭത്തിൽത്തന്നെ പിറന്നതായിരക്കണമെന്നില്ല. കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച് ഒരു ചൊല്ലിൻ്റെ പിറവിക്കു പിന്നിൽ ഒരു സന്ദർഭമോ സംഭവമോ…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 3

പൊതു ഇടങ്ങളിലെ പ്രവേശനത്തിനുള്ള സമരം 1912: കാർഷിക പണിയില്ലാത്തപ്പോൾ ഉണ്ടാക്കുന്ന പായ, കൊട്ട, വട്ടി, മുറം,  പശുവിന് കൊടുക്കാൻ ചെത്തിയെടുക്കുന്ന പുല്ല് തുടങ്ങിയവയുമായെത്തുന്ന പുലയർക്കോ…
Read More

വിസ്‌മൃതിയിൽ നിലാവ് പെയ്യുമ്പോൾ

വിസ്മൃതിയിലെങ്ങോ നിലാവു പെയ്തൊഴിയവേ.. നിൻ്റെ തീരങ്ങളിൽ ഇളവേൽക്കുവാൻ വന്ന ഒരു മേഘശകലമായ് ഒഴുകിയിരുന്നു ഞാൻ. ഇരുൾ മാഞ്ഞു മെല്ലെ തെളിയുന്ന മാനം പോൽ മറവി…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 1

മലയാള നാട്ടിൽ മണ്ണിൻ്റെ ഉടമകളും നാടുവാഴികളുമായിരുന്ന ഒരു ജനതയെ അടിമകളാക്കുകയും തുടർന്ന് പൊതുവഴിയിൽ നടക്കുന്നതും, നല്ല വസ്ത്രം ധരിക്കുന്നതും, വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നതും, പണിക്ക് അർഹമായ…