എനിക്കും നിനക്കും പൊതുവായിരുന്ന ഒരേയൊരു ഭാഷയിൽ
പ്രണയത്തിൻ്റെ മധുവിധുക്കാലത്താണ്
നീ പറയുന്നത്..
പുതിയ ഭാഷകൾ പഠിക്കൂ.. നമ്മൾ ഇനിയും കേൾക്കാത്തവ
ഓരോന്നിലും പ്രണയത്തിൻ്റെ പരിഭാഷ കണ്ടെത്തി
അവയിലെല്ലാം എന്നെ പ്രണയിക്കൂ..
ഞാൻ ചിരിക്കുന്നു. പ്രണയത്തിനു എന്തിനാണ് ഭാഷ?
എങ്കിലും ഞാൻ പഠിക്കാൻ തുടങ്ങുന്നു..
ഉന്മാദത്തിൻ്റെ പരിഭാഷയാണ് ആദ്യം തേടിയത്..
കാറ്റിൽ പറന്നുവന്ന് കൈവെള്ളയിൽ പറ്റിപ്പിടിക്കുന്ന
അജ്ഞാതയാം പക്ഷിയുടെ ബഹുവർണ്ണതൂവലുകൾ പോലെ
വാക്കുകൾ പിറകെ വന്നെത്തി…
കനച്ചുകിടക്കുന്ന പ്രണയാക്ഷരങ്ങളിൽ തൊടുമ്പോൾ പനിച്ചു തളർന്നു.
താപം സഹിക്കാതെ വരുമ്പോൾ
ഉറവിടമറിയാത്ത വാക്കുകളുടെ നീർച്ചോലയിൽ
വെറുതെ നനഞ്ഞു നീന്തി.
കുളിരു വറ്റിയപ്പോൾ എപ്പോഴോ
വിളറിയ നിലാവിൻ്റെ, വരണ്ട കാറ്റിൻ്റെ
വറ്റിയ പുഴയുടെ, ഊഷരഭൂമിയുടെ
പൊഴിഞ്ഞ പൂക്കളുടെ
ശോഷിച്ച വനങ്ങളുടെ മൊഴികൾ,
എനിക്ക് ചുറ്റിലും എൻ്റെയുള്ളിലും.
വാക്കുകളുടെ ഇരമ്പത്തിൽ സ്വന്തം ശബ്ദം കണ്ടെത്താനാവാതെ
ഞാൻ ഉണർന്നു കിതയ്ക്കുന്നു.
പകലിൻ്റെയും ഇരവിൻ്റെയും ഭാഷകൾ രണ്ടല്ലയെന്ന്
കേൾക്കാൻ കാതുകൊടുക്കാത്തവൻ
ഇരുളിൻ്റെ കവിത, ഭയത്തിൻ്റെ അക്ഷരങ്ങളിൽ വായിക്കുകയാണെന്ന്
നിന്നോട് ഞാൻ പറയുമ്പോൾ
ഉറക്കത്തിൽ നിന്നുണർന്ന് പേടിയോടെ
എന്നെ നോക്കി അകന്നുമാറി നീ പറയുന്നു
“നീ പറയുന്നതൊന്നും, ഒന്നും തന്നെ
എനിക്കിപ്പോൾ മനസ്സിലാവാതെയായിരിക്കുന്നു…”


PHOTO CREDIT : HUSH NAIDOO
Bookmark (0)

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

വൈറസ്

ഏകാന്തത ഒരു മാരക വൈറസ് ആണെന്ന് പലപ്പോഴും ഞാൻ വിചാരിക്കാറുണ്ട്. നമ്മുടെ അനുവാദമില്ലാതെ തന്നെ, തൻ്റെ നിശബ്ദ ശല്കങ്ങളാൽ അത് നമ്മെ സ്പർശിക്കും.. പിന്നെ,…
Read More

മണ്ണ്

‘മണ്ണിനെയേറെ അറിയുന്നത് ആര്..? “കർഷകൻ” എന്ന് മനുഷ്യൻ ..’ “മഴ”യെന്ന് വാനം.. “വേര് ” ആണെന്ന് മരങ്ങൾ… മണ്ണ് ചിരിച്ചു ; “എത്ര ശ്രമിച്ചിട്ടും…
Read More

ഒറ്റ ഞരമ്പ്

ഉറക്കമില്ലാത്ത രാത്രികളിലാണ് ഞാനെൻ്റെ മുഖം കണ്ണാടിയിൽ നോക്കാറ് അതങ്ങനെ വരണ്ടും കണ്ണുകൾ തളർന്നും നക്ഷത്രങ്ങളില്ലാത്ത രാത്രിയുടെ ആത്മാവ് പോലെ നിശബ്ദമായി കണ്ണാടിയിൽ നിന്നെന്നെ ഉറ്റുനോക്കും…
Read More

ബാധ്യത

ബാധ്യതകളാണെൻ്റെ സമ്പത്ത്; മോഷ്ടിക്കാനാരും വരില്ലല്ലോ! @ആരോ PHOTO CREDIT : RFP Share via: 10 Shares 3 1 1 1 4…
Read More

യാ ഇലാഹി ടൈംസ്

ലളിതമായ ഭാഷയിൽ നോൺ ലീനിയർ ശൈലിയിൽ എഴുതപ്പെട്ട നോവലാണ് അനിൽ ദേവസ്സിയുടെ ‘യാ ഇലാഹി ടൈംസ്’. ദുബായിൽ പ്രവാസിയായി ജീവിക്കുന്ന പ്രധാന കഥാപാത്രം സിറിയൻ…
Read More

വെളിച്ചം

നിരർത്ഥകമായ അക്ഷരങ്ങളെ പോലെ ഇരുട്ടിൽ ഞാൻ ചിതറുകയായിരുന്നു വാരിക്കൂട്ടിയ നിന്‍റെ വിരലുകളിൽ നിന്ന് ഒരു കവിത സൂര്യനെ തേടി പറന്നുയർന്നു.. PHOTO CREDIT :…
Read More

മുല്ല

വാടും മുമ്പേ കൊഴിഞ്ഞുവീണ മുല്ലപ്പൂക്കൾ.. അവസാന ഗന്ധം മണ്ണിലേക്ക് കിനിയവേ…. മണ്ണ് പറഞ്ഞു : “ഞാൻ വെറുമൊരു മണ്ണാണ്..” മുല്ലച്ചെടി ചില്ലതാഴ്ത്തി  : “എൻ്റെ…
Read More

തിര

വിജനമീ കടൽത്തീരം; തിരകൾ തിരയുന്നതാരെ….? @ഹൈക്കുകവിതകൾ PHOTO CREDIT : SEAN Share via: 25 Shares 5 1 1 2 18…
Read More

കറുത്ത ശലഭങ്ങൾ

നമുക്ക് മുൻപേ വന്നവരുടെ ചവിട്ടടികളിൽ ഞെരിഞ്ഞ ഇലകളിൽ നോക്കിക്കൊണ്ട് ശലഭക്കൂട്ടങ്ങൾ ഹൃദയങ്ങൾ പോലെ സ്പന്ദിച്ചു കൊണ്ടിരുന്ന തണൽമരത്തിനു കീഴെ നാം വെറുതെ നിന്നു. നിമിഷങ്ങൾ കരിയിലകളിൽ…
Read More

അപരൻ

ഏകാന്തതയും ഞാനും സൊറ പറഞ്ഞിരുന്നൊരു വൈകുന്നേരത്ത് പൊടുന്നനെ മുഴങ്ങിയ കോളിങ് ബെല്ലിൽ നടുങ്ങിയ ഞാനും പഴയൊരു ബാഗും തോളിലിട്ട് അപരിചിതനായ നീയും വീടിൻ്റെ തുറന്ന…
Read More

നിൻ്റെ നഗരത്തിൽ

നീയില്ലാത്തൊരു ദിവസം നിൻ്റെ നഗരത്തിൽ എത്തുമ്പോൾ രാത്രിയിലും പകലൊളിച്ചു പാർക്കുന്ന തെരുവുകളിലാവും ഞാൻ അലയുക നിൻ്റെ പഴയ വീടിനു മുന്നിൽ വഴിവിളക്കിനു കീഴെ പണ്ടത്തെ…
Read More

വരവേൽപ്പ്‌

“വർഷങ്ങൾ എത്ര കഴിഞ്ഞു?” നാട്ടിൽ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിനടുത്ത് കാമുകന്മാരുടെ കാത്തിരിപ്പുകൾക്ക് തണലാകാറുള്ള ആൽമരം ചോദിച്ചു… “നിന്നെയെന്നും അകലെനിന്നാണ് കണ്ടത്” വൈകിയിരുട്ടുവോളം നിർത്താതെ കളിക്കുന്ന…
Read More

മാറ്റൊലി

നൂറ്റാണ്ടുകളുടെ സഹനത്തിൻ്റെ ഇരുണ്ട ദിനരാത്രങ്ങളുടെ തേങ്ങലുകളിൽ നിന്ന്, കലാപങ്ങളുടെ മാറ്റൊലികളിൽ നിന്ന്, രക്തസാക്ഷികളുടെ ഹൃദയത്തുടിപ്പുകളിൽ പോലും നിറഞ്ഞ സ്വാതന്ത്ര്യമോഹങ്ങളിൽ നിന്ന്, മരണത്തിനു മുന്നിലും പതറാതെ…