രാജാവ് കവിയായിരുന്നു,
ഭാവനാവിലാസം കൊണ്ട് സമ്പന്നനും.
രാജ്യത്തെ ഓരോ തൂണിനും തുരുമ്പിനും
കവിത തുളുമ്പുന്ന പേരിട്ടു രാജാവ് ആത്മനിർവൃതി കൊണ്ടു.
പ്രജകൾക്കിടയിലേക്ക് ജീവനില്ലാത്തതെങ്കിലും
കവിതാമയമായ വാക്കുകളെ
കൃത്രിമ ചിറകുവച്ച് പറത്തിവിട്ടു
എന്നിട്ടും ‘വാക്കാണ്, അറിവാണ് നിൻ്റെ അന്തകൻ’
എന്ന അശരീരിയിൽ ഞെട്ടി,
രാജാവ് ചിലപ്പോൾ പള്ളിയുണർന്നു.
പാതിരാവിലും തെരുവിൽ നിർബാധം
അലഞ്ഞു തിരിയുകയായിരുന്ന
വാക്കുകളെ രാജാവ് പള്ളിയറ ജാലകങ്ങളിലൂടെ
ഭയത്തോടെ നോക്കിനിന്നു.
എതിർശബ്ദങ്ങളില്ലാത്ത സുന്ദരരാജ്യം
കിനാവുകണ്ടു വീണ്ടുമുറങ്ങി.
ഉണരുമ്പോൾ രാജധാനിയിൽ
വാക്കുകൾ കയറിയിറങ്ങുകയായിരുന്നു
മുനയുള്ള വാക്കുകളെയെല്ലാം തലയരിഞ്ഞു വിടാൻ
പെട്ടെന്നൊരു ദിനം തിരുവുത്തരവായി.
ജനിക്കുന്ന വാക്കിൻ വിത്തുകളെ നുള്ളാൻ
പട്ടാളവും പോലീസും തെരുവിലിറങ്ങി.
താൻ നട്ട വാക്കുകൾ മാത്രം മുളയ്ക്കുന്ന
പാടങ്ങൾ രാജാവ് വിഭാവനം ചെയ്തു.
അവയ്ക്ക് അർത്ഥമില്ലാത്തതെങ്കിലും
സുന്ദരമായ നാമങ്ങൾ ചാർത്തി ആഘോഷിച്ചു.
മൃതിയില്ലാത്തത് പകർന്നുനല്കപ്പെട്ട
വാക്കുകൾക്ക് മാത്രമെന്നത്
രാജാവ് മറക്കാൻ ശ്രമിച്ചു.
അപ്പോഴും അരിഞ്ഞു വീഴ്ത്തപ്പെട്ട
വാക്കുകളിൽ കനലുറങ്ങിക്കിടന്നു.
നിശബ്ദമാക്കപ്പെട്ട ചുണ്ടുകളിൽ
അദൃശ്യമായി അവ നീറി നിന്നു.
രാജാവിനെ ഭയമില്ലാത്ത,
ചങ്ങലയഴിഞ്ഞ കാറ്റുകൾ
ഒരിക്കൽ കനലുകളെ ഉണർത്തുകയും
വാക്കിൻ കുഞ്ഞുങ്ങളിലേക്കു
പകരുകയും ചെയ്യും.
പാടത്തും പറമ്പിലും
പാതയോരങ്ങളിലും മരച്ചില്ലകളിലും
മുറികൂടിയ വാക്കുകൾ പുനർജനിക്കും
ഇരുട്ടിലാണ്ടു കിടക്കുന്ന തെരുവുകളെ
ചെറു തീനാമ്പുകൾ ദീപ്തമാക്കും..
ഒരേയൊരാത്മാവ് കുടികൊള്ളുന്ന
അനേകായിരം ദേഹങ്ങളായി, വാക്കുകൾ
വിരാടരൂപം പൂണ്ട ജ്വാലയായി
അജ്ഞതയുടെ കോട്ടകളിലേക്ക്
തമസ്സിൻ്റെ രാജധാനിയിലേക്ക്
പടർന്നു കയറും..


PHOTO CREDIT : RFP

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

മുൻപ്

മുൻപ് എപ്പോഴാണ് നമ്മളിതു വഴി വന്നത്? ഞാനിന്നാദ്യമായി കാണുന്ന ഈ നഗരം അവസാനിക്കുന്നിടത്തെ അശരീരികൾ പോലെ എവിടുന്നോ കുട്ടികളുടെ കളിചിരികൾ കേൾക്കുന്ന, മങ്ങിയ വെളിച്ചം…
Read More

അഴികൾക്കിടയിൽ

മെല്ലെ വിരൽകൊണ്ട് പുസ്തകങ്ങൾക്ക് മീതെ തലോടാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി. ബെന്യാമിൻ്റെ ആടുജീവിതവും മാധവിക്കുട്ടിയുടെ കോലാടും ബഷീറിൻ്റെ മതിലുകളും പരിചിതമായ മറ്റു പലതും വിരലിൽ…
Read More

കത്തുന്ന നഗരങ്ങൾ

മരണങ്ങൾക്ക് നടുവിലാണ് നമ്മൾ അത്രമേൽ ജീവിക്കുക.. രാപ്പൂക്കളെപ്പോലെ നമ്മുടെ ആകാശങ്ങളിൽ യുദ്ധം ജ്വലിച്ചുവിടർന്നുനിൽക്കുമ്പോൾ. ഉത്സവരാവുകളിലെ പ്രകാശധാര കണക്കിന് മിസൈലുകൾ നമ്മുടെ കൂരകൾക്ക് മേലെ വിടർന്നു…
Read More

പരിഭാഷകൾ

എനിക്കും നിനക്കും പൊതുവായിരുന്ന ഒരേയൊരു ഭാഷയിൽ പ്രണയത്തിൻ്റെ മധുവിധുക്കാലത്താണ് നീ പറയുന്നത്.. പുതിയ ഭാഷകൾ പഠിക്കൂ.. നമ്മൾ ഇനിയും കേൾക്കാത്തവ ഓരോന്നിലും പ്രണയത്തിൻ്റെ പരിഭാഷ…
Read More

പഴഞ്ചൊൽ കഥകൾ

ഇന്ന് സന്ദർഭാനുസരണം പ്രയോഗിക്കുന്ന പഴഞ്ചൊല്ലുകൾ ഒരുകാലത്ത് അതേ ജീവിത സന്ദർഭത്തിൽത്തന്നെ പിറന്നതായിരക്കണമെന്നില്ല. കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച് ഒരു ചൊല്ലിൻ്റെ പിറവിക്കു പിന്നിൽ ഒരു സന്ദർഭമോ സംഭവമോ…
Read More

ഭൂകമ്പങ്ങൾ

ഭൂകമ്പങ്ങൾ രൂപപ്പെടുന്നത് ഉള്ളുരുക്കങ്ങളിൽ നിന്നാണ് അടിച്ചമർത്തപ്പെട്ട തേങ്ങലുകളിൽ നിന്ന്.. ഇരുൾപുതപ്പിട്ട് അവസരം പാത്തുകിടക്കുന്ന കനലുകളിൽ നിന്ന്.. ഒരു കുഞ്ഞു ചിന്തയുടെ ലോലമൊരു ചിറകടിയൊച്ച മതി,…
Read More

അവസാനത്തെ പെൺകുട്ടി

“ലോകത്തിന് ഒരേയൊരു അതിരേയുള്ളൂ, അത് മനുഷ്യത്വത്തിൻ്റെതാണ്. നമ്മൾ പങ്കുവയ്ക്കുന്ന മനുഷ്യത്വത്തിൻ്റെ മഹാകാശത്ത് നമുക്കിടയിലുള്ള വേർതിരിവുകൾ വളരെ വളരെ ചെറുതാണ്. ഈ വേദിയിൽ നിന്ന് ഞാൻ…
Read More

നിൻ്റെ നഗരത്തിൽ

നീയില്ലാത്തൊരു ദിവസം നിൻ്റെ നഗരത്തിൽ എത്തുമ്പോൾ രാത്രിയിലും പകലൊളിച്ചു പാർക്കുന്ന തെരുവുകളിലാവും ഞാൻ അലയുക നിൻ്റെ പഴയ വീടിനു മുന്നിൽ വഴിവിളക്കിനു കീഴെ പണ്ടത്തെ…
Read More

സ്റ്റാർട്ടപ്പും ന്യൂജെൻ തൊഴിലവസരങ്ങളും

പുതുതലമുറ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മേഖലയാണ് സ്റ്റാർട്ടപ്പ്. എന്നാൽ സാധ്യതയുള്ള മേഖലകൾ, വിപണനം, സ്കിൽ വികസനം, നയങ്ങൾ, ലക്ഷ്യങ്ങൾ, സാമ്പത്തികസ്രോതസ്സുകൾ തുടങ്ങി നിരവധി സംശയങ്ങളാണ് മുന്നിൽ…
Read More

പാഠം

പറയാതെ പറയുന്ന ഇഷ്ടക്കേടുകളെ മനസ്സിലാക്കി എടുക്കുക എന്നത്‌ ജീവിതയാത്രയിലെ കുഴപ്പം പിടിച്ചൊരു പാഠമായിരുന്നു. ശുഭം നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു തുടക്കമായിരിക്കാം. പണ്ടെപ്പോഴോ പാതിവഴിയിൽ…
Read More

യുറേക്കാ

ഒല്ലൂരു സെന്റ് ജോസഫ്സിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുര്യപ്പന് റഷ്യയോട് കടുത്ത സ്നേഹമായിരുന്നു. ഒല്ലൂരു മണ്ഡലം ചോപ്പ് ആയതു കൊണ്ടാണെന്നു കരുതിയെങ്കിൽ നമുക്ക് തെറ്റി,…
Read More

പുറ്റ്

ഡി സി നോവല്‍ പുരസ്‌കാരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവല്‍ ആണ് പുറ്റ്. തങ്ങളുടെ ഭൂതകാലങ്ങളുടെ കാണാ ചുമട്…
Read More

സഞ്ചാരി

ഉച്ച മയക്കം കഴിഞ്ഞു അലസമായി കട്ടിലിൽ ഇരിക്കുമ്പോഴായിരുന്നു എൻ്റെ സഞ്ചാരിയുടെ കോൾ വന്നത്. യാത്രകളോടുള്ള അവളുടെ അഭിനിവേശമാണ് ഞങ്ങൾ കൂട്ടുകാർ അവളെ ‘സഞ്ചാരി’ എന്ന്…
Read More

ലക്ഷമണ രേഖ

പെണ്ണായി പിറന്നതു കൊണ്ട് മാത്രം വരയ്ക്കപ്പെട്ട ലക്ഷമണ രേഖകളാണ് ഇവിടെ മൊത്തം! @ആരോ PHOTO CREDIT : PIXABAY Share via: 20 Shares…