രാജാവ് കവിയായിരുന്നു,
ഭാവനാവിലാസം കൊണ്ട് സമ്പന്നനും.
രാജ്യത്തെ ഓരോ തൂണിനും തുരുമ്പിനും
കവിത തുളുമ്പുന്ന പേരിട്ടു രാജാവ് ആത്മനിർവൃതി കൊണ്ടു.
പ്രജകൾക്കിടയിലേക്ക് ജീവനില്ലാത്തതെങ്കിലും
കവിതാമയമായ വാക്കുകളെ
കൃത്രിമ ചിറകുവച്ച് പറത്തിവിട്ടു
എന്നിട്ടും ‘വാക്കാണ്, അറിവാണ് നിൻ്റെ അന്തകൻ’
എന്ന അശരീരിയിൽ ഞെട്ടി,
രാജാവ് ചിലപ്പോൾ പള്ളിയുണർന്നു.
പാതിരാവിലും തെരുവിൽ നിർബാധം
അലഞ്ഞു തിരിയുകയായിരുന്ന
വാക്കുകളെ രാജാവ് പള്ളിയറ ജാലകങ്ങളിലൂടെ
ഭയത്തോടെ നോക്കിനിന്നു.
എതിർശബ്ദങ്ങളില്ലാത്ത സുന്ദരരാജ്യം
കിനാവുകണ്ടു വീണ്ടുമുറങ്ങി.
ഉണരുമ്പോൾ രാജധാനിയിൽ
വാക്കുകൾ കയറിയിറങ്ങുകയായിരുന്നു
മുനയുള്ള വാക്കുകളെയെല്ലാം തലയരിഞ്ഞു വിടാൻ
പെട്ടെന്നൊരു ദിനം തിരുവുത്തരവായി.
ജനിക്കുന്ന വാക്കിൻ വിത്തുകളെ നുള്ളാൻ
പട്ടാളവും പോലീസും തെരുവിലിറങ്ങി.
താൻ നട്ട വാക്കുകൾ മാത്രം മുളയ്ക്കുന്ന
പാടങ്ങൾ രാജാവ് വിഭാവനം ചെയ്തു.
അവയ്ക്ക് അർത്ഥമില്ലാത്തതെങ്കിലും
സുന്ദരമായ നാമങ്ങൾ ചാർത്തി ആഘോഷിച്ചു.
മൃതിയില്ലാത്തത് പകർന്നുനല്കപ്പെട്ട
വാക്കുകൾക്ക് മാത്രമെന്നത്
രാജാവ് മറക്കാൻ ശ്രമിച്ചു.
അപ്പോഴും അരിഞ്ഞു വീഴ്ത്തപ്പെട്ട
വാക്കുകളിൽ കനലുറങ്ങിക്കിടന്നു.
നിശബ്ദമാക്കപ്പെട്ട ചുണ്ടുകളിൽ
അദൃശ്യമായി അവ നീറി നിന്നു.
രാജാവിനെ ഭയമില്ലാത്ത,
ചങ്ങലയഴിഞ്ഞ കാറ്റുകൾ
ഒരിക്കൽ കനലുകളെ ഉണർത്തുകയും
വാക്കിൻ കുഞ്ഞുങ്ങളിലേക്കു
പകരുകയും ചെയ്യും.
പാടത്തും പറമ്പിലും
പാതയോരങ്ങളിലും മരച്ചില്ലകളിലും
മുറികൂടിയ വാക്കുകൾ പുനർജനിക്കും
ഇരുട്ടിലാണ്ടു കിടക്കുന്ന തെരുവുകളെ
ചെറു തീനാമ്പുകൾ ദീപ്തമാക്കും..
ഒരേയൊരാത്മാവ് കുടികൊള്ളുന്ന
അനേകായിരം ദേഹങ്ങളായി, വാക്കുകൾ
വിരാടരൂപം പൂണ്ട ജ്വാലയായി
അജ്ഞതയുടെ കോട്ടകളിലേക്ക്
തമസ്സിൻ്റെ രാജധാനിയിലേക്ക്
പടർന്നു കയറും..


PHOTO CREDIT : RFP

Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

അറ്റെൻഷൻ പ്ലീസ്

ജിതിൻ ഐസക് തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ‘അറ്റെൻഷൻ പ്ലീസ്’ ബ്രില്യന്റ് എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ചിത്രമാണ്. മേക്കിങ്ങിലെ ഓരോ ഘടകവും പ്രശംസ അർഹിക്കുന്നു.…
Read More

എത്തും.. എത്താതിരിക്കില്ല

അറിയാതെ മാറിക്കയറിയ ഒരു ട്രെയിൻ പോലെ നീ എന്നെയും നിന്നിലെടുത്ത് പായുകയായിരുന്നു.. ഞാനറിയാത്ത ഭൂമികകൾ കേൾക്കാത്ത ഭാഷകൾ.. എന്നെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് നീണ്ട ചൂളംവിളികൾ..…
Read More

തലമോടികൾ

ഉറക്കമെണീറ്റാലന്തിവരെയെത്ര തലമോടികൾ വകഞ്ഞും ചീവിയും ചീകാതെയും നരച്ചും ചെമ്പിച്ചും കറുത്തും പിരിഞ്ഞും പിരിയാതെയും നീർത്തും തൂക്കിയും ചുരുട്ടിയും തലമോടിയെച്ചിന്തിച്ചുറക്കമില്ലാരാത്രികൾ അതിലൊരു രാത്രിയിൽ മരണം പാതിമെയ്യായ…
Read More

വീണ്ടുമൊരു പുസ്തക ദിനം

ഇന്ന് ഏപ്രിൽ 23, പുസ്തക ദിനമായി ലോകമെങ്ങും ആചരിക്കപ്പെടുന്നു. അതോടൊപ്പം തന്നെ പുസ്തകങ്ങൾക്കും പകർപ്പവകാശ നിയമത്തിനുമുള്ള അന്തർദേശീയ ദിനമെന്നും ഏപ്രിൽ 23 അറിയപ്പെടുന്നു. നിർമിതബുദ്ധി…
Read More

സഞ്ചാരി

ഉച്ച മയക്കം കഴിഞ്ഞു അലസമായി കട്ടിലിൽ ഇരിക്കുമ്പോഴായിരുന്നു എൻ്റെ സഞ്ചാരിയുടെ കോൾ വന്നത്. യാത്രകളോടുള്ള അവളുടെ അഭിനിവേശമാണ് ഞങ്ങൾ കൂട്ടുകാർ അവളെ ‘സഞ്ചാരി’ എന്ന്…
Read More

അപരൻ

ഏകാന്തതയും ഞാനും സൊറ പറഞ്ഞിരുന്നൊരു വൈകുന്നേരത്ത് പൊടുന്നനെ മുഴങ്ങിയ കോളിങ് ബെല്ലിൽ നടുങ്ങിയ ഞാനും പഴയൊരു ബാഗും തോളിലിട്ട് അപരിചിതനായ നീയും വീടിൻ്റെ തുറന്ന…
Read More

രാവ്

രാവ് പെയ്യുകയാണ് പുലരിയുടെ പ്രണയവും തേടി…. ഹൈക്കുകവിതകൾ@ആരോ PHOTO CREDIT : MATT BENNETT Share via: 10 Shares 4 1 2…
Read More

വൈറസ്

ഏകാന്തത ഒരു മാരക വൈറസ് ആണെന്ന് പലപ്പോഴും ഞാൻ വിചാരിക്കാറുണ്ട്. നമ്മുടെ അനുവാദമില്ലാതെ തന്നെ, തൻ്റെ നിശബ്ദ ശല്കങ്ങളാൽ അത് നമ്മെ സ്പർശിക്കും.. പിന്നെ,…
Read More

തിരികെ

അക്ഷരങ്ങൾ കൊണ്ട് മനസ്സിൽ ദൃശ്യജാലം തീർക്കുന്ന, തികച്ചും വ്യത്യസ്തമായ പത്ത്  കഥകൾ അടങ്ങിയ കഥാസമാഹാരമാണ് സായ്‌റ എഴുതിയ ‘തിരികെ’ . ‘തിരികെ’യിൽ എറ്റവും ചർച്ച…
Read More

സാക്ഷി

കൊടും തണുപ്പിൽ ചൂടിനെ ആവാഹിക്കാൻ കഴിവുള്ള ആ പുതപ്പ് ദേഹത്തോട് ചേർത്ത് പിടിച്ചു കൊണ്ട് പൊള്ളുന്ന ദേഹം തണുപ്പിൻ്റെ ആവരണത്തിൽ നിന്നും മുക്തമാക്കാൻ അയാളുടെ…
Read More

ഒരിക്കലെങ്കിലും

ഒരിക്കലെങ്കിലും തിരിച്ചു പോകണം വെയിൽ ചായുന്ന നേരത്ത് മുളങ്കാടുകൾ പാട്ടു പാടുന്ന മയിലുകൾ പറന്നിറങ്ങുന്ന നാട്ടുവഴികളിലേക്ക് കൊയിത്തൊഴിഞ്ഞ  പാടങ്ങളിൽ കരിമ്പനത്തലപ്പുകളുടെ നിഴലുകൾ ചിത്രം വരയ്ക്കുന്നത്…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 4

സ്കൂൾ പ്രവേശന, കാർഷിക, പണിമുടക്ക് സമരം 1904ൽ വെങ്ങാനൂരിൽ അയ്യങ്കാളി  സ്വന്തമായി കുടിപള്ളികൂടം സ്ഥാപിച്ചു. കേരളത്തിൽ ദളിതർക്ക് മാത്രമായി സ്ഥാപിക്കപ്പെട്ട ആദ്യത്തെ സ്കൂളായിരുന്നു. 1905-07…
Read More

ജാൻ.എ.മൻ

ഒരിടത്ത് മരണവും ഒരിടത്ത് ജനനവും എന്ന തത്വചിന്താപരമായ ഒരു തീം ആയിരുന്നു നർമത്തിൻ്റെ ഇഴകൾ ചേർത്ത് ചിദംബരം എന്ന സംവിധായകന് ജാൻഎമൻ എന്ന തൻ്റെ…
Read More

തുരുത്ത്

പുഴയുടെ നടുവിൽ, കൈകാലുകൾ കുഴയുന്നത് വരെ നീന്തിയിട്ടും എത്തിച്ചേരാൻ കഴിയാത്ത, ഒരു തുരുത്ത് ഞാൻ സ്വപ്നം കാണാറുണ്ട്, മിക്കപ്പോഴും. വെളിച്ചത്തിലേക്ക് കണ്ണ് തുറക്കുമ്പോൾ മറയുന്ന…