ഇരകളുടെ വേഷമണിഞ്ഞ വേട്ടക്കാർ തെരുവുകളിൽ നടക്കുമ്പോൾ
നീതിയുടെ പ്രശ്നം മനസ്സുകൾ തോറും
അഭയം തേടി അലയുന്നുണ്ട്.
ശബ്‌ദിക്കുന്നവർക്ക് പാർക്കാൻ
ഇരുമ്പഴികളുള്ള അറകൾ ഒരുങ്ങുന്നുണ്ട്.
നിശബ്ദരാക്കപ്പെട്ടവരുടെ
വീടുകൾ മണ്ണുമാന്തികൾക്കു കീഴിൽ ഞെരിഞ്ഞമരുന്നുണ്ട്.
പേരുകളും നിറങ്ങളും ഉടുവസ്ത്രങ്ങളും കൊണ്ട്
ഭൂപടങ്ങൾ മാറ്റി വരയ്ക്കപ്പെടുന്നുണ്ട്.
അപ്പോൾ അടഞ്ഞ തൊണ്ടകളിൽ
ശബ്ദം മോക്ഷം തേടി വിങ്ങിനിൽക്കുന്നു
നിശബ്ദതയുടെ പിഴ ഏറ്റുവാങ്ങിയൊരു ജനത
നിസ്സഹായരായി വിറങ്ങലിച്ച്
ദു:സ്വപ്നങ്ങളിലേക്ക്‌ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു..


PHOTO CREDIT : RUSLAN KHADYEV
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

നഷ്ടങ്ങൾ

അവസാനം, നഷ്ടങ്ങളെല്ലാം എന്റേതു മാത്രമാകുന്നു…. PHOTO CREDIT : SASHA FREEMIND Share via: 17 Shares 3 1 1 1 11…
Read More

മുല്ല

വാടും മുമ്പേ കൊഴിഞ്ഞുവീണ മുല്ലപ്പൂക്കൾ.. അവസാന ഗന്ധം മണ്ണിലേക്ക് കിനിയവേ…. മണ്ണ് പറഞ്ഞു : “ഞാൻ വെറുമൊരു മണ്ണാണ്..” മുല്ലച്ചെടി ചില്ലതാഴ്ത്തി  : “എൻ്റെ…
Read More

സഞ്ചാരി

ഉച്ച മയക്കം കഴിഞ്ഞു അലസമായി കട്ടിലിൽ ഇരിക്കുമ്പോഴായിരുന്നു എൻ്റെ സഞ്ചാരിയുടെ കോൾ വന്നത്. യാത്രകളോടുള്ള അവളുടെ അഭിനിവേശമാണ് ഞങ്ങൾ കൂട്ടുകാർ അവളെ ‘സഞ്ചാരി’ എന്ന്…
Read More

അപരിചിതൻ

വീണ്ടുമൊരു മായക്കാഴ്ചയായി എന്നിൽ നിറയൂ. ഓരോ തിരിവിലും പിൻവിളിയിലും നിന്ന്, നിന്നെത്തിരഞ്ഞു ഞാൻ വീണ്ടുമലയട്ടെ. എനിക്ക് പിന്നിടാനുള്ള വഴികളിൽ കാലത്തിന്‍റെ കണികകൾക്കിടയിൽ എവിടെയോ നീ…
Read More

ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ

എഴുതപ്പെട്ട ചരിത്രങ്ങളിൽ ഒന്നും ആരും പറയാതെ പോയ ജീവിതങ്ങളെ പറ്റിയാണ് സുധാ മേനോൻ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’ എന്ന തന്‍റെ പുസ്തകത്തിലൂടെ സംസാരിക്കുന്നത്. “ഞാൻ…
Read More

മനപ്രയാസം

‘പൊരിഞ്ഞ വെയിലിൽ,  ഇരു കാലുമില്ലാതെ ലോട്ടറി വിൽക്കുമ്പോഴും അയാളിൽ ചിരി നിറഞ്ഞു നിന്നു. എങ്ങനെ സാധിക്കുന്നുവെന്ന് ആരാഞ്ഞപ്പോൾ, “കോടികളുടെ ബിസിനസ്സിനിടയിൽ എന്ത് മനപ്രയാസം…..” എന്ന്…
Read More

ഗുൽമോഹർ

ചില്ലകൾ എന്നേ ഉണങ്ങിവീണിരുന്നിട്ടും ആ തണലേറ്റ് നിന്ന സന്ധ്യകൾ കിനാവുകൾക്ക് പോലുമന്യമായി തീർന്നിട്ടും ഇലകളും പൂക്കളും മറവിയുടെയലകളിൽ ഒഴുകിയകന്നിട്ടും വേരുകളിനിയും അടരാതെ നിൽക്കുന്നു നമ്മുടെ…
Read More

കുറ്റിച്ചൂടാൻ

കുറ്റിച്ചൂടാൻ.. അതു പിന്നേം വിചിത്രമായ ശബ്ദത്തോടെ മൂളുന്നു.. “വെല്ലിമ്മോ.. ഇതെന്താ രണ്ടീസായി ഈ സമയത്തിങ്ങനെ ഒച്ചയിടുന്നെ..?” ‘ആര്..?’ “വെല്ലിമ്മാക്ക് കേൾക്കണില്ലേ!!!!” നിസ്സംഗതയോടെ വെല്ലിമ്മ ചെവിയോർത്തു……
Read More

അഴികൾക്കിടയിൽ

മെല്ലെ വിരൽകൊണ്ട് പുസ്തകങ്ങൾക്ക് മീതെ തലോടാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി. ബെന്യാമിൻ്റെ ആടുജീവിതവും മാധവിക്കുട്ടിയുടെ കോലാടും ബഷീറിൻ്റെ മതിലുകളും പരിചിതമായ മറ്റു പലതും വിരലിൽ…
Read More

ചില്ലോട്

മഴ പെയ്തു തോർന്നിട്ടുംമരം പെയ്തൊഴിയാത്ത, മഴക്കാലമാണ് നീഎൻ്റെ പ്രണയമേ… ഇരുണ്ട തണുത്ത മച്ചിന് പുറത്തെ ചില്ലോടിൽ നിന്നെന്നപോലെ നീ എൻ്റെ ഓർമ്മകളെ എന്നും കീറി…
Read More

യാത്ര

ഉള്ളുനീറുമ്പോഴും പുഞ്ചിരിതൂകിയൊരു കട്ടനൂതികുടിച്ച്‌, ഭൂതക്കാലത്തിലെവിടെയോ മറഞ്ഞ നിറമാർന്ന ചിത്രങ്ങളുടെ നിഴലിൽ അലിഞ്ഞ്‌, ആഗ്രഹിച്ചപ്പോഴൊക്കെയും പെയ്യാതെ മാറിയകന്ന മഴയുടെ വരവും കാത്ത്‌, അർത്ഥമൊഴിഞ്ഞ്‌ കേൾവിക്കാരകന്ന വർത്തമാനകാലവുമായ്‌,…
Read More

ഏകാന്തതയുടെ രാജകുമാരി

അങ്ങകലെ നീ എന്തുചെയ്യുന്നു എന്നെനിക്കറിയില്ല. മൂടൽമഞ്ഞിലെന്നപോലെ അവ്യക്തമായ്‌ തെളിയുന്ന നിൻ്റെ രൂപം,  പരിഭവങ്ങളും പരാതികളും വിമർശനങ്ങളുമായി വാക്കുകളാലെന്നെ തേടിയണയും നേരങ്ങളിലൊന്നിൽ ഒരു യാത്രമൊഴിപോലെ മിന്നിയകലുന്ന…
Read More

ഗൃഹാതുരത്വം

മുറ്റം നിറയെ മരങ്ങളും ചെടികളും. ചാമ്പ, വാഴ, വടുകപ്പുളി, വേപ്പ്, തുടങ്ങി പനിനീർ, നാലുമണി, പത്തുമണി, ഡാലിയ എന്നിവയാൽ നിറഞ്ഞു നിൽക്കുന്ന മുറ്റം. മുൻപിൽ…
Read More

തിങ്കളാഴ്ച നിശ്ചയം

പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനും പത്രപ്രവർത്തകനുമായ ക്രിസ്റ്റഫർ ബുക്കർ പറഞ്ഞത് ഈ ലോകത്താകെ മനുഷ്യർക്ക് പറയാൻ അടിസ്ഥാനപരമായി എഴു പ്ലോട്ടുകളേ ഉള്ളൂ എന്നതാണ്. എന്നിട്ടും നൂറുനൂറായിരം…