ഗ്രന്ഥശാലസംഘത്തിൻ്റെ സ്ഥാപകനായിരുന്ന പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19, 1996 മുതൽ കേരളത്തിൽ വായനാദിനമായി ആചരിച്ചു വരുന്നു.

1945 ഇൽ ഗ്രാമീണ വായനശാലകളെ കൂട്ടിയിണക്കി പി എൻ പണിക്കർ തിരുവിതാംകൂർ ഗ്രന്ഥശാലസംഘം രൂപീകരിച്ചു. ‘വായിച്ച് വളരുക’ എന്നതായിരുന്നു സംഘത്തിൻ്റെ മുദ്രാവാക്യം.

കേരളസംസ്ഥാനം രൂപീകൃതമായ 1956 ഇൽ സംഘം കേരള ഗ്രന്ഥശാല സംഘം എന്നറിയപ്പെടാൻ തുടങ്ങി. 1977 ഇൽ സംഘത്തെ സ്റ്റേറ്റ് ഏറ്റെടുക്കുകയും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.

കേരളീയരുടെ സാമൂഹികവും ബൗദ്ധികവുമായ വളർച്ചയിൽ ഈ സ്ഥാപനത്തിൻ്റെ പങ്ക് അളക്കാൻ ആവുന്നതല്ല. കുറഞ്ഞ വിദ്യാഭ്യാസമുള്ളവർക്കും കേരളത്തിൽ ഉയർന്ന ചിന്തയും രാഷ്ട്രീയ അറിവും പ്രദാനം ചെയ്തത് വ്യാപകമായ വായന തന്നെയാണ് എന്നത് നിസംശ്ശയം പറയാവുന്നതാണ്.

വായന ചുരുങ്ങികൊണ്ടിരിക്കുന്ന, നവമാധ്യമങ്ങൾ യുവതയെ അവരുടെ ചിന്തയെ നയിക്കുന്ന ഈ കാലഘട്ടത്തിലും ലൈബ്രറി കൗൺസിൽ അവരുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് തന്നെ പോകുന്നു. വായനയെയും അതിൻ്റെ സാഹചര്യങ്ങളേയും നവീകരിച്ചു കൊണ്ടും ഇരിക്കുന്നു.

വീണ്ടും വായനാദിനത്തിലേക്ക് വരാം. കാലം വല്ലാതെ മാറിയിരിക്കുന്നു. ചിന്താശേഷിയുള്ളവർ പുസ്തകപ്പുഴുക്കൾ ആയി അറിയപ്പെടുന്നതിൽ അഭിമാനം കൊണ്ടിരുന്ന കാലം അല്ലിത്. കുട്ടികൾക്ക് പുസ്തകത്താളുകൾ കൈകൊണ്ട് തൊടാതെ തന്നെ നമ്മെക്കാൾ ആഴത്തിലും പരപ്പിലും ഉള്ള അറിവുണ്ടാകുന്നു.

വിരൽത്തുമ്പിൽ കിട്ടുന്ന നവമാധ്യമങ്ങളുടെ കടന്നുകയറ്റം വൃദ്ധരെ പോലും വായനയിൽ നിന്ന് അകറ്റിയിരിക്കുന്നു. ഇതുകൊണ്ടൊന്നും ആഴത്തിലുള്ള വായനയുടെ പ്രാധാന്യം കുറയുന്നില്ല. കൺവെൻഷണൽ രീതിയിലേ വായിക്കൂ.. പുസ്തകത്താളുകൾ മറിച്ചാലേ ഫീലു വരൂ എന്ന ചിന്തയൊക്കെ കുടഞ്ഞെറിഞ്ഞു കളയുക..

വായിക്കുക..മാധ്യമം ഏതും ആവട്ടെ.. ഓൺലൈനോ ഓഫ്‌ലൈനോ… ഏതും..

നിങ്ങൾക്കൊപ്പം ജീവിച്ചിരിക്കെ തന്നെ ബഹുദൂരം മുന്നോട്ട് പോകുന്നവരുടെ ചിന്തകൾക്ക് ഒപ്പമെത്താൻ മറ്റൊരു മാർഗ്ഗമില്ല…

വായിക്കൂ വായിച്ചുകൊണ്ടേയിരിക്കൂ..


PHOTO CREDIT : AARON BURDEN
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

മണ്ണ്

‘മണ്ണിനെയേറെ അറിയുന്നത് ആര്..? “കർഷകൻ” എന്ന് മനുഷ്യൻ ..’ “മഴ”യെന്ന് വാനം.. “വേര് ” ആണെന്ന് മരങ്ങൾ… മണ്ണ് ചിരിച്ചു ; “എത്ര ശ്രമിച്ചിട്ടും…
Read More

ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും

വസന്ത് എസ് സായി സംവിധാനം ചെയ്ത മൂന്ന് കാലഘട്ടങ്ങളിൽ ജീവിച്ച മൂന്ന് പെണ്ണുങ്ങളുടെ കഥ പറയുന്ന ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’ എന്ന തമിഴ്…
Read More

ലക്ഷമണ രേഖ

പെണ്ണായി പിറന്നതു കൊണ്ട് മാത്രം വരയ്ക്കപ്പെട്ട ലക്ഷമണ രേഖകളാണ് ഇവിടെ മൊത്തം! @ആരോ PHOTO CREDIT : PIXABAY Share via: 20 Shares…
Read More

ഏകാന്തതയുടെ രാജകുമാരി

അങ്ങകലെ നീ എന്തുചെയ്യുന്നു എന്നെനിക്കറിയില്ല. മൂടൽമഞ്ഞിലെന്നപോലെ അവ്യക്തമായ്‌ തെളിയുന്ന നിൻ്റെ രൂപം,  പരിഭവങ്ങളും പരാതികളും വിമർശനങ്ങളുമായി വാക്കുകളാലെന്നെ തേടിയണയും നേരങ്ങളിലൊന്നിൽ ഒരു യാത്രമൊഴിപോലെ മിന്നിയകലുന്ന…
Read More

സാഹിത്യ നൊബേൽ 2021 ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണയ്ക്ക്

ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ടാൻസാനിയൻ നോവലിസ്റ്റായ അബ്ദുൾറസാക്ക് ഗുർണ അർഹനായി. സാഹിത്യ നൊബേല്‍ നേടുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ വംശജനാണ് ഗുർണ. കോളനിവത്കരണം…
Read More

രാവ്

രാവ് പെയ്യുകയാണ് പുലരിയുടെ പ്രണയവും തേടി…. ഹൈക്കുകവിതകൾ@ആരോ PHOTO CREDIT : MATT BENNETT Share via: 10 Shares 4 1 2…
Read More

ഇരുളും വെളിച്ചവും

ഓരോ അടിവയ്പ്പിലും അവൾ കിതയ്ക്കുകയായിരുന്നു. ആ ചെറിയ കുന്ന് ഹിമാലയം പോലെ ദുഷ്കരമായി ഭീമാകരമായി അവൾക്ക് തോന്നി. അവൾക്കു മുന്നിലായി ഏറെ ദൂരം നടന്നുകയറി…
Read More

വേനൽക്കിനാവ്

“ഇങ്ങളാ കയ്യൊന്ന് നീട്ട്” ചുറ്റും പെരുകിയുയരുന്ന പ്രളയജലത്തിൽ മുങ്ങിത്താഴുമ്പോൾ മറന്നേപോയൊരു തെളിവെയിലല പോലെ ജലവിതാനത്തിൽമേലൊരു മഴവില്ലുപോലെ നീ…. “ഇത് സ്വപ്നമോ! ” നില തെറ്റി…
Read More

എസ്ബിഐ വായ്പകളുടെ തിരിച്ചടവുകൾക്ക് മൊറട്ടോറിയം

കോവിഡ്-19 എന്ന മഹാമാരി മൂലം വ്യക്തികൾക്കും കച്ചവടസ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന വരുമാന നഷ്ടത്തിലൂടെ ഒരു വൻ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇക്കാര്യം കണക്കിലെടുത്തുകൊണ്ട് ഇക്കൂട്ടർക്ക് ഒരു…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 3

പൊതു ഇടങ്ങളിലെ പ്രവേശനത്തിനുള്ള സമരം 1912: കാർഷിക പണിയില്ലാത്തപ്പോൾ ഉണ്ടാക്കുന്ന പായ, കൊട്ട, വട്ടി, മുറം,  പശുവിന് കൊടുക്കാൻ ചെത്തിയെടുക്കുന്ന പുല്ല് തുടങ്ങിയവയുമായെത്തുന്ന പുലയർക്കോ…
Read More

ഓർമ്മകൾ

നിന്നിലേക്കുള്ള പാതകളാണ് ഓരോ ഓർമ്മയും. അതിൽ പലതിനും കണ്ണുനീർ നനവുണ്ട്. ചില നനവുകൾ നിന്നെ അകാലത്തിൽ നഷ്ടപെട്ടതിനെയോർത്ത്. മറ്റു ചിലത് ആ നഷ്ടത്തിലൂടെ ഉയർന്ന…
Read More

തീവ്രം

മഴമേഘങ്ങളോട് പിണങ്ങിയിറങ്ങി യൊരൊറ്റപ്പെട്ട മിന്നൽ ഈ രാത്രിയുടെ ഉടലിൽ എഴുതിയ കവിത പോലത്രമേൽ തീവ്രമാണ് അകലെയെങ്ങോ മഴയെ ധ്യാനിച്ചിരിക്കുന്ന നിന്നോടെനിക്ക് പറയാനുള്ള വാക്കുകളത്രയും…. AUSTIN…
Read More

പുഴു

രതീന എന്ന സംവിധായികയുടെ ആദ്യ ചിത്രം ‘പുഴു’ ഇന്ന് ഒടിടിയിൽ റിലീസ് ചെയ്തു. പല അടരുകളിൽ നമ്മളോട് സംവദിക്കുന്ന കോംപ്ലിക്കേറ്റഡ് ആയ സൈക്കോളജിക്കൽ ത്രില്ലറാണ്…
Read More

അന്ധർ

മൗനമാണ് ഞങ്ങളുടെ കവചം.. കുരുതിക്കളങ്ങൾ ഞങ്ങളെ അസ്വസ്ഥരാക്കുന്നില്ല ഞങ്ങളിൽ എതിർപ്പിൻ്റെ സ്വരം ഉയരുന്നേയില്ല സന്തോഷമാണ് ഞങ്ങളുടെ ഭാവം.. പടനിലങ്ങൾക്കരികിൽ പ്രാണൻ വെടിഞ്ഞു തെരുവിൽ കിടക്കുന്ന…