മെല്ലെ വിരൽകൊണ്ട് പുസ്തകങ്ങൾക്ക് മീതെ തലോടാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി. ബെന്യാമിൻ്റെ ആടുജീവിതവും മാധവിക്കുട്ടിയുടെ കോലാടും ബഷീറിൻ്റെ മതിലുകളും പരിചിതമായ മറ്റു പലതും വിരലിൽ തൊട്ട് നീങ്ങി മാറി.

പാതി വരച്ചു വച്ച ചിത്രത്തിന്മേൽ വീണ്ടും ചായം തേക്കുവാൻ ആരംഭിച്ചപ്പോൾ തൻ്റെ ജീവിതം പോലെ തന്നെ താളം തെറ്റിയ ഒരു ചിത്രം തെളിഞ്ഞു വരുന്നത് അവൾക്കു കാണാമായിരുന്നു…

മിഴികളടച്ചു…ഭൂതകാലത്തിൻ്റെ തീവ്ര മുഖങ്ങൾ ഓരോന്നായി മനസ്സിലേക്ക് തിങ്ങി നിറഞ്ഞു വരുന്നത് അവൾക്കറിയാൻ കഴിഞ്ഞു. വീട്.. സ്കൂൾ..
“ഈ ലോകം ചുറ്റി കാണണം, സ്വന്തം ചിലവിൽ. ചിത്രങ്ങൾ വരയ്ക്കണം.“
പറഞ്ഞു തുടങ്ങിയതും മുടിയിഴകൾ ചേർത്ത് കെട്ടിക്കൊണ്ടിരുന്ന കയ്യ് വച്ചു ഒരു നല്ല അടി തലക്കിട്ടു കിട്ടി. അമ്മയുടെ മറുപടിയാണ്!

വായിച്ചു കൊണ്ടിരുന്ന പത്രം ശക്തിയിൽ ഒന്ന് കുടഞ്ഞു കൊണ്ട് ചരമക്കോളത്തിൽ നിന്നും കണ്ണെടുത്ത് ചെറുമന്ദഹാസം ചുണ്ടിൽ അണിഞ്ഞു കൊണ്ട് അച്ഛൻ എഴുന്നേറ്റ് പോയി.

സമ്മതമായോ എതിർപ്പായോ എടുക്കാൻ കഴിയാത്ത മന്ദഹാസം.
പഠിക്കുവാൻ മിടുക്കിയല്ലാത്തത് കൊണ്ട് ടീച്ചർമാർക്കുള്ള അഭിപ്രായം എങ്ങനെയെന്നത് എടുത്ത് പറയണ്ടല്ലോ. അവഗണനയുടെയും പുച്ഛത്തിൻ്റെയും കാലം.

വിദ്യ ടീച്ചർ വന്നയുടനെ കുട്ടികൾ  “ഹാപ്പി ടീച്ചേർസ് ഡേ” എന്ന് വിളിച്ച് കൂവുന്നു.

നിറഞ്ഞ ഒരു പുഞ്ചിരിയോടെ അവർ പറയുന്നു..

“താങ്ക്യൂ. പിന്നെ ഇന്ന് നമുക്ക് ക്ലാസ്സിനു മുന്നേ കുറച്ചു സംസാരിച്ചാലോ?”

എല്ലാവരും ഒരേ പോലെ സന്തോഷത്തോടെ ചിരിക്കുന്നു.

“ഇവിടെ ആർക്കൊക്കെ ടീച്ചർ ആകണം?”

ടീച്ചറുടെ ആ ചോദ്യത്തിന് പിന്നാലെ കുറേ പേരുടെ കൈ ആകാശം തൊടും വിധം ഉയരുന്നു.

“അപ്പോ ബാക്കിയുള്ളവർക്കോ?”

സിവിൽ സർവീസ്, ഡോക്ടർ, എഞ്ചിനീയർ കുറേ പേർ ഓരോന്നായി പറഞ്ഞു തുടങ്ങി. പാട്ടുകാരി, ഡാൻസർ… അങ്ങനെ പല കഴിവുള്ളവരുടെ ആഗ്രഹങ്ങളുടെ ലിസ്റ്റും വിവരിക്കപ്പെടുന്നു. ഒന്നിലും പ്പെടാത്ത രണ്ട് മൂന്ന് പേർ, അതിൽ ഒരാളായി അവളും.

“അപ്പോ നിങ്ങൾക്കൊക്കെ?”

അവരുടെ നിശബ്ദതക്കുള്ള ഉത്തരം ഉടൻ വരുന്നു.
“എന്തേലും രണ്ട് അക്ഷരം പഠിക്കാൻ നോക്ക്… അല്ലെങ്കിൽ പിന്നെ ഇങ്ങനെ ഇരിക്കും.”

“പാട്ട് പാടാനും, ഡാൻസ് കളിക്കാനും, ചിത്രം വരയാനും ഒക്കെ അറിയുന്നവർക്ക് അതാകാം, എന്നാ ഇതിലൊന്നും പ്പെടാത്തവർ എന്ത് ചെയ്യാനാ.. കഷ്ടം!“

തൻ്റെ പുസ്തകം കറക്റ്റ് ചെയ്യുമ്പോൾ വലിയ കണ്ണടകൾക്കിടയിലൂടെ പുച്ഛം നിറച്ച നോട്ടത്തോടെ ടീച്ചർമാർ.

മെല്ലെ കാറ്റ് വീശി അടിച്ചപ്പോൾ അവൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു.
അവൾക്കു നേരെയുള്ള ചുവരലമാരയ്ക്ക് അകത്തിരുന്ന ട്രോഫികൾ അവളെ നോക്കി പുഞ്ചിരിച്ചു.

അപ്പോൾ അവൾ ചായം നൽകിക്കൊണ്ടിരുന്ന, അഴികൾക്കിടയിൽ പാതി ബന്ധനസ്ഥയായ പെൺകുട്ടിയുടെ ചിത്രം കാറ്റിനോടൊപ്പം പാറി പറന്നു വന്ന് അവൾക്കരികിൽ വീണു.

ചുറ്റിലും നിറമുള്ള ഒരു ലോകം അവൾ വരച്ചുതുടങ്ങി, എന്നാൽ ആ പെൺകുട്ടിയുടെ കൈകാലുകൾ മാത്രമേ ആ അഴികൾക്കു പുറത്തുണ്ടായിരുന്നുള്ളൂ. ഉടൽ അഴികൾക്കുള്ളിൽ എല്ലും തോലുമായി കിടന്നു…..


PHOTO CREDIT : MAYUR DESHPANDE
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

കാഴ്ച്ച

രാത്രിയിൽ എപ്പഴോ മിന്നലിന്‍റെ ഒരിറ്റ് വെളിച്ചം കണ്ണിനെ ഉണർത്തി. മനസ്സ് അപ്പോഴും ഉറക്കത്തിലായിരുന്നു. കൺപീലികൾ കാറ്റിൽ അനങ്ങിക്കൊണ്ടേയിരുന്നു. വലിയ മഴകളിൽ മാത്രം നനയുന്ന ഒരു…
Read More

പാഠം ഒന്ന്

‘ഉയരെ ‘ സിനിമ അല്പം വൈകിയിട്ടായാലും കണ്ടതിൻ്റെ ആവേശത്തിൽ സ്ത്രീപക്ഷപരമായ ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ ഇടാനായി വാക്കുകളുമായി മല്പിടിത്തം നടത്തികൊണ്ടിരിക്കുമ്പോഴാണ്  അല്പം  വിഷണ്ണനായിട്ടിരിക്കുന്ന അഞ്ചാം…
Read More

വീണ്ടും

ഓർമ്മകളുടെ നൂലിഴകൾ പതിയെ വലിച്ചുമാറ്റി ജീവിതത്തിൻ്റെ നെയ്ത്തുശാലയിൽ അപരിചിതരായി നമുക്ക് വീണ്ടും കണ്ടുമുട്ടണം പാകമാവാത്ത ഉടുപ്പുകൾ തന്നെ വീണ്ടുമെടുത്തണിയാൻ…. ANTON Share via: 21…
Read More

ഓർമ്മയിൽ ഒത്തിരി രുചിയുള്ള ഒരു വീട്

അത്താഴം കഴിഞ്ഞ് ആകാശവാണിക്ക് കാതോര്‍ത്ത് ഇരുന്നിരുന്ന വരാന്തയ്ക്ക് സിറ്റ് ഔട്ട് എന്ന പരിഷ്‌കാരി പേര് വീണു പോയന്നേ ഉള്ളൂ, താഴോട്ടു വീഴുന്ന നിലാവിൻ്റെ നിറത്തിന്…
Read More

വിജനത

ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് വിജനതക്കായി വെമ്പൽ കൊള്ളുകയും രാത്രിനക്ഷത്രങ്ങളോട് ഏകാന്തത നിറഞ്ഞ എൻ്റെ വീടിനെപ്പറ്റി പരാതി പറയുകയും ചെയ്യുന്ന ഭ്രാന്തമായ എൻ്റെ മനസ്സിൻ്റെ ദാർശനിക…
Read More

നൂറ് സിംഹാസനങ്ങൾ

പെരുച്ചാഴികളെ പോലെയാണ്‌ ചില ജനസമൂഹങ്ങൾ. നമ്മുടെ കാൽകീഴിൽ  അവരുടെ ലോകമുണ്ട്. പൊതുസമൂഹത്തിൻ്റെ, സവർണ്ണതയുടെ കാൽകീഴിൽ അമരാൻ വിധിക്കപ്പെട്ട  അവർ അതി വിദൂരമല്ലാത്ത ഒരു ഭൂതകാലത്തിൽ…
Read More

ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് നികുതി കൊടുക്കേണ്ടതുണ്ടോ?

2020ലെ കേന്ദ്ര ബജറ്റ് നിർദേശപ്രകാരം ഇൻകം ടാക്സ് നിയമം 1961 വകുപ്പ് 194 N ഭേദഗതി ചെയ്യപ്പെട്ടു. ഈ ഭേദഗതി പ്രകാരം ബാങ്കിൽ നിന്ന്…
Read More

കറുത്ത ശലഭങ്ങൾ

നമുക്ക് മുൻപേ വന്നവരുടെ ചവിട്ടടികളിൽ ഞെരിഞ്ഞ ഇലകളിൽ നോക്കിക്കൊണ്ട് ശലഭക്കൂട്ടങ്ങൾ ഹൃദയങ്ങൾ പോലെ സ്പന്ദിച്ചു കൊണ്ടിരുന്ന തണൽമരത്തിനു കീഴെ നാം വെറുതെ നിന്നു. നിമിഷങ്ങൾ കരിയിലകളിൽ…
Read More

ഓർമ്മകളുടെ ഗന്ധം

ചില ചോദ്യങ്ങൾ അങ്ങനെയാണ്. എത്ര ആവർത്തിച്ചാലും വരണ്ട മണ്ണിലേക്ക് എല്ലാ വർഷവും വരുന്ന പുതുമഴയെപ്പോലെ, ഹൃദയ ഗന്ധമുയർത്തിക്കൊണ്ടിരിക്കും. ഓർമ്മകളുടെ ഗന്ധം.. PHOTO CREDIT :…
Read More

അമൃതം

രാജാവ് കവിയായിരുന്നു,ഭാവനാവിലാസം കൊണ്ട് സമ്പന്നനും.രാജ്യത്തെ ഓരോ തൂണിനും തുരുമ്പിനുംകവിത തുളുമ്പുന്ന പേരിട്ടു രാജാവ് ആത്മനിർവൃതി കൊണ്ടു.പ്രജകൾക്കിടയിലേക്ക് ജീവനില്ലാത്തതെങ്കിലുംകവിതാമയമായ വാക്കുകളെകൃത്രിമ ചിറകുവച്ച് പറത്തിവിട്ടുഎന്നിട്ടും ‘വാക്കാണ്, അറിവാണ്…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 2

പൊതു വഴിയിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള സമരം 1893 : പട്ടിക്കും പൂച്ചയ്ക്കും പോലും നടക്കാവുന്ന പൊതുവഴിയിലൂടെ പുലയരുൾപ്പടെയുള്ള സാധുക്കൾക്ക് നിഷേധിക്കപ്പെട്ടിരുന്ന ഇരുണ്ട കാലഘട്ടം. സഞ്ചരിക്കാനുള്ള അവകാശത്തിനു…
Read More

സഞ്ചാര സ്വാതന്ത്ര്യങ്ങളിലെ ലിംഗവിചാരങ്ങൾ

“Result: SARS CoV-2 RNA NOT DETECTED” അക്ഷരങ്ങൾ എൻ്റെ മുൻപിൽ നൃത്തം ചെയ്യുകയായിരുന്നു. മൂന്നു നാലു ദിവസമായി തൊണ്ടയിൽ ഒരു ബുദ്ധിമുട്ട്, നേരിയ…
Read More

ശബ്ദങ്ങൾ

ഇരകളുടെ വേഷമണിഞ്ഞ വേട്ടക്കാർ തെരുവുകളിൽ നടക്കുമ്പോൾ നീതിയുടെ പ്രശ്നം മനസ്സുകൾ തോറും അഭയം തേടി അലയുന്നുണ്ട്. ശബ്‌ദിക്കുന്നവർക്ക് പാർക്കാൻ ഇരുമ്പഴികളുള്ള അറകൾ ഒരുങ്ങുന്നുണ്ട്. നിശബ്ദരാക്കപ്പെട്ടവരുടെ…
Read More

ഇനിയുമെത്ര ദൂരം

വിണ്ടടർന്ന കാലുകളിൽ ചോരച്ചാലുകളോടെ പൊരിവെയിലിൽ വരണ്ട ദേഹത്തോടെ മുഷിഞ്ഞൊരു മാറാപ്പുമായി കണ്ണുകളിൽ കനലുമായി നീ നടന്നടുക്കുന്നു സ്വപ്‌നങ്ങളുടെ ചിറകടിയൊച്ച നിനക്ക് പിറകിലെവിടെയോ കേൾക്കവയ്യാത്ത ദൂരത്തിൽ…