മെല്ലെ വിരൽകൊണ്ട് പുസ്തകങ്ങൾക്ക് മീതെ തലോടാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി. ബെന്യാമിൻ്റെ ആടുജീവിതവും മാധവിക്കുട്ടിയുടെ കോലാടും ബഷീറിൻ്റെ മതിലുകളും പരിചിതമായ മറ്റു പലതും വിരലിൽ തൊട്ട് നീങ്ങി മാറി.

പാതി വരച്ചു വച്ച ചിത്രത്തിന്മേൽ വീണ്ടും ചായം തേക്കുവാൻ ആരംഭിച്ചപ്പോൾ തൻ്റെ ജീവിതം പോലെ തന്നെ താളം തെറ്റിയ ഒരു ചിത്രം തെളിഞ്ഞു വരുന്നത് അവൾക്കു കാണാമായിരുന്നു…

മിഴികളടച്ചു…ഭൂതകാലത്തിൻ്റെ തീവ്ര മുഖങ്ങൾ ഓരോന്നായി മനസ്സിലേക്ക് തിങ്ങി നിറഞ്ഞു വരുന്നത് അവൾക്കറിയാൻ കഴിഞ്ഞു. വീട്.. സ്കൂൾ..
“ഈ ലോകം ചുറ്റി കാണണം, സ്വന്തം ചിലവിൽ. ചിത്രങ്ങൾ വരയ്ക്കണം.“
പറഞ്ഞു തുടങ്ങിയതും മുടിയിഴകൾ ചേർത്ത് കെട്ടിക്കൊണ്ടിരുന്ന കയ്യ് വച്ചു ഒരു നല്ല അടി തലക്കിട്ടു കിട്ടി. അമ്മയുടെ മറുപടിയാണ്!

വായിച്ചു കൊണ്ടിരുന്ന പത്രം ശക്തിയിൽ ഒന്ന് കുടഞ്ഞു കൊണ്ട് ചരമക്കോളത്തിൽ നിന്നും കണ്ണെടുത്ത് ചെറുമന്ദഹാസം ചുണ്ടിൽ അണിഞ്ഞു കൊണ്ട് അച്ഛൻ എഴുന്നേറ്റ് പോയി.

സമ്മതമായോ എതിർപ്പായോ എടുക്കാൻ കഴിയാത്ത മന്ദഹാസം.
പഠിക്കുവാൻ മിടുക്കിയല്ലാത്തത് കൊണ്ട് ടീച്ചർമാർക്കുള്ള അഭിപ്രായം എങ്ങനെയെന്നത് എടുത്ത് പറയണ്ടല്ലോ. അവഗണനയുടെയും പുച്ഛത്തിൻ്റെയും കാലം.

വിദ്യ ടീച്ചർ വന്നയുടനെ കുട്ടികൾ  “ഹാപ്പി ടീച്ചേർസ് ഡേ” എന്ന് വിളിച്ച് കൂവുന്നു.

നിറഞ്ഞ ഒരു പുഞ്ചിരിയോടെ അവർ പറയുന്നു..

“താങ്ക്യൂ. പിന്നെ ഇന്ന് നമുക്ക് ക്ലാസ്സിനു മുന്നേ കുറച്ചു സംസാരിച്ചാലോ?”

എല്ലാവരും ഒരേ പോലെ സന്തോഷത്തോടെ ചിരിക്കുന്നു.

“ഇവിടെ ആർക്കൊക്കെ ടീച്ചർ ആകണം?”

ടീച്ചറുടെ ആ ചോദ്യത്തിന് പിന്നാലെ കുറേ പേരുടെ കൈ ആകാശം തൊടും വിധം ഉയരുന്നു.

“അപ്പോ ബാക്കിയുള്ളവർക്കോ?”

സിവിൽ സർവീസ്, ഡോക്ടർ, എഞ്ചിനീയർ കുറേ പേർ ഓരോന്നായി പറഞ്ഞു തുടങ്ങി. പാട്ടുകാരി, ഡാൻസർ… അങ്ങനെ പല കഴിവുള്ളവരുടെ ആഗ്രഹങ്ങളുടെ ലിസ്റ്റും വിവരിക്കപ്പെടുന്നു. ഒന്നിലും പ്പെടാത്ത രണ്ട് മൂന്ന് പേർ, അതിൽ ഒരാളായി അവളും.

“അപ്പോ നിങ്ങൾക്കൊക്കെ?”

അവരുടെ നിശബ്ദതക്കുള്ള ഉത്തരം ഉടൻ വരുന്നു.
“എന്തേലും രണ്ട് അക്ഷരം പഠിക്കാൻ നോക്ക്… അല്ലെങ്കിൽ പിന്നെ ഇങ്ങനെ ഇരിക്കും.”

“പാട്ട് പാടാനും, ഡാൻസ് കളിക്കാനും, ചിത്രം വരയാനും ഒക്കെ അറിയുന്നവർക്ക് അതാകാം, എന്നാ ഇതിലൊന്നും പ്പെടാത്തവർ എന്ത് ചെയ്യാനാ.. കഷ്ടം!“

തൻ്റെ പുസ്തകം കറക്റ്റ് ചെയ്യുമ്പോൾ വലിയ കണ്ണടകൾക്കിടയിലൂടെ പുച്ഛം നിറച്ച നോട്ടത്തോടെ ടീച്ചർമാർ.

മെല്ലെ കാറ്റ് വീശി അടിച്ചപ്പോൾ അവൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു.
അവൾക്കു നേരെയുള്ള ചുവരലമാരയ്ക്ക് അകത്തിരുന്ന ട്രോഫികൾ അവളെ നോക്കി പുഞ്ചിരിച്ചു.

അപ്പോൾ അവൾ ചായം നൽകിക്കൊണ്ടിരുന്ന, അഴികൾക്കിടയിൽ പാതി ബന്ധനസ്ഥയായ പെൺകുട്ടിയുടെ ചിത്രം കാറ്റിനോടൊപ്പം പാറി പറന്നു വന്ന് അവൾക്കരികിൽ വീണു.

ചുറ്റിലും നിറമുള്ള ഒരു ലോകം അവൾ വരച്ചുതുടങ്ങി, എന്നാൽ ആ പെൺകുട്ടിയുടെ കൈകാലുകൾ മാത്രമേ ആ അഴികൾക്കു പുറത്തുണ്ടായിരുന്നുള്ളൂ. ഉടൽ അഴികൾക്കുള്ളിൽ എല്ലും തോലുമായി കിടന്നു…..


PHOTO CREDIT : MAYUR DESHPANDE

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും

വസന്ത് എസ് സായി സംവിധാനം ചെയ്ത മൂന്ന് കാലഘട്ടങ്ങളിൽ ജീവിച്ച മൂന്ന് പെണ്ണുങ്ങളുടെ കഥ പറയുന്ന ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’ എന്ന തമിഴ്…
Read More

അടയാളങ്ങൾ

പുഴയൊഴുകുന്ന വഴികൾക്ക്  പുഴക്ക് മാത്രം കൊടുക്കാൻ കഴിയുന്ന വിരല്പാടുകൾ പോലെ നിൻ്റെ വാക്കുകൾ  എൻ്റെയുള്ളിൽ കൊത്തിവയ്ക്കുന്ന അടയാളങ്ങൾ A V I N Share via: 19 Shares 5 1 1 1…
Read More

വിജയത്തിനെത്ര രഹസ്യങ്ങൾ

പതിറ്റാണ്ടുകളായി മലയാളികളെ നിത്യം പ്രചോദിപ്പിക്കുന്ന ബി.എസ്. വാരിയരുടെ മറ്റൊരു വിശിഷ്ടകൃതി. സ്നേഹം, ബന്ധങ്ങൾ, സത്യസന്ധത, ക്ഷമ തുടങ്ങിയ ശാശ്വതമായ ജീവിത മൂല്യങ്ങൾ വളർത്തിയെടുക്കാൻ വായനക്കാരെ…
Read More

യുറേക്കാ

ഒല്ലൂരു സെന്റ് ജോസഫ്സിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുര്യപ്പന് റഷ്യയോട് കടുത്ത സ്നേഹമായിരുന്നു. ഒല്ലൂരു മണ്ഡലം ചോപ്പ് ആയതു കൊണ്ടാണെന്നു കരുതിയെങ്കിൽ നമുക്ക് തെറ്റി,…
Read More

പ്രത്യയശാസ്ത്രങ്ങൾ

മോൾക്ക് ഒരു സ്കൂളിൽ ജോലി ശരിയാവുന്നുണ്ടെന്നും അതിനു കുറച്ച് കാശ് മാനേജർക്ക് കൊടുക്കണമെന്നും അത് കൊണ്ട് എല്ലാവരുടെയും ഭാഗമുള്ള സീതത്തോടിലെ രണ്ടര ഏക്കർ വിറ്റാലോ…
Read More

ക്വാറന്റീന്‍

അലാറങ്ങളുടെ പ്രതീക്ഷകള്‍ക്കുമപ്പുറം ഉറക്കം കൂട്ടിക്കൊണ്ടു പോയിക്കിടത്തി ഒരുപാട് വൈകിയുണര്‍ത്തുന്ന ചില രാവിലെകളുണ്ടായിരുന്നല്ലോ, ഒരു പക്ഷേ ഇത്ര നേരത്തേ ഉണര്‍ന്നിരുന്നാലത്തരം പ്രഭാതങ്ങളകന്നു പോകുമായിരിക്കും. അത്രമേല്‍ തിരക്കിട്ട്…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 2

പൊതു വഴിയിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള സമരം 1893 : പട്ടിക്കും പൂച്ചയ്ക്കും പോലും നടക്കാവുന്ന പൊതുവഴിയിലൂടെ പുലയരുൾപ്പടെയുള്ള സാധുക്കൾക്ക് നിഷേധിക്കപ്പെട്ടിരുന്ന ഇരുണ്ട കാലഘട്ടം. സഞ്ചരിക്കാനുള്ള അവകാശത്തിനു…
Read More

വൈറസ്

ഏകാന്തത ഒരു മാരക വൈറസ് ആണെന്ന് പലപ്പോഴും ഞാൻ വിചാരിക്കാറുണ്ട്. നമ്മുടെ അനുവാദമില്ലാതെ തന്നെ, തൻ്റെ നിശബ്ദ ശല്കങ്ങളാൽ അത് നമ്മെ സ്പർശിക്കും.. പിന്നെ,…
Read More

ഇന്ദ്രജാലനിമിഷങ്ങൾ

ആരെ പ്രണയിച്ചാലും അതൊരിന്ദ്രജാലക്കാരനെ   ആകരുതെന്ന് എന്നെത്തന്നെ ഞാൻ വിലക്കിയിരുന്നു എന്നിട്ടും അയാളുടെ കൺകെട്ട് വിദ്യകളിൽ കുരുങ്ങി, വജ്രസൂചിയായെന്നിൽ തറഞ്ഞ നോട്ടത്തിൽ ചലനമറ്റ് ഉന്മാദത്തിൻ്റെ ഗിരിശൃംഗങ്ങളിൽ ഞാൻ വസിക്കാൻ തുടങ്ങി കാർമേഘം പോലയാളെ മറച്ചഎൻ്റെ മുടിച്ചുരുളുകളിൽ നിന്ന്ഓരോ…
Read More

അപരൻ

ഏകാന്തതയും ഞാനും സൊറ പറഞ്ഞിരുന്നൊരു വൈകുന്നേരത്ത് പൊടുന്നനെ മുഴങ്ങിയ കോളിങ് ബെല്ലിൽ നടുങ്ങിയ ഞാനും പഴയൊരു ബാഗും തോളിലിട്ട് അപരിചിതനായ നീയും വീടിൻ്റെ തുറന്ന…
Read More

നിന്നോട് പറയാനുള്ളത്

പകലിൽ നിന്നെ സ്വതന്ത്രനാക്കുന്ന നിശബ്ദതയല്ല എൻ്റെയുള്ളിൽ രാവു കനക്കുമ്പോൾ മാത്രം രസമുയരുന്ന നിൻ്റെ പ്രണയമാപിനിയുടെ താപോന്മാദത്തിൽ ഞാനുരുവിടുന്ന നിരർത്ഥ ജല്പനങ്ങളുമല്ലത് പകലിനുമിരവിനുമിടയിൽ ഞാനെവിടെയോ സ്വയം…
Read More

അമൃതം

രാജാവ് കവിയായിരുന്നു,ഭാവനാവിലാസം കൊണ്ട് സമ്പന്നനും.രാജ്യത്തെ ഓരോ തൂണിനും തുരുമ്പിനുംകവിത തുളുമ്പുന്ന പേരിട്ടു രാജാവ് ആത്മനിർവൃതി കൊണ്ടു.പ്രജകൾക്കിടയിലേക്ക് ജീവനില്ലാത്തതെങ്കിലുംകവിതാമയമായ വാക്കുകളെകൃത്രിമ ചിറകുവച്ച് പറത്തിവിട്ടുഎന്നിട്ടും ‘വാക്കാണ്, അറിവാണ്…
Read More

വായനാദിനം

ഗ്രന്ഥശാലസംഘത്തിൻ്റെ സ്ഥാപകനായിരുന്ന പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19, 1996 മുതൽ കേരളത്തിൽ വായനാദിനമായി ആചരിച്ചു വരുന്നു. 1945 ഇൽ ഗ്രാമീണ വായനശാലകളെ…
Read More

സാഹിത്യ നൊബേൽ 2021 ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണയ്ക്ക്

ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ടാൻസാനിയൻ നോവലിസ്റ്റായ അബ്ദുൾറസാക്ക് ഗുർണ അർഹനായി. സാഹിത്യ നൊബേല്‍ നേടുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ വംശജനാണ് ഗുർണ. കോളനിവത്കരണം…