കൊടും തണുപ്പിൽ ചൂടിനെ ആവാഹിക്കാൻ കഴിവുള്ള ആ പുതപ്പ് ദേഹത്തോട് ചേർത്ത് പിടിച്ചു കൊണ്ട് പൊള്ളുന്ന ദേഹം തണുപ്പിൻ്റെ ആവരണത്തിൽ നിന്നും മുക്തമാക്കാൻ അയാളുടെ പരാക്രമങ്ങൾ ആരംഭിച്ചിട്ട് നേരം ഒരുപാടായി.

വരണ്ടു പൊട്ടിയ അധരവും, വറ്റി വരണ്ടു തേങ്ങുന്ന കണ്ഠവും ഒരു തുള്ളി വെള്ളത്തിനായി കാത്തിരുന്ന് ഒടുവിൽ അസഹനീയമായ ദണ്‌ഡനത്തിൽ എത്തി നിൽക്കുന്നു. കൈ കാലുകൾ മെല്ലെ നീട്ടി എഴുന്നേൽക്കാൻ മുതിരുമ്പോഴൊക്കെ കണ്ണിനുള്ളിലെ ഇരുട്ടിന് ശക്തി കൂടും. ചുക്ക് കാപ്പിയോ പലനിറത്തിലായുള്ള ചൂടാവി പുറം തള്ളുന്ന വേയ്പ്‌റയ്സറോ ആഗ്രഹിച്ചാൽ അതൊരു അഹങ്കാരം ആവുമെന്നത് അറിയുന്നത് കൊണ്ട് തന്നെ വിറങ്ങലിക്കുന്ന ശരീരം ഒന്ന് കൂടെ ചുരുട്ടി അയാൾ മിഴികളടച്ചു.

തൊട്ടടുത്ത മുറിയിൽ ‘റിസൾട്ട്‌‘ കാത്തിരിക്കുന്ന മക്കളിലാരോ ഫോണിൽ നിന്നും കണ്ണെടുത്തു അനുകമ്പ കലർത്തിയ ഒരു നോട്ടം അയാളിലേക്കയച്ചു.

മറുനാടിൻ്റെ ചൂടിൽ തളരാതെ, ദിനരാത്രങ്ങൾ പിന്നിട്ട, വലിയ മിഠായികളും പുത്തൻ മണമുള്ള വസ്ത്രങ്ങളും കൊണ്ട് വരുന്ന പ്രവാസി തൻ്റെ വീടിൻ്റെ ഒരു കോണിൽ…..

അയാൾ എപ്പഴോ മെല്ലെ കണ്ണ് തുറന്നപ്പോൾ ചോദിച്ചു:

“ഓക്സിജൻ സിലിണ്ടർ എത്തിയോ“

പ്രാണവായു പോലും കാശു കൊടുത്ത് വാങ്ങുന്ന ഒരു വരുംകാലത്തിലായിരുന്നു അയാളുടെ സ്വപ്‌നങ്ങൾ തുഴഞ്ഞു നീങ്ങിയത്. അതാകണം അറിയാതെ അങ്ങനെ അയാൾ മൊഴിഞ്ഞത്. അല്ലെങ്കിൽ മരണം തൊട്ട് തലോടുമ്പോൾ ജീവിക്കാൻ കൊതിക്കുന്നവൻ്റെ ആശകൾ അണക്കാനായി, ദൈവം വരുംകാലത്തിൻ്റെ അതിതീവ്ര മുഖം കാണിച്ചു കൊടുത്തതായിരിക്കണം.

വീണ്ടും നിദ്രയിലേക്ക് തെന്നി മാറുമ്പോൾ അയാൾ ഭാവി കാലത്തിൻ്റെ നിറം മങ്ങിയ പല വർണ്ണങ്ങൾക്ക് സാക്ഷിയായി…


PHOTO CREDIT : SKYLAR
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

പ്രത്യയശാസ്ത്രങ്ങൾ

മോൾക്ക് ഒരു സ്കൂളിൽ ജോലി ശരിയാവുന്നുണ്ടെന്നും അതിനു കുറച്ച് കാശ് മാനേജർക്ക് കൊടുക്കണമെന്നും അത് കൊണ്ട് എല്ലാവരുടെയും ഭാഗമുള്ള സീതത്തോടിലെ രണ്ടര ഏക്കർ വിറ്റാലോ…
Read More

അക്ഷരങ്ങൾ

ചില കാര്യങ്ങൾ അല്ലെങ്കിലും അങ്ങനെയാണ്. മനസ്സിൽ കിടന്നിങ്ങനെ പതിയെ പതിയെ ചൂടുപിടിക്കും. പിന്നെ ചെറിയ നീർകുമിളകൾ ആയിട്ട് അവ മുകളിലോട്ടു ചലിക്കും. അത് കുറച്ച്…
Read More

അതിര്..ആകാശം..ഭൂമി!

അവര്‍ തീമഴ പെയ്യുന്ന ഭൂപടങ്ങളില്‍ മുറിവേറ്റ നാടിൻ്റെ വിലാപങ്ങളെ ചുവന്ന വരയിട്ട് അടയാളപ്പെടുത്തും. വീട്ടിലേക്ക് ഒരു റോക്കറ്റ് വന്ന വഴി കൂട്ടുകാരിയുടെ കുഴിമാടത്തിലേക്കു നീട്ടിവരയ്ക്കുന്നു.…
Read More

ഹൃദയം

‘മലർവാടി ആർട്സ് ക്ലബ്ബ്’  എന്ന ആദ്യചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് സംവിധായകനായി കടന്നു വന്ന്  ‘തട്ടത്തിൻ  മറയത്തി’ലൂടെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന കോൺസെപ്റ്റ് മലയാളിയെ…
Read More

തീവ്രം

മഴമേഘങ്ങളോട് പിണങ്ങിയിറങ്ങി യൊരൊറ്റപ്പെട്ട മിന്നൽ ഈ രാത്രിയുടെ ഉടലിൽ എഴുതിയ കവിത പോലത്രമേൽ തീവ്രമാണ് അകലെയെങ്ങോ മഴയെ ധ്യാനിച്ചിരിക്കുന്ന നിന്നോടെനിക്ക് പറയാനുള്ള വാക്കുകളത്രയും…. AUSTIN…
Read More

മുൾക്കാടുകൾ

നിൻ്റെ കോട്ടയിൽ കാടും പടലും നിറഞ്ഞിരുന്നു മാനത്തേയ്ക്ക് കൂർത്തുനിൽക്കുന്ന പച്ചപ്പിൻ്റെ ശിഖരമായി അത്‌ ലോകത്തോട് ഇടഞ്ഞു നിന്നു ഒരിക്കൽ കടും ചുവപ്പായിരുന്ന ചുമരിൽ കാട്ടുവള്ളികൾ…
Read More

കത്തുന്ന നഗരങ്ങൾ

മരണങ്ങൾക്ക് നടുവിലാണ് നമ്മൾ അത്രമേൽ ജീവിക്കുക.. രാപ്പൂക്കളെപ്പോലെ നമ്മുടെ ആകാശങ്ങളിൽ യുദ്ധം ജ്വലിച്ചുവിടർന്നുനിൽക്കുമ്പോൾ. ഉത്സവരാവുകളിലെ പ്രകാശധാര കണക്കിന് മിസൈലുകൾ നമ്മുടെ കൂരകൾക്ക് മേലെ വിടർന്നു…
Read More

വീണ്ടും

ഓർമ്മകളുടെ നൂലിഴകൾ പതിയെ വലിച്ചുമാറ്റി ജീവിതത്തിൻ്റെ നെയ്ത്തുശാലയിൽ അപരിചിതരായി നമുക്ക് വീണ്ടും കണ്ടുമുട്ടണം പാകമാവാത്ത ഉടുപ്പുകൾ തന്നെ വീണ്ടുമെടുത്തണിയാൻ…. ANTON Share via: 21…
Read More

തിര

നിന്നെയറിയാൻ ശ്രമിച്ചതും കടലിൽ നീന്താൻ ശ്രമിച്ചതും ഒരുപോലെയായിരുന്നു.. ഇറങ്ങുമ്പോഴെല്ലാം വൻതിരമാല വന്ന് തുടങ്ങിയിടത്തു നിന്നും പുറകിലേക്ക് കൊണ്ടുപോയി.. എന്നിട്ടും അഗാധമായ ഒരപരിചിതത്വത്തോടെ നീ അലയടിച്ചെന്നിൽ…
Read More

പുഴു

രതീന എന്ന സംവിധായികയുടെ ആദ്യ ചിത്രം ‘പുഴു’ ഇന്ന് ഒടിടിയിൽ റിലീസ് ചെയ്തു. പല അടരുകളിൽ നമ്മളോട് സംവദിക്കുന്ന കോംപ്ലിക്കേറ്റഡ് ആയ സൈക്കോളജിക്കൽ ത്രില്ലറാണ്…
Read More

വീണ്ടുമൊരു പുസ്തക ദിനം

ഇന്ന് ഏപ്രിൽ 23, പുസ്തക ദിനമായി ലോകമെങ്ങും ആചരിക്കപ്പെടുന്നു. അതോടൊപ്പം തന്നെ പുസ്തകങ്ങൾക്കും പകർപ്പവകാശ നിയമത്തിനുമുള്ള അന്തർദേശീയ ദിനമെന്നും ഏപ്രിൽ 23 അറിയപ്പെടുന്നു. നിർമിതബുദ്ധി…
Read More

ജാൻ.എ.മൻ

ഒരിടത്ത് മരണവും ഒരിടത്ത് ജനനവും എന്ന തത്വചിന്താപരമായ ഒരു തീം ആയിരുന്നു നർമത്തിൻ്റെ ഇഴകൾ ചേർത്ത് ചിദംബരം എന്ന സംവിധായകന് ജാൻഎമൻ എന്ന തൻ്റെ…
Read More

ജയ് ഭീം

വേട്ടയാടപ്പെടുന്ന ദളിതൻ്റെ എന്നും പ്രസക്തമായ വിഷയം കൈകാര്യം ചെയ്ത് വീണ്ടും ഒരു തമിഴ് സിനിമ, ജയ് ഭീം. മദ്രാസ് ഹൈ കോർട്ടിൽ നിന്ന് ജഡ്ജിയായി…