ഉച്ച മയക്കം കഴിഞ്ഞു അലസമായി കട്ടിലിൽ ഇരിക്കുമ്പോഴായിരുന്നു എൻ്റെ സഞ്ചാരിയുടെ കോൾ വന്നത്. യാത്രകളോടുള്ള അവളുടെ അഭിനിവേശമാണ് ഞങ്ങൾ കൂട്ടുകാർ അവളെ ‘സഞ്ചാരി’ എന്ന് വിളിക്കാൻ കാരണം. ഇപ്പോൾ അവളുടെ ശരിക്കുള്ള പേര് പോലും ഇടക്ക് മറക്കുന്നു.

മറു തലക്കൽ അവൾ പറഞ്ഞു..

“ഞാൻ ഇപ്പോൾ റെയിൽവേ സ്റ്റേഷനിൽ ഉണ്ട്. എനിക്ക് നിൻ്റെ നാട്ടിലെ ബീച്ച് കാണണം, നീ എപ്പോഴും പറയാറുള്ള ആ ബീച്ച്.”

എൻ്റെ നാട്ടിലെ ബീച്ചിനെ പറ്റി അവളോട് വാ തോരാതെ പറഞ്ഞത് ഓർമ്മ വന്നു. പക്ഷേ ഒരു മുന്നറിയിപ്പ് ഇല്ലാതെ സഞ്ചാരി ഇങ്ങനെ ചാടി വരുമെന്ന് ആര് അറിഞ്ഞു. സകല കള്ളിയും ഇന്ന് വെളിച്ചത്താകുമല്ലോ ദൈവമേ. സാരമില്ല, അവൾ അല്ലേ!.. അല്ലേലും നുണകൾ കൂട്ടുകാരുടെ മുന്നിൽ പൊളിയുമ്പോൾ ഒരു പ്രത്യേക സുഖമാണ്.

റെയിൽവേ സ്റ്റേഷന് മുന്നിൽ അവൾ അക്ഷമയോടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും പതിവിലും കൂടുതൽ ചിരിയോടെ ഓടി വന്നു. വാ.. ഓട്ടോ പിടിക്കാം. അവൾ വാചാലയായി.

“ആദ്യം വീട്ടിൽ നിന്നൊരു ചായ. എന്നിട്ടാകാം കടലും കരയും.”

വീട്ടിൽ കൊണ്ട് വന്നു അവളെ ആവശ്യത്തിൽ കൂടുതൽ ഞാൻ സൽക്കരിച്ചു. എങ്ങനെയും കടൽ കാണൽ ഒഴിവാക്കാനായിരുന്നു എൻ്റെ ശ്രമം, പക്ഷേ പരാജയപെട്ടു. അവൾക്ക് അത്രേം ആവേശമായിരുന്നു. ഒടുവിൽ പത്തു മിനിറ്റു മാത്രം ഉള്ള കാൽ നടയിൽ ഞങ്ങൾ ബീച്ചിൽ എത്തി. സമയം അഞ്ചു മണി കഴിഞ്ഞിരുന്നു.

“നാണം കുണുങ്ങി തീരം.. അല്ലേ.?”

അവൾ തിരയിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു.

ശരിയാണ്..! ഈ തിരകൾ കണ്ടാൽ അവയ്ക്കു എന്തോ ഒരു നാണമുള്ള പോലെ തോന്നാറുണ്ട്.

എൻ്റെ കൈ പിടിച്ചു അവൾ ബീച്ചിൻ്റെ ഇടത് ഭാഗത്തേക്കു നടന്നു. എൻ്റെ നാടിനു അങ്ങനെ ഒരു മനോഹര ഭാഗമുണ്ടെന്ന് ഞാൻ അന്നാണ് അറിഞ്ഞത്.

“സഞ്ചാരി.. ഇവിടെ ഞാൻ ആദ്യമായിട്ടാണ്”. മടിച്ചു ഞാൻ പറഞ്ഞു.

വിശ്വാസം വരാതെ അവൾ എന്നെ നോക്കി നിന്നു.

പണ്ട് തിരയിൽപെട്ട ഒരു നാല് വയസ്സുകാരിക്ക് പിന്നെ കടലും ഉയർന്ന തിരമാലകളും അവളുടെ സ്വപ്നത്തിൽ നിത്യ സന്ദർശകരായി. അങ്ങനെ അവൾ കടലിനും കടൽ തീരങ്ങൾക്കും ഒരു അദൃശ്യ കോട്ട കെട്ടി. കോട്ട പൊളിക്കാൻ ശ്രമിച്ചില്ല.

“എന്നിട്ടും നീ എങ്ങനെ ഇത്ര മനോഹരമായി അവയെ വർണിച്ചു?”

അവൾ ചിരിച്ചുകൊണ്ട് തുടർന്നു, “ഒരു കോട്ടയും പൊളിക്കാൻ പ്രയാസം ഇല്ല. നീ വരൂ.”

എൻ്റെ കൈ പിടിച്ചു അവൾ തിരയിലേക്ക് ഇറങ്ങി. തിരകൾ മത്സരിച്ചു ഞങ്ങളെ നനച്ചുകൊണ്ടിരുന്നു.

അടുത്ത തവണ നമുക്ക് ആ വലതു വശത്തെ പാറയിടുക്ക് വരെ പോകണം.. അടുത്ത തവണ….


PHOTO CREDIT : GANTAS
Bookmark (0)

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

1 comment

Leave a Reply

You May Also Like
Read More

മഴ

“കാറ്റിൻ്റെ അകമ്പടിയോടെ കാലം തൻ്റെ ഓർമ്മകളെ മണ്ണിലേക്കു കുടഞ്ഞിട്ടു. പളുങ്കു മണികൾ ചിതറും പോലെ ആ ഓർമ്മകൾ മണ്ണിൻ്റെ മാറിൽ ചിതറിത്തെറിച്ചു വീണു. കാലം…
Read More

ഇനിയുമെത്ര ദൂരം

വിണ്ടടർന്ന കാലുകളിൽ ചോരച്ചാലുകളോടെ പൊരിവെയിലിൽ വരണ്ട ദേഹത്തോടെ മുഷിഞ്ഞൊരു മാറാപ്പുമായി കണ്ണുകളിൽ കനലുമായി നീ നടന്നടുക്കുന്നു സ്വപ്‌നങ്ങളുടെ ചിറകടിയൊച്ച നിനക്ക് പിറകിലെവിടെയോ കേൾക്കവയ്യാത്ത ദൂരത്തിൽ…
Read More

കോവിഡ് ചികിത്സ ചിലവിനായ് എസ്ബിഐ യുടെ വായ്പ പദ്ധതി “കവച്”

2021 ഏപ്രിൽ ഒന്നിന് ശേഷം വ്യക്തികളോ അവരുടെ കുടുംബാംഗങ്ങളോ (ഭാര്യ/ഭർത്താവ്, മക്കൾ, ചെറുമക്കൾ, പിതാവ്/മാതാവ് അവരുടെ അച്ഛനമ്മമാർ) കോവിഡ് ബാധിതരായാലുള്ള ചികിത്സാ ചിലവിനായാണ് വായ്പ.…
Read More

അറ്റെൻഷൻ പ്ലീസ്

ജിതിൻ ഐസക് തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ‘അറ്റെൻഷൻ പ്ലീസ്’ ബ്രില്യന്റ് എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ചിത്രമാണ്. മേക്കിങ്ങിലെ ഓരോ ഘടകവും പ്രശംസ അർഹിക്കുന്നു.…
Read More

റൂൾ ഓഫ് തേർഡ്സ്

അബ്സ്ട്രാക്ട് ചിത്രങ്ങൾ മാത്രം വരയ്ക്കാറുള്ള നഗരത്തിലെ പ്രധാന ചിത്രകാരൻ മെഹ്‌റൂഫ് ആരാധന ഒന്നുകൊണ്ടു മാത്രം വരച്ചുകൊണ്ടിരിക്കുന്ന ദ്രുപദയുടെ അപൂർണമായ പെയിന്റിംഗിലേക്ക്‌ അവളുടെ ഭർത്താവായ ഞാൻ…
Read More

അമ്മയും നന്മയും

അമ്മയും നന്മയുമൊന്നാണ് ഞങ്ങളും നിങ്ങളുമൊന്നാണ് അറ്റമില്ലാത്തൊരു ജീവിതത്തിൽ നമ്മളൊറ്റയല്ലൊറ്റയല്ലൊറ്റയല്ല നമ്മളൊറ്റയല്ലൊറ്റയല്ലൊറ്റയല്ല മണവും നിറവും വേറെയാണെങ്കിലും മലരായ മലരൊക്കെ മലരാണ് ഒഴുകുന്ന നാടുകള്‍ വേറെയാണെങ്കിലും പുഴയായ…
Read More

ഏകാന്തതയുടെ രാജകുമാരി

അങ്ങകലെ നീ എന്തുചെയ്യുന്നു എന്നെനിക്കറിയില്ല. മൂടൽമഞ്ഞിലെന്നപോലെ അവ്യക്തമായ്‌ തെളിയുന്ന നിൻ്റെ രൂപം,  പരിഭവങ്ങളും പരാതികളും വിമർശനങ്ങളുമായി വാക്കുകളാലെന്നെ തേടിയണയും നേരങ്ങളിലൊന്നിൽ ഒരു യാത്രമൊഴിപോലെ മിന്നിയകലുന്ന…
Read More

ബേപ്പൂർ സുൽത്താനെ ഓർമ്മിക്കുമ്പോൾ

മലയാളസാഹിത്യത്തിലെ താത്വികതയെ പരാമർശിച്ച് ഈയടുത്ത് ലോകസാഹിത്യത്തെ പറ്റി പരക്കെയും ആഴത്തിലും ഗ്രാഹ്യമുള്ള ഒരു സുഹൃത്ത് പറഞ്ഞ വാക്കുകൾ ഇതാണ്… “ഏറ്റവും ലളിതമായ വാക്കുകളിൽ ഏറ്റവും…
Read More

അപരൻ

ഏകാന്തതയും ഞാനും സൊറ പറഞ്ഞിരുന്നൊരു വൈകുന്നേരത്ത് പൊടുന്നനെ മുഴങ്ങിയ കോളിങ് ബെല്ലിൽ നടുങ്ങിയ ഞാനും പഴയൊരു ബാഗും തോളിലിട്ട് അപരിചിതനായ നീയും വീടിൻ്റെ തുറന്ന…
Read More

മുൾക്കാടുകൾ

നിൻ്റെ കോട്ടയിൽ കാടും പടലും നിറഞ്ഞിരുന്നു മാനത്തേയ്ക്ക് കൂർത്തുനിൽക്കുന്ന പച്ചപ്പിൻ്റെ ശിഖരമായി അത്‌ ലോകത്തോട് ഇടഞ്ഞു നിന്നു ഒരിക്കൽ കടും ചുവപ്പായിരുന്ന ചുമരിൽ കാട്ടുവള്ളികൾ…
Read More

പഴഞ്ചൊൽ കഥകൾ

ഇന്ന് സന്ദർഭാനുസരണം പ്രയോഗിക്കുന്ന പഴഞ്ചൊല്ലുകൾ ഒരുകാലത്ത് അതേ ജീവിത സന്ദർഭത്തിൽത്തന്നെ പിറന്നതായിരക്കണമെന്നില്ല. കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച് ഒരു ചൊല്ലിൻ്റെ പിറവിക്കു പിന്നിൽ ഒരു സന്ദർഭമോ സംഭവമോ…
Read More

ശബ്ദങ്ങൾ

ഇരകളുടെ വേഷമണിഞ്ഞ വേട്ടക്കാർ തെരുവുകളിൽ നടക്കുമ്പോൾ നീതിയുടെ പ്രശ്നം മനസ്സുകൾ തോറും അഭയം തേടി അലയുന്നുണ്ട്. ശബ്‌ദിക്കുന്നവർക്ക് പാർക്കാൻ ഇരുമ്പഴികളുള്ള അറകൾ ഒരുങ്ങുന്നുണ്ട്. നിശബ്ദരാക്കപ്പെട്ടവരുടെ…
Read More

പുഴു

രതീന എന്ന സംവിധായികയുടെ ആദ്യ ചിത്രം ‘പുഴു’ ഇന്ന് ഒടിടിയിൽ റിലീസ് ചെയ്തു. പല അടരുകളിൽ നമ്മളോട് സംവദിക്കുന്ന കോംപ്ലിക്കേറ്റഡ് ആയ സൈക്കോളജിക്കൽ ത്രില്ലറാണ്…