ലളിതമായ ഭാഷയിൽ നോൺ ലീനിയർ ശൈലിയിൽ എഴുതപ്പെട്ട നോവലാണ് അനിൽ ദേവസ്സിയുടെ ‘യാ ഇലാഹി ടൈംസ്’. ദുബായിൽ പ്രവാസിയായി ജീവിക്കുന്ന പ്രധാന കഥാപാത്രം സിറിയൻ പൗരനായ അൽത്തെബിൻ്റെ പൂച്ചയുടെ ആത്മഗതങ്ങളാണ് നോവലിൻ്റെ ആദ്യ അദ്ധ്യായം ആയ ‘ ഒടുക്കം ‘. പിന്നെ അൽത്തെബിൻ്റെ ചിന്തകളെയും ഓർമ്മകളെയും പിന്തുടർന്നും അൽത്തെബിനു കുടുംബാംഗങ്ങളിൽ നിന്നു വരുന്ന വാട്സ്ആപ് സന്ദേശങ്ങളിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത്. അവസാനിക്കുന്നത് വീണ്ടും പൂച്ചയുടെ ആത്മഗതങ്ങളിലൂടെയാണ്.

ആഭ്യന്തര യുദ്ധത്തെ തുടർന്ന് നാലു രാജ്യങ്ങളിൽ ആയി ചിന്നിചിതറിയ നാലംഗ കുടുംബത്തെ ഒന്നിപ്പിക്കുന്നത് അമൽ എന്ന് അൽത്തെബ് പേരിട്ട ഒരു വാട്സാപ്പ് ഗ്രൂപ്പ്‌ ആണ്. ആഭ്യന്തരകലാപങ്ങൾ കൊണ്ടും മതതീവ്രവാദം കൊണ്ടും ജനിച്ച നാടും വീടും സുരക്ഷിതത്വവും ഇനിയൊരിക്കലും തിരിച്ചു കിട്ടാൻ വഴിയില്ലാത്ത വിധം നഷ്ടപെടുന്ന ആളുകളുടെ പൊള്ളുന്ന അനുഭവങ്ങൾ അൽത്തെബിലൂടെ കണ്ട് നമ്മുടെ ഉറക്കം നഷ്ടപ്പെടുന്നു. ആയുധക്കച്ചവടം നടത്താനുള്ള മാർക്കറ്റുകളായി മാത്രം കണ്ട് മൂന്നാം ലോകരാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ തലയിടുന്ന പാശ്ചാത്യ രാജ്യങ്ങൾ വിതയ്ക്കുന്ന ഓരോ യുദ്ധവിത്തും കോടിക്കണക്കിനു സാധാരണക്കാരുടെ ജീവിതവും സമാധാനവുമാണ് കളയുന്നത് എന്ന് നമുക്ക് കാണാൻ കഴിയും. തീവ്രവാദത്തെ സഹായിക്കുകയാണ് താൻ ജോലി ചെയ്യുന്ന കമ്പനി എന്നറിഞ്ഞിട്ടും സിറിയൻ പൗരനായ തനിക്ക് മറ്റൊരു ജോലിയും എവിടെയും ലഭിക്കില്ല എന്ന നിസ്സഹായതയോടെ അവിടെ തുടരാൻ വിധിക്കപ്പെട്ടവനാണ് അൽത്തെബ്.

വ്യക്തമായ പ്ലാനിങ്ങോടെ അനാഥരാക്കപ്പെടുന്ന പിഞ്ചു കുട്ടികൾക്ക് ഒരു കയ്യിൽ ഭക്ഷണപൊതിയും മറു കയ്യിൽ തീവ്രവാദം എന്ന വിഷവും വച്ചു കൊടുക്കുന്നത് എങ്ങനെയെന്ന് അൽത്തെബ് അമർഷത്തോടെ അറിയുന്നുണ്ട്. ഇതിനിടയിലെപ്പോഴോ ഒരു വിരോധാഭാസം പോലെ സന്തോഷങ്ങൾ മാത്രം കുത്തിക്കുറിക്കപ്പെട്ട ഒരു ഡയറി അൽത്തെബിൻ്റെ കയ്യിൽ വരുന്നു. നുണകളുടെ പുസ്തകം എന്ന് സങ്കടത്തോടെ അവിശ്വാസത്തോടെ അതിനെ വിശേഷിപ്പിക്കുന്ന അയാൾ അതിൻ്റെ മറുപുറത്ത് നിന്ന് തങ്ങളുടെ ദുരിതം നിറഞ്ഞ ജീവിതത്തെ യാ ഇലാഹി ടൈംസ് എന്ന് പേരിട്ടു കുറിച്ച് വയ്ക്കാൻ തുടങ്ങുന്നു.

നമ്മൾ കാണാത്ത, നമുക്ക് സങ്കൽപ്പിക്കാനാവാത്ത ദുരിതങ്ങൾ നിറഞ്ഞ അഭയാർത്ഥികളുടെ ജീവിതം നമുക്ക് മുൻപിൽ അനാവരണം ചെയ്യുകയാണ് യാ ഇലാഹി ടൈംസ്.

2018ലെ ഡി സി ബി പുരസ്‌കാരം ലഭിച്ച യാ ഇലാഹി ടൈംസ് അനിൽ ദേവസിയുടെ ആദ്യ നോവലാണ്.


PHOTO CREDIT : DC BOOKS
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

ഞങ്ങളുടെ ദേശത്തിന്

ഞങ്ങളുടെ ദേശത്തിന്, അത് ദൈവവചനത്തിനോട് അടുത്ത് നിൽക്കുകയാണ്, മേഘങ്ങൾ അതിനു മച്ച്. ഞങ്ങളുടെ ദേശത്തിന്, നാമവിശേഷണങ്ങളിൽ നിന്നുമേറെ വിദൂരമായ ഒന്ന്‌, അഭാവത്തിന്‍റെ ഭൂപടമാണത്. ഞങ്ങളുടെ…
Read More

റൂൾ ഓഫ് തേർഡ്സ്

അബ്സ്ട്രാക്ട് ചിത്രങ്ങൾ മാത്രം വരയ്ക്കാറുള്ള നഗരത്തിലെ പ്രധാന ചിത്രകാരൻ മെഹ്‌റൂഫ് ആരാധന ഒന്നുകൊണ്ടു മാത്രം വരച്ചുകൊണ്ടിരിക്കുന്ന ദ്രുപദയുടെ അപൂർണമായ പെയിന്റിംഗിലേക്ക്‌ അവളുടെ ഭർത്താവായ ഞാൻ…
Read More

എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം

കോവിഡ് കാലത്തെ അതിജീവിക്കുവാൻ വേണ്ടി പ്രഖ്യാപിക്കപ്പെട്ട കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക പാക്കേജിലെ ഒരു പദ്ധതിയാണിത്. പ്രതിസന്ധിയിലായ സൂക്ഷ്മ ചെറുകിട ഇടത്തര മേഖലയെ(MSME) ഉത്തേജിപ്പിക്കുക എന്ന…
Read More

അവസാനത്തെ പെൺകുട്ടി

“ലോകത്തിന് ഒരേയൊരു അതിരേയുള്ളൂ, അത് മനുഷ്യത്വത്തിൻ്റെതാണ്. നമ്മൾ പങ്കുവയ്ക്കുന്ന മനുഷ്യത്വത്തിൻ്റെ മഹാകാശത്ത് നമുക്കിടയിലുള്ള വേർതിരിവുകൾ വളരെ വളരെ ചെറുതാണ്. ഈ വേദിയിൽ നിന്ന് ഞാൻ…
Read More

നാർക്കോട്ടിക് ജിഹാദ്

എൻ്റെ സിരകളിൽ ധമനികളിൽ പടർന്നുകിടപ്പുണ്ട് ആ ലഹരി.. ലഹരിയല്ലായിരുന്നത്.. അലയടിച്ചുയരുന്ന ഉന്മാദം ഓ,ഉന്മാദമല്ലത്.. കെട്ടഴിഞ്ഞ കൊടുങ്കാറ്റ്.. നിൻ്റെ വാക്ക്‌..നിൻ്റെ ചിരി..നീ.. എന്നെത്തിരയുമ്പോൾ നിന്നെ മാത്രം…
Read More

ഓണം – ഒരു കുഞ്ഞോർമ്മ

ഓണത്തെ കുറിച്ചുള്ള ആദ്യത്തെ ഓർമ്മ പപ്പിനിയേച്ചിയുടെ തയ്യൽക്കടയിൽ ഓണക്കോടി തയ്ച്ചു കിട്ടുന്നതിനുള്ള കാത്തിരിപ്പാണ്. എന്‍റെ വീടിനു ഒരു വീട് അപ്പുറമാണ് പപ്പിനിയേച്ചിയുടെ തയ്യൽക്കട. കട…
Read More

ഏകാന്തതയുടെ രാജകുമാരി

അങ്ങകലെ നീ എന്തുചെയ്യുന്നു എന്നെനിക്കറിയില്ല. മൂടൽമഞ്ഞിലെന്നപോലെ അവ്യക്തമായ്‌ തെളിയുന്ന നിൻ്റെ രൂപം,  പരിഭവങ്ങളും പരാതികളും വിമർശനങ്ങളുമായി വാക്കുകളാലെന്നെ തേടിയണയും നേരങ്ങളിലൊന്നിൽ ഒരു യാത്രമൊഴിപോലെ മിന്നിയകലുന്ന…
Read More

നിന്നോട് പറയാനുള്ളത്

പകലിൽ നിന്നെ സ്വതന്ത്രനാക്കുന്ന നിശബ്ദതയല്ല എൻ്റെയുള്ളിൽ രാവു കനക്കുമ്പോൾ മാത്രം രസമുയരുന്ന നിൻ്റെ പ്രണയമാപിനിയുടെ താപോന്മാദത്തിൽ ഞാനുരുവിടുന്ന നിരർത്ഥ ജല്പനങ്ങളുമല്ലത് പകലിനുമിരവിനുമിടയിൽ ഞാനെവിടെയോ സ്വയം…
Read More

ശബ്ദങ്ങൾ

ഇരകളുടെ വേഷമണിഞ്ഞ വേട്ടക്കാർ തെരുവുകളിൽ നടക്കുമ്പോൾ നീതിയുടെ പ്രശ്നം മനസ്സുകൾ തോറും അഭയം തേടി അലയുന്നുണ്ട്. ശബ്‌ദിക്കുന്നവർക്ക് പാർക്കാൻ ഇരുമ്പഴികളുള്ള അറകൾ ഒരുങ്ങുന്നുണ്ട്. നിശബ്ദരാക്കപ്പെട്ടവരുടെ…
Read More

കലോത്സവം

കുട്ടികളുടെ ഉത്സവം, മുതിർന്നവർക്ക് മത്സരം…. #കലോത്സവം @ഹൈക്കുകവിതകൾ PHOTO CREDIT : SCHOOL KALOLSAVAM Share via: 23 Shares 5 1 1…
Read More

പരിഭാഷകൾ

എനിക്കും നിനക്കും പൊതുവായിരുന്ന ഒരേയൊരു ഭാഷയിൽ പ്രണയത്തിൻ്റെ മധുവിധുക്കാലത്താണ് നീ പറയുന്നത്.. പുതിയ ഭാഷകൾ പഠിക്കൂ.. നമ്മൾ ഇനിയും കേൾക്കാത്തവ ഓരോന്നിലും പ്രണയത്തിൻ്റെ പരിഭാഷ…
Read More

ചിത്രേടത്തി

കരിമേഘക്കെട്ടിനൊത്ത മുടിയൊതുക്കി കുസൃതിയൊളിപ്പിച്ച മിഴികൾ പാതിയടച്ച് ധ്യാനത്തിലെന്ന പോലിരുന്ന ചിത്രേടത്തിക്ക് ചുറ്റും ഇരുട്ടിനെ തല വഴി പുതച്ച് അന്ന് ഞങ്ങൾ, കുട്ടികൾ കഥ കേൾക്കാനിരുന്നു.…
Read More

വേരുകൾ

എൻ്റെ വേരുകൾ തേടിയുള്ള യാത്ര…. അധികമാരും തന്നെ പോകാത്ത വഴികളിലൂടെയാണ് എൻ്റെ യാത്ര എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്, അതുകൊണ്ടാവാം വളരെ കുറച്ചു സഹയാത്രികർ മാത്രേമേയുള്ളു..…
Read More

നീയും ഞാനും 

അപ്പുറത്തെ മുറിയിൽ ക്വാറന്റൈനിൽ നീ ഇപ്പുറത്ത് ഞാനും നമ്മുടെ ശ്വാസനിശ്വാസങ്ങൾ ഒരു ചുവരിൻ്റെ ദൂരത്തിൽ ഒരു കുഞ്ഞൻ അണുവിനാൽ ബന്ധിതരായി നീയും ഞാനും…. KELLY…