വസന്ത് എസ് സായി സംവിധാനം ചെയ്ത മൂന്ന് കാലഘട്ടങ്ങളിൽ ജീവിച്ച മൂന്ന് പെണ്ണുങ്ങളുടെ കഥ പറയുന്ന ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’ എന്ന തമിഴ് സിനിമ ഒടിടിയിൽ ഇറങ്ങി.

80കളിൽ നടക്കുന്ന ആദ്യത്തെ കഥയിൽ തനിക്ക് ഒരു പിന്തുണയും നല്കാത്ത, ഭാര്യയെ തല്ലുന്നത് സ്വന്തം അവകാശമായി കരുതുന്ന ഭർത്താവിനെ പൂർണമായും ആശ്രയിച്ചു ജീവിക്കുന്ന സരസ്വതി (വേഷമിടുന്നത് കാളീശ്വരി ശ്രീനിവാസൻ) ആണ് നായിക. മുഖത്ത് വീഴുന്ന ഒരടി, വാക്കുകൊണ്ട് തടഞ്ഞതിൻ്റെ പേരിലാണ് സരസ്വതിക്ക് തൻ്റെ ദാമ്പത്യം നഷ്ടമാവുന്നത്.

90കളിൽ നടക്കുന്ന അടുത്ത കഥയിൽ പാർവതി തിരുവോത്ത് അവതരിപ്പിക്കുന്ന ദേവകിയാണ് നായിക. ഉദ്യോഗസ്ഥയും അല്പം ‘പ്രിവിലേജ്ഡ്’ഉം ആയി തുടക്കത്തിൽ കാണപ്പെടുന്നവളാണ് ദേവകി. പക്ഷേ എത്ര പ്രിവിലേജ്ഡ് ആയാലും ഒരു മനുഷ്യൻ്റെ ഏറ്റവും ലളിതമായ സ്വകാര്യതയായ ഒരു ഡയറി സൂക്ഷിക്കാൻ പോലും ദാമ്പത്യം ദേവകിയെ അനുവദിക്കുന്നില്ല.

അടുത്ത കഥയിൽ 2007 കാലഘട്ടത്തിൽ സ്കൂൾ കോളേജ് തലങ്ങളിൽ പ്രശസ്തിയാർജിച്ച അത്‌ലറ്റ് ആയിട്ടാണ് നായികയായ ശിവരഞ്ജിനിയെ  (ലക്ഷ്മിപ്രിയ ചന്ദ്രമൗലി) നാം പരിചയപ്പെടുക. നാഷണൽ തലത്തിൽ മത്സരിക്കാനിരുന്ന ശിവരഞ്ജിനിക്ക് വിവാഹത്തോടെ കായികരംഗത്തിൽ നിന്ന് പൂർണമായും വിട പറയേണ്ടി വരുന്നു. കളിക്കളത്തിൻ്റെ വിശാലതയിൽ നിന്ന് ഒരടുക്കളയിലേക്ക് അവളുടെ ജീവിതം ഇടുങ്ങിപ്പോകുന്നു.

വിവാഹശേഷമുള്ള 10 വർഷം കൊണ്ടു സ്വന്തം അസ്തിത്വം പൂർണമായും മറന്നത് പോലെ, ഭർത്താവിനും കുട്ടിക്കും വേണ്ടി ഓടിനടക്കുന്ന, അടുക്കളയിൽ ഭൂരിഭാഗം സമയവും ചിലവിടുന്ന ഒരുവൾ ആയാണ് ശിവരഞ്ജിനിയെ നാം പിന്നീട് കാണുന്നത്.

വീട്ടമ്മയായവൾക്കും ഉദ്യോഗസ്ഥയായവൾക്കും നേട്ടങ്ങളുടെ പട്ടിക നിരത്താനുണ്ടായിരുന്ന കായികതാരത്തിനും ആത്യന്തികമായി വിധി ഒന്നു തന്നെയാണ്. ജീവിക്കുന്ന കാലഭേദമന്യേ സ്ത്രീ ആയതുകൊണ്ട് മാത്രം പാട്രിയർകൽ ആയ ദാമ്പത്യം അവർക്ക് നൽകുന്നത് നഷ്ടങ്ങളാണ് എന്ന സത്യമാണ് മൂന്ന് കഥകളെയും ബന്ധിപ്പിക്കുന്നത്. സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ ഇടം സ്വന്തം വീടും കുടുംബവും ആണ് എന്ന പൊതുധാരണ എത്ര വലിയ കള്ളം ആണെന്ന് സിനിമ നമ്മളെ മൗനമായി ഓർമ്മിപ്പിക്കുന്നു.

നിരന്തരമായ മുഷിപ്പിക്കുന്ന വീട്ടുജോലികളിലും ഉത്തരവാദിത്വങ്ങളിലും കുടുങ്ങിപ്പോകുന്ന മൂന്നുപേരും ഒരിക്കലെങ്കിലും ആ ‘വിഷ്യസ് സർക്കിൾ’ ഇൽ നിന്ന് കരക്ക് കയറി നഷ്ടപ്പെട്ട സ്വന്തം വ്യക്തിത്വത്തെ തിരഞ്ഞു പിടിക്കാൻ ശ്രമിക്കുന്നത് പ്രതീകാത്മകമായി കാണിക്കുന്നുമുണ്ട്.

മലയാളത്തിൽ ഇറങ്ങിയ ‘ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ’നോട്‌ ചേർത്ത് വയ്ക്കാവുന്ന ആന്തോളജി. സംവിധാനവും ക്യാമറയും നടീനടന്മാരുടെ സ്വാഭാവികത നിറഞ്ഞ അഭിനയവും വളരെ മികച്ചത്.


PHOTO CREDIT : RFP
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

ആവാസവ്യൂഹം

കൃഷാന്ത്‌ ആർ കെ സംവിധാനം ചെയ്ത ആവാസവ്യൂഹം എല്ലാ അർത്ഥത്തിലും അസാധാരണമായ ഒരു സിനിമയാണ്. നറേറ്റീവ് ശൈലി, പ്രമേയം, തിരക്കഥ എന്നീ മൂന്ന് തലങ്ങളിലും…
Read More

ബസണ്ണയുടെ നിരാശകൾ

ഒരു സ്ഥിരം വെള്ളിയാഴ്ച സഭയിൽ വച്ചു വളരെ പെട്ടെന്നാണ് ബസണ്ണയുടെ മൂഡ് മാറിയത്. വിനീത്, തൻ്റെ അപ്പൻ കാശ് മാത്രം നോക്കി ഏതോ കല്യാണത്തിന്…
Read More

കുറ്റിച്ചൂടാൻ

കുറ്റിച്ചൂടാൻ.. അതു പിന്നേം വിചിത്രമായ ശബ്ദത്തോടെ മൂളുന്നു.. “വെല്ലിമ്മോ.. ഇതെന്താ രണ്ടീസായി ഈ സമയത്തിങ്ങനെ ഒച്ചയിടുന്നെ..?” ‘ആര്..?’ “വെല്ലിമ്മാക്ക് കേൾക്കണില്ലേ!!!!” നിസ്സംഗതയോടെ വെല്ലിമ്മ ചെവിയോർത്തു……
Read More

ബാധ്യത

ബാധ്യതകളാണെൻ്റെ സമ്പത്ത്; മോഷ്ടിക്കാനാരും വരില്ലല്ലോ! @ആരോ PHOTO CREDIT : RFP Share via: 10 Shares 3 1 1 1 4…
Read More

ഇനിയുമെത്ര ദൂരം

വിണ്ടടർന്ന കാലുകളിൽ ചോരച്ചാലുകളോടെ പൊരിവെയിലിൽ വരണ്ട ദേഹത്തോടെ മുഷിഞ്ഞൊരു മാറാപ്പുമായി കണ്ണുകളിൽ കനലുമായി നീ നടന്നടുക്കുന്നു സ്വപ്‌നങ്ങളുടെ ചിറകടിയൊച്ച നിനക്ക് പിറകിലെവിടെയോ കേൾക്കവയ്യാത്ത ദൂരത്തിൽ…
Read More

ഇന്നലെകളിൽ നിന്ന്

കാലത്തെ ചങ്ങലക്കിട്ട് അടിമയാക്കാൻ കഴിയുന്നൊരു വേളയിൽ തുടങ്ങിയിടത്തേക്ക് എനിക്ക് തിരിച്ചു പോകണം കരിയിലകളെ വാരിയെടുത്ത് മാമരത്തലപ്പുകളോട് വെറുതെ കലമ്പലുണ്ടാക്കി ചുരമിറങ്ങിയ കാറ്റുകൾ അലഞ്ഞു നടക്കാറുള്ള…
Read More

സഞ്ചാര സ്വാതന്ത്ര്യങ്ങളിലെ ലിംഗവിചാരങ്ങൾ

“Result: SARS CoV-2 RNA NOT DETECTED” അക്ഷരങ്ങൾ എൻ്റെ മുൻപിൽ നൃത്തം ചെയ്യുകയായിരുന്നു. മൂന്നു നാലു ദിവസമായി തൊണ്ടയിൽ ഒരു ബുദ്ധിമുട്ട്, നേരിയ…
Read More

അഴികൾക്കിടയിൽ

മെല്ലെ വിരൽകൊണ്ട് പുസ്തകങ്ങൾക്ക് മീതെ തലോടാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി. ബെന്യാമിൻ്റെ ആടുജീവിതവും മാധവിക്കുട്ടിയുടെ കോലാടും ബഷീറിൻ്റെ മതിലുകളും പരിചിതമായ മറ്റു പലതും വിരലിൽ…
Read More

ചിത്രേടത്തി

കരിമേഘക്കെട്ടിനൊത്ത മുടിയൊതുക്കി കുസൃതിയൊളിപ്പിച്ച മിഴികൾ പാതിയടച്ച് ധ്യാനത്തിലെന്ന പോലിരുന്ന ചിത്രേടത്തിക്ക് ചുറ്റും ഇരുട്ടിനെ തല വഴി പുതച്ച് അന്ന് ഞങ്ങൾ, കുട്ടികൾ കഥ കേൾക്കാനിരുന്നു.…
Read More

വീണ്ടുമൊരു പുസ്തക ദിനം

ഇന്ന് ഏപ്രിൽ 23, പുസ്തക ദിനമായി ലോകമെങ്ങും ആചരിക്കപ്പെടുന്നു. അതോടൊപ്പം തന്നെ പുസ്തകങ്ങൾക്കും പകർപ്പവകാശ നിയമത്തിനുമുള്ള അന്തർദേശീയ ദിനമെന്നും ഏപ്രിൽ 23 അറിയപ്പെടുന്നു. നിർമിതബുദ്ധി…
Read More

നീയും ഞാനും 

അപ്പുറത്തെ മുറിയിൽ ക്വാറന്റൈനിൽ നീ ഇപ്പുറത്ത് ഞാനും നമ്മുടെ ശ്വാസനിശ്വാസങ്ങൾ ഒരു ചുവരിൻ്റെ ദൂരത്തിൽ ഒരു കുഞ്ഞൻ അണുവിനാൽ ബന്ധിതരായി നീയും ഞാനും…. KELLY…
Read More

ക്വാറന്റീന്‍

അലാറങ്ങളുടെ പ്രതീക്ഷകള്‍ക്കുമപ്പുറം ഉറക്കം കൂട്ടിക്കൊണ്ടു പോയിക്കിടത്തി ഒരുപാട് വൈകിയുണര്‍ത്തുന്ന ചില രാവിലെകളുണ്ടായിരുന്നല്ലോ, ഒരു പക്ഷേ ഇത്ര നേരത്തേ ഉണര്‍ന്നിരുന്നാലത്തരം പ്രഭാതങ്ങളകന്നു പോകുമായിരിക്കും. അത്രമേല്‍ തിരക്കിട്ട്…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 3

പൊതു ഇടങ്ങളിലെ പ്രവേശനത്തിനുള്ള സമരം 1912: കാർഷിക പണിയില്ലാത്തപ്പോൾ ഉണ്ടാക്കുന്ന പായ, കൊട്ട, വട്ടി, മുറം,  പശുവിന് കൊടുക്കാൻ ചെത്തിയെടുക്കുന്ന പുല്ല് തുടങ്ങിയവയുമായെത്തുന്ന പുലയർക്കോ…
Read More

ദി ബൻഷീസ് ഓഫ് ഇൻഷെറിൻ

1923 ഇൽ ഗ്രേറ്റ്‌ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമാകുവാൻ ഐറിഷ് ജനത നടത്തിയ ആഭ്യന്തരയുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ‘ദി ബൻഷീസ് ഓഫ് ഇൻഷെറിൻ’ എന്ന സിനിമയുടെ കഥ…