നൂറുനൂറു അരുവികൾ
ചേർന്നു കരുത്തയായ
വലിയൊരു നദി പോലെ
ഞങ്ങൾക്ക് മുന്നിലേക്ക്
അവർ ഒഴുകി വന്നു നിറഞ്ഞു.

അവർ നിശബ്ദരായിരുന്നു..
പക്ഷേ അവരുടെ നിശബ്ദതയിൽ നിന്ന്
സഹസ്രാബ്ദങ്ങളുടെ സ്വരം
ഞങ്ങളുടെ കാതുകളിൽ
മുഴങ്ങിക്കൊണ്ടിരുന്നു.
ഉയർന്ന ഗോപുരങ്ങളിൽ കയറി നിന്ന്
ദൃഷ്ടികൾ താഴേക്ക് പായിച്ച്
അലസമായെന്നോണം
ഞങ്ങൾ അവരെ നോക്കി നിന്നു.

അവർ നിരായുധരായിരുന്നു..
പക്ഷേ അവരുടെ ശരീരങ്ങൾക്ക്
ഉഴുതു മറിച്ചമണ്ണിൻ്റെ ഗന്ധവും
ഹൃദയങ്ങൾക്ക്,
ഒടുങ്ങാത്ത ക്ഷമയുടെ, കാത്തിരിപ്പിൻ്റെ
കരുത്തുമുണ്ടായിരുന്നു.
അപ്പോഴും അവരുടെ ഉറ്റവർ
വെയിൽപ്പാടങ്ങളിൽ കരുവാളിച്ച്
ഞങ്ങൾക്ക് വേണ്ടി
വിതയ്ക്കുകയും കൊയ്യുകയും ചെയ്തുകൊണ്ടിരുന്നു.

ഞങ്ങളുടെ ആയുധങ്ങൾക്ക് മുൻപിൽ
അവർ നിസ്സാരർ ആയിരുന്നു.
ഞങ്ങളുടെ കുറുവടികളിലും
വണ്ടിചക്രങ്ങളിലും കുരുക്കി,
അവരുടെ ജീവനുകളെ
ഞങ്ങൾ ചുഴറ്റിയെറിഞ്ഞു.

അത്ഭുതമെന്ന് പറയട്ടെ,
അവരുടെ കണ്ണുകൾ
അപ്പോഴും നിസ്സംഗമായിരുന്നു
പക്ഷേ അവരുടെ നോട്ടം
ഞങ്ങളുടെ പടച്ചട്ടകൾക്കുള്ളിലേക്ക് തുളഞ്ഞുകയറുകയും
ഞങ്ങളെ ക്ഷീണിതരാക്കുകയും ചെയ്തു.

ഞങ്ങളുടെ ദേവതകൾക്ക്
നിലയുറപ്പിക്കാൻ അപ്പോഴും,
മഞ്ഞും മഴയും വെയിലും കൊണ്ട്
ഉറഞ്ഞുമുരുകിയും ഉറച്ച
അവരുടെ മണ്ണ് വേണമായിരുന്നു.

അവരുടെ മുൻപിൽ മുട്ടു കുത്തി,
സഹനത്തിൻ്റെ വരമ്പുകൾ വീണ
അവരുടെ മുഖത്തേക്ക് നോക്കി
ഉള്ളിൽ പല്ലിറുമ്മിക്കൊണ്ട്
ഞങ്ങൾ അവരോട് മാപ്പു പറഞ്ഞു.
കാരണം ഞങ്ങളുടെ ദേവതകൾക്ക് നിലയുറപ്പിക്കാൻ
മഞ്ഞും മഴയും വെയിലും കൊണ്ട്
ഉറഞ്ഞുമുരുകിയും ഉറച്ച
അവരുടെ മണ്ണ് വേണമായിരുന്നു.

അവരുടെ മറുപടി ശാന്തമായിരുന്നു..
പക്ഷേ അതിൽ പ്രളയത്തിൻ്റെ കരുത്തും
കൊടുങ്കാറ്റിൻ്റെ ഹുങ്കാരവും ഒതുങ്ങിനിന്നു.
അപ്പോഴും അവരുടെയുറ്റവർ
പാടങ്ങളിൽ സ്വന്തം ആയുസ്സിൻ്റെ ഉപ്പു തളിച്ച്
ഞങ്ങളെ ഊട്ടിക്കൊണ്ടിരുന്നു..


PHOTO CREDIT : RUPINDER SINGH
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

കുറ്റിച്ചൂടാൻ

കുറ്റിച്ചൂടാൻ.. അതു പിന്നേം വിചിത്രമായ ശബ്ദത്തോടെ മൂളുന്നു.. “വെല്ലിമ്മോ.. ഇതെന്താ രണ്ടീസായി ഈ സമയത്തിങ്ങനെ ഒച്ചയിടുന്നെ..?” ‘ആര്..?’ “വെല്ലിമ്മാക്ക് കേൾക്കണില്ലേ!!!!” നിസ്സംഗതയോടെ വെല്ലിമ്മ ചെവിയോർത്തു……
Read More

അപരിചിതൻ

വീണ്ടുമൊരു മായക്കാഴ്ചയായി എന്നിൽ നിറയൂ. ഓരോ തിരിവിലും പിൻവിളിയിലും നിന്ന്, നിന്നെത്തിരഞ്ഞു ഞാൻ വീണ്ടുമലയട്ടെ. എനിക്ക് പിന്നിടാനുള്ള വഴികളിൽ കാലത്തിന്‍റെ കണികകൾക്കിടയിൽ എവിടെയോ നീ…
Read More

ഇനിയും മാറിയില്ലേ ഇ.എം.വി. ചിപ്പ് കാർഡിലേക്ക്?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിബന്ധന പ്രകാരം ഇ.എം.വി. ചിപ്പ് ഇല്ലാത്ത ഡെബിറ്റ്(എ.ടി.എം.), ക്രെഡിറ്റ് കാർഡുകളുടെ പ്രവർത്തനം ഉടൻ തന്നെ നിലയ്ക്കുന്നതാണ്. എന്താണ് ഇ.എം.വി.…
Read More

നഷ്ടങ്ങൾ

അവസാനം, നഷ്ടങ്ങളെല്ലാം എന്റേതു മാത്രമാകുന്നു…. PHOTO CREDIT : SASHA FREEMIND Share via: 17 Shares 3 1 1 1 11…
Read More

ഓണം – ഒരു കുഞ്ഞോർമ്മ

ഓണത്തെ കുറിച്ചുള്ള ആദ്യത്തെ ഓർമ്മ പപ്പിനിയേച്ചിയുടെ തയ്യൽക്കടയിൽ ഓണക്കോടി തയ്ച്ചു കിട്ടുന്നതിനുള്ള കാത്തിരിപ്പാണ്. എന്‍റെ വീടിനു ഒരു വീട് അപ്പുറമാണ് പപ്പിനിയേച്ചിയുടെ തയ്യൽക്കട. കട…
Read More

പുഴു

രതീന എന്ന സംവിധായികയുടെ ആദ്യ ചിത്രം ‘പുഴു’ ഇന്ന് ഒടിടിയിൽ റിലീസ് ചെയ്തു. പല അടരുകളിൽ നമ്മളോട് സംവദിക്കുന്ന കോംപ്ലിക്കേറ്റഡ് ആയ സൈക്കോളജിക്കൽ ത്രില്ലറാണ്…
Read More

മുൻപ്

മുൻപ് എപ്പോഴാണ് നമ്മളിതു വഴി വന്നത്? ഞാനിന്നാദ്യമായി കാണുന്ന ഈ നഗരം അവസാനിക്കുന്നിടത്തെ അശരീരികൾ പോലെ എവിടുന്നോ കുട്ടികളുടെ കളിചിരികൾ കേൾക്കുന്ന, മങ്ങിയ വെളിച്ചം…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 6

ദളിതന് ഈ നാട്ടിൽ ആത്മാഭിമാനത്തോടെ തലയുയർത്തി ജീവിക്കുന്നതിന് ഏറ്റവും അത്യാവശ്യം വേണ്ടത് ഭൂമിയും, വിദ്യാഭ്യാസവും ആണ് എന്ന് മഹാത്മാ അയ്യങ്കാളി തിരിച്ചറിഞ്ഞിരുന്നു. അതിനു വേണ്ടിയുള്ള…
Read More

ഇന്ദ്രജാലനിമിഷങ്ങൾ

ആരെ പ്രണയിച്ചാലും അതൊരിന്ദ്രജാലക്കാരനെ   ആകരുതെന്ന് എന്നെത്തന്നെ ഞാൻ വിലക്കിയിരുന്നു എന്നിട്ടും അയാളുടെ കൺകെട്ട് വിദ്യകളിൽ കുരുങ്ങി, വജ്രസൂചിയായെന്നിൽ തറഞ്ഞ നോട്ടത്തിൽ ചലനമറ്റ് ഉന്മാദത്തിൻ്റെ ഗിരിശൃംഗങ്ങളിൽ ഞാൻ വസിക്കാൻ തുടങ്ങി കാർമേഘം പോലയാളെ മറച്ചഎൻ്റെ മുടിച്ചുരുളുകളിൽ നിന്ന്ഓരോ…
Read More

പഴഞ്ചൊൽ കഥകൾ

ഇന്ന് സന്ദർഭാനുസരണം പ്രയോഗിക്കുന്ന പഴഞ്ചൊല്ലുകൾ ഒരുകാലത്ത് അതേ ജീവിത സന്ദർഭത്തിൽത്തന്നെ പിറന്നതായിരക്കണമെന്നില്ല. കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച് ഒരു ചൊല്ലിൻ്റെ പിറവിക്കു പിന്നിൽ ഒരു സന്ദർഭമോ സംഭവമോ…
Read More

കറുത്ത ശലഭങ്ങൾ

നമുക്ക് മുൻപേ വന്നവരുടെ ചവിട്ടടികളിൽ ഞെരിഞ്ഞ ഇലകളിൽ നോക്കിക്കൊണ്ട് ശലഭക്കൂട്ടങ്ങൾ ഹൃദയങ്ങൾ പോലെ സ്പന്ദിച്ചു കൊണ്ടിരുന്ന തണൽമരത്തിനു കീഴെ നാം വെറുതെ നിന്നു. നിമിഷങ്ങൾ കരിയിലകളിൽ…
Read More

പുറ്റ്

ഡി സി നോവല്‍ പുരസ്‌കാരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവല്‍ ആണ് പുറ്റ്. തങ്ങളുടെ ഭൂതകാലങ്ങളുടെ കാണാ ചുമട്…
Read More

പ്രണയകാവ്യം

നാലുവരിയിലെഴുതാനാവുമോ? ഈ ജന്മം മുഴുവൻ എഴുതിയാലും തീരാത്ത പ്രണയകാവ്യം…. ആരോ@ഹൈക്കുകവിതകൾ PHOTO CREDIT : HUSH NAIDOO JADE Share via: 64 Shares…
Read More

ക്വാറന്റീന്‍

അലാറങ്ങളുടെ പ്രതീക്ഷകള്‍ക്കുമപ്പുറം ഉറക്കം കൂട്ടിക്കൊണ്ടു പോയിക്കിടത്തി ഒരുപാട് വൈകിയുണര്‍ത്തുന്ന ചില രാവിലെകളുണ്ടായിരുന്നല്ലോ, ഒരു പക്ഷേ ഇത്ര നേരത്തേ ഉണര്‍ന്നിരുന്നാലത്തരം പ്രഭാതങ്ങളകന്നു പോകുമായിരിക്കും. അത്രമേല്‍ തിരക്കിട്ട്…