പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനും പത്രപ്രവർത്തകനുമായ ക്രിസ്റ്റഫർ ബുക്കർ പറഞ്ഞത് ഈ ലോകത്താകെ മനുഷ്യർക്ക് പറയാൻ അടിസ്ഥാനപരമായി എഴു പ്ലോട്ടുകളേ ഉള്ളൂ എന്നതാണ്. എന്നിട്ടും നൂറുനൂറായിരം അനശ്വര കഥകൾ ജനിക്കുന്നത് ഓരോ കഥയെയും കഥാകാരൻ സമീപിക്കുന്ന രീതി കൊണ്ടാണ്. ഈ യാഥാർഥ്യത്തെ ഒന്നുകൂടി നാം ഒരു ചെറു പുഞ്ചിരിയോടെ ഓർമ്മിക്കുന്ന ഒരു സിനിമയാണ് സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത കാഞ്ഞങ്ങാട് പശ്ചാത്തലമായ ‘തിങ്കളാഴ്ച നിശ്ചയം’.

സിനിമയുടെ പ്ലോട്ട് നമ്മളേറെ കേട്ട് തഴമ്പിച്ച ഒന്നാണ്. ആ പ്ലോട്ടിനെ സംവിധായകനും തിരക്കഥാകൃത്തും ഭൂരിപക്ഷവും പുതുമുഖങ്ങളായ നടീനടന്മാരും ചേർന്ന് പുതുമയാർന്ന, സ്വാഭാവികമായ നർമ്മത്തിൻ്റെ അടിയൊഴുക്കുള്ള ഒരു ഫീൽ ഗുഡ് മൂവിയാക്കി നമുക്ക് മുന്നിൽ വച്ചു തരുന്നു.

മൂത്ത മകളെ പ്രേമിച്ചയാൾക്ക് വിവാഹം ചെയ്തു കൊടുക്കേണ്ടി വന്ന ‘ഗതികേട്’ കാരണം ഇളയ പുത്രിയെ തൻ്റെ ഇഷ്ടപ്രകാരം മാത്രം വിവാഹം കഴിപ്പിച്ചയക്കാൻ തീരുമാനം എടുത്ത എക്സ് ഗൾഫുകാരനും ട്ടിപിക്കൽ മലയാളി ഗൃഹനാഥനുമായ കുവൈറ്റ് വിജയനും തൻ്റെ താല്പര്യമുള്ള ഒരു വിവാഹജീവിതം തെരഞ്ഞെടുക്കാൻ വേണ്ടി അങ്ങേയറ്റത്തെ മനഃസംഘർഷം അനുഭവിക്കുന്ന സുജ എന്ന മകളുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. സുജയുടെ വിവാഹനിശ്ചയത്തിൻ്റെ ഒരുക്കമാണ് കഥയുടെ പശ്ചാത്തലം. ഏറ്റവും വലിയ ജനാതിപത്യ രാഷ്ട്രം എന്ന് വാഴ്ത്തപ്പെടുന്ന ഇന്ത്യയിൽ ഓരോ കുടുംബത്തിലും ആണധികാരം എത്രമാത്രം ഏകാധിപത്യപരവും ഫാസിസത്തിൽ അടിയുറച്ചതുമാണ് എന്ന് സിനിമ പറയാതെ പറയുന്നുണ്ട്.

നാലു കാശു കയ്യിൽ വരുന്നതോടെ അരാഷ്ട്രീയവാദിയാകുന്ന മലയാളിയെയും ‘നല്ല കുടുംബം’ എന്ന നിർവചനത്തിൻ്റെ അർത്ഥമില്ലായ്മ സ്വന്തം പ്രവൃത്തി കൊണ്ട് കാണിച്ചു തരുന്ന യാഥാസ്ഥിതിക മലയാളിയേയും സ്വന്തം അവകാശങ്ങൾക്ക് വേണ്ടി നില കൊള്ളാൻ ശ്രമിക്കുന്ന മലയാളി പെൺയുവത്വത്തേയും നമുക്ക് സിനിമയിൽ കാണാം. നർമ്മരസത്തിൽ പൊതിഞ്ഞെടുത്ത ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് തന്നെയാണ് ‘തിങ്കളാഴ്ച നിശ്ചയം’.


PHOTO CREDIT : RFP
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

പ്രത്യയശാസ്ത്രങ്ങൾ

മോൾക്ക് ഒരു സ്കൂളിൽ ജോലി ശരിയാവുന്നുണ്ടെന്നും അതിനു കുറച്ച് കാശ് മാനേജർക്ക് കൊടുക്കണമെന്നും അത് കൊണ്ട് എല്ലാവരുടെയും ഭാഗമുള്ള സീതത്തോടിലെ രണ്ടര ഏക്കർ വിറ്റാലോ…
Read More

കോവിഡ് ചികിത്സ ചിലവിനായ് എസ്ബിഐ യുടെ വായ്പ പദ്ധതി “കവച്”

2021 ഏപ്രിൽ ഒന്നിന് ശേഷം വ്യക്തികളോ അവരുടെ കുടുംബാംഗങ്ങളോ (ഭാര്യ/ഭർത്താവ്, മക്കൾ, ചെറുമക്കൾ, പിതാവ്/മാതാവ് അവരുടെ അച്ഛനമ്മമാർ) കോവിഡ് ബാധിതരായാലുള്ള ചികിത്സാ ചിലവിനായാണ് വായ്പ.…
Read More

എസ്ബിഐയിൽ വിദ്യാഭ്യാസ വായ്പ പലിശ ഇപ്പോൾ കുറഞ്ഞ നിരക്കിൽ

ജൂൺ മാസം 22 മുതൽ എസ്ബിഐയിൽ വിദ്യാഭ്യാസ വായ്പ പലിശ നിരക്ക് EBLR (External Benchmark Lending Rate) ബന്ധിത നിരക്കിലേയ്ക്ക് മാറിയിരിക്കുന്നു. ഈ…
Read More

ഒരു പ്രതിധ്വനി

എവിടേക്കെന്നില്ലാതെ വളഞ്ഞ് പുളഞ്ഞൊഴുകുന്നൊരു കുഞ്ഞുപുഴയിലെ ചെറുമീനുകളെന്ന പോൽ നമ്മളങ്ങനെ അനന്തനീലിമയിലേക്ക് ഒന്നു ചേർന്നങ്ങനെ… ഓളങ്ങളിൽ മുങ്ങിപ്പൊങ്ങിയങ്ങനെ ഇടയ്ക്കിടെ നിറം മാറിയും മുഖം മാറ്റിയും കുഞ്ഞിക്കണ്ണുകൾക്ക്…
Read More

രാവ്

രാവ് പെയ്യുകയാണ് പുലരിയുടെ പ്രണയവും തേടി…. ഹൈക്കുകവിതകൾ@ആരോ PHOTO CREDIT : MATT BENNETT Share via: 10 Shares 4 1 2…
Read More

ദി ഫോർട്ടി റൂൾസ്‌ ഓഫ് ലവ്

ടർക്കിഷ് എഴുത്തുകാരി എലിഫ് ഷഫാക്കിന്‍റെ ‘ദി ഫോർട്ടി റൂൾസ്‌ ഓഫ് ലവ്’ ബിബിസിയുടെ ‘ലോകത്തെ രൂപപ്പെടുത്തിയ’ മികച്ച 100 നോവലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ പുസ്തകമാണ്.…
Read More

ശബ്ദങ്ങൾ

ഇരകളുടെ വേഷമണിഞ്ഞ വേട്ടക്കാർ തെരുവുകളിൽ നടക്കുമ്പോൾ നീതിയുടെ പ്രശ്നം മനസ്സുകൾ തോറും അഭയം തേടി അലയുന്നുണ്ട്. ശബ്‌ദിക്കുന്നവർക്ക് പാർക്കാൻ ഇരുമ്പഴികളുള്ള അറകൾ ഒരുങ്ങുന്നുണ്ട്. നിശബ്ദരാക്കപ്പെട്ടവരുടെ…
Read More

പഴഞ്ചൊൽ കഥകൾ

ഇന്ന് സന്ദർഭാനുസരണം പ്രയോഗിക്കുന്ന പഴഞ്ചൊല്ലുകൾ ഒരുകാലത്ത് അതേ ജീവിത സന്ദർഭത്തിൽത്തന്നെ പിറന്നതായിരക്കണമെന്നില്ല. കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച് ഒരു ചൊല്ലിൻ്റെ പിറവിക്കു പിന്നിൽ ഒരു സന്ദർഭമോ സംഭവമോ…
Read More

വായനാദിനം

ഗ്രന്ഥശാലസംഘത്തിൻ്റെ സ്ഥാപകനായിരുന്ന പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19, 1996 മുതൽ കേരളത്തിൽ വായനാദിനമായി ആചരിച്ചു വരുന്നു. 1945 ഇൽ ഗ്രാമീണ വായനശാലകളെ…
Read More

അന്ധർ

മൗനമാണ് ഞങ്ങളുടെ കവചം.. കുരുതിക്കളങ്ങൾ ഞങ്ങളെ അസ്വസ്ഥരാക്കുന്നില്ല ഞങ്ങളിൽ എതിർപ്പിൻ്റെ സ്വരം ഉയരുന്നേയില്ല സന്തോഷമാണ് ഞങ്ങളുടെ ഭാവം.. പടനിലങ്ങൾക്കരികിൽ പ്രാണൻ വെടിഞ്ഞു തെരുവിൽ കിടക്കുന്ന…
Read More

നഷ്ടങ്ങൾ

അവസാനം, നഷ്ടങ്ങളെല്ലാം എന്റേതു മാത്രമാകുന്നു…. PHOTO CREDIT : SASHA FREEMIND Share via: 17 Shares 3 1 1 1 11…
Read More

മുദ്രിത

ജിസാ ജോസിന്‍റെ ആദ്യ നോവലായ ‘മുദ്രിത’ ഒരു അന്വേഷണത്തിന്‍റെ കഥയാണ്. എവിടെ നിന്ന് വന്നു എന്നോ, എവിടേക്ക് പോയി എന്നോ അറിയാത്ത, അൻപത് കഴിഞ്ഞ…
Read More

സാഹിത്യ നൊബേൽ 2021 ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണയ്ക്ക്

ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ടാൻസാനിയൻ നോവലിസ്റ്റായ അബ്ദുൾറസാക്ക് ഗുർണ അർഹനായി. സാഹിത്യ നൊബേല്‍ നേടുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ വംശജനാണ് ഗുർണ. കോളനിവത്കരണം…
Read More

അവർ

നൂറുനൂറു അരുവികൾ ചേർന്നു കരുത്തയായ വലിയൊരു നദി പോലെ ഞങ്ങൾക്ക് മുന്നിലേക്ക് അവർ ഒഴുകി വന്നു നിറഞ്ഞു. അവർ നിശബ്ദരായിരുന്നു.. പക്ഷേ അവരുടെ നിശബ്ദതയിൽ…