ദളിതന് ഈ നാട്ടിൽ ആത്മാഭിമാനത്തോടെ തലയുയർത്തി ജീവിക്കുന്നതിന് ഏറ്റവും അത്യാവശ്യം വേണ്ടത് ഭൂമിയും, വിദ്യാഭ്യാസവും ആണ് എന്ന് മഹാത്മാ അയ്യങ്കാളി തിരിച്ചറിഞ്ഞിരുന്നു. അതിനു വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ജീവിതം മുഴുവൻ സമർപ്പിച്ച ആ മനുഷ്യ സ്നേഹിയുടെ ജന്മവാർഷികം ആണ് ഓഗസ്റ്റ് 28.

അയ്യങ്കാളിയുടെ നേതൃത്വത്തിൽ കീഴാളജനത ഒരേസമയം ജാതി വ്യവസ്ഥക്കെതിരെ പോരാടുകയും, ഒപ്പം പൊതു ഇടങ്ങളും, പൊതുവിദ്യാഭ്യാസവുമെല്ലാം ജനാധിപത്യവൽക്കരിക്കുവാനുള്ള ശ്രമങ്ങൾക്കും പ്രാധാന്യം കൊടുക്കുകയും ചെയ്തു.

സാധുജനപരിപാലന സംഘത്തിൻ്റെ നേതാവായി അയ്യങ്കാളി വളരെ സജീവമായി പ്രവർത്തിക്കുകയും പുലയരുൾപ്പെടുന്ന കർഷകത്തൊഴിലാളികളുടെ പ്രശ്നങ്ങൾ ഭരണാധികാരികൾക്കുമുമ്പിൽ നിവേദനങ്ങളായി എത്തിക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസം, ഭൂമി, അയിത്താചാരങ്ങളും, തുടർന്നുള്ള സവർണ്ണ ആക്രണങ്ങൾ തുടങ്ങി സമുദായത്തിൻ്റെ എല്ലാ പ്രശ്നങ്ങളും അദ്ദേഹം ദിവാനടക്കമുള്ള ഉയർന്ന ഉദ്യേഗസ്ഥന്മാരുടെ മുമ്പിൽ എത്തിക്കുമായിരുന്നു. ഈ അവസരത്തിലാണ് അയിത്തജാതിക്കാർ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാൻ അതേ സമുദായത്തിൽപ്പെട്ടവർ തന്നെ വേണമെന്നുള്ള നിർദ്ദേശങ്ങൾ സഭയിലുയർന്നു വന്നത്. പുലയരുടെയും, മറ്റു അധഃസ്ഥിത സമുദായക്കാരുടെയും നേതാവായിരുന്ന അയ്യങ്കാളിയുടെ പേരു തന്നെയാണ് ഈ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ഉയർന്നുവന്നത്.

1911 ഡിസംബർ 5 -ലെ സർക്കാർ ഗസറ്റിലൂടെയാണ് ഗവൺമെന്റ് അയ്യങ്കാളിയെ തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നത്. 1912 ഫെബ്രുവരി 27 -ാം തീയ്യതി കൂടിയ ശ്രീമൂലം പ്രജാസഭയുടെ 8 -ാമത് യോഗത്തിൽ അയ്യങ്കാളി പങ്കെടുത്തു സംസാരിച്ചു.

ഭൂമിയുടെയും, വിദ്യാഭ്യാസത്തിൻ്റെയും വിഷയങ്ങൾക്കാണ് അദ്ദേഹം ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത്. സഭയിൽ എത്തിയ ഉടൻ തന്നെ തങ്ങളുടെ സമുദായത്തിൽ നിന്ന് കൂടുതൽ പ്രതിനിധികളെ സഭയിലുൾപ്പെടുത്തണമെന്ന് അദ്ദേഹം ദിവാനോട് അഭ്യർത്ഥിച്ചു. ”ഞങ്ങൾ ആറുലക്ഷം ആളുകളുണ്ട്. ഓരോ ലക്ഷത്തിനും ഓരോ പ്രതിനിധിയെ വീതം നൽകാൻ ദയവുണ്ടാകണം…”

ഇതിനെ തുടർന്ന് വ്യത്യസ്തജാതികളിൽ നിന്നുള്ള പ്രതിനിധികളെ സഭയിലുൾപ്പെടുത്തി.

പുതുവൽഭൂമി അഥവാ പുറമ്പോക്ക് ഭൂമി പതിച്ചു നൽകുക എന്നതായിരുന്നു അയ്യങ്കാളി പ്രജാസഭയിൽ ഉന്നയിച്ച മറ്റൊരു പ്രധാന ആവശ്യം. അയ്യങ്കാളിയുടെ ഈ അപേക്ഷയുടെ ഫലമായി തിരുവനന്തപുരം താലൂക്കിൽ പള്ളിപ്പുറം പകുതിയിൽ 5000 ഏക്കറും നെയ്യാറ്റിൻകര താലൂക്കിൽ വിളപ്പിൽ പകുതിയിൽ 300 ഏക്കറും പുറമ്പോക്ക് ഭൂമി തറവില, തടിവില കൂടാതെ കുടി ഒന്നിന് ഒരേക്കർ വീതം പതിച്ചു കൊടുക്കുന്നതിന് ഉത്തരവുണ്ടായി. വിളപ്പിൽ പകുതിയിൽ അനുവദിച്ച 300 ഏക്കറും, കുടിയൊന്നിനു ഒരേക്കർ വീതം പതിച്ചു കൊടുക്കുകയും, പള്ളിപ്പുറം പകുതിയിൽ അനുവദിച്ച 500 ഏക്കറും റദ്ദ് ചെയ്ത് അതിനു പകരം നെടുമങ്ങാട്ടു താലൂക്കിൽ ഉഴവലയ്ക്കൽ പകുതിയിൽ പുതുവൽ ഭൂമി അനുവദിച്ചുകൊടുക്കുകയും ചെയ്തു.

1916 -ലും, 1918 -ലും പ്രജാസഭയിൽ നടത്തിയ പ്രസംഗത്തിൽ സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് ദളിതർക്ക് ഭൂമി പതിച്ചു നൽകാത്ത, ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എല്ലാ യോഗങ്ങളിലും നിരന്തരമായി ഭൂപ്രശ്നം ഉന്നയിച്ചിട്ടും വേണ്ടത്ര രീതിയിൽ ഭൂമി വിതരണം നടന്നിട്ടുണ്ടായിരുന്നില്ല. 1923 -ൽ നടന്ന പ്രജാസഭയുടെ 19 -ാമത്തെ കുടിച്ചേരലിൽ പുലയരുടെ ഭൂപ്രശ്നങ്ങളോടൊപ്പം അവർ നേരിടുന്ന മറ്റു പല തരത്തിലുള്ള വിവേചനങ്ങളെയും കുറിച്ച് അയ്യങ്കാളി അവതരിപ്പിച്ചിട്ടുണ്ട്.

വെള്ളയാണി കായലിനു സമീപം തിരുവല്ലം വില്ലേജിൽ നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെടുന്ന 172 ഏക്കർ കരഭൂമിയിൽ 50 സെന്റ് ഭൂമി വീതം ഓരോ പുലയ കുടുംബത്തിനും പതിച്ചു നൽകണം. സവർണ ഹിന്ദുക്കളിൽ നിന്നും പുലയർക്ക് കാര്യമായ സഹായങ്ങൾ ഒന്നും തന്നെ ലഭ്യമല്ല എന്നും അദ്ദേഹം പരാതി ഉന്നയിച്ചു. ക്രിസ്ത്യൻ മിഷണറിമാർ പുലയർക്കു ആവശ്യമായ സഹായം നൽകുന്നതിനാൽ അവരെല്ലാം തന്നെ പ്രസ്തുത മതത്തിലേക്ക് ആകർഷിക്കപ്പെടുകയാണ്. ദാരിദ്ര്യവും തൊട്ടുകൂടായ്മയും കാരണം അധഃസ്ഥിതർ മറ്റു മതങ്ങളിൽ അംഗങ്ങളാകുന്നു. റോഡ്, കിണർ, വാസസ്ഥലങ്ങൾ എന്നിവയുടെ കാര്യത്തിലും, വിദ്യാഭ്യാസ സാമ്പത്തിക അഭിവൃദ്ധിയുടെ കാര്യത്തിലും, സാംബവരുടെ ആവശ്യങ്ങളിൻമേൽ അടിയന്തര നടപടി സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തങ്ങൾക്കു കിട്ടിയ ഭൂമിയിൽ നിന്ന് കൈവശക്കാരെ ഒഴിപ്പിച്ചെടുക്കാൻ ദളിതർക്കു നിയമനടപടികളിലേക്കു പോകേണ്ട അവസ്ഥയുണ്ടായിരുന്നു. സൗജന്യമായി കിട്ടിയ ഭൂമിയുടെ ഉടമസ്ഥ അവകാശം സ്ഥാപിക്കാൻ വലിയ തുക മുടക്കി കോടതിയിൽ കേസ് നടത്തേണ്ട ദളിതരുടെ ഗതികേട് അയ്യങ്കാളി നിയമസഭയിൽ അവതരിപ്പിച്ചു.

ഇങ്ങനെ തൻ്റെ ജനതയുടെ സർവോന്മുഖമായ ഉന്നമനം ലക്ഷ്യം വച്ചു മഹാത്മാ അയ്യങ്കാളി നടത്തിയ പ്രവർത്തനങ്ങൾ നിരവധിയാണ്. അദ്ദേഹത്തിൻ്റെ നേതൃത്വം അങ്ങേയറ്റം പ്രചോദനപരവും. അതുമായി ബന്ധപ്പെട്ട് ചിലതെങ്കിലും കുറിക്കാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയോടെ ഈ ലേഖനപരമ്പര നിർത്തുന്നു.

ശുഭം

GREG RAKOZY PENCILASHAN

Bookmark (0)

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

1 comment

Leave a Reply

You May Also Like
Read More

പണം പിൻവലിക്കാൻ ഇളവുകളുമായി എസ്ബിഐ

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ അക്കൗണ്ടുള്ള ശാഖയിൽ നിന്നല്ലാതെ അന്യ ശാഖകളിൽ നിന്ന് പണം പിൻവലിക്കുന്നത് സംബന്ധിച്ച നിബന്ധനകളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ…
Read More

അക്ഷരങ്ങൾ

ചില കാര്യങ്ങൾ അല്ലെങ്കിലും അങ്ങനെയാണ്. മനസ്സിൽ കിടന്നിങ്ങനെ പതിയെ പതിയെ ചൂടുപിടിക്കും. പിന്നെ ചെറിയ നീർകുമിളകൾ ആയിട്ട് അവ മുകളിലോട്ടു ചലിക്കും. അത് കുറച്ച്…
Read More

റൂൾ ഓഫ് തേർഡ്സ്

അബ്സ്ട്രാക്ട് ചിത്രങ്ങൾ മാത്രം വരയ്ക്കാറുള്ള നഗരത്തിലെ പ്രധാന ചിത്രകാരൻ മെഹ്‌റൂഫ് ആരാധന ഒന്നുകൊണ്ടു മാത്രം വരച്ചുകൊണ്ടിരിക്കുന്ന ദ്രുപദയുടെ അപൂർണമായ പെയിന്റിംഗിലേക്ക്‌ അവളുടെ ഭർത്താവായ ഞാൻ…
Read More

അതിര്..ആകാശം..ഭൂമി!

അവര്‍ തീമഴ പെയ്യുന്ന ഭൂപടങ്ങളില്‍ മുറിവേറ്റ നാടിൻ്റെ വിലാപങ്ങളെ ചുവന്ന വരയിട്ട് അടയാളപ്പെടുത്തും. വീട്ടിലേക്ക് ഒരു റോക്കറ്റ് വന്ന വഴി കൂട്ടുകാരിയുടെ കുഴിമാടത്തിലേക്കു നീട്ടിവരയ്ക്കുന്നു.…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 5

തൻ്റെ ജനതയുടെ വിദ്യാഭ്യാസത്തിനായിരുന്നു ഏറ്റവും പ്രാമുഖ്യം മഹാത്മാ അയ്യങ്കാളി നൽകിയിരുന്നതെങ്കിലും ഒപ്പം മറ്റു പല സാമൂഹികവും തൊഴിൽപരവുമായ അവകാശങ്ങൾക്ക് വേണ്ടിയും അദ്ദേഹം പോരാടാൻ ഇറങ്ങി.…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 2

പൊതു വഴിയിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള സമരം 1893 : പട്ടിക്കും പൂച്ചയ്ക്കും പോലും നടക്കാവുന്ന പൊതുവഴിയിലൂടെ പുലയരുൾപ്പടെയുള്ള സാധുക്കൾക്ക് നിഷേധിക്കപ്പെട്ടിരുന്ന ഇരുണ്ട കാലഘട്ടം. സഞ്ചരിക്കാനുള്ള അവകാശത്തിനു…
Read More

സ്റ്റാർട്ടപ്പും ന്യൂജെൻ തൊഴിലവസരങ്ങളും

പുതുതലമുറ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മേഖലയാണ് സ്റ്റാർട്ടപ്പ്. എന്നാൽ സാധ്യതയുള്ള മേഖലകൾ, വിപണനം, സ്കിൽ വികസനം, നയങ്ങൾ, ലക്ഷ്യങ്ങൾ, സാമ്പത്തികസ്രോതസ്സുകൾ തുടങ്ങി നിരവധി സംശയങ്ങളാണ് മുന്നിൽ…
Read More

ഓർമ്മകളുടെ ഗന്ധം

ചില ചോദ്യങ്ങൾ അങ്ങനെയാണ്. എത്ര ആവർത്തിച്ചാലും വരണ്ട മണ്ണിലേക്ക് എല്ലാ വർഷവും വരുന്ന പുതുമഴയെപ്പോലെ, ഹൃദയ ഗന്ധമുയർത്തിക്കൊണ്ടിരിക്കും. ഓർമ്മകളുടെ ഗന്ധം.. PHOTO CREDIT :…
Read More

കർമയോഗി

ജീവിതത്തിലെയും പ്രവര്‍ത്തനമേഖലയിലെയും പ്രതികൂലസാഹചര്യങ്ങളെ ചെറുത്ത്, ഭാരതത്തിൻ്റെ മര്‍മസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ റെയിലുകളുടെയും കൊങ്കണ്‍ റെയില്‍പാതയുടെയും നിര്‍മാണത്തിലൂടെ ഇന്ത്യയുടെ മെട്രോമാനായി മാറിയ ഇ.ശ്രീധരന്‍ എന്ന തളരാത്ത…
Read More

വിജയത്തിനെത്ര രഹസ്യങ്ങൾ

പതിറ്റാണ്ടുകളായി മലയാളികളെ നിത്യം പ്രചോദിപ്പിക്കുന്ന ബി.എസ്. വാരിയരുടെ മറ്റൊരു വിശിഷ്ടകൃതി. സ്നേഹം, ബന്ധങ്ങൾ, സത്യസന്ധത, ക്ഷമ തുടങ്ങിയ ശാശ്വതമായ ജീവിത മൂല്യങ്ങൾ വളർത്തിയെടുക്കാൻ വായനക്കാരെ…
Read More

ഇനിയും മാറിയില്ലേ ഇ.എം.വി. ചിപ്പ് കാർഡിലേക്ക്?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിബന്ധന പ്രകാരം ഇ.എം.വി. ചിപ്പ് ഇല്ലാത്ത ഡെബിറ്റ്(എ.ടി.എം.), ക്രെഡിറ്റ് കാർഡുകളുടെ പ്രവർത്തനം ഉടൻ തന്നെ നിലയ്ക്കുന്നതാണ്. എന്താണ് ഇ.എം.വി.…
Read More

ഭൂകമ്പങ്ങൾ

ഭൂകമ്പങ്ങൾ രൂപപ്പെടുന്നത് ഉള്ളുരുക്കങ്ങളിൽ നിന്നാണ് അടിച്ചമർത്തപ്പെട്ട തേങ്ങലുകളിൽ നിന്ന്.. ഇരുൾപുതപ്പിട്ട് അവസരം പാത്തുകിടക്കുന്ന കനലുകളിൽ നിന്ന്.. ഒരു കുഞ്ഞു ചിന്തയുടെ ലോലമൊരു ചിറകടിയൊച്ച മതി,…
Read More

ബസണ്ണയുടെ നിരാശകൾ

ഒരു സ്ഥിരം വെള്ളിയാഴ്ച സഭയിൽ വച്ചു വളരെ പെട്ടെന്നാണ് ബസണ്ണയുടെ മൂഡ് മാറിയത്. വിനീത്, തൻ്റെ അപ്പൻ കാശ് മാത്രം നോക്കി ഏതോ കല്യാണത്തിന്…