തൻ്റെ ജനതയുടെ വിദ്യാഭ്യാസത്തിനായിരുന്നു ഏറ്റവും പ്രാമുഖ്യം മഹാത്മാ അയ്യങ്കാളി നൽകിയിരുന്നതെങ്കിലും ഒപ്പം മറ്റു പല സാമൂഹികവും തൊഴിൽപരവുമായ അവകാശങ്ങൾക്ക് വേണ്ടിയും അദ്ദേഹം പോരാടാൻ ഇറങ്ങി.

പണിക്കു അർഹമായ കൂലി, പണിക്കിറങ്ങാനും കയറാനും കൃത്യമായ പണി സമയം, ആഴ്ചയിൽ ഒരു ദിവസം അവധി..ഇങ്ങനെ തൊഴിലുമായി ബന്ധപ്പെട്ട കാർഷിക അവകാശ സമരത്തിന് അദ്ദേഹം നേതൃത്വം നൽകി.

മാറുമറയ്ക്കൽ, അടിമചിഹ്നങ്ങൾ വലിച്ചെറിയൽ തുടങ്ങിയവയും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നയിക്കപ്പെട്ട പ്രക്ഷോഭങ്ങളാണ്.

1915 : ഒക്ടോബറിൽ പെരിനാട് വിശാഖം തേവൻ്റെ കീഴിൽ “കല്ലയും മാലയും” എന്ന ദളിതരുടെ അടിമത്ത ചിഹ്നങ്ങൾക്കെതിരെയുള്ള സമരം തുടങ്ങി.
ഡിസംബർ 19 ന് മഹാത്മാ അയ്യങ്കാളി പെരിനാട്ടെത്തി ലഹള ശമിപ്പിച്ചു.. ബുദ്ധിപൂർവ്വം ജഡ്ജിയുടെ സാന്നിദ്ധ്യത്തിൽ മാറുമറയ്ക്കൽ പുലയരുടെയും പറയരുടെയും അവകാശമാണെന്ന് പ്രഖ്യാപിച്ചു. ഒപ്പം അവിടെ ഉണ്ടായിരുന്ന സ്ത്രീകളെ കൊണ്ട് അടിമത്ത ചിഹ്നങ്ങളായ കല്ലയും മാലയും മുറിച്ചു കളയിച്ചു. 1855 ൽ അടിമത്തത്തിൽ നിന്ന് മോചിതരായെങ്കിലും വർണ്ണവെറിയന്മാരുടെ അധികാരത്തിൻ്റെ മുന്നിൽ 60 വർഷങ്ങൾക്ക് ശേഷമാണ് അടിമത്ത ചിഹ്നങ്ങൾ പൊട്ടിച്ചെറിയുന്നത്. വിശാഖം തേവൻ്റെയും മറ്റുള്ളവരുടെയും പേരിലുണ്ടായിരുന്ന കേസുകൾ വാദിച്ച വക്കീലിന് ഫീസ് ആയി നല്കിയത് പറമ്പിൽ കുമ്മൻകുളം എന്ന് പിന്നീട് അറിയപ്പെട്ട ഒരു കുളം നിർമ്മിച്ചു കൊടുത്തായിരുന്നു.

തുടർന്നു വായിക്കുക..

GREG RAKOZY RFP
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

1 comment

Leave a Reply

You May Also Like
Read More

തിരികെ

അക്ഷരങ്ങൾ കൊണ്ട് മനസ്സിൽ ദൃശ്യജാലം തീർക്കുന്ന, തികച്ചും വ്യത്യസ്തമായ പത്ത്  കഥകൾ അടങ്ങിയ കഥാസമാഹാരമാണ് സായ്‌റ എഴുതിയ ‘തിരികെ’ . ‘തിരികെ’യിൽ എറ്റവും ചർച്ച…
Read More

വരവേൽപ്പ്‌

“വർഷങ്ങൾ എത്ര കഴിഞ്ഞു?” നാട്ടിൽ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിനടുത്ത് കാമുകന്മാരുടെ കാത്തിരിപ്പുകൾക്ക് തണലാകാറുള്ള ആൽമരം ചോദിച്ചു… “നിന്നെയെന്നും അകലെനിന്നാണ് കണ്ടത്” വൈകിയിരുട്ടുവോളം നിർത്താതെ കളിക്കുന്ന…
Read More

വിജയത്തിനെത്ര രഹസ്യങ്ങൾ

പതിറ്റാണ്ടുകളായി മലയാളികളെ നിത്യം പ്രചോദിപ്പിക്കുന്ന ബി.എസ്. വാരിയരുടെ മറ്റൊരു വിശിഷ്ടകൃതി. സ്നേഹം, ബന്ധങ്ങൾ, സത്യസന്ധത, ക്ഷമ തുടങ്ങിയ ശാശ്വതമായ ജീവിത മൂല്യങ്ങൾ വളർത്തിയെടുക്കാൻ വായനക്കാരെ…
Read More

ഖബർ

“ഇവിടെ ഒരു ഖബർ ഉണ്ടായിരുന്നു എന്നത് തെളിയിക്കാനുള്ള രേഖ വല്ലതും ഹാജരാക്കാനുണ്ടോ?” കോടതിയുടെ ചോദ്യം “ഇല്ല. പക്ഷേ രേഖ ഇല്ല എന്നത് കൊണ്ട് ഖബർ…
Read More

ആഗസ്റ്റ് 17

‘മീശ’യിലൂടെ മലയാള സാഹിത്യ ലോകത്തേക്ക് ആരാധ്യമായ ധീരതയോടെ നടന്നുകയറി, ജെ സി ബി പുരസ്‌കാരം വരെ നേടിയ എസ്.ഹരീഷിന്‍റെ രണ്ടാമത്തെ നോവൽ ‘ആഗസ്റ്റ് 17’…
Read More

യമുനയുടെ ഹർത്താൽ

ഒഴുകില്ല ഞാനിനി പഴയ വഴിയിലെ അഴുകിയ ചെളിക്കുണ്ടു കീറിലൂടെ വെറുമൊരു ഓടയല്ല ഞാൻ, ഹിമവാൻ്റെ ശൗര്യം തുടിക്കും ജ്വലിക്കുന്ന ചോലതാൻ സംസ്‌കാര ഹർമ്യങ്ങൾ പൂത്തതും,…
Read More

ശബ്ദങ്ങൾ

ഇരകളുടെ വേഷമണിഞ്ഞ വേട്ടക്കാർ തെരുവുകളിൽ നടക്കുമ്പോൾ നീതിയുടെ പ്രശ്നം മനസ്സുകൾ തോറും അഭയം തേടി അലയുന്നുണ്ട്. ശബ്‌ദിക്കുന്നവർക്ക് പാർക്കാൻ ഇരുമ്പഴികളുള്ള അറകൾ ഒരുങ്ങുന്നുണ്ട്. നിശബ്ദരാക്കപ്പെട്ടവരുടെ…
Read More

കുറ്റിച്ചൂടാൻ

കുറ്റിച്ചൂടാൻ.. അതു പിന്നേം വിചിത്രമായ ശബ്ദത്തോടെ മൂളുന്നു.. “വെല്ലിമ്മോ.. ഇതെന്താ രണ്ടീസായി ഈ സമയത്തിങ്ങനെ ഒച്ചയിടുന്നെ..?” ‘ആര്..?’ “വെല്ലിമ്മാക്ക് കേൾക്കണില്ലേ!!!!” നിസ്സംഗതയോടെ വെല്ലിമ്മ ചെവിയോർത്തു……
Read More

അമ്മയും നന്മയും

അമ്മയും നന്മയുമൊന്നാണ് ഞങ്ങളും നിങ്ങളുമൊന്നാണ് അറ്റമില്ലാത്തൊരു ജീവിതത്തിൽ നമ്മളൊറ്റയല്ലൊറ്റയല്ലൊറ്റയല്ല നമ്മളൊറ്റയല്ലൊറ്റയല്ലൊറ്റയല്ല മണവും നിറവും വേറെയാണെങ്കിലും മലരായ മലരൊക്കെ മലരാണ് ഒഴുകുന്ന നാടുകള്‍ വേറെയാണെങ്കിലും പുഴയായ…
Read More

ഏകാന്തതയുടെ രാജകുമാരി

അങ്ങകലെ നീ എന്തുചെയ്യുന്നു എന്നെനിക്കറിയില്ല. മൂടൽമഞ്ഞിലെന്നപോലെ അവ്യക്തമായ്‌ തെളിയുന്ന നിൻ്റെ രൂപം,  പരിഭവങ്ങളും പരാതികളും വിമർശനങ്ങളുമായി വാക്കുകളാലെന്നെ തേടിയണയും നേരങ്ങളിലൊന്നിൽ ഒരു യാത്രമൊഴിപോലെ മിന്നിയകലുന്ന…
Read More

പത്തൊമ്പതാം നൂറ്റാണ്ട്

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം വെള്ളിത്തിരയിൽ എത്തിച്ച വിനയന്‍റെ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് ആമസോൺ പ്രൈമിലൂടെ ഒ.ടി.ടി. റിലീസ് ചെയ്തിരിക്കയാണ്. വിനയൻ തന്നെ സംവിധാനവും തിരക്കഥയും…
Read More

കള്ളൻ

കള്ളൻ കയറിയത് പാതിരാ കഴിഞ്ഞ് രണ്ടുമണിയോടെയാണ് എല്ലാവരും അറിഞ്ഞത്. നാട്ടിൽ ജോർജ് വർഗീസ് ഡോക്ടറുടെ വീട്ടിൽ മാത്രം ടെലിഫോൺ ഉള്ള ആ കാലത്തു, ആളും…
Read More

അവശേഷിപ്പ്

മണ്ണുമാന്തി യന്ത്രം പൊടുന്നനെ അമൃതയുടെ ഓർമ്മകളുടെ ചില്ലകൾ ഓരോന്നായി പിഴുതെറിയാൻ തുടങ്ങി… ഒരുനാൾ താൻ ഇതെല്ലാം മറക്കാൻ ആഗ്രഹിക്കുമെന്നവൾക്ക് അറിയാമായിരുന്നു. എന്നാൽ അത് ഇത്രയും…
Read More

വെളിച്ചത്തിനപ്പുറം

നിൻ്റെ മുറിയുടെ ചുവരുകൾക്കു നീലനിറമായിരുന്നു സ്വപ്നത്തിൻ്റെ കടും നീല നിറം.. കാണാത്ത ലോകങ്ങളിലെ രാത്രിയുടെ നിറം.. ചുറ്റും പകലൊഴുകി നിറയുമ്പോഴും അത് ഇരുണ്ടു തന്നെയിരുന്നു..…