പൊതു വഴിയിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള സമരം

1893 : പട്ടിക്കും പൂച്ചയ്ക്കും പോലും നടക്കാവുന്ന പൊതുവഴിയിലൂടെ പുലയരുൾപ്പടെയുള്ള സാധുക്കൾക്ക് നിഷേധിക്കപ്പെട്ടിരുന്ന ഇരുണ്ട കാലഘട്ടം. സഞ്ചരിക്കാനുള്ള അവകാശത്തിനു വേണ്ടി വില്ലുവണ്ടിയിൽ മഹാത്മാ അയ്യങ്കാളി സമപ്രായക്കാരായ കൂട്ടരോടൊത്ത് സഞ്ചാരസ്വാതന്ത്ര്യ സമരംനടത്തി. എതിർക്കാൻ വരുന്നവരെ കായികമായി നേരിടാൻ തയ്യാറായിട്ടു തന്നെയായിരുന്നു യാത്ര. വെങ്ങാനൂര് നിന്ന് പൊതുവഴിയിലൂടെ പുത്തൻവിളയിലേക്ക്.

1898 : 5 വർഷങ്ങൾ നിരന്തര സമരങ്ങളുണ്ടായെങ്കിലും സഞ്ചാരസ്വാതന്ത്ര്യം പൂർണ്ണമായില്ല. 1898 ൽ മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തിൽ കാൽനടയായി വെങ്ങാനൂര് നിന്ന് ബാലരാമപുരം വഴി ആറാലുംമൂട് ചന്തയ്ക്ക് സമീപം വരെ യാത്ര. അന്ന് നേരിടേണ്ടിവന്നത് സവർണ്ണമാടമ്പി/ഗുണ്ടകളുടെ ക്രൂരമായ മർദ്ദനമായിരുന്നു. രക്തം ചിന്തിയ സമരം.

അതിൻ്റെ ഭാഗമായി കൂടുതൽ ആളുകളെ ഉൾപ്പെടുത്തി കൊണ്ട് വെങ്ങാനൂര് നിന്ന് രാജാവിൻ്റെ ഛായാചിത്രം വഹിച്ചുകൊണ്ട് ഒരു ഘോഷയാത്ര. മഹാരാജാവിൻ്റെ ചിത്രത്തിൽ തൊട്ടാൽ തല ഉരുളും എന്നറിയാവുന്നതിനാൽ ഗുണ്ടകൾ അവരുടെ മടക്കയാത്രക്കായി കാത്തിരുന്നു. മണ്ണിൻ്റെ മക്കളായ കരുത്തുറ്റ, തങ്ങൾക്കെല്ലാം ആഹാരത്തിനായി പാടത്തും പറമ്പിലും പണിയെടുക്കുന്ന ആ ജനസമൂഹത്തെ ശ്രീമൂലം തിരുനാൾ രാജാവ് അന്നാണ് ആദ്യമായി കണ്ടതെന്നു പറയപ്പെടുന്നു. ഘോഷയാത്ര കഴിഞ്ഞു തിരികെ വരുമ്പോൾ ജാതിഭ്രാന്ത് മൂത്ത ഗുണ്ടകളുടെ അക്രമം. തിരിച്ചും കൊടുത്തു. രക്തചൊരിച്ചിൽ നിറഞ്ഞ സഞ്ചാര സ്വാതന്ത്യ സമരങ്ങൾ.

1911 ഡിസംബർ : മഹാത്മാ അയ്യങ്കാളി വില്ലു വണ്ടിയിൽ കയറി ദിവാനെ കാണാൻ പോകുന്നു. കറുത്ത നീളൻ കോട്ടും, വെള്ളമുണ്ടും, തലപ്പാവും വെച്ച് (ഇഷ്ടം പോലെ വസ്ത്രം ധരിക്കാൻ പോലും അവകാശം നിഷേധിച്ച സമയത്ത് അതിനെയെല്ലാം ധിക്കരിച്ചായിരുന്നു ആ വേഷം) പൊതുവഴിയിലൂടെ. ആരും തടഞ്ഞില്ല. 1893 മുതൽ 8 വർഷത്തോളം നീണ്ട സഞ്ചാരസ്വാതന്ത്ര്യനായുള്ള സമരത്തിൻ്റെ വിജയം.

ലോകത്ത് അറിയപ്പെടുന്ന ഒരു വിപ്ലവനേതാവിനും, താൻ ഉൾപ്പെടുന്ന സ്വന്തം ജനതയ്ക്ക് വേണ്ടി രക്തം ചിന്തിയും മർദ്ദനമേറ്റും പൊതുവഴി നടക്കാൻ സമരം ചെയ്യേണ്ടി വന്നിട്ടില്ല. ഇത്രയും അടിച്ചമർത്തലിനും മർദ്ദനമുറകൾക്കും നടുവിലും തൻ്റെ പട്ടിണിക്കാരായ ജനതയുടെ വിപ്ലവവീര്യവും ആത്മവിശ്വാസവും കെടാതെ ആ സമരത്തിൻ്റെ അന്തിമവിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിൻ്റെ അസാമാന്യമായ നേതൃപാടവത്തെ ആണ് നമുക്ക് കാണിച്ചു തരുന്നത്.

തുടർന്നു വായിക്കുക..

GREG RAKOZY RFP

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

വൈറസ്

ഏകാന്തത ഒരു മാരക വൈറസ് ആണെന്ന് പലപ്പോഴും ഞാൻ വിചാരിക്കാറുണ്ട്. നമ്മുടെ അനുവാദമില്ലാതെ തന്നെ, തൻ്റെ നിശബ്ദ ശല്കങ്ങളാൽ അത് നമ്മെ സ്പർശിക്കും.. പിന്നെ,…
Read More

അടയാളങ്ങൾ

പുഴയൊഴുകുന്ന വഴികൾക്ക്  പുഴക്ക് മാത്രം കൊടുക്കാൻ കഴിയുന്ന വിരല്പാടുകൾ പോലെ നിൻ്റെ വാക്കുകൾ  എൻ്റെയുള്ളിൽ കൊത്തിവയ്ക്കുന്ന അടയാളങ്ങൾ A V I N Share via: 19 Shares 5 1 1 1…
Read More

അവസാനത്തെ പെൺകുട്ടി

“ലോകത്തിന് ഒരേയൊരു അതിരേയുള്ളൂ, അത് മനുഷ്യത്വത്തിൻ്റെതാണ്. നമ്മൾ പങ്കുവയ്ക്കുന്ന മനുഷ്യത്വത്തിൻ്റെ മഹാകാശത്ത് നമുക്കിടയിലുള്ള വേർതിരിവുകൾ വളരെ വളരെ ചെറുതാണ്. ഈ വേദിയിൽ നിന്ന് ഞാൻ…
Read More

അകലെ

ഒരു വാക്കിനപ്പുറത്തു നീയുണ്ടെന്ന് എനിക്കും ഒരു മൂളലിനിപ്പുറം ഞാനുണ്ടെന്നു നിനക്കും അറിയാമായിരുന്നു എന്നിട്ടും ഒരു കടൽദൂരത്തിലെന്ന പോലെ നാം നിശബ്ദരായിരുന്നു…. PHOTO CREDIT :…
Read More

മഴമേഘങ്ങൾ

ജാലകവാതിൽ കടന്നുവന്ന കാറ്റ്‌ നിറം മങ്ങിയ ചുവരിലെ നിഴലുകൾക്ക്‌ ജീവൻ നൽകി. നിശബ്ദതയെ പഴിച്ചു ചുവരുകൾ വിങ്ങുന്നതുപോലെ തോന്നി. പൂരിപ്പിക്കാൻ വിട്ടുപോയ ഇടങ്ങളിൽ നിന്നായിരുന്നു…
Read More

അന്ധർ

മൗനമാണ് ഞങ്ങളുടെ കവചം.. കുരുതിക്കളങ്ങൾ ഞങ്ങളെ അസ്വസ്ഥരാക്കുന്നില്ല ഞങ്ങളിൽ എതിർപ്പിൻ്റെ സ്വരം ഉയരുന്നേയില്ല സന്തോഷമാണ് ഞങ്ങളുടെ ഭാവം.. പടനിലങ്ങൾക്കരികിൽ പ്രാണൻ വെടിഞ്ഞു തെരുവിൽ കിടക്കുന്ന…
Read More

ദി ഫോർട്ടി റൂൾസ്‌ ഓഫ് ലവ്

ടർക്കിഷ് എഴുത്തുകാരി എലിഫ് ഷഫാക്കിന്‍റെ ‘ദി ഫോർട്ടി റൂൾസ്‌ ഓഫ് ലവ്’ ബിബിസിയുടെ ‘ലോകത്തെ രൂപപ്പെടുത്തിയ’ മികച്ച 100 നോവലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ പുസ്തകമാണ്.…
Read More

പുറ്റ്

ഡി സി നോവല്‍ പുരസ്‌കാരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവല്‍ ആണ് പുറ്റ്. തങ്ങളുടെ ഭൂതകാലങ്ങളുടെ കാണാ ചുമട്…
Read More

പാഠം

പറയാതെ പറയുന്ന ഇഷ്ടക്കേടുകളെ മനസ്സിലാക്കി എടുക്കുക എന്നത്‌ ജീവിതയാത്രയിലെ കുഴപ്പം പിടിച്ചൊരു പാഠമായിരുന്നു. ശുഭം നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു തുടക്കമായിരിക്കാം. പണ്ടെപ്പോഴോ പാതിവഴിയിൽ…
Read More

ഇനിയുമെത്ര ദൂരം

വിണ്ടടർന്ന കാലുകളിൽ ചോരച്ചാലുകളോടെ പൊരിവെയിലിൽ വരണ്ട ദേഹത്തോടെ മുഷിഞ്ഞൊരു മാറാപ്പുമായി കണ്ണുകളിൽ കനലുമായി നീ നടന്നടുക്കുന്നു സ്വപ്‌നങ്ങളുടെ ചിറകടിയൊച്ച നിനക്ക് പിറകിലെവിടെയോ കേൾക്കവയ്യാത്ത ദൂരത്തിൽ…
Read More

ശൂന്യത

എഴുതുവാനെന്നോണം തൂലിക പിടിച്ചപ്പോഴൊക്കെ വിരലുകൾ വിസ്സമ്മതിച്ചു, എഴുതി തുടങ്ങിയവ മുഴുവിപ്പിക്കാൻ അവ സമ്മതിച്ചുമില്ല, എന്നാൽ എഴുതിയവ ഓരോന്നായി വായിച്ചു തുടങ്ങുമ്പോഴൊക്കെ മിഴികൾ നിറഞ്ഞു തുടങ്ങി,…
Read More

യാ ഇലാഹി ടൈംസ്

ലളിതമായ ഭാഷയിൽ നോൺ ലീനിയർ ശൈലിയിൽ എഴുതപ്പെട്ട നോവലാണ് അനിൽ ദേവസ്സിയുടെ ‘യാ ഇലാഹി ടൈംസ്’. ദുബായിൽ പ്രവാസിയായി ജീവിക്കുന്ന പ്രധാന കഥാപാത്രം സിറിയൻ…
Read More

വെയിൽചിത്രം

നിലാവിൽ വിരൽ തൊട്ട് ഞാൻ നിന്നെ വരയ്ക്കാൻ നോക്കുകയായിരുന്നു.. നിൻ്റെ കണ്ണുകൾ വരയ്ക്കാൻ കടലിൻ്റെ നീലിമ തിരയുകയായിരുന്നു.. നിൻ്റെ ചിരി വരയ്ക്കാൻ ഇളം വെയിലിൻ്റെ…