പൊതു വഴിയിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള സമരം

1893 : പട്ടിക്കും പൂച്ചയ്ക്കും പോലും നടക്കാവുന്ന പൊതുവഴിയിലൂടെ പുലയരുൾപ്പടെയുള്ള സാധുക്കൾക്ക് നിഷേധിക്കപ്പെട്ടിരുന്ന ഇരുണ്ട കാലഘട്ടം. സഞ്ചരിക്കാനുള്ള അവകാശത്തിനു വേണ്ടി വില്ലുവണ്ടിയിൽ മഹാത്മാ അയ്യങ്കാളി സമപ്രായക്കാരായ കൂട്ടരോടൊത്ത് സഞ്ചാരസ്വാതന്ത്ര്യ സമരംനടത്തി. എതിർക്കാൻ വരുന്നവരെ കായികമായി നേരിടാൻ തയ്യാറായിട്ടു തന്നെയായിരുന്നു യാത്ര. വെങ്ങാനൂര് നിന്ന് പൊതുവഴിയിലൂടെ പുത്തൻവിളയിലേക്ക്.

1898 : 5 വർഷങ്ങൾ നിരന്തര സമരങ്ങളുണ്ടായെങ്കിലും സഞ്ചാരസ്വാതന്ത്ര്യം പൂർണ്ണമായില്ല. 1898 ൽ മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തിൽ കാൽനടയായി വെങ്ങാനൂര് നിന്ന് ബാലരാമപുരം വഴി ആറാലുംമൂട് ചന്തയ്ക്ക് സമീപം വരെ യാത്ര. അന്ന് നേരിടേണ്ടിവന്നത് സവർണ്ണമാടമ്പി/ഗുണ്ടകളുടെ ക്രൂരമായ മർദ്ദനമായിരുന്നു. രക്തം ചിന്തിയ സമരം.

അതിൻ്റെ ഭാഗമായി കൂടുതൽ ആളുകളെ ഉൾപ്പെടുത്തി കൊണ്ട് വെങ്ങാനൂര് നിന്ന് രാജാവിൻ്റെ ഛായാചിത്രം വഹിച്ചുകൊണ്ട് ഒരു ഘോഷയാത്ര. മഹാരാജാവിൻ്റെ ചിത്രത്തിൽ തൊട്ടാൽ തല ഉരുളും എന്നറിയാവുന്നതിനാൽ ഗുണ്ടകൾ അവരുടെ മടക്കയാത്രക്കായി കാത്തിരുന്നു. മണ്ണിൻ്റെ മക്കളായ കരുത്തുറ്റ, തങ്ങൾക്കെല്ലാം ആഹാരത്തിനായി പാടത്തും പറമ്പിലും പണിയെടുക്കുന്ന ആ ജനസമൂഹത്തെ ശ്രീമൂലം തിരുനാൾ രാജാവ് അന്നാണ് ആദ്യമായി കണ്ടതെന്നു പറയപ്പെടുന്നു. ഘോഷയാത്ര കഴിഞ്ഞു തിരികെ വരുമ്പോൾ ജാതിഭ്രാന്ത് മൂത്ത ഗുണ്ടകളുടെ അക്രമം. തിരിച്ചും കൊടുത്തു. രക്തചൊരിച്ചിൽ നിറഞ്ഞ സഞ്ചാര സ്വാതന്ത്യ സമരങ്ങൾ.

1911 ഡിസംബർ : മഹാത്മാ അയ്യങ്കാളി വില്ലു വണ്ടിയിൽ കയറി ദിവാനെ കാണാൻ പോകുന്നു. കറുത്ത നീളൻ കോട്ടും, വെള്ളമുണ്ടും, തലപ്പാവും വെച്ച് (ഇഷ്ടം പോലെ വസ്ത്രം ധരിക്കാൻ പോലും അവകാശം നിഷേധിച്ച സമയത്ത് അതിനെയെല്ലാം ധിക്കരിച്ചായിരുന്നു ആ വേഷം) പൊതുവഴിയിലൂടെ. ആരും തടഞ്ഞില്ല. 1893 മുതൽ 8 വർഷത്തോളം നീണ്ട സഞ്ചാരസ്വാതന്ത്ര്യനായുള്ള സമരത്തിൻ്റെ വിജയം.

ലോകത്ത് അറിയപ്പെടുന്ന ഒരു വിപ്ലവനേതാവിനും, താൻ ഉൾപ്പെടുന്ന സ്വന്തം ജനതയ്ക്ക് വേണ്ടി രക്തം ചിന്തിയും മർദ്ദനമേറ്റും പൊതുവഴി നടക്കാൻ സമരം ചെയ്യേണ്ടി വന്നിട്ടില്ല. ഇത്രയും അടിച്ചമർത്തലിനും മർദ്ദനമുറകൾക്കും നടുവിലും തൻ്റെ പട്ടിണിക്കാരായ ജനതയുടെ വിപ്ലവവീര്യവും ആത്മവിശ്വാസവും കെടാതെ ആ സമരത്തിൻ്റെ അന്തിമവിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിൻ്റെ അസാമാന്യമായ നേതൃപാടവത്തെ ആണ് നമുക്ക് കാണിച്ചു തരുന്നത്.

തുടർന്നു വായിക്കുക..

GREG RAKOZY RFP
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

ഹൃദയം

‘മലർവാടി ആർട്സ് ക്ലബ്ബ്’  എന്ന ആദ്യചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് സംവിധായകനായി കടന്നു വന്ന്  ‘തട്ടത്തിൻ  മറയത്തി’ലൂടെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന കോൺസെപ്റ്റ് മലയാളിയെ…
Read More

ശബ്ദങ്ങൾ

ഇരകളുടെ വേഷമണിഞ്ഞ വേട്ടക്കാർ തെരുവുകളിൽ നടക്കുമ്പോൾ നീതിയുടെ പ്രശ്നം മനസ്സുകൾ തോറും അഭയം തേടി അലയുന്നുണ്ട്. ശബ്‌ദിക്കുന്നവർക്ക് പാർക്കാൻ ഇരുമ്പഴികളുള്ള അറകൾ ഒരുങ്ങുന്നുണ്ട്. നിശബ്ദരാക്കപ്പെട്ടവരുടെ…
Read More

സമാന്തരരേഖകൾ

ഒരു കുഞ്ഞുബിന്ദുവിൽ ഒന്നിക്കുന്ന അനാദിയായ രണ്ട് രേഖകളായാണ് നിൻ്റെ കണക്കുപുസ്തകത്തിൽ നമ്മെ നീ അടയാളപ്പെടുത്തിയത് .. ഇപ്പോഴിതാ .. തമ്മിലറിഞ്ഞുകൊണ്ട് ഒരിക്കലും അടുക്കാനാവാത്ത സമാന്തരവരകളായി…
Read More

പഴഞ്ചൊൽ കഥകൾ

ഇന്ന് സന്ദർഭാനുസരണം പ്രയോഗിക്കുന്ന പഴഞ്ചൊല്ലുകൾ ഒരുകാലത്ത് അതേ ജീവിത സന്ദർഭത്തിൽത്തന്നെ പിറന്നതായിരക്കണമെന്നില്ല. കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച് ഒരു ചൊല്ലിൻ്റെ പിറവിക്കു പിന്നിൽ ഒരു സന്ദർഭമോ സംഭവമോ…
Read More

കാവു – ഒരു ഗദ്യകവിത

തേമി വീണു, കാവും വീണു, തേമി മാത്രേ കരഞ്ഞുള്ളൂ. കാവു അല്ലേലും അങ്ങനെയാണത്രെ, മിണ്ടാട്ടം കുറവാ, വാശിയുമില്ല. ഉപ്പനെ കണ്ടപ്പൊ തേമിക്കതിനെ വേണം, കരഞ്ഞു…
Read More

വാഗ്ദാനങ്ങൾ

പൊള്ളയായ വാഗ്ദാനങ്ങളിൽ പാഴായിപോയ കുറെ ജന്മങ്ങളുണ്ട്‌. വാക്കിലും നോക്കിലും ഇഷ്ടങ്ങളൊന്നുത്തന്നെ എന്ന് കരുതിപോയവർ. അവരത്രേ ശരിക്കും പ്രണയിച്ചിരുന്നവർ! ശുഭം നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു…
Read More

നീർക്കടമ്പുകൾ

(1) “നീർക്കടമ്പിൻ്റെ പൂങ്കുലകളിൽ നിന്ന് വരുന്ന ഒരു ഗന്ധമുണ്ട്. അതാണ് കുട്ടിക്കാലത്തെക്കുറിച്ചുള്ള എൻ്റെ ആദ്യത്തെ ഓർമ്മ” തൃശൂരിൽ മാടക്കത്തറയിൽ രണ്ടേക്കർ സ്ഥലം കണ്ട് റിയൽ…
Read More

കറുത്ത ശലഭങ്ങൾ

നമുക്ക് മുൻപേ വന്നവരുടെ ചവിട്ടടികളിൽ ഞെരിഞ്ഞ ഇലകളിൽ നോക്കിക്കൊണ്ട് ശലഭക്കൂട്ടങ്ങൾ ഹൃദയങ്ങൾ പോലെ സ്പന്ദിച്ചു കൊണ്ടിരുന്ന തണൽമരത്തിനു കീഴെ നാം വെറുതെ നിന്നു. നിമിഷങ്ങൾ കരിയിലകളിൽ…
Read More

മനപ്രയാസം

‘പൊരിഞ്ഞ വെയിലിൽ,  ഇരു കാലുമില്ലാതെ ലോട്ടറി വിൽക്കുമ്പോഴും അയാളിൽ ചിരി നിറഞ്ഞു നിന്നു. എങ്ങനെ സാധിക്കുന്നുവെന്ന് ആരാഞ്ഞപ്പോൾ, “കോടികളുടെ ബിസിനസ്സിനിടയിൽ എന്ത് മനപ്രയാസം…..” എന്ന്…
Read More

ഒഴുക്ക്

ഒഴുകുകയായിരുന്നു…..ഏതോ ഒരു ഒഴുക്കിലങ്ങനെ ദിക്കറിയാതെ ഒഴുകുകയായിരുന്നു; ശാന്തമായി, സുഖമമായി. ഇടക്കെവിടെയോ വച്ച് പാറക്കൂട്ടങ്ങളിൽ തട്ടി ചിന്നി ചിതറിയ തുള്ളികളിൽ ചിലത് ഒഴുക്കിനോടൊപ്പം വീണ്ടുമൊന്നിച്ചൊഴുകി. ചിലതാകട്ടെ…
Read More

മഴമേഘങ്ങൾ

ജാലകവാതിൽ കടന്നുവന്ന കാറ്റ്‌ നിറം മങ്ങിയ ചുവരിലെ നിഴലുകൾക്ക്‌ ജീവൻ നൽകി. നിശബ്ദതയെ പഴിച്ചു ചുവരുകൾ വിങ്ങുന്നതുപോലെ തോന്നി. പൂരിപ്പിക്കാൻ വിട്ടുപോയ ഇടങ്ങളിൽ നിന്നായിരുന്നു…
Read More

ഓർമ്മകൾ

നിന്നിലേക്കുള്ള പാതകളാണ് ഓരോ ഓർമ്മയും. അതിൽ പലതിനും കണ്ണുനീർ നനവുണ്ട്. ചില നനവുകൾ നിന്നെ അകാലത്തിൽ നഷ്ടപെട്ടതിനെയോർത്ത്. മറ്റു ചിലത് ആ നഷ്ടത്തിലൂടെ ഉയർന്ന…
Read More

കള്ളൻ

കള്ളൻ കയറിയത് പാതിരാ കഴിഞ്ഞ് രണ്ടുമണിയോടെയാണ് എല്ലാവരും അറിഞ്ഞത്. നാട്ടിൽ ജോർജ് വർഗീസ് ഡോക്ടറുടെ വീട്ടിൽ മാത്രം ടെലിഫോൺ ഉള്ള ആ കാലത്തു, ആളും…
Read More

മുദ്രിത

ജിസാ ജോസിന്‍റെ ആദ്യ നോവലായ ‘മുദ്രിത’ ഒരു അന്വേഷണത്തിന്‍റെ കഥയാണ്. എവിടെ നിന്ന് വന്നു എന്നോ, എവിടേക്ക് പോയി എന്നോ അറിയാത്ത, അൻപത് കഴിഞ്ഞ…