മലയാള നാട്ടിൽ മണ്ണിൻ്റെ ഉടമകളും നാടുവാഴികളുമായിരുന്ന ഒരു ജനതയെ അടിമകളാക്കുകയും തുടർന്ന് പൊതുവഴിയിൽ നടക്കുന്നതും, നല്ല വസ്ത്രം ധരിക്കുന്നതും, വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നതും, പണിക്ക് അർഹമായ കൂലി കൊടുക്കുന്നതും മുതലായ എല്ലാ മനുഷ്യവകാശങ്ങളും നിഷേധിച്ച്, ആ ജനതയെ കൊണ്ട് വയലുകളിൽ, പറമ്പുകളിൽ കൃഷിപ്പണി ചെയ്യിച്ച് തിന്ന് കൊഴുത്ത ഒരു കൂട്ടരെ വിറപ്പിച്ച വിപ്ലവകാരി മഹാത്മാ അയ്യങ്കാളിയുടെ പ്രവർത്തനങ്ങളിൽ ചിലത്..

  • പൊതുവഴിയിൽ സഞ്ചരിക്കാനുള്ള
  • പൊതു ഇടങ്ങളിൽ പ്രവേശിക്കാനുള്ള
  • സ്ത്രീകൾക്ക് മാറു മറയ്ക്കാനുള്ള
  • അടിമചിഹ്നങ്ങൾ പൊട്ടിച്ചെറിയാനുള്ള
  • ചെയ്യുന്ന കാർഷിക പണിക്ക് അർഹമായ കൂലിക്ക് വേണ്ടിയുള്ള
  • വിദ്യാലയ പ്രവേശനത്തിനുള്ള
  • വിദ്യാഭ്യാസ ഫീസാനുകൂല്യത്തിനുള്ള
  • ലോകത്തെ ആദ്യത്തെ സംഘടിത കർഷകത്തൊഴിലാളി സമരത്തിന് – പണിമുടക്ക് സമരത്തിന്
  • പട്ടയത്തിനുള്ള
  • ആഴ്ചയിൽ ഒരു ദിവസം അവധിക്കു വേണ്ടിയുള്ള
  • സൗജന്യ നിയമ സഹായത്തിനുള്ള

സമരങ്ങൾക്ക് നേതൃത്വം നല്കുകയും അവകാശങ്ങൾ നേടിയെടുക്കുകയും ചെയ്ത വ്യക്തിയാണ് മഹാത്മാ അയ്യങ്കാളി.

ഈ സമരങ്ങൾക്കിടയിൽ സവർണ്ണ മാടമ്പിമാരാൽ/ഗുണ്ടകളാൽ ബലാത്സംഗം ചെയ്യപ്പെടുകയും ക്രൂരമായി കൊലചെയ്യപ്പെടുകയും ചെയ്ത മുത്തശ്ശിമാർ, അമ്മമാർ, പെൺകുട്ടികൾ, ക്രൂരമായി കൊല്ലപ്പെട്ട പ്രായമായവർ, യുവാക്കൾ, കൊച്ചു കുട്ടികൾ ഉൾപ്പടെയുള്ള രക്തസാക്ഷികളുടെ ധീര സ്മരണയിൽ ചില ചരിത്രങ്ങൾ വിശദമായി നോക്കാം. ഈ അവകാശങ്ങളിൽ പലതും നേടിത്തന്നത് തങ്ങളാണ് എന്ന് അവകാശപ്പെടുന്നവരുടെ മുന്നിൽ കൃത്യമായി ചരിത്രം പറയേണ്ടി വരുന്നു.

“പുലയരുൾപ്പെടുന്ന അടിച്ചമർത്തപ്പെട്ട വിഭാഗത്തിന് ഒരു മുൻകാല സുവർണ്ണ കാലമുണ്ടായിരുന്നോ?”

ഉണ്ടായിരുന്നു എന്നതിൻ്റെ തെളിവുകളിൽ ഒന്നാണ് 1677-1684 വരെ വേണാട് ഭരിച്ചിരുന്ന ഉമയമ്മ റാണിയുടെ സാമന്തന്മാരിൽ പ്രധാനിയായ പുലയ രാജ്ഞി കൊക്കോതമംഗലം ഭരിച്ചിരുന്ന പുലയനാർകോട്ടയുടെ അധിപതിയായിരുന്ന കോതറാണി. ജനാധിപത്യത്തിലൂടെ അധികാരത്തിൽ വന്ന ഭരണകൂടം പുലയനാർകോട്ടയുടെ ചരിത്രം ഇല്ലാതാക്കാനാണ് ആ സ്ഥലത്ത് ക്ഷയരോഗാശുപത്രിയും, വ്യോമസേന കേന്ദ്രവും കൊണ്ടുവരുകയും പതിയെ പതിയെ പുലയനാർകോട്ട എന്ന പേര് പോലും ഇല്ലാതാക്കുന്നതും എന്ന് സംശയിക്കുന്നു. ഇരിങ്ങാലക്കുട ചിരുകണ്ടൻ നാടുവാഴി/രാജാവും മറ്റൊരുദാഹരണമാണ്. യുദ്ധത്തിൽ മണ്ണിൻ്റെ ഉടമകളെ കൊല്ലുകയും കീഴടങ്ങിയവരെ അടിമകളാക്കി ചന്തയിൽ വാങ്ങുകയും വില്ക്കുകയും ചെയ്തിരുന്നു. തലമുറകളിലേക്ക് അടിമത്തവും നാല്ക്കാലികളെപ്പോലെ വില്ക്കുകയും വാങ്ങുകയും ചെയ്യുന്ന പ്രവർത്തി തുടർന്നു. ഇതിൽ അടിമത്തം ചന്തയിൽ വില്ക്കുകയും വാങ്ങുകയും ചെയ്ത കാര്യങ്ങൾ കൃത്യമായി “ചരിത്രകാരന്മാർ” രേഖപ്പെടുത്തുകയും നാം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.

“അടിമകളാക്കപ്പെട്ട തദ്ദേശീയർ നൂറ്റാണ്ടുകളുടെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടതെന്ന്?*

1812 ഡിസംബർ 5 ന് കേണൽ മൺട്രോയുടെ നിർബ്ബന്ധ പ്രകാരം റാണി ലഷ്മിഭായി പുറപ്പെടുവിച്ച വിളംബര പ്രകാരം ഈഴവരുൾപ്പെടുന്ന അടിമകളെ ചന്തയിൽ വാങ്ങുന്നതും വില്ക്കുന്നതും നിരോധിച്ചു. ഏഴജാതികളായ ഈഴവ വാദികൾക്ക് വിസ്മരിക്കാൻ സാധ്യമല്ലാത്തൊരു വിളംബരമായിട്ടാണ് സി.കേശവൻ ഇതിനെ വിശേഷിപ്പിച്ചതും.

എന്നാൽ കാർഷിക വേലയുടെ പേരിൽ കുറവർ, പറയർ, പുലയർ, പള്ളർ, മലയർ, വേടർ എന്നിവരെ അടിമകളാക്കി കച്ചവടം ചെയ്യുന്നത് തുടരാം എന്നും വിളംബരത്തിൽ പറയുന്നു.

1843 ൽ ബ്രിട്ടീഷ് കോളനികളിൽ അടിമത്തം നിരോധിച്ചതിൻ്റെ ഭാഗമായി ഇന്ത്യയിലും ഉത്തരവ് വരികയും ബ്രിട്ടീഷ് റസിഡൻറുമാരുടെ നിരന്തരമായ ഇടപെടലുകളുണ്ടായിട്ടും പുലയരുൾപ്പെടെയുള്ള കർഷകത്തൊഴിലാളികളായ അടിമകളെ ചന്തയിൽ വില്ക്കുകയും വാങ്ങുകയും ചെയ്തു.

റസിഡൻ്റ് കല്ലൻ്റെ നിർദ്ദേശപ്രകാരം മാർത്താണ്ഡവർമ്മ രാജാവ് 1853 സെപ്റ്റംബർ 15 മുതൽ (1029 കന്നി 30) ജനിക്കുന്ന കുട്ടികളെ അടിമകളാക്കാൻ പാടില്ല എന്നും, കച്ചവടം ചെയ്യാൻ പാടില്ല എന്നുമുള്ള ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ മത: അടിമകൾക്ക് 14 വയസ്സുവരെ പ്രായത്തിൽ കവിഞ്ഞ ജോലി ചെയ്യിക്കാൻ പാടില്ല എന്നും ഉത്തരവിൽ പറഞ്ഞു.

1855 ജൂൺ 24ന് തിരുവിതാംകൂറിൽ അടിമത്തം പൂർണ്ണമായി നിരോധിച്ചു കൊണ്ട് മാർത്താണ്ഡവർമ്മ രാജാവ് ഉത്തരവ് പുപ്പെടുവിച്ചു. അങ്ങനെ പുലയർ, പറയർ, കുറവർ, പള്ളർ, മലയർ, വേടർ തുടങ്ങിയവർ അടിമകളല്ലാതായി. പക്ഷേ ചന്തയിൽ വില്ക്കുന്നതും വാങ്ങുന്നതും ഒഴിച്ച് അയിത്തം ഉൾപ്പെടെ എല്ലാ മനുഷ്യാവകാശ ലംഘനവും തുടർന്നു.

അടിമത്തം ഇല്ലാതായെങ്കിലും നാല്കാലികൾക്ക് പോലും ഉള്ള സ്വാതന്ത്യം ഇല്ലായിരുന്നു ഈ സാധുജനങ്ങൾക്ക് എന്നിടത്താണ് മഹാത്മാ അയ്യങ്കാളിയുടെ പോരാട്ടം പ്രസക്തമാകുന്നത്.

തുടർന്നു വായിക്കുക..

GREG RAKOZY RFP
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

2 comments
  1. The question for equal rights is as current today as in times past. Only the challenges are more hidden and structural. May the cry for freedom reach the divine ear.

Leave a Reply

You May Also Like
Read More

തിങ്കളാഴ്ച നിശ്ചയം

പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനും പത്രപ്രവർത്തകനുമായ ക്രിസ്റ്റഫർ ബുക്കർ പറഞ്ഞത് ഈ ലോകത്താകെ മനുഷ്യർക്ക് പറയാൻ അടിസ്ഥാനപരമായി എഴു പ്ലോട്ടുകളേ ഉള്ളൂ എന്നതാണ്. എന്നിട്ടും നൂറുനൂറായിരം…
Read More

ഏകാന്തതയുടെ രാജകുമാരി

അങ്ങകലെ നീ എന്തുചെയ്യുന്നു എന്നെനിക്കറിയില്ല. മൂടൽമഞ്ഞിലെന്നപോലെ അവ്യക്തമായ്‌ തെളിയുന്ന നിൻ്റെ രൂപം,  പരിഭവങ്ങളും പരാതികളും വിമർശനങ്ങളുമായി വാക്കുകളാലെന്നെ തേടിയണയും നേരങ്ങളിലൊന്നിൽ ഒരു യാത്രമൊഴിപോലെ മിന്നിയകലുന്ന…
Read More

ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ

എഴുതപ്പെട്ട ചരിത്രങ്ങളിൽ ഒന്നും ആരും പറയാതെ പോയ ജീവിതങ്ങളെ പറ്റിയാണ് സുധാ മേനോൻ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’ എന്ന തന്‍റെ പുസ്തകത്തിലൂടെ സംസാരിക്കുന്നത്. “ഞാൻ…
Read More

ഒറ്റ ഞരമ്പ്

ഉറക്കമില്ലാത്ത രാത്രികളിലാണ് ഞാനെൻ്റെ മുഖം കണ്ണാടിയിൽ നോക്കാറ് അതങ്ങനെ വരണ്ടും കണ്ണുകൾ തളർന്നും നക്ഷത്രങ്ങളില്ലാത്ത രാത്രിയുടെ ആത്മാവ് പോലെ നിശബ്ദമായി കണ്ണാടിയിൽ നിന്നെന്നെ ഉറ്റുനോക്കും…
Read More

മനപ്രയാസം

‘പൊരിഞ്ഞ വെയിലിൽ,  ഇരു കാലുമില്ലാതെ ലോട്ടറി വിൽക്കുമ്പോഴും അയാളിൽ ചിരി നിറഞ്ഞു നിന്നു. എങ്ങനെ സാധിക്കുന്നുവെന്ന് ആരാഞ്ഞപ്പോൾ, “കോടികളുടെ ബിസിനസ്സിനിടയിൽ എന്ത് മനപ്രയാസം…..” എന്ന്…
Read More

വാഗ്ദാനങ്ങൾ

പൊള്ളയായ വാഗ്ദാനങ്ങളിൽ പാഴായിപോയ കുറെ ജന്മങ്ങളുണ്ട്‌. വാക്കിലും നോക്കിലും ഇഷ്ടങ്ങളൊന്നുത്തന്നെ എന്ന് കരുതിപോയവർ. അവരത്രേ ശരിക്കും പ്രണയിച്ചിരുന്നവർ! ശുഭം നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു…
Read More

ഓർമ്മകൾ

യാത്രക്കിടയിൽ, പരിചിതമൊരു ഗാനം കാതിൽ; ഓർമ്മയിൽ ഒരു മുഖം.. ഹൈക്കുകവിതകൾ@ആരോ PHOTO CREDIT : YQ Share via: 32 Shares 3 1…
Read More

ദി ബൻഷീസ് ഓഫ് ഇൻഷെറിൻ

1923 ഇൽ ഗ്രേറ്റ്‌ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമാകുവാൻ ഐറിഷ് ജനത നടത്തിയ ആഭ്യന്തരയുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ‘ദി ബൻഷീസ് ഓഫ് ഇൻഷെറിൻ’ എന്ന സിനിമയുടെ കഥ…
Read More

തുരുത്ത്

പുഴയുടെ നടുവിൽ, കൈകാലുകൾ കുഴയുന്നത് വരെ നീന്തിയിട്ടും എത്തിച്ചേരാൻ കഴിയാത്ത, ഒരു തുരുത്ത് ഞാൻ സ്വപ്നം കാണാറുണ്ട്, മിക്കപ്പോഴും. വെളിച്ചത്തിലേക്ക് കണ്ണ് തുറക്കുമ്പോൾ മറയുന്ന…
Read More

മണ്ണ്

‘മണ്ണിനെയേറെ അറിയുന്നത് ആര്..? “കർഷകൻ” എന്ന് മനുഷ്യൻ ..’ “മഴ”യെന്ന് വാനം.. “വേര് ” ആണെന്ന് മരങ്ങൾ… മണ്ണ് ചിരിച്ചു ; “എത്ര ശ്രമിച്ചിട്ടും…
Read More

ശൂന്യത

എഴുതുവാനെന്നോണം തൂലിക പിടിച്ചപ്പോഴൊക്കെ വിരലുകൾ വിസ്സമ്മതിച്ചു, എഴുതി തുടങ്ങിയവ മുഴുവിപ്പിക്കാൻ അവ സമ്മതിച്ചുമില്ല, എന്നാൽ എഴുതിയവ ഓരോന്നായി വായിച്ചു തുടങ്ങുമ്പോഴൊക്കെ മിഴികൾ നിറഞ്ഞു തുടങ്ങി,…
Read More

തീവ്രം

മഴമേഘങ്ങളോട് പിണങ്ങിയിറങ്ങി യൊരൊറ്റപ്പെട്ട മിന്നൽ ഈ രാത്രിയുടെ ഉടലിൽ എഴുതിയ കവിത പോലത്രമേൽ തീവ്രമാണ് അകലെയെങ്ങോ മഴയെ ധ്യാനിച്ചിരിക്കുന്ന നിന്നോടെനിക്ക് പറയാനുള്ള വാക്കുകളത്രയും…. AUSTIN…
Read More

ചിലമ്പൊച്ചകൾ

ഇന്നീയിടവഴിയിൽ ഏകനായ് ഞാൻ നിൽക്കെ ഇന്നുമോർക്കുന്നു നിൻ കാൽ ചിലമ്പൊച്ചകൾ നിന്‍റെ ചിരിയും കളി വാക്കുകളും, അലതല്ലിടുന്നെൻ കാതിലിപ്പോഴുമെന്നപ്പോൽ നാണമോടെ നീയെന്നുമെങ്ങോ പാഞ്ഞു പോം…
Read More

വൈറസ്

ഏകാന്തത ഒരു മാരക വൈറസ് ആണെന്ന് പലപ്പോഴും ഞാൻ വിചാരിക്കാറുണ്ട്. നമ്മുടെ അനുവാദമില്ലാതെ തന്നെ, തൻ്റെ നിശബ്ദ ശല്കങ്ങളാൽ അത് നമ്മെ സ്പർശിക്കും.. പിന്നെ,…