മലയാള നാട്ടിൽ മണ്ണിൻ്റെ ഉടമകളും നാടുവാഴികളുമായിരുന്ന ഒരു ജനതയെ അടിമകളാക്കുകയും തുടർന്ന് പൊതുവഴിയിൽ നടക്കുന്നതും, നല്ല വസ്ത്രം ധരിക്കുന്നതും, വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നതും, പണിക്ക് അർഹമായ കൂലി കൊടുക്കുന്നതും മുതലായ എല്ലാ മനുഷ്യവകാശങ്ങളും നിഷേധിച്ച്, ആ ജനതയെ കൊണ്ട് വയലുകളിൽ, പറമ്പുകളിൽ കൃഷിപ്പണി ചെയ്യിച്ച് തിന്ന് കൊഴുത്ത ഒരു കൂട്ടരെ വിറപ്പിച്ച വിപ്ലവകാരി മഹാത്മാ അയ്യങ്കാളിയുടെ പ്രവർത്തനങ്ങളിൽ ചിലത്..

  • പൊതുവഴിയിൽ സഞ്ചരിക്കാനുള്ള
  • പൊതു ഇടങ്ങളിൽ പ്രവേശിക്കാനുള്ള
  • സ്ത്രീകൾക്ക് മാറു മറയ്ക്കാനുള്ള
  • അടിമചിഹ്നങ്ങൾ പൊട്ടിച്ചെറിയാനുള്ള
  • ചെയ്യുന്ന കാർഷിക പണിക്ക് അർഹമായ കൂലിക്ക് വേണ്ടിയുള്ള
  • വിദ്യാലയ പ്രവേശനത്തിനുള്ള
  • വിദ്യാഭ്യാസ ഫീസാനുകൂല്യത്തിനുള്ള
  • ലോകത്തെ ആദ്യത്തെ സംഘടിത കർഷകത്തൊഴിലാളി സമരത്തിന് – പണിമുടക്ക് സമരത്തിന്
  • പട്ടയത്തിനുള്ള
  • ആഴ്ചയിൽ ഒരു ദിവസം അവധിക്കു വേണ്ടിയുള്ള
  • സൗജന്യ നിയമ സഹായത്തിനുള്ള

സമരങ്ങൾക്ക് നേതൃത്വം നല്കുകയും അവകാശങ്ങൾ നേടിയെടുക്കുകയും ചെയ്ത വ്യക്തിയാണ് മഹാത്മാ അയ്യങ്കാളി.

ഈ സമരങ്ങൾക്കിടയിൽ സവർണ്ണ മാടമ്പിമാരാൽ/ഗുണ്ടകളാൽ ബലാത്സംഗം ചെയ്യപ്പെടുകയും ക്രൂരമായി കൊലചെയ്യപ്പെടുകയും ചെയ്ത മുത്തശ്ശിമാർ, അമ്മമാർ, പെൺകുട്ടികൾ, ക്രൂരമായി കൊല്ലപ്പെട്ട പ്രായമായവർ, യുവാക്കൾ, കൊച്ചു കുട്ടികൾ ഉൾപ്പടെയുള്ള രക്തസാക്ഷികളുടെ ധീര സ്മരണയിൽ ചില ചരിത്രങ്ങൾ വിശദമായി നോക്കാം. ഈ അവകാശങ്ങളിൽ പലതും നേടിത്തന്നത് തങ്ങളാണ് എന്ന് അവകാശപ്പെടുന്നവരുടെ മുന്നിൽ കൃത്യമായി ചരിത്രം പറയേണ്ടി വരുന്നു.

“പുലയരുൾപ്പെടുന്ന അടിച്ചമർത്തപ്പെട്ട വിഭാഗത്തിന് ഒരു മുൻകാല സുവർണ്ണ കാലമുണ്ടായിരുന്നോ?”

ഉണ്ടായിരുന്നു എന്നതിൻ്റെ തെളിവുകളിൽ ഒന്നാണ് 1677-1684 വരെ വേണാട് ഭരിച്ചിരുന്ന ഉമയമ്മ റാണിയുടെ സാമന്തന്മാരിൽ പ്രധാനിയായ പുലയ രാജ്ഞി കൊക്കോതമംഗലം ഭരിച്ചിരുന്ന പുലയനാർകോട്ടയുടെ അധിപതിയായിരുന്ന കോതറാണി. ജനാധിപത്യത്തിലൂടെ അധികാരത്തിൽ വന്ന ഭരണകൂടം പുലയനാർകോട്ടയുടെ ചരിത്രം ഇല്ലാതാക്കാനാണ് ആ സ്ഥലത്ത് ക്ഷയരോഗാശുപത്രിയും, വ്യോമസേന കേന്ദ്രവും കൊണ്ടുവരുകയും പതിയെ പതിയെ പുലയനാർകോട്ട എന്ന പേര് പോലും ഇല്ലാതാക്കുന്നതും എന്ന് സംശയിക്കുന്നു. ഇരിങ്ങാലക്കുട ചിരുകണ്ടൻ നാടുവാഴി/രാജാവും മറ്റൊരുദാഹരണമാണ്. യുദ്ധത്തിൽ മണ്ണിൻ്റെ ഉടമകളെ കൊല്ലുകയും കീഴടങ്ങിയവരെ അടിമകളാക്കി ചന്തയിൽ വാങ്ങുകയും വില്ക്കുകയും ചെയ്തിരുന്നു. തലമുറകളിലേക്ക് അടിമത്തവും നാല്ക്കാലികളെപ്പോലെ വില്ക്കുകയും വാങ്ങുകയും ചെയ്യുന്ന പ്രവർത്തി തുടർന്നു. ഇതിൽ അടിമത്തം ചന്തയിൽ വില്ക്കുകയും വാങ്ങുകയും ചെയ്ത കാര്യങ്ങൾ കൃത്യമായി “ചരിത്രകാരന്മാർ” രേഖപ്പെടുത്തുകയും നാം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.

“അടിമകളാക്കപ്പെട്ട തദ്ദേശീയർ നൂറ്റാണ്ടുകളുടെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടതെന്ന്?*

1812 ഡിസംബർ 5 ന് കേണൽ മൺട്രോയുടെ നിർബ്ബന്ധ പ്രകാരം റാണി ലഷ്മിഭായി പുറപ്പെടുവിച്ച വിളംബര പ്രകാരം ഈഴവരുൾപ്പെടുന്ന അടിമകളെ ചന്തയിൽ വാങ്ങുന്നതും വില്ക്കുന്നതും നിരോധിച്ചു. ഏഴജാതികളായ ഈഴവ വാദികൾക്ക് വിസ്മരിക്കാൻ സാധ്യമല്ലാത്തൊരു വിളംബരമായിട്ടാണ് സി.കേശവൻ ഇതിനെ വിശേഷിപ്പിച്ചതും.

എന്നാൽ കാർഷിക വേലയുടെ പേരിൽ കുറവർ, പറയർ, പുലയർ, പള്ളർ, മലയർ, വേടർ എന്നിവരെ അടിമകളാക്കി കച്ചവടം ചെയ്യുന്നത് തുടരാം എന്നും വിളംബരത്തിൽ പറയുന്നു.

1843 ൽ ബ്രിട്ടീഷ് കോളനികളിൽ അടിമത്തം നിരോധിച്ചതിൻ്റെ ഭാഗമായി ഇന്ത്യയിലും ഉത്തരവ് വരികയും ബ്രിട്ടീഷ് റസിഡൻറുമാരുടെ നിരന്തരമായ ഇടപെടലുകളുണ്ടായിട്ടും പുലയരുൾപ്പെടെയുള്ള കർഷകത്തൊഴിലാളികളായ അടിമകളെ ചന്തയിൽ വില്ക്കുകയും വാങ്ങുകയും ചെയ്തു.

റസിഡൻ്റ് കല്ലൻ്റെ നിർദ്ദേശപ്രകാരം മാർത്താണ്ഡവർമ്മ രാജാവ് 1853 സെപ്റ്റംബർ 15 മുതൽ (1029 കന്നി 30) ജനിക്കുന്ന കുട്ടികളെ അടിമകളാക്കാൻ പാടില്ല എന്നും, കച്ചവടം ചെയ്യാൻ പാടില്ല എന്നുമുള്ള ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ മത: അടിമകൾക്ക് 14 വയസ്സുവരെ പ്രായത്തിൽ കവിഞ്ഞ ജോലി ചെയ്യിക്കാൻ പാടില്ല എന്നും ഉത്തരവിൽ പറഞ്ഞു.

1855 ജൂൺ 24ന് തിരുവിതാംകൂറിൽ അടിമത്തം പൂർണ്ണമായി നിരോധിച്ചു കൊണ്ട് മാർത്താണ്ഡവർമ്മ രാജാവ് ഉത്തരവ് പുപ്പെടുവിച്ചു. അങ്ങനെ പുലയർ, പറയർ, കുറവർ, പള്ളർ, മലയർ, വേടർ തുടങ്ങിയവർ അടിമകളല്ലാതായി. പക്ഷേ ചന്തയിൽ വില്ക്കുന്നതും വാങ്ങുന്നതും ഒഴിച്ച് അയിത്തം ഉൾപ്പെടെ എല്ലാ മനുഷ്യാവകാശ ലംഘനവും തുടർന്നു.

അടിമത്തം ഇല്ലാതായെങ്കിലും നാല്കാലികൾക്ക് പോലും ഉള്ള സ്വാതന്ത്യം ഇല്ലായിരുന്നു ഈ സാധുജനങ്ങൾക്ക് എന്നിടത്താണ് മഹാത്മാ അയ്യങ്കാളിയുടെ പോരാട്ടം പ്രസക്തമാകുന്നത്.

തുടർന്നു വായിക്കുക..

GREG RAKOZY RFP
Bookmark (0)

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

2 comments
  1. The question for equal rights is as current today as in times past. Only the challenges are more hidden and structural. May the cry for freedom reach the divine ear.

Leave a Reply

You May Also Like
Read More

അവസാനത്തെ പെൺകുട്ടി

“ലോകത്തിന് ഒരേയൊരു അതിരേയുള്ളൂ, അത് മനുഷ്യത്വത്തിൻ്റെതാണ്. നമ്മൾ പങ്കുവയ്ക്കുന്ന മനുഷ്യത്വത്തിൻ്റെ മഹാകാശത്ത് നമുക്കിടയിലുള്ള വേർതിരിവുകൾ വളരെ വളരെ ചെറുതാണ്. ഈ വേദിയിൽ നിന്ന് ഞാൻ…
Read More

യമുനയുടെ ഹർത്താൽ

ഒഴുകില്ല ഞാനിനി പഴയ വഴിയിലെ അഴുകിയ ചെളിക്കുണ്ടു കീറിലൂടെ വെറുമൊരു ഓടയല്ല ഞാൻ, ഹിമവാൻ്റെ ശൗര്യം തുടിക്കും ജ്വലിക്കുന്ന ചോലതാൻ സംസ്‌കാര ഹർമ്യങ്ങൾ പൂത്തതും,…
Read More

അവർ

നൂറുനൂറു അരുവികൾ ചേർന്നു കരുത്തയായ വലിയൊരു നദി പോലെ ഞങ്ങൾക്ക് മുന്നിലേക്ക് അവർ ഒഴുകി വന്നു നിറഞ്ഞു. അവർ നിശബ്ദരായിരുന്നു.. പക്ഷേ അവരുടെ നിശബ്ദതയിൽ…
Read More

നിഴൽ

നിഴൽ പോലെ അദൃശ്യയായി നിന്നോടൊപ്പം നടന്നത് കൊണ്ട് തമ്മിൽ പിരിഞ്ഞപ്പോഴും മറ്റാരുമത് അറിഞ്ഞതേയില്ല… MARTINO Share via: 36 Shares 4 2 3…
Read More

നാർക്കോട്ടിക് ജിഹാദ്

എൻ്റെ സിരകളിൽ ധമനികളിൽ പടർന്നുകിടപ്പുണ്ട് ആ ലഹരി.. ലഹരിയല്ലായിരുന്നത്.. അലയടിച്ചുയരുന്ന ഉന്മാദം ഓ,ഉന്മാദമല്ലത്.. കെട്ടഴിഞ്ഞ കൊടുങ്കാറ്റ്.. നിൻ്റെ വാക്ക്‌..നിൻ്റെ ചിരി..നീ.. എന്നെത്തിരയുമ്പോൾ നിന്നെ മാത്രം…
Read More

സമാന്തരം

അവളുടെ വീട്ടിലേക്ക് പുസ്തകം വിൽക്കാനായിട്ടാണ് അയാൾ വന്നത്. . അവൾക്ക് വലിയൊരു ലൈബ്രറി ഉണ്ടെന്നും പുസ്തകങ്ങൾ വാങ്ങി വായിക്കുന്നതാണ് പ്രധാന ഹോബിയെന്നും അയാളോട് ആരോ…
Read More

റൂൾ ഓഫ് തേർഡ്സ്

അബ്സ്ട്രാക്ട് ചിത്രങ്ങൾ മാത്രം വരയ്ക്കാറുള്ള നഗരത്തിലെ പ്രധാന ചിത്രകാരൻ മെഹ്‌റൂഫ് ആരാധന ഒന്നുകൊണ്ടു മാത്രം വരച്ചുകൊണ്ടിരിക്കുന്ന ദ്രുപദയുടെ അപൂർണമായ പെയിന്റിംഗിലേക്ക്‌ അവളുടെ ഭർത്താവായ ഞാൻ…
Read More

കോവിഡ് മഹാമാരി : രണ്ടാം വായ്പാ പുനരുദ്ധാരണ പാക്കേജുമായി റിസർവ്വ് ബാങ്ക്

കോവിഡ് മഹാമാരി മൂലം നമ്മുടെ രാജ്യത്തിൻ്റെ സാമ്പത്തികരംഗം പ്രതിസന്ധി നേരിടുകയാണ്. കച്ചവടം, വ്യവസായം, തൊഴിൽ മേഖലകളും ഒരു വിഭാഗം വിദേശ ഇന്ത്യക്കാരും കടുത്ത സാമ്പത്തിക…
Read More

ഓർമ്മകളുടെ ഗന്ധം

ചില ചോദ്യങ്ങൾ അങ്ങനെയാണ്. എത്ര ആവർത്തിച്ചാലും വരണ്ട മണ്ണിലേക്ക് എല്ലാ വർഷവും വരുന്ന പുതുമഴയെപ്പോലെ, ഹൃദയ ഗന്ധമുയർത്തിക്കൊണ്ടിരിക്കും. ഓർമ്മകളുടെ ഗന്ധം.. PHOTO CREDIT :…
Read More

റൂട്ട് മാപ്

മെയിൻ റോഡിൽ നിന്ന് പോക്കറ്റ് റോഡിലേക്ക് കടക്കുമ്പോഴേക്കും നേരിയ ഇരുട്ട് പരക്കാൻ തുടങ്ങിയിരുന്നു. ടാക്സി വിളിച്ചാലോ എന്നയാൾ ചോദിച്ചെങ്കിലും അതിനുമാത്രം ദൂരമില്ലെന്ന് അവൾ പറഞ്ഞു.…
Read More

മനപ്രയാസം

‘പൊരിഞ്ഞ വെയിലിൽ,  ഇരു കാലുമില്ലാതെ ലോട്ടറി വിൽക്കുമ്പോഴും അയാളിൽ ചിരി നിറഞ്ഞു നിന്നു. എങ്ങനെ സാധിക്കുന്നുവെന്ന് ആരാഞ്ഞപ്പോൾ, “കോടികളുടെ ബിസിനസ്സിനിടയിൽ എന്ത് മനപ്രയാസം…..” എന്ന്…
Read More

അദൃശ്യമായ കാൽപ്പാടുകൾ

ഇത്തവണ പാരുൾ എന്നെ വിളിക്കുമ്പോൾ കേരളത്തിൽ 2021ലെ അടച്ചുപൂട്ടൽ തുടങ്ങിയിരുന്നു. അന്ന് അവളുടെ വിവാഹവാർഷികമായിരുന്നു എന്ന് പാരുൾ പറഞ്ഞു. രണ്ടു മാസത്തിൽ ഒരിക്കലെങ്കിലും അവൾ…
Read More

ചങ്ങാതിമാർ

വെയിലു വന്നപ്പോൾ കണ്ടതേയില്ല തണലു പങ്കിട്ട ചങ്ങാതിമാരാരെയും! @ആരോ PHOTO CREDIT : RFP Share via: 12 Shares 1 1 1…