“ലോകത്തിന് ഒരേയൊരു അതിരേയുള്ളൂ, അത് മനുഷ്യത്വത്തിൻ്റെതാണ്. നമ്മൾ പങ്കുവയ്ക്കുന്ന മനുഷ്യത്വത്തിൻ്റെ മഹാകാശത്ത് നമുക്കിടയിലുള്ള വേർതിരിവുകൾ വളരെ വളരെ ചെറുതാണ്. ഈ വേദിയിൽ നിന്ന് ഞാൻ നിങ്ങളോടെല്ലാം യാചിക്കുന്നു, മറ്റെല്ലാത്തിനും മുൻപിൽ മനുഷ്യരെ നിർത്തൂ. സമാധാനത്തെ പ്രോത്സാഹിപ്പിക്കൂ. കൊലപാതകങ്ങൾ, ലൈംഗികാടിമത്വം, കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള കൊടുംക്രൂരതകൾ… ഇതെല്ലാം കണ്ടിട്ടും പ്രതികരിക്കാനും ആ തിന്മകൾ തുടച്ചുനീക്കാനും ഇപ്പോൾ നിങ്ങൾ തയാറാവുന്നില്ലെങ്കിൽ പിന്നെന്നാണ് അതുണ്ടാവുക? ലോകമേ, ഞങ്ങളും അർഹിക്കുന്നു, സമാധാനവും സുരക്ഷയും സന്തോഷവുള്ള ഒരു ജീവിതം, നിങ്ങളെപ്പോലെ’’.

യുഎൻ രക്ഷാസമിതിയിലെ പ്രസംഗത്തിൽ കണ്ണുനിറഞ്ഞ് ഐസിസ് എന്ന മതതീവ്രവാദ സംഘടനയുടെ അടിമയാക്കപ്പെട്ട നാദിയ മുറാദ് എന്ന യാസീദി പെൺകുട്ടി പറഞ്ഞ വാക്കുകൾ ആണിവ. ഈ വാക്കുകൾ എത്ര മാത്രം പ്രസക്തമാണെന്ന് വെളിവാക്കുന്ന പുസ്തകമാണ് ‘അവസാനത്തെ പെൺകുട്ടി’ എന്ന നാദിയയുടെ ആത്മകഥ. അതിന് ആമുഖമെഴുതിയത് മനുഷ്യാവകാശ പ്രവർത്തകയായ അമാൽ ക്ലൂണിയാണ്.

നാദിയായിൽ നിന്ന് യസീദി എന്ന മത വിഭാഗത്തെ കുറിച്ചും യസീദിയായി ജനിച്ചതുകൊണ്ടു മാത്രം അനുഭവിക്കേണ്ടി വന്ന നരകയാതനകളെ കുറിച്ചും ലോകമറിയാനിടയായി. 2014 ഓഗസ്റ്റിൽ ഐസിസ് യസീദികൾക്കെതിരെ വ്യാപകമായി ആക്രമണ പരമ്പരകളാരംഭിച്ചു. 2017 ലെ സർവ്വേ പ്രകാരം മൂന്നുവർഷത്തിനുള്ളിൽ അനേകായിരം യസീദികളെ ഐസിസ് കൊന്നൊടുക്കുകയും പതിനായിരത്തിനു മേലെ പേരെ തട്ടിക്കൊണ്ടു പോവുകയുമുണ്ടായി. നാദിയയെ പോലെ അപൂർവ്വം ചില പെൺകുട്ടികൾക്കു മാത്രമേ ഐസിസിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനായിട്ടുള്ളു. മറ്റുള്ളവർ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യം അജ്ഞാതമാണ്.

ഐസിസിൽ നിന്ന് രക്ഷപെട്ട്, യുദ്ധക്കുറ്റങ്ങളുടെ ഇരയെന്ന നിലയിൽ നിശ്ശബ്ദയായിരിക്കുകയല്ല നാദിയ മുറാദ് ചെയ്തത്. തൻ്റെയും തന്നെപ്പോലെ ദുരിതമനുഭവിക്കുന്നവരുടെയും കഥകൾ ലോകത്തിനു മുന്നിൽ തുറന്നു കാട്ടുവാനവർ തയ്യാറായി. സ്വന്തം ജീവൻ പോലും അപകടത്തിലാണെന്നറിഞ്ഞു കൊണ്ടു തന്നെ അവർ ഇരകൾക്കൊപ്പം നിന്നു. യുദ്ധസമയത്ത് ലൈംഗികാതിക്രമങ്ങളെ ആയുധമായി ഉപയോഗിക്കുന്നതിനെതിരായി നടത്തിയ പ്രവർത്തനങ്ങൾക്ക് 2018-ഇൽ സമാധാനത്തിനുള്ള നൊബേൽ ഡെനിസ് മുക്വേഗെ -യ്ക്കൊപ്പം നാദിയക്കും ലഭിച്ചു.

നീതിയ്ക്കു വേണ്ടി ശബ്ദിക്കുന്ന സ്ത്രീകളുടെ പ്രതിനിധിയായി ലോകജനതയ്ക്കു മുന്നിൽ നാദിയ നിലകൊള്ളുന്നു. യുദ്ധങ്ങളും കലാപങ്ങളും ജനജീവിതം ദുരിതപൂർണമാക്കുന്ന ദൃശ്യങ്ങൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സഹിഷ്ണുതയും സമാധാനവും നിറഞ്ഞ ഒരു ലോകം സ്വപ്നം കാണാൻ നമ്മോട് ആഹ്വാനം ചെയ്യുന്ന, എല്ലാറ്റിനും മേലെ മനുഷ്യത്വത്തെ കാണാൻ പ്രേരിപ്പിക്കുന്ന പുസ്തകമാണിതെന്ന് ഉറപ്പ്. നിഷ പുരുഷോത്തമനാണ് പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്.

GREG RAKOZY FRANK SCHWICHTENBERG
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

2 comments
  1. You have introduced the contents with emotion and feelings for humanity. Not only it is a good review, but also a summarised version of the book. Thanks for your write-up.

Leave a Reply

You May Also Like
Read More

കോവിഡ് ചികിത്സ ചിലവിനായ് എസ്ബിഐ യുടെ വായ്പ പദ്ധതി “കവച്”

2021 ഏപ്രിൽ ഒന്നിന് ശേഷം വ്യക്തികളോ അവരുടെ കുടുംബാംഗങ്ങളോ (ഭാര്യ/ഭർത്താവ്, മക്കൾ, ചെറുമക്കൾ, പിതാവ്/മാതാവ് അവരുടെ അച്ഛനമ്മമാർ) കോവിഡ് ബാധിതരായാലുള്ള ചികിത്സാ ചിലവിനായാണ് വായ്പ.…
Read More

നിന്നോട് പറയാനുള്ളത്

പകലിൽ നിന്നെ സ്വതന്ത്രനാക്കുന്ന നിശബ്ദതയല്ല എൻ്റെയുള്ളിൽ രാവു കനക്കുമ്പോൾ മാത്രം രസമുയരുന്ന നിൻ്റെ പ്രണയമാപിനിയുടെ താപോന്മാദത്തിൽ ഞാനുരുവിടുന്ന നിരർത്ഥ ജല്പനങ്ങളുമല്ലത് പകലിനുമിരവിനുമിടയിൽ ഞാനെവിടെയോ സ്വയം…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 2

പൊതു വഴിയിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള സമരം 1893 : പട്ടിക്കും പൂച്ചയ്ക്കും പോലും നടക്കാവുന്ന പൊതുവഴിയിലൂടെ പുലയരുൾപ്പടെയുള്ള സാധുക്കൾക്ക് നിഷേധിക്കപ്പെട്ടിരുന്ന ഇരുണ്ട കാലഘട്ടം. സഞ്ചരിക്കാനുള്ള അവകാശത്തിനു…
Read More

പുറ്റ്

ഡി സി നോവല്‍ പുരസ്‌കാരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവല്‍ ആണ് പുറ്റ്. തങ്ങളുടെ ഭൂതകാലങ്ങളുടെ കാണാ ചുമട്…
Read More

പുഴു

രതീന എന്ന സംവിധായികയുടെ ആദ്യ ചിത്രം ‘പുഴു’ ഇന്ന് ഒടിടിയിൽ റിലീസ് ചെയ്തു. പല അടരുകളിൽ നമ്മളോട് സംവദിക്കുന്ന കോംപ്ലിക്കേറ്റഡ് ആയ സൈക്കോളജിക്കൽ ത്രില്ലറാണ്…
Read More

സമാന്തരരേഖകൾ

ഒരു കുഞ്ഞുബിന്ദുവിൽ ഒന്നിക്കുന്ന അനാദിയായ രണ്ട് രേഖകളായാണ് നിൻ്റെ കണക്കുപുസ്തകത്തിൽ നമ്മെ നീ അടയാളപ്പെടുത്തിയത് .. ഇപ്പോഴിതാ .. തമ്മിലറിഞ്ഞുകൊണ്ട് ഒരിക്കലും അടുക്കാനാവാത്ത സമാന്തരവരകളായി…
Read More

കാവു – ഒരു ഗദ്യകവിത

തേമി വീണു, കാവും വീണു, തേമി മാത്രേ കരഞ്ഞുള്ളൂ. കാവു അല്ലേലും അങ്ങനെയാണത്രെ, മിണ്ടാട്ടം കുറവാ, വാശിയുമില്ല. ഉപ്പനെ കണ്ടപ്പൊ തേമിക്കതിനെ വേണം, കരഞ്ഞു…
Read More

അക്ഷരങ്ങൾ

ചില കാര്യങ്ങൾ അല്ലെങ്കിലും അങ്ങനെയാണ്. മനസ്സിൽ കിടന്നിങ്ങനെ പതിയെ പതിയെ ചൂടുപിടിക്കും. പിന്നെ ചെറിയ നീർകുമിളകൾ ആയിട്ട് അവ മുകളിലോട്ടു ചലിക്കും. അത് കുറച്ച്…
Read More

സാഹിത്യ നൊബേൽ 2021 ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണയ്ക്ക്

ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ടാൻസാനിയൻ നോവലിസ്റ്റായ അബ്ദുൾറസാക്ക് ഗുർണ അർഹനായി. സാഹിത്യ നൊബേല്‍ നേടുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ വംശജനാണ് ഗുർണ. കോളനിവത്കരണം…
Read More

റൂട്ട് മാപ്

മെയിൻ റോഡിൽ നിന്ന് പോക്കറ്റ് റോഡിലേക്ക് കടക്കുമ്പോഴേക്കും നേരിയ ഇരുട്ട് പരക്കാൻ തുടങ്ങിയിരുന്നു. ടാക്സി വിളിച്ചാലോ എന്നയാൾ ചോദിച്ചെങ്കിലും അതിനുമാത്രം ദൂരമില്ലെന്ന് അവൾ പറഞ്ഞു.…
Read More

നീർക്കടമ്പുകൾ

(1) “നീർക്കടമ്പിൻ്റെ പൂങ്കുലകളിൽ നിന്ന് വരുന്ന ഒരു ഗന്ധമുണ്ട്. അതാണ് കുട്ടിക്കാലത്തെക്കുറിച്ചുള്ള എൻ്റെ ആദ്യത്തെ ഓർമ്മ” തൃശൂരിൽ മാടക്കത്തറയിൽ രണ്ടേക്കർ സ്ഥലം കണ്ട് റിയൽ…
Read More

മഴ

“കാറ്റിൻ്റെ അകമ്പടിയോടെ കാലം തൻ്റെ ഓർമ്മകളെ മണ്ണിലേക്കു കുടഞ്ഞിട്ടു. പളുങ്കു മണികൾ ചിതറും പോലെ ആ ഓർമ്മകൾ മണ്ണിൻ്റെ മാറിൽ ചിതറിത്തെറിച്ചു വീണു. കാലം…
Read More

സഞ്ചാര സ്വാതന്ത്ര്യങ്ങളിലെ ലിംഗവിചാരങ്ങൾ

“Result: SARS CoV-2 RNA NOT DETECTED” അക്ഷരങ്ങൾ എൻ്റെ മുൻപിൽ നൃത്തം ചെയ്യുകയായിരുന്നു. മൂന്നു നാലു ദിവസമായി തൊണ്ടയിൽ ഒരു ബുദ്ധിമുട്ട്, നേരിയ…
Read More

ദി ഫോർട്ടി റൂൾസ്‌ ഓഫ് ലവ്

ടർക്കിഷ് എഴുത്തുകാരി എലിഫ് ഷഫാക്കിന്‍റെ ‘ദി ഫോർട്ടി റൂൾസ്‌ ഓഫ് ലവ്’ ബിബിസിയുടെ ‘ലോകത്തെ രൂപപ്പെടുത്തിയ’ മികച്ച 100 നോവലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ പുസ്തകമാണ്.…