മരണങ്ങൾക്ക് നടുവിലാണ്
നമ്മൾ അത്രമേൽ ജീവിക്കുക..
രാപ്പൂക്കളെപ്പോലെ
നമ്മുടെ ആകാശങ്ങളിൽ
യുദ്ധം ജ്വലിച്ചുവിടർന്നുനിൽക്കുമ്പോൾ.
ഉത്സവരാവുകളിലെ പ്രകാശധാര കണക്കിന്
മിസൈലുകൾ നമ്മുടെ കൂരകൾക്ക് മേലെ
വിടർന്നു ചിതറുമ്പോൾ.
നിസ്സഹായതയുടെ നിലവിളികളെ കൊന്ന്
പൊട്ടിത്തെറികൾ കാതടപ്പിക്കുമ്പോൾ.
ഓരോ നിമിഷത്തെയും മാറോടടുക്കി
മരണവുമായി നാം മുഖാമുഖം നിൽക്കുമ്പോൾ
കുഞ്ഞു മുഖങ്ങളിലെ പേടിച്ചരണ്ട ചോദ്യങ്ങൾക്ക്
സാന്ത്വനം പോലും ഉത്തരമായി കൊടുക്കാനാവാതെ
ഒളിവിടങ്ങളിൽ നാം മരവിച്ചിരിക്കുമ്പോൾ
അവരുടെ ഉപേക്ഷിക്കപ്പെട്ട
പാഠപുസ്തകങ്ങളെ ചുട്ടരിച്ചുകൊണ്ട്
വെറുപ്പിൻ്റെയഗ്നി വിജയം കാണുമ്പോൾ
എല്ലാ വികാരങ്ങൾക്കും മീതെ
ഒരു പുലരിയിലേക്ക് കൂടി ഉണരാനുള്ള
മോഹം മാത്രം ഉയർന്നു നിൽക്കുമ്പോൾ
പലായനങ്ങൾക്ക് പറയാനുള്ളത്
രക്തവും കണ്ണീരും വിശപ്പും നിറഞ്ഞ
കഥകൾ മാത്രമാവുമ്പോൾ
യുദ്ധത്തിനും മരണത്തിനും നടുവിലാണ്
നമ്മൾ അത്രമേൽ ജിവിക്കുക..

GREG RAKOZY AFP

Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

1 comment

Leave a Reply

You May Also Like
Read More

ചങ്ങാതിമാർ

വെയിലു വന്നപ്പോൾ കണ്ടതേയില്ല തണലു പങ്കിട്ട ചങ്ങാതിമാരാരെയും! @ആരോ PHOTO CREDIT : RFP Share via: 12 Shares 2 1 1…
Read More

അതിര്..ആകാശം..ഭൂമി!

അവര്‍ തീമഴ പെയ്യുന്ന ഭൂപടങ്ങളില്‍ മുറിവേറ്റ നാടിൻ്റെ വിലാപങ്ങളെ ചുവന്ന വരയിട്ട് അടയാളപ്പെടുത്തും. വീട്ടിലേക്ക് ഒരു റോക്കറ്റ് വന്ന വഴി കൂട്ടുകാരിയുടെ കുഴിമാടത്തിലേക്കു നീട്ടിവരയ്ക്കുന്നു.…
Read More

ബാധ്യത

ബാധ്യതകളാണെൻ്റെ സമ്പത്ത്; മോഷ്ടിക്കാനാരും വരില്ലല്ലോ! @ആരോ PHOTO CREDIT : RFP Share via: 10 Shares 3 1 1 1 4…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 3

പൊതു ഇടങ്ങളിലെ പ്രവേശനത്തിനുള്ള സമരം 1912: കാർഷിക പണിയില്ലാത്തപ്പോൾ ഉണ്ടാക്കുന്ന പായ, കൊട്ട, വട്ടി, മുറം,  പശുവിന് കൊടുക്കാൻ ചെത്തിയെടുക്കുന്ന പുല്ല് തുടങ്ങിയവയുമായെത്തുന്ന പുലയർക്കോ…
Read More

വെയിൽചിത്രം

നിലാവിൽ വിരൽ തൊട്ട് ഞാൻ നിന്നെ വരയ്ക്കാൻ നോക്കുകയായിരുന്നു.. നിൻ്റെ കണ്ണുകൾ വരയ്ക്കാൻ കടലിൻ്റെ നീലിമ തിരയുകയായിരുന്നു.. നിൻ്റെ ചിരി വരയ്ക്കാൻ ഇളം വെയിലിൻ്റെ…
Read More

അപരിചിത

എൻ്റെ മുറിയിൽ പതിഞ്ഞ നിൻ്റെ മുദ്രകളെ മായ്ക്കുകയായിരുന്നു ഞാൻ ഓർമക്കളങ്ങളിൽ പടർന്നൊഴുകിയ നിറങ്ങളാദ്യം കളഞ്ഞു ഞാൻ മുഖം ചേർത്തു കിടന്ന നിൻ്റെ ഉടുപ്പുകളിൽ നിന്ന്…
Read More

വേനൽക്കിനാവ്

“ഇങ്ങളാ കയ്യൊന്ന് നീട്ട്” ചുറ്റും പെരുകിയുയരുന്ന പ്രളയജലത്തിൽ മുങ്ങിത്താഴുമ്പോൾ മറന്നേപോയൊരു തെളിവെയിലല പോലെ ജലവിതാനത്തിൽമേലൊരു മഴവില്ലുപോലെ നീ…. “ഇത് സ്വപ്നമോ! ” നില തെറ്റി…
Read More

യാത്ര

ഉള്ളുനീറുമ്പോഴും പുഞ്ചിരിതൂകിയൊരു കട്ടനൂതികുടിച്ച്‌, ഭൂതക്കാലത്തിലെവിടെയോ മറഞ്ഞ നിറമാർന്ന ചിത്രങ്ങളുടെ നിഴലിൽ അലിഞ്ഞ്‌, ആഗ്രഹിച്ചപ്പോഴൊക്കെയും പെയ്യാതെ മാറിയകന്ന മഴയുടെ വരവും കാത്ത്‌, അർത്ഥമൊഴിഞ്ഞ്‌ കേൾവിക്കാരകന്ന വർത്തമാനകാലവുമായ്‌,…
Read More

അപരിചിതൻ

വീണ്ടുമൊരു മായക്കാഴ്ചയായി എന്നിൽ നിറയൂ. ഓരോ തിരിവിലും പിൻവിളിയിലും നിന്ന്, നിന്നെത്തിരഞ്ഞു ഞാൻ വീണ്ടുമലയട്ടെ. എനിക്ക് പിന്നിടാനുള്ള വഴികളിൽ കാലത്തിന്‍റെ കണികകൾക്കിടയിൽ എവിടെയോ നീ…
Read More

ലക്ഷമണ രേഖ

പെണ്ണായി പിറന്നതു കൊണ്ട് മാത്രം വരയ്ക്കപ്പെട്ട ലക്ഷമണ രേഖകളാണ് ഇവിടെ മൊത്തം! @ആരോ PHOTO CREDIT : PIXABAY Share via: 20 Shares…
Read More

ഇമോജികൾക്ക് പറയാനുള്ളത്

നിൻ്റെ വാക്കുകളുടെ കടലിൽ പൊരുൾ തേടി, ദിശ തെറ്റിയലഞ്ഞ നാളുകൾ തുറക്കാനാവാത്ത പഴയൊരു മെസ്സേജ് പോലെ പോയ കാലത്തിൻ്റെ ഓർമ്മകളുടെ ഇൻബോക്സിലെവിടെയോ കിടക്കുന്നു ഇപ്പോൾ…
Read More

നീർക്കടമ്പുകൾ

(1) “നീർക്കടമ്പിൻ്റെ പൂങ്കുലകളിൽ നിന്ന് വരുന്ന ഒരു ഗന്ധമുണ്ട്. അതാണ് കുട്ടിക്കാലത്തെക്കുറിച്ചുള്ള എൻ്റെ ആദ്യത്തെ ഓർമ്മ” തൃശൂരിൽ മാടക്കത്തറയിൽ രണ്ടേക്കർ സ്ഥലം കണ്ട് റിയൽ…
Read More

പുറ്റ്

ഡി സി നോവല്‍ പുരസ്‌കാരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവല്‍ ആണ് പുറ്റ്. തങ്ങളുടെ ഭൂതകാലങ്ങളുടെ കാണാ ചുമട്…
Read More

വായനാദിനം

ഗ്രന്ഥശാലസംഘത്തിൻ്റെ സ്ഥാപകനായിരുന്ന പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19, 1996 മുതൽ കേരളത്തിൽ വായനാദിനമായി ആചരിച്ചു വരുന്നു. 1945 ഇൽ ഗ്രാമീണ വായനശാലകളെ…