“ഇവിടെ ഒരു ഖബർ ഉണ്ടായിരുന്നു എന്നത് തെളിയിക്കാനുള്ള രേഖ വല്ലതും ഹാജരാക്കാനുണ്ടോ?”

കോടതിയുടെ ചോദ്യം

“ഇല്ല. പക്ഷേ രേഖ ഇല്ല എന്നത് കൊണ്ട് ഖബർ ഇവിടെ ഇല്ലാതാകുന്നില്ലല്ലോ “

വാദിയുടെ ഉത്തരം.

ഈ ചോദ്യത്തിലും ഉത്തരത്തിനുമിടയിലാണ് ‌ ഖബർ എന്ന കെ ആർ മീരയുടെ നോവലിൽ നീതിയും നിയമവും തമ്മിലുള്ള മുഖാമുഖം നിലയുറപ്പിച്ചിരിക്കുന്നത്. അതിലെ പ്രധാന കഥാപാത്രമായ ഖയാലുദ്ദീൻ തങ്ങൾക്ക് തൻ്റെ പൈതൃകം ഉറങ്ങുന്ന ഭൂമി സംരക്ഷിക്കാനുള്ള അവകാശം വളരെ എളുപ്പത്തിൽ നിരാകരിക്കാൻ നിയമത്തിന് കഴിയുന്നുണ്ട്.

കോടതിയിൽ ഖയാലുദ്ദീൻ തങ്ങൾ കൊടുക്കുന്ന കേസ് പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയുടെ മതനിരപേക്ഷതയുടെ നിലനിൽപിന് വേണ്ടിയുള്ള പോരാട്ടത്തെ തന്നെയാണ്.

കേസിൻ്റെ തീർപ്പ് കല്പിക്കുന്നത് നീതി പൂർണമായും എടുത്തുമാറ്റപ്പെട്ട വിധിന്യായത്തിലൂടെയാണ്.

പൊളിക്കപ്പെടുന്ന ഖബർ പ്രതീകാത്മകമായി നമുക്ക് മുൻപിൽ ഒരു ചോദ്യമായി നിർത്തുമ്പോൾ തന്നെ കാല്പനികതയുടെ കൺകെട്ടുവിദ്യകൾ മീര നമുക്ക് കാഴ്ച വയ്ക്കുന്നുണ്ട്.

കോടതി വ്യവഹാരങ്ങൾക്കും സ്വന്തം അസ്തിത്വത്തിൻ്റെ പൂർണത തേടി ഉഴറുന്ന ഏകാകി ജീവിതത്തിനുമിടയിൽ നായികയായ ഭാവനാ സച്ചിദാനന്ദൻ എത്തിച്ചേരുന്ന ഒരു മായികാ തലമുണ്ട്. ഖയാലുദ്ദീൻ തങ്ങളുടെ പ്രണയമാകുന്ന മഹേന്ദ്രജാലത്തിൻ്റെ പാലത്തിലൂടെ കടന്നെത്തി പൂർണത കണ്ടെത്താൻ ഭാവന ശ്രമിക്കുന്ന ഒരിടം.

നിയമവും അധികാര കേന്ദ്രങ്ങളും വിധിനിർണയം നടത്തുന്ന നോവലിൻ്റെ അവസാനത്തിൽ ഭാവനയുടെ മായികാലോകം ചീളുകളായി തകർന്നുവീഴുന്നു.

തനിക്ക് ലോകത്തോട് വിളിച്ചു പറയാനുള്ളത് പറയാൻ കഥാകൃത്തുക്കൾക്ക് സ്വന്തം കൃതിയെക്കാൾ കരുത്തുറ്റത് ഒന്നുമില്ലല്ലോ. കെ ആർ മീര എന്നത്തേയും എന്നതുപോലെ ഖബറിലൂടെയും അത് നിർവഹിച്ചിരിക്കുന്നു..

GREG RAKOZY DC BOOKS
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

സഞ്ചാര സ്വാതന്ത്ര്യങ്ങളിലെ ലിംഗവിചാരങ്ങൾ

“Result: SARS CoV-2 RNA NOT DETECTED” അക്ഷരങ്ങൾ എൻ്റെ മുൻപിൽ നൃത്തം ചെയ്യുകയായിരുന്നു. മൂന്നു നാലു ദിവസമായി തൊണ്ടയിൽ ഒരു ബുദ്ധിമുട്ട്, നേരിയ…
Read More

“പി എസ്‌ സി ഉദ്യോഗാർത്ഥികളുടെ സമരവും ബാങ്ക് സ്വകാര്യവത്കരണവും”

നമ്മുടെ നാട് അടുത്തിടെ കണ്ട ദുഃഖകരമായ സമരമായിരുന്നു പി എസ് സി ഉദ്യോഗാർത്ഥികളുടെത്. സമരത്തിൻ്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ നമുക്ക് അറിയാവുന്ന ഒരു…
Read More

അവർ

നൂറുനൂറു അരുവികൾ ചേർന്നു കരുത്തയായ വലിയൊരു നദി പോലെ ഞങ്ങൾക്ക് മുന്നിലേക്ക് അവർ ഒഴുകി വന്നു നിറഞ്ഞു. അവർ നിശബ്ദരായിരുന്നു.. പക്ഷേ അവരുടെ നിശബ്ദതയിൽ…
Read More

ബേപ്പൂർ സുൽത്താനെ ഓർമ്മിക്കുമ്പോൾ

മലയാളസാഹിത്യത്തിലെ താത്വികതയെ പരാമർശിച്ച് ഈയടുത്ത് ലോകസാഹിത്യത്തെ പറ്റി പരക്കെയും ആഴത്തിലും ഗ്രാഹ്യമുള്ള ഒരു സുഹൃത്ത് പറഞ്ഞ വാക്കുകൾ ഇതാണ്… “ഏറ്റവും ലളിതമായ വാക്കുകളിൽ ഏറ്റവും…
Read More

പരിഭാഷകൾ

എനിക്കും നിനക്കും പൊതുവായിരുന്ന ഒരേയൊരു ഭാഷയിൽ പ്രണയത്തിൻ്റെ മധുവിധുക്കാലത്താണ് നീ പറയുന്നത്.. പുതിയ ഭാഷകൾ പഠിക്കൂ.. നമ്മൾ ഇനിയും കേൾക്കാത്തവ ഓരോന്നിലും പ്രണയത്തിൻ്റെ പരിഭാഷ…
Read More

ഒഴുക്ക്

ഒഴുകുകയായിരുന്നു…..ഏതോ ഒരു ഒഴുക്കിലങ്ങനെ ദിക്കറിയാതെ ഒഴുകുകയായിരുന്നു; ശാന്തമായി, സുഖമമായി. ഇടക്കെവിടെയോ വച്ച് പാറക്കൂട്ടങ്ങളിൽ തട്ടി ചിന്നി ചിതറിയ തുള്ളികളിൽ ചിലത് ഒഴുക്കിനോടൊപ്പം വീണ്ടുമൊന്നിച്ചൊഴുകി. ചിലതാകട്ടെ…
Read More

താളം

നിശ്ചലതയിൽ നിന്നും ഉയിർ വീണ്ടെടുത്ത രണ്ടു തുടിപ്പുകൾ പോലെ ഭൂഖണ്ഡങ്ങൾ അകലെയെങ്കിലും പുതുതായി പിറവി കൊണ്ട രണ്ടു ചെറുറിപ്പബ്ലിക്കുകളുടെ പാരസ്പര്യത്തോടെ ഞാൻ നിന്നെയും നീയെന്നെയും…
Read More

പാഠം ഒന്ന്

‘ഉയരെ ‘ സിനിമ അല്പം വൈകിയിട്ടായാലും കണ്ടതിൻ്റെ ആവേശത്തിൽ സ്ത്രീപക്ഷപരമായ ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ ഇടാനായി വാക്കുകളുമായി മല്പിടിത്തം നടത്തികൊണ്ടിരിക്കുമ്പോഴാണ്  അല്പം  വിഷണ്ണനായിട്ടിരിക്കുന്ന അഞ്ചാം…
Read More

ഇനിയും മാറിയില്ലേ ഇ.എം.വി. ചിപ്പ് കാർഡിലേക്ക്?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിബന്ധന പ്രകാരം ഇ.എം.വി. ചിപ്പ് ഇല്ലാത്ത ഡെബിറ്റ്(എ.ടി.എം.), ക്രെഡിറ്റ് കാർഡുകളുടെ പ്രവർത്തനം ഉടൻ തന്നെ നിലയ്ക്കുന്നതാണ്. എന്താണ് ഇ.എം.വി.…
Read More

വെളിച്ചത്തിനപ്പുറം

നിൻ്റെ മുറിയുടെ ചുവരുകൾക്കു നീലനിറമായിരുന്നു സ്വപ്നത്തിൻ്റെ കടും നീല നിറം.. കാണാത്ത ലോകങ്ങളിലെ രാത്രിയുടെ നിറം.. ചുറ്റും പകലൊഴുകി നിറയുമ്പോഴും അത് ഇരുണ്ടു തന്നെയിരുന്നു..…
Read More

അവശേഷിപ്പ്

മണ്ണുമാന്തി യന്ത്രം പൊടുന്നനെ അമൃതയുടെ ഓർമ്മകളുടെ ചില്ലകൾ ഓരോന്നായി പിഴുതെറിയാൻ തുടങ്ങി… ഒരുനാൾ താൻ ഇതെല്ലാം മറക്കാൻ ആഗ്രഹിക്കുമെന്നവൾക്ക് അറിയാമായിരുന്നു. എന്നാൽ അത് ഇത്രയും…
Read More

വാഗ്ദാനങ്ങൾ

പൊള്ളയായ വാഗ്ദാനങ്ങളിൽ പാഴായിപോയ കുറെ ജന്മങ്ങളുണ്ട്‌. വാക്കിലും നോക്കിലും ഇഷ്ടങ്ങളൊന്നുത്തന്നെ എന്ന് കരുതിപോയവർ. അവരത്രേ ശരിക്കും പ്രണയിച്ചിരുന്നവർ! ശുഭം നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു…
Read More

യുദ്ധമുഖം

നിന്നിൽ നിന്ന് എന്നിലേക്ക്‌ തന്നെ, പരിചിതമായ ഈ ഏകാന്തതയിലേക്ക്‌ തന്നെ മടങ്ങിവന്ന എനിക്ക് യുദ്ധം കഴിഞ്ഞ് സ്വന്തം ഗ്രാമത്തിലെ വിരസമായ ജീവിതത്തിലേക്ക് തിരിച്ചെത്തിയ പോരാളിയുടെ…
Read More

അക്ഷരങ്ങൾ

ചില കാര്യങ്ങൾ അല്ലെങ്കിലും അങ്ങനെയാണ്. മനസ്സിൽ കിടന്നിങ്ങനെ പതിയെ പതിയെ ചൂടുപിടിക്കും. പിന്നെ ചെറിയ നീർകുമിളകൾ ആയിട്ട് അവ മുകളിലോട്ടു ചലിക്കും. അത് കുറച്ച്…