ആരെ പ്രണയിച്ചാലും 
അതൊരിന്ദ്രജാലക്കാരനെ   
ആകരുതെന്ന് എന്നെത്തന്നെ 
ഞാൻ വിലക്കിയിരുന്നു 
എന്നിട്ടും അയാളുടെ 
കൺകെട്ട് വിദ്യകളിൽ കുരുങ്ങി, 
വജ്രസൂചിയായെന്നിൽ തറഞ്ഞ 
നോട്ടത്തിൽ ചലനമറ്റ് 
ഉന്മാദത്തിൻ്റെ ഗിരിശൃംഗങ്ങളിൽ 
ഞാൻ വസിക്കാൻ തുടങ്ങി

കാർമേഘം പോലയാളെ മറച്ച
എൻ്റെ മുടിച്ചുരുളുകളിൽ നിന്ന്
ഓരോ നൊടിയിലും നിറം മാറുന്ന
പനിനീർപ്പൂവുകൾ പറിച്ച്‌
എൻ്റെ നേരെ നീട്ടുമ്പോഴും

പകലിലും എനിക്ക് ചുറ്റും മാത്രം ഇരുളണച്ച്‌
കൈക്കുമ്പിളിൽ നിന്ന്
മിന്നാമിന്നികളെയുതിർക്കുമ്പോഴും

നക്ഷത്രക്കൂട്ടങ്ങൾക്കിടയിലൂടെ
രത്നകമ്പളത്തിലിരുത്തി
സവാരി കൊണ്ടുപോകുമ്പോഴും

ഇലഞ്ഞിമരത്തിൻ്റെ ശിഖിരങ്ങളിൽ
നിന്നുമയാൾ വിളിച്ചുവരുത്തിയ
ഒരായിരം ചിത്രശലഭങ്ങൾ
അരിയ ചിറകുകൾ വീശി
എൻ്റെ വീടിനെ വലം വയ്ക്കുമ്പോഴും,

അയാളുടെ പേർ ശിരസ്സിലെഴുതി
എൻ്റെ കിടക്കറയിലേക്കിഴഞ്ഞെത്തിയ
സ്വർണമണിനാഗങ്ങളുടെ
സീൽക്കാരത്തിനിടയിലെന്നെ
ചുംബിച്ചു മോഹനിദ്രയിലാഴ്ത്തുമ്പോഴും

നിന്ന നിൽപ്പിലെന്നെ തകർത്തുകൊണ്ട്
ഒരു മന്ത്രവിദ്യയാലയാൾ മറഞ്ഞുപോകുമെന്ന്,
ഞാൻ ഭയന്നുകൊണ്ടേയിരുന്നു

അയാളുടെ തിളങ്ങുന്ന വാളിനാൽ
മൂന്നായി വെട്ടി മുറിക്കപ്പെടാൻ
ഒതുങ്ങിനിന്നുകൊടുത്തുകൊണ്ട്
അയാൾ കെട്ടിയ ചങ്ങലകളിൽ
ബന്ധിതയായി കടലിലെറിയപ്പെട്ട്
അയാൾ വിളിക്കുമ്പോൾ മാത്രം
ജലപ്പരപ്പിലേക്ക് പുഞ്ചിരിയോടെ
തിരികെയണയാൻ പഠിക്കുമ്പോഴും

അയാളുടെ മാന്ത്രികവടി ചായുമ്പോൾ
തൂവൽ മെത്തയിലുറങ്ങി
അയാൾ വിളിക്കുമ്പോൾ ഞെട്ടി ഉണർന്ന്
അയാളോടുള്ള പ്രണയത്താൽ ജ്വലിച്ചുപനിച്ച്‌
സദസ്സിന് നേരെ കൈവീശുമ്പോഴും

നക്ഷത്രധൂളികൾ പതിഞ്ഞ കമ്പളം മാത്ര-
മൊരോർമയായെനിക്ക് തന്ന്
വിദൂരമേതോ ഗ്രഹത്തിൻ്റെ മാസ്മരികതയിലേക്കയാൾ
പറന്നകലുന്നതോർത്ത്
താപത്താൽ ഞാനുരുകികൊണ്ടിരുന്നു ..

ഉറക്കമണയാൻ തുടങ്ങുന്ന
അയാളുടെ മിഴിയുടെ കടലാഴങ്ങളിൽ
വെറുതെ ഞാനെന്നെ തിരഞ്ഞുകൊണ്ടിരുന്നു
വിലക്കുകൾ മാനിക്കാത്ത എൻ്റെ ഹൃദയത്തെ
പഴിച്ചുകൊണ്ടുമിരുന്നു.
അപ്പോഴുമെൻ്റെ ജനാലയ്ക്കരികിൽ
നനുത്ത ചിറകടിയൊച്ചകളുണ്ടായിരുന്നു
എൻ്റെയറയിൽ മണിനാഗങ്ങൾ
ഇണ ചേർന്നുകൊണ്ടിരുന്നു
എൻ്റെ കൈകളിലുറങ്ങുന്ന
അയാളുടെ കിനാവുകൾക്ക് കാവലിരിക്കുമ്പോൾ
മിന്നാമിന്നികൾ എനിക്ക് കൂട്ടിനുണ്ടായിരുന്നു
എന്നിട്ടും ഒരുൻമാദിനിയെപ്പോലെ വിറ കൊണ്ട്
രാവെല്ലാം ഞാനുറങ്ങാതിരുന്നു..

GREG RAKOZY TOAN PHAN

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

1 comment

Leave a Reply

You May Also Like
Read More

നീയും ഞാനും 

അപ്പുറത്തെ മുറിയിൽ ക്വാറന്റൈനിൽ നീ ഇപ്പുറത്ത് ഞാനും നമ്മുടെ ശ്വാസനിശ്വാസങ്ങൾ ഒരു ചുവരിൻ്റെ ദൂരത്തിൽ ഒരു കുഞ്ഞൻ അണുവിനാൽ ബന്ധിതരായി നീയും ഞാനും…. KELLY…
Read More

അപരൻ

ഏകാന്തതയും ഞാനും സൊറ പറഞ്ഞിരുന്നൊരു വൈകുന്നേരത്ത് പൊടുന്നനെ മുഴങ്ങിയ കോളിങ് ബെല്ലിൽ നടുങ്ങിയ ഞാനും പഴയൊരു ബാഗും തോളിലിട്ട് അപരിചിതനായ നീയും വീടിൻ്റെ തുറന്ന…
Read More

വൈറസ്

ഏകാന്തത ഒരു മാരക വൈറസ് ആണെന്ന് പലപ്പോഴും ഞാൻ വിചാരിക്കാറുണ്ട്. നമ്മുടെ അനുവാദമില്ലാതെ തന്നെ, തൻ്റെ നിശബ്ദ ശല്കങ്ങളാൽ അത് നമ്മെ സ്പർശിക്കും.. പിന്നെ,…
Read More

കത്തുന്ന നഗരങ്ങൾ

മരണങ്ങൾക്ക് നടുവിലാണ് നമ്മൾ അത്രമേൽ ജീവിക്കുക.. രാപ്പൂക്കളെപ്പോലെ നമ്മുടെ ആകാശങ്ങളിൽ യുദ്ധം ജ്വലിച്ചുവിടർന്നുനിൽക്കുമ്പോൾ. ഉത്സവരാവുകളിലെ പ്രകാശധാര കണക്കിന് മിസൈലുകൾ നമ്മുടെ കൂരകൾക്ക് മേലെ വിടർന്നു…
Read More

ജയ് ഭീം

വേട്ടയാടപ്പെടുന്ന ദളിതൻ്റെ എന്നും പ്രസക്തമായ വിഷയം കൈകാര്യം ചെയ്ത് വീണ്ടും ഒരു തമിഴ് സിനിമ, ജയ് ഭീം. മദ്രാസ് ഹൈ കോർട്ടിൽ നിന്ന് ജഡ്ജിയായി…
Read More

ചില നിശബ്‌ദവൈറസുകൾ

അന്ന് മാർച്ച്‌ 13 ആയിരുന്നു. ഡോമിനിക് ലാപിയറിൻ്റെ ‘സിറ്റി ഓഫ് ജോയ്’ എന്ന നോവലിൽ പ്രളയവും കോളറയും പിന്നാലെ ചുഴലിക്കാറ്റും തകർത്തെഞ്ഞിട്ടും ആനന്ദനഗരമെന്ന് പേരുള്ള…
Read More

പഴുത്

ഉച്ചരിക്കാനാകാത്ത വാക്ക് പോലെ എന്‍റെയുള്ളിൽ എന്തോ പിടയ്ക്കുന്നുണ്ട്, നീയുറങ്ങുമ്പോൾ അരികിൽ ഉറങ്ങാതെയിരുന്ന് ഞാനതിനെ തുറന്ന് പറത്തിവിടുന്നതായി നിനച്ചിരിക്കും.. നിന്‍റെയുള്ളിലെ പഴുതുകൾ ഞാൻ തിരയുന്നുണ്ട്, എന്നെങ്കിലുമൊരിക്കലവയിലൊന്നിലൂടെ…
Read More

വിസ്‌മൃതിയിൽ നിലാവ് പെയ്യുമ്പോൾ

വിസ്മൃതിയിലെങ്ങോ നിലാവു പെയ്തൊഴിയവേ.. നിൻ്റെ തീരങ്ങളിൽ ഇളവേൽക്കുവാൻ വന്ന ഒരു മേഘശകലമായ് ഒഴുകിയിരുന്നു ഞാൻ. ഇരുൾ മാഞ്ഞു മെല്ലെ തെളിയുന്ന മാനം പോൽ മറവി…
Read More

നാർക്കോട്ടിക് ജിഹാദ്

എൻ്റെ സിരകളിൽ ധമനികളിൽ പടർന്നുകിടപ്പുണ്ട് ആ ലഹരി.. ലഹരിയല്ലായിരുന്നത്.. അലയടിച്ചുയരുന്ന ഉന്മാദം ഓ,ഉന്മാദമല്ലത്.. കെട്ടഴിഞ്ഞ കൊടുങ്കാറ്റ്.. നിൻ്റെ വാക്ക്‌..നിൻ്റെ ചിരി..നീ.. എന്നെത്തിരയുമ്പോൾ നിന്നെ മാത്രം…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 3

പൊതു ഇടങ്ങളിലെ പ്രവേശനത്തിനുള്ള സമരം 1912: കാർഷിക പണിയില്ലാത്തപ്പോൾ ഉണ്ടാക്കുന്ന പായ, കൊട്ട, വട്ടി, മുറം,  പശുവിന് കൊടുക്കാൻ ചെത്തിയെടുക്കുന്ന പുല്ല് തുടങ്ങിയവയുമായെത്തുന്ന പുലയർക്കോ…
Read More

റൂട്ട് മാപ്

മെയിൻ റോഡിൽ നിന്ന് പോക്കറ്റ് റോഡിലേക്ക് കടക്കുമ്പോഴേക്കും നേരിയ ഇരുട്ട് പരക്കാൻ തുടങ്ങിയിരുന്നു. ടാക്സി വിളിച്ചാലോ എന്നയാൾ ചോദിച്ചെങ്കിലും അതിനുമാത്രം ദൂരമില്ലെന്ന് അവൾ പറഞ്ഞു.…
Read More

അപരിചിത

എൻ്റെ മുറിയിൽ പതിഞ്ഞ നിൻ്റെ മുദ്രകളെ മായ്ക്കുകയായിരുന്നു ഞാൻ ഓർമക്കളങ്ങളിൽ പടർന്നൊഴുകിയ നിറങ്ങളാദ്യം കളഞ്ഞു ഞാൻ മുഖം ചേർത്തു കിടന്ന നിൻ്റെ ഉടുപ്പുകളിൽ നിന്ന്…
Read More

മഷി

പുസ്തകം ചോദിച്ചു :  “എന്തിനാണ് നീയെന്നെ കോറി വേദനിപ്പിക്കുന്നത്…? പേന പറഞ്ഞു : “ശൂന്യമായ നിന്നിലേക്ക് ഞാനെൻ്റെ പ്രാണനെയാണ് നിറയ്ക്കുന്നത്, ഒടുവിലത് നിലയ്ക്കുമ്പോൾ ഞാൻ…
Read More

ബസണ്ണയുടെ നിരാശകൾ

ഒരു സ്ഥിരം വെള്ളിയാഴ്ച സഭയിൽ വച്ചു വളരെ പെട്ടെന്നാണ് ബസണ്ണയുടെ മൂഡ് മാറിയത്. വിനീത്, തൻ്റെ അപ്പൻ കാശ് മാത്രം നോക്കി ഏതോ കല്യാണത്തിന്…