ആദ്യമായി ഫേസ്ബുക്കിൽ പ്രസിദ്ധീകരിക്കപ്പെടുകയും വളരെ പെട്ടെന്ന് തന്നെ വായനക്കാരുടെ ശ്രദ്ധയിൽ വരികയും അവിടെ മായാത്ത ഇടം നേടുകയും ചെയ്ത നോവലാണ് ആർ രാജശ്രീ എഴുതിയ “കല്യാണി എന്നും ദാക്ഷായണി എന്നും” പേരായ രണ്ടു സ്ത്രീകളുടെ കത.

ഫെമിനിസം എന്ന വാക്ക്‌ കേൾക്കാൻ പോലും സാധ്യത ഇല്ലാത്ത കാലഘട്ടത്തിൽ ജീവിച്ചവരാണ് ദാക്ഷായണിയും കല്യാണിയും.

പക്ഷേ സ്വന്തം നിസ്സഹായതയെപ്പറ്റി പറയുന്ന തങ്ങളുടെ മകളുടെ പ്രായമുള്ള പെൺകുട്ടിയോട്..

“നിസ്സായതയാ? അത് ഏടെയാള്ളത്? പെണ്ണിൻ്റെ ചന്തിക്കാ? എന്ന് രണ്ടാമതൊന്ന് ആലോചിക്കാതെ ചോദിക്കാൻ കഴിവുള്ള, ഫെമിനിച്ചികളായ രണ്ടു നാടൻ പെണ്ണുങ്ങളുടെ കഥയാണ് പ്രസ്തുത നോവൽ എന്ന് പറഞ്ഞാൽ, അത് നോവലിനെ എറ്റവും ലളിതമായി വരച്ചുകാണിക്കലാവും. അതിൻ്റെ ആഴത്തെയും പരപ്പിനെയും മറച്ചുവയ്ക്കലുമാവും.

ഉപരിപ്ലവമായ കാഴ്ച്ചക്കൾക്കുമപ്പുറം കഥക്ക് ആഴത്തിൽ വേരോട്ടമുണ്ട്. വേരറ്റങ്ങൾ എത്തിപ്പിടിക്കുന്നത് നമ്മുടെ മനസ്സിൻ്റെ അടിത്തട്ടിലാവും പലപ്പോഴും.

ഏവരെയും പോലെ ദൗർബല്യങ്ങൾ ഉണ്ടെങ്കിലും സ്നേഹത്തിൻ്റെ കുരുക്കുകളിൽ മുറുകിപ്പോകുന്നവർ തന്നെയാണെങ്കിലും, കരുത്തു കൊണ്ടു സ്വന്തം ജീവിതത്തിൻ്റെ ഡ്രൈവിംഗ് സീറ്റിലോട്ട് തിരിച്ചെത്തുന്ന ദാക്ഷായണിയും കല്യാണിയും ചൂല് കൊണ്ട് വരച്ചിടുന്നത് സ്വന്തം വീടുകളുടെ മാത്രമല്ല, ദേശങ്ങളുടെ കൂടെ അതിരുകൾക്ക് അപ്പുറത്തേക്ക് സഞ്ചരിക്കുന്ന ചിത്രങ്ങളാണ്.

കുടുംബത്തിൻ്റെ അഭിമാനം, മോളുടെ ഭാവി എന്നീ രണ്ടു കാരണങ്ങൾ പറഞ്ഞ് അസന്തുഷ്ടമായ സ്വന്തം ദാമ്പത്യത്തിൽ തൂങ്ങിക്കിടക്കുന്ന നോവലിലെ ആഖ്യാതാവിനോട്

“നിനിക്ക് ഇത് രണ്ടൂല്ലേ” എന്ന് ചോദിക്കുന്ന അപ്രഖ്യാപിത ഫെമിനിസ്റ്റ് ആണ്‌ കല്യാണി.

തന്നെ കീഴ്പ്പെടേണ്ടവളും താഴ്ന്നവവളുമായി കണ്ട ഭർത്താവായ ആണിക്കാരനെ അയാളുടെ ലൈംഗികശേഷിയോടുള്ള കടുത്ത പരിഹാസം നിറഞ്ഞ ഒരൊറ്റ വാചകം കൊണ്ട് നിർവീര്യനാക്കിക്കളഞ്ഞ കരുത്താണ് ദാക്ഷായണിക്കുള്ളത്. “പല ബന്ധങ്ങളും തെല്ലു നീക്കി നിർത്തിയാൽ പൊട്ടി പ്പോകുന്ന വള്ളികൾ പോലെ ആണ്‌. ഈ വള്ളിയിലാണല്ലോ ഇത്രയും നാൾ തൂങ്ങിക്കിടന്നത്” എന്ന് ദാക്ഷായണി ഓർമ്മിക്കുമ്പോൾ നെടുവീർപ്പ് ഉയരുന്നത് വായനക്കാരുടെ ഉള്ളിൽ നിന്നാണ്.

തൊഴുത്തിലെ പശുക്കൾ കഥയിലെ അഖ്യാതാക്കൾ ആണെന്നത് തികഞ്ഞ വ്യത്യസ്തത നൽകുന്നുണ്ട്. അവർ ദാക്ഷായണി – കല്യാണിമാരുടെ അതേ വേവ് ലെങ്‌ത്തിൽ ലോകഗതിയെ നോക്കി കാണുന്നവരുമാണ്. നോവലിലെ പല രംഗങ്ങളുടെയും പൊളിറ്റിക്കൽ കറക്ട്നെസ്സ് വിലയിരുത്തുന്നത് പശുക്കളാണ്.

നോവലിൽ ഉടനീളം നിലനിൽക്കുന്ന നർമം നോവലിസ്റ്റിൻ്റെ കരുത്തായി നമുക്ക് കാണാം. സമാനതകളില്ലാത്ത ആഖ്യാനശൈലി, തുടങ്ങിയാൽ പുസ്തകം നിലത്തു വയ്ക്കാൻ തോന്നാത്ത വായനക്ക് നമ്മെ പ്രേരിപ്പിക്കുന്നു.

നോവലിലെ പെണ്ണുങ്ങൾ രണ്ടും നമുക്കടുത്ത് വന്നിരുന്ന് മുടിക്കെട്ടഴിക്കും പോലെ കതയുടെ അടരുകൾ അഴിക്കുകയാണ്. നമ്മൾ ഒന്നും നോക്കാതെ അവയിലേക്ക് ഊളിയിട്ടിറങ്ങുകയും ചെയ്യുന്നു.

‘കത’ ഇനിയും അനേകം പതിപ്പുകളിലേക്കുള്ള അതിൻ്റെ സഞ്ചാരം തുടരുമെന്നത് തർക്കമില്ലാത്ത വസ്തുതയാണ്..

GREG RAKOZY R JAYASREE
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

എന്തിനെന്നറിയാതെ പൊഴിയുന്ന കണ്ണുനീർ..

‘കയറാൻ പറ്റില്ല.. എമർജൻസി നിറയെ ആളുണ്ട്, സഹകരിക്കൂ..’ ഹിന്ദിയിൽ സെക്യൂരിറ്റി ആ സ്ത്രീയോട് പറഞ്ഞു കൊണ്ടേയിരുന്നു… “എനിക്ക് കാണണം..” എന്നു വാശി പിടിച്ചു കുട്ടികളെ…
Read More

ചങ്ങാതിമാർ

വെയിലു വന്നപ്പോൾ കണ്ടതേയില്ല തണലു പങ്കിട്ട ചങ്ങാതിമാരാരെയും! @ആരോ PHOTO CREDIT : RFP Share via: 12 Shares 2 1 1…
Read More

ലക്ഷമണ രേഖ

പെണ്ണായി പിറന്നതു കൊണ്ട് മാത്രം വരയ്ക്കപ്പെട്ട ലക്ഷമണ രേഖകളാണ് ഇവിടെ മൊത്തം! @ആരോ PHOTO CREDIT : PIXABAY Share via: 20 Shares…
Read More

19(1)(a)

19(1)(a) എന്ന ഒ ടി ടി റിലീസ് ചിത്രം ഇന്ദു.വി.എസ് എന്ന സംവിധായികയുടെ ആദ്യ ചിത്രമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഫ്രീഡം ഓഫ്…
Read More

ഈറൻ

ഒരുപാട് കാലത്തിനിടയിൽ കണ്ടതിൽവെച്ച് മികച്ചൊരു ഹ്രസ്വചിത്രം. ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു ഏട് പറിച്ചു നട്ടതു പോലെയുണ്ട്. സാഹചര്യങ്ങളിലും സംസാരത്തിലും എന്തിനു പറയണം കഥാപാത്രങ്ങളുടെ…
Read More

വാഗ്ദാനങ്ങൾ

പൊള്ളയായ വാഗ്ദാനങ്ങളിൽ പാഴായിപോയ കുറെ ജന്മങ്ങളുണ്ട്‌. വാക്കിലും നോക്കിലും ഇഷ്ടങ്ങളൊന്നുത്തന്നെ എന്ന് കരുതിപോയവർ. അവരത്രേ ശരിക്കും പ്രണയിച്ചിരുന്നവർ! ശുഭം നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു…
Read More

ഒരിക്കലെങ്കിലും

ഒരിക്കലെങ്കിലും തിരിച്ചു പോകണം വെയിൽ ചായുന്ന നേരത്ത് മുളങ്കാടുകൾ പാട്ടു പാടുന്ന മയിലുകൾ പറന്നിറങ്ങുന്ന നാട്ടുവഴികളിലേക്ക് കൊയിത്തൊഴിഞ്ഞ  പാടങ്ങളിൽ കരിമ്പനത്തലപ്പുകളുടെ നിഴലുകൾ ചിത്രം വരയ്ക്കുന്നത്…
Read More

വീണ്ടും ഞാൻ നിന്നെ കണ്ടുമുട്ടും

വീണ്ടും ഞാൻ നിന്നെ കണ്ടുമുട്ടും എവിടെയെന്നും എപ്പോഴെന്നുമെനിക്കറിയില്ല ഒരുവേള, നിൻ്റെ കല്പനയിലുയിർ കൊണ്ട ഒരു കഥയായി അല്ലെങ്കിൽ നിൻ്റെ ക്യാൻവാസിൽ പടർന്നുകിടക്കുന്ന നിഗൂഢമായൊരു വരയായി…
Read More

ബസണ്ണയുടെ നിരാശകൾ

ഒരു സ്ഥിരം വെള്ളിയാഴ്ച സഭയിൽ വച്ചു വളരെ പെട്ടെന്നാണ് ബസണ്ണയുടെ മൂഡ് മാറിയത്. വിനീത്, തൻ്റെ അപ്പൻ കാശ് മാത്രം നോക്കി ഏതോ കല്യാണത്തിന്…
Read More

ഇലകൾ മരിക്കുമ്പോൾ

ചിലർ പോകുന്നത് അങ്ങനെയാണ്.. ഒച്ചപ്പാടുകളില്ലാതെ, നിലവിളികൾ ഉയർത്താതെ കണ്ണീരുപെയ്യുന്ന മുഖങ്ങൾ ചുറ്റിലുമില്ലാതെ.. അധികമാരുമറിയാതെ ഒരില വീഴും പോലെ അവരങ്ങനെ കടന്നുപോകും.. ഭൂമിയിൽ സ്വന്തമിടമുണ്ടാക്കാത്തവർ.. ഇടകലരാത്തവർ..…
Read More

നൂറ് സിംഹാസനങ്ങൾ

പെരുച്ചാഴികളെ പോലെയാണ്‌ ചില ജനസമൂഹങ്ങൾ. നമ്മുടെ കാൽകീഴിൽ  അവരുടെ ലോകമുണ്ട്. പൊതുസമൂഹത്തിൻ്റെ, സവർണ്ണതയുടെ കാൽകീഴിൽ അമരാൻ വിധിക്കപ്പെട്ട  അവർ അതി വിദൂരമല്ലാത്ത ഒരു ഭൂതകാലത്തിൽ…
Read More

ഒരു റിയലിസ്റ്റിക് സ്വപ്നം

അതൊരു സ്വപ്നമാവാനാണിട. സത്യമെന്ന് തോന്നിക്കുന്നത്രയും റിയലിസ്റ്റിക്കായൊരു സ്വപ്നം. എന്‍റെ നിശ്വാസങ്ങൾ മാത്രമേറ്റിരുന്ന ജാലകത്തിനരികിലിരുന്ന് വേനൽ രാത്രിയുടെ ക്ഷീണിതമായ കുളിരിലേക്ക് പരിചിതനായൊരാൾ സിഗരറ്റ് പുകച്ചുരുളുകളുതിർക്കുന്നു. അതിഥികൾ…
Read More

ചിലന്തി വലകൾ

കിടപ്പുമുറിയുടെ വാതിൽ തുറന്ന് ഭാര്യ മെല്ലെ അകത്തു കടക്കുന്നതും, കട്ടിലിനടിയിൽ നിന്ന് അധികം ഒച്ചയുണ്ടാക്കാതെ (ഭർത്താവിൻ്റെ ഉറക്കത്തെ തടസ്സപ്പെടുത്താതിരിക്കാൻ) എന്തോ വലിച്ചെടുക്കുന്നതും, എന്തെല്ലാമോ അടുക്കിവയ്ക്കുന്നതും,…
Read More

വെയിൽചിത്രം

നിലാവിൽ വിരൽ തൊട്ട് ഞാൻ നിന്നെ വരയ്ക്കാൻ നോക്കുകയായിരുന്നു.. നിൻ്റെ കണ്ണുകൾ വരയ്ക്കാൻ കടലിൻ്റെ നീലിമ തിരയുകയായിരുന്നു.. നിൻ്റെ ചിരി വരയ്ക്കാൻ ഇളം വെയിലിൻ്റെ…