എൻ്റെ വേരുകൾ തേടിയുള്ള യാത്ര….

അധികമാരും തന്നെ പോകാത്ത വഴികളിലൂടെയാണ് എൻ്റെ യാത്ര എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്, അതുകൊണ്ടാവാം വളരെ കുറച്ചു സഹയാത്രികർ മാത്രേമേയുള്ളു.. ചില സമയങ്ങളിൽ തനിച്ചാകാറുണ്ട്. മറ്റുള്ളവർക്ക് വ്യത്യസ്തമായ ആശയങ്ങളോടും ചിന്താ ഗതികളോടും പൊരുത്തപ്പെടാൻ സാധിക്കുമായിരുന്നില്ല, സമാന ചിന്താഗതിയുള്ളവർ തളർന്നുപോകുന്ന വേളകളിൽ ധൈര്യം പകർന്നു കൂടെ നിന്നു, ഒറ്റയ്ക്കായ അവസരങ്ങളിൽ പലപ്പോഴും ചെയ്തു പോയ തെറ്റുകളെ ഓർത്തു പൊട്ടിക്കരഞ്ഞിട്ടുണ്ട്, എനിക്ക് എങ്ങനെ ഇതുപോലെയാകാൻ കഴിഞ്ഞു, ചെയ്തു കഴിഞ്ഞു പശ്ചാത്തപിച്ചിട്ട് എന്ത് കാര്യം!

കഷ്ടനഷ്ടങ്ങളുടെ നടുക്കടലിൽ കാലം നൽകിയ ധൈര്യത്തിൻ്റെ പിടിവള്ളിയിൽ പിടിച്ചു മുൻപോട്ടു പോകുന്നു. ചില അവസരങ്ങളിൽ കൈകൾ കുഴഞ്ഞു ആഴങ്ങളിലേക്ക് വീണുപോകുമോ എന്ന് ഭയന്നിരുന്നു. അങ്ങനെയുള്ള ചില അവസരങ്ങളിൽ ഏറെ പ്രതീക്ഷകൾ നൽകി ചിലർ വന്നു, എന്നാൽ ഞാൻ പിന്നിട്ട ദൂരങ്ങളെക്കാൾ ഇരട്ടി എന്നെ അവർ പിറകിലേക്ക് ചുഴറ്റിയെറിഞ്ഞു. എന്നിട്ടും ഞാൻ തളർന്നില്ല!

ഇപ്പോൾ എൻ്റെ ലക്ഷ്യങ്ങൾ വളരെ വിദൂരമാണ്, എങ്കിലും എനിക്ക് മുൻപോട്ടു പോയെ മതിയാകു. എൻ്റെ വേരുകൾ തേടിയുള്ള ഈ യാത്ര എവിടെ ചെന്ന് അവസാനിക്കും എന്നെനിക്ക് അറിയില്ല. പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്, ആളുകൾ കൗതുകത്തോടെ ചിലപ്പോൾ ബഹുമാനത്തോടെ ചിലർ പുച്ഛത്തോടെ നോക്കിയാൽ ഞാൻ എങ്ങനെ ഇത് പോലെയായി പരിണമിച്ചു എന്ന്!

വന്ന വഴികൾ മറന്നിട്ടില്ല, എങ്കിലും എവിടെയോ ഒരു കണ്ണി പൊട്ടിപ്പോയ പോലെ. എങ്ങനെയാണ് ഇന്ന് കാണുന്ന ”ഞാൻ” ഞാനായി മാറിയത്? അതിൻ്റെ വേരുകൾ എവിടെ നിന്നും തുടങ്ങുന്നു? ഈ യാത്രയിൽ ഉണ്ടായ അനുഭവ പാഠങ്ങളാണോ എന്നെ ഞാനാക്കിയത്? അതുപോലെ ഒരു അനുഭവമുണ്ടാകാൻ ഞാൻ ഗാന്ധിയോ ബുദ്ധനോ ആയിരുന്നില്ല, യുദാസോ ബ്രൂട്ടസ്സോ ആയിരുന്നുമില്ല.

ആദ്യമൊക്കെ യാത്രകളിൽ പലപ്പോഴും വഴിതിരിഞ്ഞു പോയിട്ടുണ്ട്. എല്ലാവരും പോകാറുള്ള അതേ വഴിയിലൂടെ.. അവിടെ ഞാൻ അനേകം പേരെ കണ്ടുമുട്ടി, അവരിൽ നിന്നും കുറേ പാഠങ്ങൾ കിട്ടി. അവർ പകർന്ന അറിവുകൾ ഞാൻ പലപ്പോഴും വിസ്മരിച്ചു, എൻ്റെതായ വഴികളിലൂടെ ഞാൻ മുൻപോട്ടു പോയി.. എന്നാൽ ആ വഴി എൻ്റെ തന്നെ നാശത്തിലേക്കു ആണെന്ന് അറിഞ്ഞിട്ടുകൂടി താത്കാലികമായ ചില സുഖങ്ങൾ എന്നെ പിന്തിരിയാൻ അനുവദിച്ചില്ല, എങ്കിലും ലക്ഷ്യത്തിൽ എത്താനുള്ള മോഹം മനസ്സിൽ വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു.

അങ്ങനെ ഒരുവേള ഓർമ്മകൾ സഞ്ചരിച്ചെത്തിയത് എൻ്റെ ബാല്യമുറങ്ങുന്ന പച്ചമണൽ വിരിച്ച ആ മുറ്റത്തു തന്നെ ആയിരുന്നു. അന്ന് ഒന്നിനെ പറ്റിയും ഒരു ധാരണയില്ലായിരുന്നു, എല്ലാത്തിനോടും ഒരു പ്രത്യേക കൗതുകം ആയിരുന്നു.. ആ കൗതുകം മറ്റുള്ളവരുടെ കണ്ണിൽ ”മുടിപ്പിക്കൽ” ആയിരുന്നു. മൂന്നാമത്തെ പുത്രൻ മുടിയനായ പുത്രൻ എന്ന് പറഞ്ഞു കിട്ടിയ ശകാരങ്ങളും ചില്ലറയായിരുന്നില്ല. പക്ഷേ അതൊന്നും എന്നെ ബാധിച്ചില്ല. ആദ്യമായി എൻ്റെ മുടിപ്പിക്കലിന് ഇരയായത് ചെണ്ട കൊട്ടി ചാടുന്ന കുരങ്ങച്ചൻ ആയിരുന്നു, അങ്ങനെ കൗതുകം തോന്നിയ പലതും ഞാൻ അഴിച്ചു പറിച്ചു അതിൻ്റെ രഹസ്യങ്ങൾ തിരയുമായിരുന്നു, അതാണ് വിമർശനാത്മകമായി എന്തിനെയും കാണാനുള്ളഎൻ്റെ ആദ്യത്തെ ശ്രമങ്ങൾ. ഇനിയും ആഴങ്ങളിലേക്ക് പോകണം ഓരോ കാര്യങ്ങളുടെയും വേരുകൾ തേടി എവിടേയ്ക്ക് പോകും എന്ന ഒരു ”അകട വികടം”.

തനിച്ചാകുമ്പോൾ മാത്രമാണ് എനിക്ക് അൽപ്പമെങ്കിലും ഒരു ആശ്വാസം കിട്ടുക, അതുകൊണ്ടുതന്നെ ഞാൻ ഏകാന്തത ഇഷ്ട്ടപെട്ടുതുടങ്ങി. അത്തരം ഒരു വേളയിൽ ഞാൻ എൻ്റെ വേരുകൾ എവിടെ എന്ന് ഉള്ള ഒരു തുമ്പ് കണ്ടെത്തി, അവിടേയ്ക്ക് ഞാൻ ഇറങ്ങി ചെന്നു. ആകെ ഒരു ശൂന്യത മാത്രമാണ് അനുഭവപ്പെട്ടത്. ശൂന്യത കാണാൻ ആവില്ലല്ലോ, എൻ്റെ മുൻ ധാരണകൾ പാടെ മാറ്റി മറിച്ച നിമിഷം! എന്തൊക്കെയോ പ്രതീക്ഷകൾ ഉണ്ടായിരുന്നു, അവയൊക്കെ തകിടം മറിഞ്ഞു. പക്ഷേ ഈ ശൂന്യത എന്നെ നിരാശനാക്കുന്നില്ല.. അത് ഒരുപാട് ചിന്തിപ്പിച്ചു. ഇത് അനന്തതയാണ്.. തുടക്കവും ഒടുക്കവും ഇല്ലാത്ത ശൂന്യത.

ഇവിടെ നിന്നും ആണോ ”ഞാൻ” എന്ന അവസ്ഥയിൽ നിൽക്കുന്നത്, എന്നാൽ അവിടെ ”ഞാൻ” എന്ന അഹം പോലും ഇല്ല! ഞാൻ മനസിലാക്കുന്നു.. എൻ്റെ വേരുകൾ അത് തുടങ്ങുന്നതും ഒടുങ്ങുന്നതും എന്നിൽ നിന്നും തന്നെയാണ്, പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന.. ആരാലും അഴിക്കാൻ സാധിക്കാത്ത ഒന്ന്…! ഈ യാത്ര അവസാനിക്കുന്നില്ല.. ഇനിയും തുടരും.. ശൂന്യതയ്ക്ക് അപ്പുറം ഒരു ലോകമുണ്ടെങ്കിൽ അവിടെയും….

GREG RAKOZY PIXABAY
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

മഴ

“കാറ്റിൻ്റെ അകമ്പടിയോടെ കാലം തൻ്റെ ഓർമ്മകളെ മണ്ണിലേക്കു കുടഞ്ഞിട്ടു. പളുങ്കു മണികൾ ചിതറും പോലെ ആ ഓർമ്മകൾ മണ്ണിൻ്റെ മാറിൽ ചിതറിത്തെറിച്ചു വീണു. കാലം…
Read More

ഇന്നലെകളിൽ നിന്ന്

കാലത്തെ ചങ്ങലക്കിട്ട് അടിമയാക്കാൻ കഴിയുന്നൊരു വേളയിൽ തുടങ്ങിയിടത്തേക്ക് എനിക്ക് തിരിച്ചു പോകണം കരിയിലകളെ വാരിയെടുത്ത് മാമരത്തലപ്പുകളോട് വെറുതെ കലമ്പലുണ്ടാക്കി ചുരമിറങ്ങിയ കാറ്റുകൾ അലഞ്ഞു നടക്കാറുള്ള…
Read More

പരിസ്ഥിതിലോലം

വീടിനു ചുറ്റും ടൈൽ വിരിച്ച് മണ്ണ് കാണാതെ മനോഹരമാക്കി എലിമുതൽ ഉറുമ്പ് പാറ്റ വരെയുള്ള സകല ജീവികളെയും വിഷം വച്ചും തീവച്ചും ‘ഹിറ്റ്‌’ അടിച്ചും…
Read More

അമൃതം

രാജാവ് കവിയായിരുന്നു,ഭാവനാവിലാസം കൊണ്ട് സമ്പന്നനും.രാജ്യത്തെ ഓരോ തൂണിനും തുരുമ്പിനുംകവിത തുളുമ്പുന്ന പേരിട്ടു രാജാവ് ആത്മനിർവൃതി കൊണ്ടു.പ്രജകൾക്കിടയിലേക്ക് ജീവനില്ലാത്തതെങ്കിലുംകവിതാമയമായ വാക്കുകളെകൃത്രിമ ചിറകുവച്ച് പറത്തിവിട്ടുഎന്നിട്ടും ‘വാക്കാണ്, അറിവാണ്…
Read More

ജയ് ഭീം

വേട്ടയാടപ്പെടുന്ന ദളിതൻ്റെ എന്നും പ്രസക്തമായ വിഷയം കൈകാര്യം ചെയ്ത് വീണ്ടും ഒരു തമിഴ് സിനിമ, ജയ് ഭീം. മദ്രാസ് ഹൈ കോർട്ടിൽ നിന്ന് ജഡ്ജിയായി…
Read More

ഒരിക്കലെങ്കിലും

ഒരിക്കലെങ്കിലും തിരിച്ചു പോകണം വെയിൽ ചായുന്ന നേരത്ത് മുളങ്കാടുകൾ പാട്ടു പാടുന്ന മയിലുകൾ പറന്നിറങ്ങുന്ന നാട്ടുവഴികളിലേക്ക് കൊയിത്തൊഴിഞ്ഞ  പാടങ്ങളിൽ കരിമ്പനത്തലപ്പുകളുടെ നിഴലുകൾ ചിത്രം വരയ്ക്കുന്നത്…
Read More

പ്രണയം

പ്രണയം അന്ധമാണെന്ന് ഞാനൊരിക്കലും പറയില്ലകാരണം പ്രണയിച്ചുകൊണ്ടിരുന്നപ്പോൾകണ്ണു തുറക്കാതെ തന്നെമുൻപത്തേക്കാൾ മിഴിവോടെനിറങ്ങളോടെ ഞാൻ ലോകത്തെ കണ്ടുകൊണ്ടിരുന്നു.. CLARA Share via: 32 Shares 4 1…
Read More

യുറേക്കാ

ഒല്ലൂരു സെന്റ് ജോസഫ്സിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുര്യപ്പന് റഷ്യയോട് കടുത്ത സ്നേഹമായിരുന്നു. ഒല്ലൂരു മണ്ഡലം ചോപ്പ് ആയതു കൊണ്ടാണെന്നു കരുതിയെങ്കിൽ നമുക്ക് തെറ്റി,…
Read More

പോളിസി

മാസ്കിന് കീഴെ വിയർപ്പ് പൊടിഞ്ഞ മൂക്കിൻ തുമ്പിൽ അനുഭവപ്പെട്ട ചൊറിച്ചിൽ മാറ്റാൻ മാസ്ക് അഴിക്കാതെ തന്നെ ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു ഞാൻ. പേന…
Read More

കന്നിപ്പോര്

തൈമൂറിനു ഈയിടെയായി തലയെടുപ്പ് കൂടിയിട്ടുണ്ടെന്നു ചിത്ര ശ്രദ്ധിച്ചു. കണ്ണുകൾക്കു ചുറ്റുമുള്ള ചുവപ്പ് കടുത്തിരിക്കുന്നു. സാധാരണ അസീൽ കോഴികൾക്ക് ഉണ്ടാവാറുള്ള വലിപ്പത്തേക്കാൾ കൂടുതലുണ്ട് അവന്. കറുപ്പും…
Read More

അറ്റെൻഷൻ പ്ലീസ്

ജിതിൻ ഐസക് തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ‘അറ്റെൻഷൻ പ്ലീസ്’ ബ്രില്യന്റ് എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ചിത്രമാണ്. മേക്കിങ്ങിലെ ഓരോ ഘടകവും പ്രശംസ അർഹിക്കുന്നു.…
Read More

ഒഴുക്ക്

ഒഴുകുകയായിരുന്നു…..ഏതോ ഒരു ഒഴുക്കിലങ്ങനെ ദിക്കറിയാതെ ഒഴുകുകയായിരുന്നു; ശാന്തമായി, സുഖമമായി. ഇടക്കെവിടെയോ വച്ച് പാറക്കൂട്ടങ്ങളിൽ തട്ടി ചിന്നി ചിതറിയ തുള്ളികളിൽ ചിലത് ഒഴുക്കിനോടൊപ്പം വീണ്ടുമൊന്നിച്ചൊഴുകി. ചിലതാകട്ടെ…
Read More

ഇന്ദ്രജാലനിമിഷങ്ങൾ

ആരെ പ്രണയിച്ചാലും അതൊരിന്ദ്രജാലക്കാരനെ   ആകരുതെന്ന് എന്നെത്തന്നെ ഞാൻ വിലക്കിയിരുന്നു എന്നിട്ടും അയാളുടെ കൺകെട്ട് വിദ്യകളിൽ കുരുങ്ങി, വജ്രസൂചിയായെന്നിൽ തറഞ്ഞ നോട്ടത്തിൽ ചലനമറ്റ് ഉന്മാദത്തിൻ്റെ ഗിരിശൃംഗങ്ങളിൽ ഞാൻ വസിക്കാൻ തുടങ്ങി കാർമേഘം പോലയാളെ മറച്ചഎൻ്റെ മുടിച്ചുരുളുകളിൽ നിന്ന്ഓരോ…
Read More

സാഹിത്യ നൊബേൽ 2021 ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണയ്ക്ക്

ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ടാൻസാനിയൻ നോവലിസ്റ്റായ അബ്ദുൾറസാക്ക് ഗുർണ അർഹനായി. സാഹിത്യ നൊബേല്‍ നേടുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ വംശജനാണ് ഗുർണ. കോളനിവത്കരണം…