അക്ഷരങ്ങൾ കൊണ്ട് മനസ്സിൽ ദൃശ്യജാലം തീർക്കുന്ന, തികച്ചും വ്യത്യസ്തമായ പത്ത്  കഥകൾ അടങ്ങിയ കഥാസമാഹാരമാണ് സായ്‌റ എഴുതിയ ‘തിരികെ’ .

‘തിരികെ’യിൽ എറ്റവും ചർച്ച ചെയ്യപ്പെടേണ്ടത്, പോത്തൻ വക്കീലിൻ്റെ അവസാനത്തെ കേസ് എന്ന കഥയാണ്. . ആ കഥ, ഒരു തിരക്കഥയുടെ പ്രതീതി സൃഷ്ടിച്ചുകൊണ്ട്, എല്ലാ ശരാശരി മലയാളി പുരുഷനിലും ഉള്ള പോത്തൻവക്കീലിനെ വലിച്ചു പുറത്തിടുന്നു. അയാളുടെ കറുത്ത കടവാതിൽ കുപ്പായത്തിൻ്റെ ചിറകടിയൊച്ച, നമ്മുടെ എല്ലാവരുടെയുമാണ് എന്ന് നമുക്ക് തോന്നിപ്പോകുന്നു.

“പുഴയുടെ നടുവിൽ, കൈകാലുകൾ കുഴയുന്നത് വരെ നീന്തിയിട്ടും എത്തിച്ചേരാൻ കഴിയാത്ത, ഒരു തുരുത്ത് ഞാൻ സ്വപ്നം കാണാറുണ്ട്, മിക്കപ്പോഴും. വെളിച്ചത്തിലേക്ക് കണ്ണ് തുറക്കുമ്പോൾ മറയുന്ന ആ തുരുത്താണ് നീ എനിക്ക് . ഒരിക്കലുമെത്തില്ലെന്നറിഞ്ഞിട്ടും ഞാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു.”

‘തിരികെ’യിലെ അപൂർണവാക്യങ്ങൾ എന്ന കഥയിലെ ഒരു കഥാപാത്രത്തിൻ്റെ ഈ ഒരൊറ്റ വാചകം മതി, സായ്‌റ നമുക്ക് മുന്നിൽ വയ്ക്കുന്ന കാല്പനികമായ പ്രണയനിമിഷങ്ങളുടെ ഭംഗി മനസ്സിലാക്കാൻ. കാല്പനികം എന്നത് പോലെ തന്നെ യാഥാസ്ഥിതകയക്ക് എതിരെ ഉള്ള ഒരു നിശബ്ദ പോരാട്ടം കൂടി ആണ് ആ കഥ.

പ്രണയത്തിൻ്റെ മണ്ഡലകാലം എന്ന കഥയിൽ.. പക്ഷേ, കാല്പനികപ്രണയത്തിനു പകരം നമുക്ക് കാണാനാവുക, നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു വിപ്ലവകാരിയെയാണ്.

രാഷ്ട്രീയവും, പ്രണയവും വിപ്ലവചിന്തകളും ഉള്ളിൽ സ്ത്രീപക്ഷ കാഴ്ച്ചപ്പാടുകളും കൊണ്ടു ആധുനിക സമൂഹത്തിലേക്ക് നിരവധി ചോദ്യങ്ങളാണ് കഥാകാരി സായ്റ മുന്നോട്ട് വയ്ക്കുന്നത്. വ്യവസ്ഥാപിതമായ സമൂഹത്തിൻ്റെ  അതിർ വരമ്പുകളോടും, മുഖംമൂടിയണിഞ്ഞ സദാചാരവാദികളോടും തനതായ രീതിയിൽ കലഹിക്കുന്ന കഥാകാരിയുടെ സമരമാണ് കഥകളായി ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ളത്. നൂതനമായ ശൈലി കൊണ്ടും കഥാപാത്രങ്ങളിലൂടെയുള്ള കഥാകാരിയുടെ സമകാലിക വിഷയങ്ങളോടുള്ള നിർഭയമായ അഭിപ്രായപ്പെടലുകൾ കൊണ്ടും ‘തിരികെ’ എന്ന കഥാസമാഹാരം മലയാള കഥാലോകത്ത് മാറ്റങ്ങൾ സൃഷ്ടിക്കും എന്ന് പ്രതീക്ഷിക്കാം….

GREG RAKOZY SAIRA
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

മനപ്രയാസം

‘പൊരിഞ്ഞ വെയിലിൽ,  ഇരു കാലുമില്ലാതെ ലോട്ടറി വിൽക്കുമ്പോഴും അയാളിൽ ചിരി നിറഞ്ഞു നിന്നു. എങ്ങനെ സാധിക്കുന്നുവെന്ന് ആരാഞ്ഞപ്പോൾ, “കോടികളുടെ ബിസിനസ്സിനിടയിൽ എന്ത് മനപ്രയാസം…..” എന്ന്…
Read More

അഴികൾക്കിടയിൽ

മെല്ലെ വിരൽകൊണ്ട് പുസ്തകങ്ങൾക്ക് മീതെ തലോടാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി. ബെന്യാമിൻ്റെ ആടുജീവിതവും മാധവിക്കുട്ടിയുടെ കോലാടും ബഷീറിൻ്റെ മതിലുകളും പരിചിതമായ മറ്റു പലതും വിരലിൽ…
Read More

ചുവപ്പ്

ചിലപ്പോഴെങ്കിലും നിൻ്റെ ഓർമ്മകൾഎന്നെ തിരയാറുണ്ടോ? മഴ പെയ്യുന്ന രാത്രികളിൽഅരിച്ചിറങ്ങുന്ന തണുപ്പിനോടൊപ്പംഎൻ്റെ ഓർമ്മകളും നിന്നെ വേട്ടയാടാറുണ്ടോ? എൻ്റെ ശരീരത്തിൽ ആഴ്ന്നിറങ്ങിയ നിൻ്റെ നഖങ്ങൾക്കടിയിൽ ഇപ്പോഴും എൻ്റെ…
Read More

സാക്ഷി

കൊടും തണുപ്പിൽ ചൂടിനെ ആവാഹിക്കാൻ കഴിവുള്ള ആ പുതപ്പ് ദേഹത്തോട് ചേർത്ത് പിടിച്ചു കൊണ്ട് പൊള്ളുന്ന ദേഹം തണുപ്പിൻ്റെ ആവരണത്തിൽ നിന്നും മുക്തമാക്കാൻ അയാളുടെ…
Read More

പത്തൊമ്പതാം നൂറ്റാണ്ട്

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം വെള്ളിത്തിരയിൽ എത്തിച്ച വിനയന്‍റെ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് ആമസോൺ പ്രൈമിലൂടെ ഒ.ടി.ടി. റിലീസ് ചെയ്തിരിക്കയാണ്. വിനയൻ തന്നെ സംവിധാനവും തിരക്കഥയും…
Read More

മൗനം

“പറയുവാനേറെയുണ്ടായിട്ടും വാക്കുകൾ നിശ്ചലമായപ്പോൾ അവർക്കിടയിൽ മൗനം തിരശ്ശീലയിട്ടു. ഇരുവർക്കുമിടയിലെ മൗനം, ശബ്ദം നഷ്ടപ്പെട്ട വാദ്യം പോലെയായി. നിഴൽ വീണ വഴിയിൽ മൗനത്തിൻ്റെ അകമ്പടിയോടെ പല…
Read More

ബാധ്യത

ബാധ്യതകളാണെൻ്റെ സമ്പത്ത്; മോഷ്ടിക്കാനാരും വരില്ലല്ലോ! @ആരോ PHOTO CREDIT : RFP Share via: 10 Shares 3 1 1 1 4…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 2

പൊതു വഴിയിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള സമരം 1893 : പട്ടിക്കും പൂച്ചയ്ക്കും പോലും നടക്കാവുന്ന പൊതുവഴിയിലൂടെ പുലയരുൾപ്പടെയുള്ള സാധുക്കൾക്ക് നിഷേധിക്കപ്പെട്ടിരുന്ന ഇരുണ്ട കാലഘട്ടം. സഞ്ചരിക്കാനുള്ള അവകാശത്തിനു…
Read More

യാത്ര

ഉള്ളുനീറുമ്പോഴും പുഞ്ചിരിതൂകിയൊരു കട്ടനൂതികുടിച്ച്‌, ഭൂതക്കാലത്തിലെവിടെയോ മറഞ്ഞ നിറമാർന്ന ചിത്രങ്ങളുടെ നിഴലിൽ അലിഞ്ഞ്‌, ആഗ്രഹിച്ചപ്പോഴൊക്കെയും പെയ്യാതെ മാറിയകന്ന മഴയുടെ വരവും കാത്ത്‌, അർത്ഥമൊഴിഞ്ഞ്‌ കേൾവിക്കാരകന്ന വർത്തമാനകാലവുമായ്‌,…
Read More

ഓണം – ഒരു കുഞ്ഞോർമ്മ

ഓണത്തെ കുറിച്ചുള്ള ആദ്യത്തെ ഓർമ്മ പപ്പിനിയേച്ചിയുടെ തയ്യൽക്കടയിൽ ഓണക്കോടി തയ്ച്ചു കിട്ടുന്നതിനുള്ള കാത്തിരിപ്പാണ്. എന്‍റെ വീടിനു ഒരു വീട് അപ്പുറമാണ് പപ്പിനിയേച്ചിയുടെ തയ്യൽക്കട. കട…
Read More

കത

ആദ്യമായി ഫേസ്ബുക്കിൽ പ്രസിദ്ധീകരിക്കപ്പെടുകയും വളരെ പെട്ടെന്ന് തന്നെ വായനക്കാരുടെ ശ്രദ്ധയിൽ വരികയും അവിടെ മായാത്ത ഇടം നേടുകയും ചെയ്ത നോവലാണ് ആർ രാജശ്രീ എഴുതിയ…
Read More

അന്ധർ

മൗനമാണ് ഞങ്ങളുടെ കവചം.. കുരുതിക്കളങ്ങൾ ഞങ്ങളെ അസ്വസ്ഥരാക്കുന്നില്ല ഞങ്ങളിൽ എതിർപ്പിൻ്റെ സ്വരം ഉയരുന്നേയില്ല സന്തോഷമാണ് ഞങ്ങളുടെ ഭാവം.. പടനിലങ്ങൾക്കരികിൽ പ്രാണൻ വെടിഞ്ഞു തെരുവിൽ കിടക്കുന്ന…
Read More

റൂൾ ഓഫ് തേർഡ്സ്

അബ്സ്ട്രാക്ട് ചിത്രങ്ങൾ മാത്രം വരയ്ക്കാറുള്ള നഗരത്തിലെ പ്രധാന ചിത്രകാരൻ മെഹ്‌റൂഫ് ആരാധന ഒന്നുകൊണ്ടു മാത്രം വരച്ചുകൊണ്ടിരിക്കുന്ന ദ്രുപദയുടെ അപൂർണമായ പെയിന്റിംഗിലേക്ക്‌ അവളുടെ ഭർത്താവായ ഞാൻ…
Read More

ഒറ്റ ഞരമ്പ്

ഉറക്കമില്ലാത്ത രാത്രികളിലാണ് ഞാനെൻ്റെ മുഖം കണ്ണാടിയിൽ നോക്കാറ് അതങ്ങനെ വരണ്ടും കണ്ണുകൾ തളർന്നും നക്ഷത്രങ്ങളില്ലാത്ത രാത്രിയുടെ ആത്മാവ് പോലെ നിശബ്ദമായി കണ്ണാടിയിൽ നിന്നെന്നെ ഉറ്റുനോക്കും…