ചിലപ്പോഴെങ്കിലും നിൻ്റെ ഓർമ്മകൾ
എന്നെ തിരയാറുണ്ടോ?
മഴ പെയ്യുന്ന രാത്രികളിൽ
അരിച്ചിറങ്ങുന്ന തണുപ്പിനോടൊപ്പം
എൻ്റെ ഓർമ്മകളും നിന്നെ വേട്ടയാടാറുണ്ടോ?
എൻ്റെ ശരീരത്തിൽ ആഴ്ന്നിറങ്ങിയ നിൻ്റെ നഖങ്ങൾക്കടിയിൽ ഇപ്പോഴും എൻ്റെ നനുത്ത മാംസപേശികൾ അള്ളിപിടിച്ചിരിക്കുന്നുണ്ടോ?
അവ ഇപ്പോഴും നിന്നോട് അല്പം ദയ യാചിച്ചു കേഴുന്നുണ്ടോ?
ഇഴയറ്റുപോയ എൻ്റെയുടയാടകൾ നിൻ്റെ കരവലയങ്ങളിൽ ഇന്നും പിടയുന്നുണ്ടോ?
ആ രാത്രി ഇന്നും എന്നെ വേട്ടയാടുന്നത് നീ അറിയുന്നുണ്ടോ?
എൻ്റെ മുടിയിഴകൾ ഇന്നും നിൻ്റെ കൈകളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നുണ്ടോ?
നീയെനിക്ക് ആരായിരുന്നുവെന്ന ചോദ്യം നിൻ്റെ ചിന്തകളിൽ എന്നെങ്കിലും കടന്ന് വന്നിരുന്നുവോ?


എൻ്റെ ഓർമ്മകൾ ഇന്നും അവിടെയാണ്.
രാത്രിയിലെ വെള്ളിപ്പറവക്കൂട്ടങ്ങളെ വേണ്ടുവോളം കണ്ടുമതിയാവാത്ത മഞ്ഞപുതപ്പിട്ട രാത്രികളിൽ.
ഈ തണുപ്പ് എനിക്ക് സഹിക്കാൻ കഴിയുന്നില്ല.
ഇതെന്നെ വീണ്ടും കൊണ്ടുപോവുന്നു,
വരില്ലെന്ന് ഞാൻ ശാഠ്യം പിടിച്ചിട്ടും,
ഇനിയൊരിക്കലും കാണാനിഷ്ടമില്ലാത്ത ചിത്രങ്ങളിലേക്ക്.
കാഴ്ചകൾ ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്നു.
പറയാൻ സ്വരുക്കൂട്ടി വെച്ചതെല്ലാം പങ്കുവെച്ചു മഞ്ഞവെളിച്ചത്തിന് കീഴെ നടന്നകലുന്ന രണ്ടുപേർ.
അവർ പതിയെ കാഴ്ചയിൽ നിന്നും മാഞ്ഞുതുടങ്ങുന്നു.
രാത്രിയുടെ നിറം മാറുകയാണ്.
മഞ്ഞയിൽ നിന്നും കറുപ്പിലേക്ക്.
എൻ്റെ സിരകളിൽ രക്തം കട്ടപിടിപ്പിക്കുന്ന മരവിപ്പ് പടരുന്നു.
ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ശക്തമായി കുതിക്കുന്ന ഹൃദയമിടിപ്പ്.

“കാഴ്ച മങ്ങുന്നതിന് മുൻപ് രാത്രി ചുവപ്പായി മാറിയിരുന്നു.

മനസ്സുമരവിപ്പിക്കുന്ന തണുത്തുറഞ്ഞ ഭയാനകമായ ചുവപ്പ്”.

GREG RAKOZY JOAO LUCCAS

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

താളം

നിശ്ചലതയിൽ നിന്നും ഉയിർ വീണ്ടെടുത്ത രണ്ടു തുടിപ്പുകൾ പോലെ ഭൂഖണ്ഡങ്ങൾ അകലെയെങ്കിലും പുതുതായി പിറവി കൊണ്ട രണ്ടു ചെറുറിപ്പബ്ലിക്കുകളുടെ പാരസ്പര്യത്തോടെ ഞാൻ നിന്നെയും നീയെന്നെയും…
Read More

യാത്ര

ഉള്ളുനീറുമ്പോഴും പുഞ്ചിരിതൂകിയൊരു കട്ടനൂതികുടിച്ച്‌, ഭൂതക്കാലത്തിലെവിടെയോ മറഞ്ഞ നിറമാർന്ന ചിത്രങ്ങളുടെ നിഴലിൽ അലിഞ്ഞ്‌, ആഗ്രഹിച്ചപ്പോഴൊക്കെയും പെയ്യാതെ മാറിയകന്ന മഴയുടെ വരവും കാത്ത്‌, അർത്ഥമൊഴിഞ്ഞ്‌ കേൾവിക്കാരകന്ന വർത്തമാനകാലവുമായ്‌,…
Read More

നൂറ് സിംഹാസനങ്ങൾ

പെരുച്ചാഴികളെ പോലെയാണ്‌ ചില ജനസമൂഹങ്ങൾ. നമ്മുടെ കാൽകീഴിൽ  അവരുടെ ലോകമുണ്ട്. പൊതുസമൂഹത്തിൻ്റെ, സവർണ്ണതയുടെ കാൽകീഴിൽ അമരാൻ വിധിക്കപ്പെട്ട  അവർ അതി വിദൂരമല്ലാത്ത ഒരു ഭൂതകാലത്തിൽ…
Read More

മനപ്രയാസം

‘പൊരിഞ്ഞ വെയിലിൽ,  ഇരു കാലുമില്ലാതെ ലോട്ടറി വിൽക്കുമ്പോഴും അയാളിൽ ചിരി നിറഞ്ഞു നിന്നു. എങ്ങനെ സാധിക്കുന്നുവെന്ന് ആരാഞ്ഞപ്പോൾ, “കോടികളുടെ ബിസിനസ്സിനിടയിൽ എന്ത് മനപ്രയാസം…..” എന്ന്…
Read More

നിബിഢവനങ്ങൾ

ചിലർ നിബിഢവനങ്ങളെ പോലെയാണ് ഗഹനമായ ശാന്തതയുടെ പച്ചപ്പ് കണ്ട് പൂമരത്തലപ്പുകളുടെ വർണജാലം കണ്ട് നാമകത്ത് കയറും. ഇലച്ചാർത്തുലയുന്ന ശബ്ദങ്ങളിൽ കണ്ണഞ്ചിക്കുന്ന നിറഭേദങ്ങളിൽ മത്തു പിടിപ്പിക്കുന്ന…
Read More

ബാധ്യത

ബാധ്യതകളാണെൻ്റെ സമ്പത്ത്; മോഷ്ടിക്കാനാരും വരില്ലല്ലോ! @ആരോ PHOTO CREDIT : RFP Share via: 10 Shares 3 1 1 1 4…
Read More

കോവിഡ്-19 വിവരങ്ങൾ വാട്ട്സാപ്പിലും

ലോകത്തിലെ മുഴുവൻ ആളുകൾക്കും കൊറോണ വൈറസിനെ സംബന്ധിച്ചുള്ള ഏറ്റവും പുതിയതും വിശ്വസനീയവുമായ വിവരങ്ങൾ വാട്ട്സാപ്പ്‌ വഴി ലഭിക്കുന്നതിനുള്ള സന്ദേശ സേവനം ലോകാരോഗ്യ സംഘടന ആരംഭിച്ചു.…
Read More

വേനൽക്കിനാവ്

“ഇങ്ങളാ കയ്യൊന്ന് നീട്ട്” ചുറ്റും പെരുകിയുയരുന്ന പ്രളയജലത്തിൽ മുങ്ങിത്താഴുമ്പോൾ മറന്നേപോയൊരു തെളിവെയിലല പോലെ ജലവിതാനത്തിൽമേലൊരു മഴവില്ലുപോലെ നീ…. “ഇത് സ്വപ്നമോ! ” നില തെറ്റി…
Read More

മഴമേഘങ്ങൾ

ജാലകവാതിൽ കടന്നുവന്ന കാറ്റ്‌ നിറം മങ്ങിയ ചുവരിലെ നിഴലുകൾക്ക്‌ ജീവൻ നൽകി. നിശബ്ദതയെ പഴിച്ചു ചുവരുകൾ വിങ്ങുന്നതുപോലെ തോന്നി. പൂരിപ്പിക്കാൻ വിട്ടുപോയ ഇടങ്ങളിൽ നിന്നായിരുന്നു…
Read More

പ്രണയകാവ്യം

നാലുവരിയിലെഴുതാനാവുമോ? ഈ ജന്മം മുഴുവൻ എഴുതിയാലും തീരാത്ത പ്രണയകാവ്യം…. ആരോ@ഹൈക്കുകവിതകൾ PHOTO CREDIT : HUSH NAIDOO JADE Share via: 64 Shares…
Read More

ഏകാന്തത

ഏകാന്തത ഒരു സമാന്തര ലോകമാണ് അതിവിശാലമായ ഒരു സ്വതന്ത്രറിപ്പബ്ലിക്ക് മൗനമാണ് ഭാഷ.. ആരെയും കൂസാത്ത ചിന്തകൾ തെരുവുകളിലലഞ്ഞു തിരിയുന്നു ഉണർവിനും ഉറക്കത്തിനുമിടയിലെ നേർത്ത വരമ്പിലൂടെത്തി…
Read More

ചങ്ങാതിമാർ

വെയിലു വന്നപ്പോൾ കണ്ടതേയില്ല തണലു പങ്കിട്ട ചങ്ങാതിമാരാരെയും! @ആരോ PHOTO CREDIT : RFP Share via: 12 Shares 1 1 1…
Read More

രഹസ്യം സൂക്ഷിപ്പ്

പുതിയ വകുപ്പിലേക്ക് മാറ്റം കിട്ടിയപ്പോൾ രഹസ്യം സൂക്ഷിപ്പായിരുന്നു ജോലി. കമ്പനിയുടെ രഹസ്യങ്ങൾ ചോർന്നു പോകാതെ സൂക്ഷിപ്പ്. ഒരറ കവിഞ്ഞുപോകും വിധം രഹസ്യങ്ങൾ, അടുക്കും ചിട്ടയുമില്ലാത്ത…