നിന്നിലേക്കുള്ള പാതകളാണ് ഓരോ ഓർമ്മയും. അതിൽ പലതിനും കണ്ണുനീർ നനവുണ്ട്. ചില നനവുകൾ നിന്നെ അകാലത്തിൽ നഷ്ടപെട്ടതിനെയോർത്ത്. മറ്റു ചിലത് ആ നഷ്ടത്തിലൂടെ ഉയർന്ന വലിയൊരു ശൂന്യതയോർത്ത്.

മറക്കുവാൻ ശ്രമിക്കുന്തോറും പല ഓർമ്മകളും പൂർവാധികം ശക്തിയോടെ തിരിച്ചുവരും. അവ മനസ്സിനെ വീണ്ടും വീണ്ടും അലട്ടികൊണ്ടേയിരിക്കും. വേർപാടിൻ്റെയും ഒറ്റപ്പെടലിൻ്റെയും കൈകൾ ആ ഓർമ്മകളുടെ കൂടെ വന്ന് എന്നെ നിത്യേന ചുറ്റിവരിയാറുണ്ട്. ഓർക്കാൻ സുഖമുള്ളവയാകട്ടെ പതിയെ മറവിയുടെ ആഴങ്ങളിലേക്ക് അകന്ന് തുടങ്ങിയിരിക്കുന്നുവെന്ന് തോന്നുന്നു. ഈ ഓർമ്മകളെല്ലാം എവിടെ പോയി ഒളിക്കാനാണ്? ഇവയെല്ലാം മൂടിവെക്കാൻ മാത്രം അറകൾ മനസ്സിനുണ്ടായിരിക്കുമോ? നിന്നെക്കുറിച്ചുള്ള ഓരോ ഓർമ്മകളും മനസ്സിൻ്റെ ഓരോ അറകളിലായിരിക്കുമോ? മനപ്പൂർവം മറവിയുടെ ചുഴിയിലേക്ക് ആഴ്ത്തപ്പെട്ടവയും ഓർമ്മപുസ്തകത്തിൽ നിന്നും പഴകി അടർന്നുപോയവയുമെല്ലാം അവിടെ തന്നെ കാണുമോ? ആർക്കറിയാം. മനസ്സിനെ ഞാനിതുവരെ കണ്ടിട്ടില്ലല്ലോ!

ഇന്നലെയും പതിവുപോലെ നീ സ്വപ്നത്തിൽ വന്നിരുന്നു. നിൻ്റെ രൂപത്തിന് ചുറ്റും അസാധാരണമായ വെളുത്ത ശോഭ നിറഞ്ഞു നിന്നിരുന്നു. വെളുത്ത പല്ലുകൾ കാട്ടി നീ തുടരെത്തുടരെ എന്നെ നോക്കി ചിരിച്ചു. നിന്നെ കണ്ടിട്ടും എന്തുകൊണ്ട് ഞാൻ സന്തോഷിച്ചില്ല? സ്വപ്നത്തിനിടയ്ക്കും യാഥാർത്ഥ്യം എൻ്റെ സിരകളിൽ പടർന്നിരുന്നോ? കണ്ണുകൾ തുറക്കുന്നതോടെ കണ്മുന്നിൽ നിന്നും നീ അകന്നു പോവുമെന്ന സത്യം എന്നെ ഭയപ്പെടുത്തിയിരുന്നോ? അറിയില്ല.

നിറം മങ്ങാതെ മനസ്സിൽ എന്നും നിലകൊള്ളുന്നവയും ചിതലരിച്ചു തുടങ്ങിയവയുമെല്ലാം നീ സമ്മാനിച്ച നിൻ്റെ ഓർമ്മകൾ തന്നെയാണ്. എന്നും നിന്നിലേക്കുള്ള എൻ്റെ പാതകൾ തന്നെയാണ് ഓരോ ഓർമ്മയും. ആ പാതയുടെ ഏതെങ്കിലുമൊരു കോണിൽ വെച്ച് എന്നെങ്കിലുമൊരിക്കൽ നമുക്ക് വീണ്ടും കണ്ടുമുട്ടാം. പറയാൻ മറന്നതും പാതിയിൽ അവസാനിപ്പിച്ചതുമെല്ലാം അവിടെവെച്ച് നമുക്ക് വീണ്ടെടുക്കാം.

GREG RAKOZY ERIN PROFACI

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

ഈറൻ

ഒരുപാട് കാലത്തിനിടയിൽ കണ്ടതിൽവെച്ച് മികച്ചൊരു ഹ്രസ്വചിത്രം. ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു ഏട് പറിച്ചു നട്ടതു പോലെയുണ്ട്. സാഹചര്യങ്ങളിലും സംസാരത്തിലും എന്തിനു പറയണം കഥാപാത്രങ്ങളുടെ…
Read More

എൻ്റെ വടക്കൻ കളരി

ഞങ്ങളുടെ വടക്കൻ കളരി.. പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം.. പൂപോലഴകുള്ളൊരായിരുന്നു.. ആണുങ്ങളായി വളർന്നോരെല്ലാം.. അങ്കം ജയിച്ചവരായിരുന്നു.. കുന്നത്തു വെച്ച വിളക്കുപോലെ.. ചന്ദനക്കാതൽ കടഞ്ഞപോലെ.. പുത്തൂരം ആരോമൽ…
Read More

തിങ്കളാഴ്ച നിശ്ചയം

പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനും പത്രപ്രവർത്തകനുമായ ക്രിസ്റ്റഫർ ബുക്കർ പറഞ്ഞത് ഈ ലോകത്താകെ മനുഷ്യർക്ക് പറയാൻ അടിസ്ഥാനപരമായി എഴു പ്ലോട്ടുകളേ ഉള്ളൂ എന്നതാണ്. എന്നിട്ടും നൂറുനൂറായിരം…
Read More

നിൻ്റെ നഗരത്തിൽ

നീയില്ലാത്തൊരു ദിവസം നിൻ്റെ നഗരത്തിൽ എത്തുമ്പോൾ രാത്രിയിലും പകലൊളിച്ചു പാർക്കുന്ന തെരുവുകളിലാവും ഞാൻ അലയുക നിൻ്റെ പഴയ വീടിനു മുന്നിൽ വഴിവിളക്കിനു കീഴെ പണ്ടത്തെ…
Read More

വെയിൽചിത്രം

നിലാവിൽ വിരൽ തൊട്ട് ഞാൻ നിന്നെ വരയ്ക്കാൻ നോക്കുകയായിരുന്നു.. നിൻ്റെ കണ്ണുകൾ വരയ്ക്കാൻ കടലിൻ്റെ നീലിമ തിരയുകയായിരുന്നു.. നിൻ്റെ ചിരി വരയ്ക്കാൻ ഇളം വെയിലിൻ്റെ…
Read More

നിബിഢവനങ്ങൾ

ചിലർ നിബിഢവനങ്ങളെ പോലെയാണ് ഗഹനമായ ശാന്തതയുടെ പച്ചപ്പ് കണ്ട് പൂമരത്തലപ്പുകളുടെ വർണജാലം കണ്ട് നാമകത്ത് കയറും. ഇലച്ചാർത്തുലയുന്ന ശബ്ദങ്ങളിൽ കണ്ണഞ്ചിക്കുന്ന നിറഭേദങ്ങളിൽ മത്തു പിടിപ്പിക്കുന്ന…
Read More

വേരുകൾ

എൻ്റെ വേരുകൾ തേടിയുള്ള യാത്ര…. അധികമാരും തന്നെ പോകാത്ത വഴികളിലൂടെയാണ് എൻ്റെ യാത്ര എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്, അതുകൊണ്ടാവാം വളരെ കുറച്ചു സഹയാത്രികർ മാത്രേമേയുള്ളു..…
Read More

വായനാദിനം

ഗ്രന്ഥശാലസംഘത്തിൻ്റെ സ്ഥാപകനായിരുന്ന പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19, 1996 മുതൽ കേരളത്തിൽ വായനാദിനമായി ആചരിച്ചു വരുന്നു. 1945 ഇൽ ഗ്രാമീണ വായനശാലകളെ…
Read More

എസ്ബിഐയിൽ വിദ്യാഭ്യാസ വായ്പ പലിശ ഇപ്പോൾ കുറഞ്ഞ നിരക്കിൽ

ജൂൺ മാസം 22 മുതൽ എസ്ബിഐയിൽ വിദ്യാഭ്യാസ വായ്പ പലിശ നിരക്ക് EBLR (External Benchmark Lending Rate) ബന്ധിത നിരക്കിലേയ്ക്ക് മാറിയിരിക്കുന്നു. ഈ…
Read More

ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും

വസന്ത് എസ് സായി സംവിധാനം ചെയ്ത മൂന്ന് കാലഘട്ടങ്ങളിൽ ജീവിച്ച മൂന്ന് പെണ്ണുങ്ങളുടെ കഥ പറയുന്ന ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’ എന്ന തമിഴ്…
Read More

ജയ് ഭീം

വേട്ടയാടപ്പെടുന്ന ദളിതൻ്റെ എന്നും പ്രസക്തമായ വിഷയം കൈകാര്യം ചെയ്ത് വീണ്ടും ഒരു തമിഴ് സിനിമ, ജയ് ഭീം. മദ്രാസ് ഹൈ കോർട്ടിൽ നിന്ന് ജഡ്ജിയായി…
Read More

ബേപ്പൂർ സുൽത്താനെ ഓർമ്മിക്കുമ്പോൾ

മലയാളസാഹിത്യത്തിലെ താത്വികതയെ പരാമർശിച്ച് ഈയടുത്ത് ലോകസാഹിത്യത്തെ പറ്റി പരക്കെയും ആഴത്തിലും ഗ്രാഹ്യമുള്ള ഒരു സുഹൃത്ത് പറഞ്ഞ വാക്കുകൾ ഇതാണ്… “ഏറ്റവും ലളിതമായ വാക്കുകളിൽ ഏറ്റവും…
Read More

പുറ്റ്

ഡി സി നോവല്‍ പുരസ്‌കാരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവല്‍ ആണ് പുറ്റ്. തങ്ങളുടെ ഭൂതകാലങ്ങളുടെ കാണാ ചുമട്…
Read More

നീർക്കടമ്പുകൾ

(1) “നീർക്കടമ്പിൻ്റെ പൂങ്കുലകളിൽ നിന്ന് വരുന്ന ഒരു ഗന്ധമുണ്ട്. അതാണ് കുട്ടിക്കാലത്തെക്കുറിച്ചുള്ള എൻ്റെ ആദ്യത്തെ ഓർമ്മ” തൃശൂരിൽ മാടക്കത്തറയിൽ രണ്ടേക്കർ സ്ഥലം കണ്ട് റിയൽ…