റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിബന്ധന പ്രകാരം ഇ.എം.വി. ചിപ്പ് ഇല്ലാത്ത ഡെബിറ്റ്(എ.ടി.എം.), ക്രെഡിറ്റ് കാർഡുകളുടെ പ്രവർത്തനം ഉടൻ തന്നെ നിലയ്ക്കുന്നതാണ്.

എന്താണ് ഇ.എം.വി. ചിപ്പ് കാർഡ്?
നിലവിലുള്ള എ.ടി.എം. കാർഡുകളുടെയും ക്രെഡിറ്റ് കാർഡുകളുടെയും പിൻ വശത്ത് കാണുന്ന ഏതാണ്ട് 5 മില്ലി മീറ്റർ ഖനത്തിലുള്ള കറുത്ത കാന്തിക രേഖയിൽ ആണ് വിവരങ്ങൾ രേഖപ്പെടുത്തുന്നത്. ഈ കാന്തിക രേഖയിലെ വിവരങ്ങൾ മോഷ്ടിക്കപ്പെടുന്നതായും അത് വഴി പലർക്കും പണം നഷ്ടപ്പെട്ടതായും  കണ്ടെത്തി. ഈ പ്രശ്നത്തിന് പരിഹാരമായാണ് ഇ.എം.വി. ചിപ്പ് കാർഡ് രംഗപ്രവേശനം ചെയ്തിരിക്കുന്നത്.

EMV

ഈ ചിപ്പ് കാർഡിൻ്റെ സാങ്കേതിക വിദ്യ രൂപപ്പെടുത്തിയ യൂറോകാർഡ്, മാസ്ട്രോ, വിസ എന്നീ കമ്പനികളെ സൂചിപ്പിച്ചാണ്‌ ഇ.എം.വി. എന്ന പേര് പുതിയ കാർഡിന് വന്നത്. ചിപ്പ് കാർഡുകളിൽ വിവരങ്ങൾ സൂക്ഷിക്കുന്നതും ഇടപാടുകൾ നടത്തുമ്പോൾ രേഖപ്പെടുത്തുന്നതും ” ഇന്റഗ്രേറ്റഡ് സർക്യൂട്ട്(ഐ.സി)” ലാണ്. അതിസൂക്ഷ്മമായി ആയിരക്കണക്കിന് ഇലക്ട്രോണിക് ഘടകങ്ങളെ സംയോജിപ്പിച്ചാണ് ഇന്റഗ്രേറ്റഡ് സർക്യൂട്ട് നിർമ്മിക്കുന്നത്. ഇ.എം.വി. ചിപ്പ് കാർഡ്‌ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾ കൂടുതൽ സുരക്ഷിതമായിരിക്കും. ധനകാര്യ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഇ.എം.വി. കോ. ആണ് ഈ ചിപ്പ് കാർഡുകളുടെ പ്രവർത്തന നിയന്ത്രണം നടത്തുന്നത്.

കെ.വൈ.സി നടപടിക്രമം പൂർത്തീകരിച്ചിട്ടുള്ളതും, പാൻ കാർഡ് അക്കൗണ്ടിൽ ചേർത്തിട്ടുള്ളതുമായ ഇടപാടുകാർക്ക് ഒട്ടു മിക്ക ബാങ്കുകളും പകരം പുതിയ കാർഡ് അയച്ചിട്ടുണ്ട്.

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പാൻ നമ്പർ ചേർത്തിട്ടുണ്ടെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ് വഴിയോ മറ്റ് ഡിജിറ്റൽ ബാങ്കിങ് സൗകര്യം വഴിയോ നിങ്ങൾക്ക് പുതിയ കാർഡിനുള്ള അപേക്ഷ നൽകാവുന്നതാണ്. അക്കൗണ്ടിൽ പാൻ നമ്പർ നല്കിയിട്ടില്ലാത്തവർ പാൻ കാർഡുമായി തങ്ങളുടെ ബാങ്കിൽ നേരിട്ട് ഹാജരായി പുതിയ കാർഡിന് അപേക്ഷ നൽകാവുന്നതാണ്. ഇനി പാൻ കാർഡ് എടുത്തിട്ടില്ലാത്തവർ ഇൻകം ടാക്‌സ് നിയമത്തിലെ വകുപ്പ് 114 ബി പ്രകാരമുള്ള ഇടപാടുകൾക്ക് സമർപ്പിക്കുന്ന ഫോറം 60 പൂരിപ്പിച്ചു ബാങ്കിൽ നൽകിയാൽ മതിയാവും.

കാർഡ് മാറ്റി നല്കുന്നതിന്ന് ചാർജ് ഈടാക്കുന്നതല്ല, എങ്കിലും വാർഷിക മെയ്ന്റനൻസ് ഫീസ് ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ അക്കൗണ്ട് ഉള്ള ബാങ്ക് ശാഖയിൽ അപേക്ഷ നൽകിയാൽ നിങ്ങളുടെ അക്കൗണ്ടിലെ വിലാസത്തിലേക്കോ, നിങ്ങൾക്ക് സൗകര്യമുള്ള താൽക്കാലിക വിലാസത്തിലേക്കോ കാർഡ് അയച്ചു തരുന്നതായിരിക്കും.

സുരക്ഷിതമായ പണമിടപാടുകൾ നടത്തുന്നതിന് എത്രയും പെട്ടെന്ന് തന്നെ നിങ്ങളുടെ പഴയ കാർഡുകൾ മാറ്റി ഇ.എം.വി. ചിപ്പ് കാർഡുകൾ സ്വന്തമാക്കുക.

GREG RAKOZY MASTERSENAIPER
Bookmark (0)

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

മണ്ണ്

‘മണ്ണിനെയേറെ അറിയുന്നത് ആര്..? “കർഷകൻ” എന്ന് മനുഷ്യൻ ..’ “മഴ”യെന്ന് വാനം.. “വേര് ” ആണെന്ന് മരങ്ങൾ… മണ്ണ് ചിരിച്ചു ; “എത്ര ശ്രമിച്ചിട്ടും…
Read More

ജയ് ഭീം

വേട്ടയാടപ്പെടുന്ന ദളിതൻ്റെ എന്നും പ്രസക്തമായ വിഷയം കൈകാര്യം ചെയ്ത് വീണ്ടും ഒരു തമിഴ് സിനിമ, ജയ് ഭീം. മദ്രാസ് ഹൈ കോർട്ടിൽ നിന്ന് ജഡ്ജിയായി…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 4

സ്കൂൾ പ്രവേശന, കാർഷിക, പണിമുടക്ക് സമരം 1904ൽ വെങ്ങാനൂരിൽ അയ്യങ്കാളി  സ്വന്തമായി കുടിപള്ളികൂടം സ്ഥാപിച്ചു. കേരളത്തിൽ ദളിതർക്ക് മാത്രമായി സ്ഥാപിക്കപ്പെട്ട ആദ്യത്തെ സ്കൂളായിരുന്നു. 1905-07…
Read More

ഏകാന്തത

കൂട്ടത്തിലിരുന്ന് വാക്കുകളാലുള്ള തനിച്ചാവലുകളിൽ ആനന്ദം കണ്ടെത്തിയവരിൽ പലരുമാണ് വലിയകാര്യത്തിൽ ഏകാന്തതയെ കുറിച്ച്‌ വിസ്തരിച്ചെഴുതിയതും പറഞ്ഞതും. ശുഭം നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു തുടക്കമായിരിക്കാം. പണ്ടെപ്പോഴോ…
Read More

ഇന്നലെകളിൽ നിന്ന്

കാലത്തെ ചങ്ങലക്കിട്ട് അടിമയാക്കാൻ കഴിയുന്നൊരു വേളയിൽ തുടങ്ങിയിടത്തേക്ക് എനിക്ക് തിരിച്ചു പോകണം കരിയിലകളെ വാരിയെടുത്ത് മാമരത്തലപ്പുകളോട് വെറുതെ കലമ്പലുണ്ടാക്കി ചുരമിറങ്ങിയ കാറ്റുകൾ അലഞ്ഞു നടക്കാറുള്ള…
Read More

വായനാദിനം

ഗ്രന്ഥശാലസംഘത്തിൻ്റെ സ്ഥാപകനായിരുന്ന പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19, 1996 മുതൽ കേരളത്തിൽ വായനാദിനമായി ആചരിച്ചു വരുന്നു. 1945 ഇൽ ഗ്രാമീണ വായനശാലകളെ…
Read More

നൂറ് സിംഹാസനങ്ങൾ

പെരുച്ചാഴികളെ പോലെയാണ്‌ ചില ജനസമൂഹങ്ങൾ. നമ്മുടെ കാൽകീഴിൽ  അവരുടെ ലോകമുണ്ട്. പൊതുസമൂഹത്തിൻ്റെ, സവർണ്ണതയുടെ കാൽകീഴിൽ അമരാൻ വിധിക്കപ്പെട്ട  അവർ അതി വിദൂരമല്ലാത്ത ഒരു ഭൂതകാലത്തിൽ…
Read More

ഓർമ്മകളുടെ ഗന്ധം

ചില ചോദ്യങ്ങൾ അങ്ങനെയാണ്. എത്ര ആവർത്തിച്ചാലും വരണ്ട മണ്ണിലേക്ക് എല്ലാ വർഷവും വരുന്ന പുതുമഴയെപ്പോലെ, ഹൃദയ ഗന്ധമുയർത്തിക്കൊണ്ടിരിക്കും. ഓർമ്മകളുടെ ഗന്ധം.. PHOTO CREDIT :…
Read More

മുൻപ്

മുൻപ് എപ്പോഴാണ് നമ്മളിതു വഴി വന്നത്? ഞാനിന്നാദ്യമായി കാണുന്ന ഈ നഗരം അവസാനിക്കുന്നിടത്തെ അശരീരികൾ പോലെ എവിടുന്നോ കുട്ടികളുടെ കളിചിരികൾ കേൾക്കുന്ന, മങ്ങിയ വെളിച്ചം…
Read More

കത്തുന്ന നഗരങ്ങൾ

മരണങ്ങൾക്ക് നടുവിലാണ് നമ്മൾ അത്രമേൽ ജീവിക്കുക.. രാപ്പൂക്കളെപ്പോലെ നമ്മുടെ ആകാശങ്ങളിൽ യുദ്ധം ജ്വലിച്ചുവിടർന്നുനിൽക്കുമ്പോൾ. ഉത്സവരാവുകളിലെ പ്രകാശധാര കണക്കിന് മിസൈലുകൾ നമ്മുടെ കൂരകൾക്ക് മേലെ വിടർന്നു…
Read More

അവർ

നൂറുനൂറു അരുവികൾ ചേർന്നു കരുത്തയായ വലിയൊരു നദി പോലെ ഞങ്ങൾക്ക് മുന്നിലേക്ക് അവർ ഒഴുകി വന്നു നിറഞ്ഞു. അവർ നിശബ്ദരായിരുന്നു.. പക്ഷേ അവരുടെ നിശബ്ദതയിൽ…
Read More

സാഹിത്യ നൊബേൽ 2021 ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണയ്ക്ക്

ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ടാൻസാനിയൻ നോവലിസ്റ്റായ അബ്ദുൾറസാക്ക് ഗുർണ അർഹനായി. സാഹിത്യ നൊബേല്‍ നേടുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ വംശജനാണ് ഗുർണ. കോളനിവത്കരണം…
Read More

എൻ്റെ വടക്കൻ കളരി

ഞങ്ങളുടെ വടക്കൻ കളരി.. പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം.. പൂപോലഴകുള്ളൊരായിരുന്നു.. ആണുങ്ങളായി വളർന്നോരെല്ലാം.. അങ്കം ജയിച്ചവരായിരുന്നു.. കുന്നത്തു വെച്ച വിളക്കുപോലെ.. ചന്ദനക്കാതൽ കടഞ്ഞപോലെ.. പുത്തൂരം ആരോമൽ…
Read More

വീണ്ടുമൊരു പുസ്തക ദിനം

ഇന്ന് ഏപ്രിൽ 23, പുസ്തക ദിനമായി ലോകമെങ്ങും ആചരിക്കപ്പെടുന്നു. അതോടൊപ്പം തന്നെ പുസ്തകങ്ങൾക്കും പകർപ്പവകാശ നിയമത്തിനുമുള്ള അന്തർദേശീയ ദിനമെന്നും ഏപ്രിൽ 23 അറിയപ്പെടുന്നു. നിർമിതബുദ്ധി…