മോൾക്ക് ഒരു സ്കൂളിൽ ജോലി ശരിയാവുന്നുണ്ടെന്നും അതിനു കുറച്ച് കാശ് മാനേജർക്ക് കൊടുക്കണമെന്നും അത് കൊണ്ട് എല്ലാവരുടെയും ഭാഗമുള്ള സീതത്തോടിലെ രണ്ടര ഏക്കർ വിറ്റാലോ എന്നും പറഞ്ഞു രാവിലെ ചിറ്റ അമ്മയെ വിളിച്ചു.

അച്ഛനോട് ഇക്കാര്യം അവതരിപ്പിക്കുന്നതിന് എൻ്റെയും കൂടെ സഹായം അമ്മ ആവശ്യപ്പെട്ടു. പതിവ് പോലെ വൈകി എത്തിയ അച്ഛനോട് അത്താഴ സമയത്തു അമ്മ കാര്യം അവതരിപ്പിച്ചു.

“പത്തിരുപത്തഞ്ചു ഷീറ്റ് കിട്ടുന്ന സ്ഥലമാ അത് വിറ്റ് കഴിഞ്ഞാൽ പിന്നെ എന്നാ എടുത്തു ജീവിക്കും”. പ്രതീക്ഷിച്ച പോലെ അച്ഛൻ  ദേഷ്യപ്പെട്ടു. “അവൾക്ക് രണ്ട് പെണ്മക്കൾ അല്ലെ,ഇവിടുത്തെ കുറച്ചു റബ്ബർ പോരെ നമുക്ക് ജീവിക്കാൻ”, അമ്മ പറഞ്ഞു.

“നമുക്ക് ഇത് മതി അച്ഛാ..എനിക്ക് എന്തേലും  ജോലി കിട്ടുമല്ലോ”. ഞാൻ അമ്മയെ പിന്താങ്ങി. നേരത്തെ കൊടുത്ത വീട്ടാക്കടങ്ങളുടെ കണക്കും പഴയ മാല വള കഥകളും പറഞ്ഞു അച്ഛൻ അത്താഴം കഴിച്ചു എഴുന്നേറ്റു..

രാവിലെ ഞാൻ  എണീറ്റു വരുമ്പോൾ അച്ഛൻ പത്രം വായിച്ചു കൊണ്ടിരിക്കുകയാണ്. എന്നെ കണ്ടപ്പോൾ  അച്ഛൻ പറഞ്ഞു.”മറ്റേ പറമ്പിൻ്റെ കാര്യം നിങ്ങൾ പറയും പോലെ ചെയ്തോ..പിന്നെ, നാളെ നമുക്ക് ഒന്നുമില്ല എന്ന് പറയരുത്.”

സാരമില്ല അച്ഛാ എന്ന് പറഞ്ഞു അടുക്കളയിൽ ചെന്ന് അമ്മയോട് കാര്യങ്ങൾ അവതരിപ്പിച്ചു  നില്ക്കുമ്പോൾ പുറത്തു ആരോ അച്ഛനോട് സംസാരിക്കുന്നത് കേട്ടു.

“എടി.. നമ്മുടെ ഹരിയും അഗസ്റ്റിനുമാ, നാളെ രണ്ട് പൊതിച്ചോറ് കൊടുക്കണം.” അച്ഛൻ അകത്തേക്ക് വിളിച്ചു പറഞ്ഞു.”നാലെണ്ണം കൊടുത്തേക്കാം ചേട്ടാ..പിള്ളേർക്ക് മെഡിക്കൽ കോളേജിൽ കൊടുക്കാനല്ലേ.” അത് പറഞ്ഞു അമ്മ എനിക്ക് ചായ നീട്ടി.

കമ്മ്യൂണിസ്റ്റ് ആശയം കേരളത്തിൽ വേരോടിയ സമയത്തു അതിൽ ആകൃഷ്ടനായി പാർട്ടി പ്രവർത്തനം തുടങ്ങിയതാണ് അച്ഛൻ. ഇ.എം.എസ്.ൻ്റെയും എ.കെ.ജി.യുടെയും നായനാരുടെയും പ്രസംഗങ്ങൾ കേട്ടും, മാർക്സിനെയും ഏംഗൽസിനെയും മാവോയെയും ഒക്കെ വായിച്ചും പ്രത്യയശാസ്ത്രം മനസ്സിലാക്കിയ അച്ഛൻ ഇന്നും പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു.

“എടാ.. ആ പിള്ളേര് നിന്നെ നോക്കി നിൽക്കുകയല്ലേ.നീ അവരുടെ കൂടെ പോകുന്നില്ലേ? അമ്മയുടെ ചോദ്യം എൻ്റെ ചിന്തകൾക്ക് അല്പവിരാമമിട്ടു.
ചായ കുടിച്ചു തീർത്തു ഉമ്മറത്തേക്കെത്തുമ്പോൾ പിറകെ  അമ്മയുടെ അടുത്ത ശാസനം വന്നു.”ചോറുണ്ണാൻ സമയത്ത് വീട്ടിലെത്തണം .”

കൂട്ടുകാർക്കൊപ്പം വഴിലേക്കിറങ്ങുമ്പോൾ ഒരു ചെറു ചിരിയോടെ ഞാൻ ഓർത്തുപോയി. “പ്രത്യയശാസ്‌ത്രം പഠിച്ച അച്ഛനാണോ ഇതൊന്നും പഠിക്കാതെ ഇലക്ഷന്  പാർട്ടിക്ക് കുത്തണമെന്ന് മാത്രം അറിയുന്ന അമ്മയാണോ യഥാർഥ കമ്മ്യൂണിസ്റ്റ്?”

GREG RAKOZY xxxx xxxxx
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ

എഴുതപ്പെട്ട ചരിത്രങ്ങളിൽ ഒന്നും ആരും പറയാതെ പോയ ജീവിതങ്ങളെ പറ്റിയാണ് സുധാ മേനോൻ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’ എന്ന തന്‍റെ പുസ്തകത്തിലൂടെ സംസാരിക്കുന്നത്. “ഞാൻ…
Read More

സായ്റയുടെ തിരികെ

സായ്‌റയുടെ “തിരികെ” കഥാസമാഹാരം വായിച്ചു പൂർത്തിയായി. ഏറ്റവും ഒടുവിൽ വായിച്ച, എനിക്ക് വായന സംതൃപ്തി നൽകിയ ആ കഥാസമാഹാരത്തിൻ്റെ ഒരു വിശകലനം. അതിരുകളില്ലാത്ത ഒരു…
Read More

മുദ്രിത

ജിസാ ജോസിന്‍റെ ആദ്യ നോവലായ ‘മുദ്രിത’ ഒരു അന്വേഷണത്തിന്‍റെ കഥയാണ്. എവിടെ നിന്ന് വന്നു എന്നോ, എവിടേക്ക് പോയി എന്നോ അറിയാത്ത, അൻപത് കഴിഞ്ഞ…
Read More

ബസണ്ണയുടെ നിരാശകൾ

ഒരു സ്ഥിരം വെള്ളിയാഴ്ച സഭയിൽ വച്ചു വളരെ പെട്ടെന്നാണ് ബസണ്ണയുടെ മൂഡ് മാറിയത്. വിനീത്, തൻ്റെ അപ്പൻ കാശ് മാത്രം നോക്കി ഏതോ കല്യാണത്തിന്…
Read More

ഒറ്റ ഞരമ്പ്

ഉറക്കമില്ലാത്ത രാത്രികളിലാണ് ഞാനെൻ്റെ മുഖം കണ്ണാടിയിൽ നോക്കാറ് അതങ്ങനെ വരണ്ടും കണ്ണുകൾ തളർന്നും നക്ഷത്രങ്ങളില്ലാത്ത രാത്രിയുടെ ആത്മാവ് പോലെ നിശബ്ദമായി കണ്ണാടിയിൽ നിന്നെന്നെ ഉറ്റുനോക്കും…
Read More

സമാന്തരം

അവളുടെ വീട്ടിലേക്ക് പുസ്തകം വിൽക്കാനായിട്ടാണ് അയാൾ വന്നത്. . അവൾക്ക് വലിയൊരു ലൈബ്രറി ഉണ്ടെന്നും പുസ്തകങ്ങൾ വാങ്ങി വായിക്കുന്നതാണ് പ്രധാന ഹോബിയെന്നും അയാളോട് ആരോ…
Read More

കന്നിപ്പോര്

തൈമൂറിനു ഈയിടെയായി തലയെടുപ്പ് കൂടിയിട്ടുണ്ടെന്നു ചിത്ര ശ്രദ്ധിച്ചു. കണ്ണുകൾക്കു ചുറ്റുമുള്ള ചുവപ്പ് കടുത്തിരിക്കുന്നു. സാധാരണ അസീൽ കോഴികൾക്ക് ഉണ്ടാവാറുള്ള വലിപ്പത്തേക്കാൾ കൂടുതലുണ്ട് അവന്. കറുപ്പും…
Read More

കാവു – ഒരു ഗദ്യകവിത

തേമി വീണു, കാവും വീണു, തേമി മാത്രേ കരഞ്ഞുള്ളൂ. കാവു അല്ലേലും അങ്ങനെയാണത്രെ, മിണ്ടാട്ടം കുറവാ, വാശിയുമില്ല. ഉപ്പനെ കണ്ടപ്പൊ തേമിക്കതിനെ വേണം, കരഞ്ഞു…
Read More

അടയാളങ്ങൾ

പുഴയൊഴുകുന്ന വഴികൾക്ക്  പുഴക്ക് മാത്രം കൊടുക്കാൻ കഴിയുന്ന വിരല്പാടുകൾ പോലെ നിൻ്റെ വാക്കുകൾ  എൻ്റെയുള്ളിൽ കൊത്തിവയ്ക്കുന്ന അടയാളങ്ങൾ A V I N Share via: 19 Shares 5 1 1 1…
Read More

വാഗ്ദാനങ്ങൾ

പൊള്ളയായ വാഗ്ദാനങ്ങളിൽ പാഴായിപോയ കുറെ ജന്മങ്ങളുണ്ട്‌. വാക്കിലും നോക്കിലും ഇഷ്ടങ്ങളൊന്നുത്തന്നെ എന്ന് കരുതിപോയവർ. അവരത്രേ ശരിക്കും പ്രണയിച്ചിരുന്നവർ! ശുഭം നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു…
Read More

ചില നിശബ്‌ദവൈറസുകൾ

അന്ന് മാർച്ച്‌ 13 ആയിരുന്നു. ഡോമിനിക് ലാപിയറിൻ്റെ ‘സിറ്റി ഓഫ് ജോയ്’ എന്ന നോവലിൽ പ്രളയവും കോളറയും പിന്നാലെ ചുഴലിക്കാറ്റും തകർത്തെഞ്ഞിട്ടും ആനന്ദനഗരമെന്ന് പേരുള്ള…
Read More

പാഠം ഒന്ന്

‘ഉയരെ ‘ സിനിമ അല്പം വൈകിയിട്ടായാലും കണ്ടതിൻ്റെ ആവേശത്തിൽ സ്ത്രീപക്ഷപരമായ ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ ഇടാനായി വാക്കുകളുമായി മല്പിടിത്തം നടത്തികൊണ്ടിരിക്കുമ്പോഴാണ്  അല്പം  വിഷണ്ണനായിട്ടിരിക്കുന്ന അഞ്ചാം…
Read More

പുറ്റ്

ഡി സി നോവല്‍ പുരസ്‌കാരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവല്‍ ആണ് പുറ്റ്. തങ്ങളുടെ ഭൂതകാലങ്ങളുടെ കാണാ ചുമട്…
Read More

ദി ബൻഷീസ് ഓഫ് ഇൻഷെറിൻ

1923 ഇൽ ഗ്രേറ്റ്‌ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമാകുവാൻ ഐറിഷ് ജനത നടത്തിയ ആഭ്യന്തരയുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ‘ദി ബൻഷീസ് ഓഫ് ഇൻഷെറിൻ’ എന്ന സിനിമയുടെ കഥ…