മോൾക്ക് ഒരു സ്കൂളിൽ ജോലി ശരിയാവുന്നുണ്ടെന്നും അതിനു കുറച്ച് കാശ് മാനേജർക്ക് കൊടുക്കണമെന്നും അത് കൊണ്ട് എല്ലാവരുടെയും ഭാഗമുള്ള സീതത്തോടിലെ രണ്ടര ഏക്കർ വിറ്റാലോ എന്നും പറഞ്ഞു രാവിലെ ചിറ്റ അമ്മയെ വിളിച്ചു.

അച്ഛനോട് ഇക്കാര്യം അവതരിപ്പിക്കുന്നതിന് എൻ്റെയും കൂടെ സഹായം അമ്മ ആവശ്യപ്പെട്ടു. പതിവ് പോലെ വൈകി എത്തിയ അച്ഛനോട് അത്താഴ സമയത്തു അമ്മ കാര്യം അവതരിപ്പിച്ചു.

“പത്തിരുപത്തഞ്ചു ഷീറ്റ് കിട്ടുന്ന സ്ഥലമാ അത് വിറ്റ് കഴിഞ്ഞാൽ പിന്നെ എന്നാ എടുത്തു ജീവിക്കും”. പ്രതീക്ഷിച്ച പോലെ അച്ഛൻ  ദേഷ്യപ്പെട്ടു. “അവൾക്ക് രണ്ട് പെണ്മക്കൾ അല്ലെ,ഇവിടുത്തെ കുറച്ചു റബ്ബർ പോരെ നമുക്ക് ജീവിക്കാൻ”, അമ്മ പറഞ്ഞു.

“നമുക്ക് ഇത് മതി അച്ഛാ..എനിക്ക് എന്തേലും  ജോലി കിട്ടുമല്ലോ”. ഞാൻ അമ്മയെ പിന്താങ്ങി. നേരത്തെ കൊടുത്ത വീട്ടാക്കടങ്ങളുടെ കണക്കും പഴയ മാല വള കഥകളും പറഞ്ഞു അച്ഛൻ അത്താഴം കഴിച്ചു എഴുന്നേറ്റു..

രാവിലെ ഞാൻ  എണീറ്റു വരുമ്പോൾ അച്ഛൻ പത്രം വായിച്ചു കൊണ്ടിരിക്കുകയാണ്. എന്നെ കണ്ടപ്പോൾ  അച്ഛൻ പറഞ്ഞു.”മറ്റേ പറമ്പിൻ്റെ കാര്യം നിങ്ങൾ പറയും പോലെ ചെയ്തോ..പിന്നെ, നാളെ നമുക്ക് ഒന്നുമില്ല എന്ന് പറയരുത്.”

സാരമില്ല അച്ഛാ എന്ന് പറഞ്ഞു അടുക്കളയിൽ ചെന്ന് അമ്മയോട് കാര്യങ്ങൾ അവതരിപ്പിച്ചു  നില്ക്കുമ്പോൾ പുറത്തു ആരോ അച്ഛനോട് സംസാരിക്കുന്നത് കേട്ടു.

“എടി.. നമ്മുടെ ഹരിയും അഗസ്റ്റിനുമാ, നാളെ രണ്ട് പൊതിച്ചോറ് കൊടുക്കണം.” അച്ഛൻ അകത്തേക്ക് വിളിച്ചു പറഞ്ഞു.”നാലെണ്ണം കൊടുത്തേക്കാം ചേട്ടാ..പിള്ളേർക്ക് മെഡിക്കൽ കോളേജിൽ കൊടുക്കാനല്ലേ.” അത് പറഞ്ഞു അമ്മ എനിക്ക് ചായ നീട്ടി.

കമ്മ്യൂണിസ്റ്റ് ആശയം കേരളത്തിൽ വേരോടിയ സമയത്തു അതിൽ ആകൃഷ്ടനായി പാർട്ടി പ്രവർത്തനം തുടങ്ങിയതാണ് അച്ഛൻ. ഇ.എം.എസ്.ൻ്റെയും എ.കെ.ജി.യുടെയും നായനാരുടെയും പ്രസംഗങ്ങൾ കേട്ടും, മാർക്സിനെയും ഏംഗൽസിനെയും മാവോയെയും ഒക്കെ വായിച്ചും പ്രത്യയശാസ്ത്രം മനസ്സിലാക്കിയ അച്ഛൻ ഇന്നും പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു.

“എടാ.. ആ പിള്ളേര് നിന്നെ നോക്കി നിൽക്കുകയല്ലേ.നീ അവരുടെ കൂടെ പോകുന്നില്ലേ? അമ്മയുടെ ചോദ്യം എൻ്റെ ചിന്തകൾക്ക് അല്പവിരാമമിട്ടു.
ചായ കുടിച്ചു തീർത്തു ഉമ്മറത്തേക്കെത്തുമ്പോൾ പിറകെ  അമ്മയുടെ അടുത്ത ശാസനം വന്നു.”ചോറുണ്ണാൻ സമയത്ത് വീട്ടിലെത്തണം .”

കൂട്ടുകാർക്കൊപ്പം വഴിലേക്കിറങ്ങുമ്പോൾ ഒരു ചെറു ചിരിയോടെ ഞാൻ ഓർത്തുപോയി. “പ്രത്യയശാസ്‌ത്രം പഠിച്ച അച്ഛനാണോ ഇതൊന്നും പഠിക്കാതെ ഇലക്ഷന്  പാർട്ടിക്ക് കുത്തണമെന്ന് മാത്രം അറിയുന്ന അമ്മയാണോ യഥാർഥ കമ്മ്യൂണിസ്റ്റ്?”

GREG RAKOZY xxxx xxxxx
Bookmark (0)

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

ചില നിശബ്‌ദവൈറസുകൾ

അന്ന് മാർച്ച്‌ 13 ആയിരുന്നു. ഡോമിനിക് ലാപിയറിൻ്റെ ‘സിറ്റി ഓഫ് ജോയ്’ എന്ന നോവലിൽ പ്രളയവും കോളറയും പിന്നാലെ ചുഴലിക്കാറ്റും തകർത്തെഞ്ഞിട്ടും ആനന്ദനഗരമെന്ന് പേരുള്ള…
Read More

ദി ഫോർട്ടി റൂൾസ്‌ ഓഫ് ലവ്

ടർക്കിഷ് എഴുത്തുകാരി എലിഫ് ഷഫാക്കിന്‍റെ ‘ദി ഫോർട്ടി റൂൾസ്‌ ഓഫ് ലവ്’ ബിബിസിയുടെ ‘ലോകത്തെ രൂപപ്പെടുത്തിയ’ മികച്ച 100 നോവലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ പുസ്തകമാണ്.…
Read More

എസ്ബിഐ വായ്പകളുടെ തിരിച്ചടവുകൾക്ക് മൊറട്ടോറിയം

കോവിഡ്-19 എന്ന മഹാമാരി മൂലം വ്യക്തികൾക്കും കച്ചവടസ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന വരുമാന നഷ്ടത്തിലൂടെ ഒരു വൻ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇക്കാര്യം കണക്കിലെടുത്തുകൊണ്ട് ഇക്കൂട്ടർക്ക് ഒരു…
Read More

ഓർമ്മകൾ

നിന്നിലേക്കുള്ള പാതകളാണ് ഓരോ ഓർമ്മയും. അതിൽ പലതിനും കണ്ണുനീർ നനവുണ്ട്. ചില നനവുകൾ നിന്നെ അകാലത്തിൽ നഷ്ടപെട്ടതിനെയോർത്ത്. മറ്റു ചിലത് ആ നഷ്ടത്തിലൂടെ ഉയർന്ന…
Read More

ഓർമ്മകളുടെ ഗന്ധം

ചില ചോദ്യങ്ങൾ അങ്ങനെയാണ്. എത്ര ആവർത്തിച്ചാലും വരണ്ട മണ്ണിലേക്ക് എല്ലാ വർഷവും വരുന്ന പുതുമഴയെപ്പോലെ, ഹൃദയ ഗന്ധമുയർത്തിക്കൊണ്ടിരിക്കും. ഓർമ്മകളുടെ ഗന്ധം.. PHOTO CREDIT :…
Read More

മുൾക്കാടുകൾ

നിൻ്റെ കോട്ടയിൽ കാടും പടലും നിറഞ്ഞിരുന്നു മാനത്തേയ്ക്ക് കൂർത്തുനിൽക്കുന്ന പച്ചപ്പിൻ്റെ ശിഖരമായി അത്‌ ലോകത്തോട് ഇടഞ്ഞു നിന്നു ഒരിക്കൽ കടും ചുവപ്പായിരുന്ന ചുമരിൽ കാട്ടുവള്ളികൾ…
Read More

മനപ്രയാസം

‘പൊരിഞ്ഞ വെയിലിൽ,  ഇരു കാലുമില്ലാതെ ലോട്ടറി വിൽക്കുമ്പോഴും അയാളിൽ ചിരി നിറഞ്ഞു നിന്നു. എങ്ങനെ സാധിക്കുന്നുവെന്ന് ആരാഞ്ഞപ്പോൾ, “കോടികളുടെ ബിസിനസ്സിനിടയിൽ എന്ത് മനപ്രയാസം…..” എന്ന്…
Read More

മുൻപ്

മുൻപ് എപ്പോഴാണ് നമ്മളിതു വഴി വന്നത്? ഞാനിന്നാദ്യമായി കാണുന്ന ഈ നഗരം അവസാനിക്കുന്നിടത്തെ അശരീരികൾ പോലെ എവിടുന്നോ കുട്ടികളുടെ കളിചിരികൾ കേൾക്കുന്ന, മങ്ങിയ വെളിച്ചം…
Read More

തിര

നിന്നെയറിയാൻ ശ്രമിച്ചതും കടലിൽ നീന്താൻ ശ്രമിച്ചതും ഒരുപോലെയായിരുന്നു.. ഇറങ്ങുമ്പോഴെല്ലാം വൻതിരമാല വന്ന് തുടങ്ങിയിടത്തു നിന്നും പുറകിലേക്ക് കൊണ്ടുപോയി.. എന്നിട്ടും അഗാധമായ ഒരപരിചിതത്വത്തോടെ നീ അലയടിച്ചെന്നിൽ…
Read More

തിര

വിജനമീ കടൽത്തീരം; തിരകൾ തിരയുന്നതാരെ….? @ഹൈക്കുകവിതകൾ PHOTO CREDIT : SEAN Share via: 25 Shares 5 1 1 2 18…
Read More

അവസാനത്തെ പെൺകുട്ടി

“ലോകത്തിന് ഒരേയൊരു അതിരേയുള്ളൂ, അത് മനുഷ്യത്വത്തിൻ്റെതാണ്. നമ്മൾ പങ്കുവയ്ക്കുന്ന മനുഷ്യത്വത്തിൻ്റെ മഹാകാശത്ത് നമുക്കിടയിലുള്ള വേർതിരിവുകൾ വളരെ വളരെ ചെറുതാണ്. ഈ വേദിയിൽ നിന്ന് ഞാൻ…
Read More

നീയും ഞാനും 

അപ്പുറത്തെ മുറിയിൽ ക്വാറന്റൈനിൽ നീ ഇപ്പുറത്ത് ഞാനും നമ്മുടെ ശ്വാസനിശ്വാസങ്ങൾ ഒരു ചുവരിൻ്റെ ദൂരത്തിൽ ഒരു കുഞ്ഞൻ അണുവിനാൽ ബന്ധിതരായി നീയും ഞാനും…. KELLY…
Read More

വരവേൽപ്പ്‌

“വർഷങ്ങൾ എത്ര കഴിഞ്ഞു?” നാട്ടിൽ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിനടുത്ത് കാമുകന്മാരുടെ കാത്തിരിപ്പുകൾക്ക് തണലാകാറുള്ള ആൽമരം ചോദിച്ചു… “നിന്നെയെന്നും അകലെനിന്നാണ് കണ്ടത്” വൈകിയിരുട്ടുവോളം നിർത്താതെ കളിക്കുന്ന…
Read More

തിരികെ

അക്ഷരങ്ങൾ കൊണ്ട് മനസ്സിൽ ദൃശ്യജാലം തീർക്കുന്ന, തികച്ചും വ്യത്യസ്തമായ പത്ത്  കഥകൾ അടങ്ങിയ കഥാസമാഹാരമാണ് സായ്‌റ എഴുതിയ ‘തിരികെ’ . ‘തിരികെ’യിൽ എറ്റവും ചർച്ച…