‘ഉയരെ ‘ സിനിമ അല്പം വൈകിയിട്ടായാലും കണ്ടതിൻ്റെ ആവേശത്തിൽ സ്ത്രീപക്ഷപരമായ ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ ഇടാനായി വാക്കുകളുമായി മല്പിടിത്തം നടത്തികൊണ്ടിരിക്കുമ്പോഴാണ്  അല്പം  വിഷണ്ണനായിട്ടിരിക്കുന്ന അഞ്ചാം ക്ലാസ്സുകാരൻ മകൻ്റെ മുഖം  ശ്രദ്ധയിൽ പെട്ടത്. കാര്യം തിരക്കി .  ഇ വി എസ് പരീക്ഷയിലെ ഒരു ചോദ്യത്തിന് ഉത്തരം  എഴുതാൻ കഴിഞ്ഞില്ല. അതാണ് കാര്യം.

“ചോദ്യം ഏതായിരുന്നെടാ? “. മൊബൈൽ മാറ്റിവച്ചു കാര്യം തിരക്കി.

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിത ആരാണ്?

‘ബച്ചേന്ദ്രി പാൽ അല്ലെ? ‘ ഉത്തരം ഗൂഗിൾ സഹായമില്ലാതെ തന്നെ പറഞ്ഞു കൊടുക്കാൻ കഴിഞ്ഞതിൻ്റെ അഭിമാനത്തോടെ ഞാൻ ചാടിവീണു.
പക്ഷെ അവൻ്റെ പ്രശ്നം അതല്ലായിരുന്നു.. അവന് ഉത്തരം അറിയാമായിരുന്നു.  ആ സമയത്ത് മറന്നുപോയതാണ്. ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കുന്ന ഒരു അച്ഛൻ്റെ സൈക്കോളജിക്കൽ അപ്പ്രോച്ച് പുറത്തെടുത്തു ഞാൻ അവൻ്റെ തോളിൽ തട്ടി പറഞ്ഞു. “പോട്ടെടാ. ഒരു ചോദ്യമല്ലേ. നിസ്സാരം!”

സ്വതവേ പെർഫെക്ഷനിസ്റ് ആയ ചെറുക്കൻ്റെ വിഷമം ദേഷ്യമായി പരിണമിച്ചു. അവൻ കലിപ്പോടെ പറഞ്ഞു, “ഈ പെണ്ണുങ്ങൾ എന്തിനാ എവറസ്റ്റ് കേറാൻ പോകുന്നത്..അടുക്കളയിൽ കഞ്ഞിയും കറിയും വച്ചിരുന്നാൽ പോരെ?”

ഓഫിസിലും സുഹൃത്തുക്കൾക്കിടയിലും സ്ത്രീപക്ഷവാദം  നടത്തുന്ന,  പുരോഗമനവാദിഎന്ന് സ്വകാര്യമായും പരസ്യമായും അഹങ്കരിക്കുന്ന ഞാൻ അല്പം സ്തബ്ധനായി ഇരുന്നുപോയി.

‘കുഞ്ഞുവായിൽ വന്ന വലിയ വർത്തമാനം’ ആയി ആ ഡയലോഗിനെ  തള്ളി കളയാം എന്ന് ചിന്തിച്ചെങ്കിലും അവൻ്റെ കൊച്ചുജീവിതത്തിൽ നിന്ന് അവൻ ഉൾകൊണ്ട കാഴ്ചപാട് സ്ത്രീകൾ കഞ്ഞിയും കറിയും വെച്ചു വീട്ടിലിരിക്കേണ്ടവർ മാത്രമാണ്  എന്നതാണല്ലോ എന്നാണോർത്തത്. മാത്രമല്ല, ആ ഒരു കാഴ്ചപ്പാട് രൂപീകരിക്കാൻ അറിഞ്ഞോ അറിയാതെയോ അവൻ്റെ കണ്മുന്നിൽ ഉള്ള മാതൃകയായ ഞാനും കാരണക്കാരൻ ആണല്ലോ എന്ന കുറ്റബോധവും വന്നുകൂടി.

സ്ത്രീകൾ  കൂടുതൽ അഭ്യാസങ്ങൾക്ക് പോകാതെ ഭരിക്കപ്പെടുകയും വേണ്ടിവന്നാൽ പീഡിപ്പിക്കപ്പെടുകയും ചെയ്യേണ്ടവരാണ് എന്ന ചിന്തകൾ തന്നെ ആണ് ‘ഗോവിന്ദ്’ മാരെയും ‘ഗോവിന്ദച്ചാമി’കളെയും ഭരിക്കുന്നത് . അവരെ  സൃഷ്ടിക്കുന്നതോ ഞാൻ അടക്കമുള്ള സമൂഹവും. പുരോഗമനവാദം ഫേസ്ബുക്ക് ലെയും  ഓഫീസിലെ തർക്കസദസ്സുകളിലെയും നിരർത്ഥകവാക്കുകളിൽ മാത്രം ഒതുങ്ങിയാൽ പോരാ എന്ന ചിന്ത കൊണ്ട് ഞാൻ അസ്വസ്ഥനായി.

എൻ്റെ നിശബ്ദതയുടെ അർത്ഥം മനസ്സിലാകാതെ മകൻ അടുത്ത് വന്നു കുറ്റബോധത്തോടെ പറഞ്ഞു, “ഇനി ഫുൾമാർക്ക് മേടിച്ചോളാം അച്ഛാ”. അപ്പോൾ  തീരെ ചെറിയ ഒരു കുഞ്ഞിനെ എന്ന പോലെ അവനെ ഞാൻ മടിയിൽ പിടിച്ചിരുത്തി മുടിയിൽ തലോടി. ഭാര്യ അപ്പോൾ ഓഫീസ് ജോലി  കഴിഞ്ഞു വന്ന് അടുക്കളയിൽ അത്താഴപണിയുടെ തിരക്കിലായിരുന്നു.

എൻ്റെ പുരോഗമനവാദം പൊള്ളയായ വാക്കുകളിൽ മാത്രം ഒതുങ്ങിയാതായിരുന്നല്ലോ എന്ന തിരിച്ചറിവോടെ ഒരു സ്വയം തിരുത്തലിനു തയ്യാറെടുത്ത് മകനെയും കൂട്ടി ഞാൻ അടുക്കളയിലേക്ക് നടന്നു.

GREG RAKOZY STUX
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

1 comment

Leave a Reply

You May Also Like
Read More

താളം

നിശ്ചലതയിൽ നിന്നും ഉയിർ വീണ്ടെടുത്ത രണ്ടു തുടിപ്പുകൾ പോലെ ഭൂഖണ്ഡങ്ങൾ അകലെയെങ്കിലും പുതുതായി പിറവി കൊണ്ട രണ്ടു ചെറുറിപ്പബ്ലിക്കുകളുടെ പാരസ്പര്യത്തോടെ ഞാൻ നിന്നെയും നീയെന്നെയും…
Read More

മാറ്റൊലി

നൂറ്റാണ്ടുകളുടെ സഹനത്തിൻ്റെ ഇരുണ്ട ദിനരാത്രങ്ങളുടെ തേങ്ങലുകളിൽ നിന്ന്, കലാപങ്ങളുടെ മാറ്റൊലികളിൽ നിന്ന്, രക്തസാക്ഷികളുടെ ഹൃദയത്തുടിപ്പുകളിൽ പോലും നിറഞ്ഞ സ്വാതന്ത്ര്യമോഹങ്ങളിൽ നിന്ന്, മരണത്തിനു മുന്നിലും പതറാതെ…
Read More

ഹൃദയം

‘മലർവാടി ആർട്സ് ക്ലബ്ബ്’  എന്ന ആദ്യചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് സംവിധായകനായി കടന്നു വന്ന്  ‘തട്ടത്തിൻ  മറയത്തി’ലൂടെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന കോൺസെപ്റ്റ് മലയാളിയെ…
Read More

19(1)(a)

19(1)(a) എന്ന ഒ ടി ടി റിലീസ് ചിത്രം ഇന്ദു.വി.എസ് എന്ന സംവിധായികയുടെ ആദ്യ ചിത്രമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഫ്രീഡം ഓഫ്…
Read More

വൃദ്ധസദ….

പേമാരി കഴിഞ്ഞതിൻ്റെ അവശിഷ്ടങ്ങൾ ബാക്കി നിൽക്കേ കേമനെന്നത് വിളിച്ച് അറിയിച്ചു കൊണ്ട് കണ്ണാടി ചില്ലുകളും മറ്റു സാമഗ്രികളും തൊട്ട് തലോടി മിന്നിച്ചെടുക്കാൻ സൂര്യൻ്റെ പരാക്രമങ്ങൾ…
Read More

ഇന്നലെകളിൽ നിന്ന്

കാലത്തെ ചങ്ങലക്കിട്ട് അടിമയാക്കാൻ കഴിയുന്നൊരു വേളയിൽ തുടങ്ങിയിടത്തേക്ക് എനിക്ക് തിരിച്ചു പോകണം കരിയിലകളെ വാരിയെടുത്ത് മാമരത്തലപ്പുകളോട് വെറുതെ കലമ്പലുണ്ടാക്കി ചുരമിറങ്ങിയ കാറ്റുകൾ അലഞ്ഞു നടക്കാറുള്ള…
Read More

ചില നിശബ്‌ദവൈറസുകൾ

അന്ന് മാർച്ച്‌ 13 ആയിരുന്നു. ഡോമിനിക് ലാപിയറിൻ്റെ ‘സിറ്റി ഓഫ് ജോയ്’ എന്ന നോവലിൽ പ്രളയവും കോളറയും പിന്നാലെ ചുഴലിക്കാറ്റും തകർത്തെഞ്ഞിട്ടും ആനന്ദനഗരമെന്ന് പേരുള്ള…
Read More

നോവ്

“തിരമാലകളാൽ തീരത്തേക്ക് ഉപേക്ഷിക്കപ്പെട്ട ശംഖ് കണ്ണാടിക്കൂട്ടിൽ സ്ഥാനമുറപ്പിച്ചിട്ടേറെ നാളായിട്ടും, കാതോരം ചേർക്കുമ്പോൾ അതിനുള്ളിൽ നിന്നുമുയർന്നത് കടലാഴങ്ങളുടെ നേർത്ത അലയടി മാത്രമായിരുന്നു… “ ശുഭം നിങ്ങൾക്കും…
Read More

ഇന്ദ്രജാലനിമിഷങ്ങൾ

ആരെ പ്രണയിച്ചാലും അതൊരിന്ദ്രജാലക്കാരനെ   ആകരുതെന്ന് എന്നെത്തന്നെ ഞാൻ വിലക്കിയിരുന്നു എന്നിട്ടും അയാളുടെ കൺകെട്ട് വിദ്യകളിൽ കുരുങ്ങി, വജ്രസൂചിയായെന്നിൽ തറഞ്ഞ നോട്ടത്തിൽ ചലനമറ്റ് ഉന്മാദത്തിൻ്റെ ഗിരിശൃംഗങ്ങളിൽ ഞാൻ വസിക്കാൻ തുടങ്ങി കാർമേഘം പോലയാളെ മറച്ചഎൻ്റെ മുടിച്ചുരുളുകളിൽ നിന്ന്ഓരോ…
Read More

ഇനിയും മാറിയില്ലേ ഇ.എം.വി. ചിപ്പ് കാർഡിലേക്ക്?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിബന്ധന പ്രകാരം ഇ.എം.വി. ചിപ്പ് ഇല്ലാത്ത ഡെബിറ്റ്(എ.ടി.എം.), ക്രെഡിറ്റ് കാർഡുകളുടെ പ്രവർത്തനം ഉടൻ തന്നെ നിലയ്ക്കുന്നതാണ്. എന്താണ് ഇ.എം.വി.…
Read More

ക്വാറന്റീന്‍

അലാറങ്ങളുടെ പ്രതീക്ഷകള്‍ക്കുമപ്പുറം ഉറക്കം കൂട്ടിക്കൊണ്ടു പോയിക്കിടത്തി ഒരുപാട് വൈകിയുണര്‍ത്തുന്ന ചില രാവിലെകളുണ്ടായിരുന്നല്ലോ, ഒരു പക്ഷേ ഇത്ര നേരത്തേ ഉണര്‍ന്നിരുന്നാലത്തരം പ്രഭാതങ്ങളകന്നു പോകുമായിരിക്കും. അത്രമേല്‍ തിരക്കിട്ട്…
Read More

ദി ബൻഷീസ് ഓഫ് ഇൻഷെറിൻ

1923 ഇൽ ഗ്രേറ്റ്‌ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമാകുവാൻ ഐറിഷ് ജനത നടത്തിയ ആഭ്യന്തരയുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ‘ദി ബൻഷീസ് ഓഫ് ഇൻഷെറിൻ’ എന്ന സിനിമയുടെ കഥ…
Read More

കാവു – ഒരു ഗദ്യകവിത

തേമി വീണു, കാവും വീണു, തേമി മാത്രേ കരഞ്ഞുള്ളൂ. കാവു അല്ലേലും അങ്ങനെയാണത്രെ, മിണ്ടാട്ടം കുറവാ, വാശിയുമില്ല. ഉപ്പനെ കണ്ടപ്പൊ തേമിക്കതിനെ വേണം, കരഞ്ഞു…
Read More

പുഴു

രതീന എന്ന സംവിധായികയുടെ ആദ്യ ചിത്രം ‘പുഴു’ ഇന്ന് ഒടിടിയിൽ റിലീസ് ചെയ്തു. പല അടരുകളിൽ നമ്മളോട് സംവദിക്കുന്ന കോംപ്ലിക്കേറ്റഡ് ആയ സൈക്കോളജിക്കൽ ത്രില്ലറാണ്…