‘ഉയരെ ‘ സിനിമ അല്പം വൈകിയിട്ടായാലും കണ്ടതിൻ്റെ ആവേശത്തിൽ സ്ത്രീപക്ഷപരമായ ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ ഇടാനായി വാക്കുകളുമായി മല്പിടിത്തം നടത്തികൊണ്ടിരിക്കുമ്പോഴാണ്  അല്പം  വിഷണ്ണനായിട്ടിരിക്കുന്ന അഞ്ചാം ക്ലാസ്സുകാരൻ മകൻ്റെ മുഖം  ശ്രദ്ധയിൽ പെട്ടത്. കാര്യം തിരക്കി .  ഇ വി എസ് പരീക്ഷയിലെ ഒരു ചോദ്യത്തിന് ഉത്തരം  എഴുതാൻ കഴിഞ്ഞില്ല. അതാണ് കാര്യം.

“ചോദ്യം ഏതായിരുന്നെടാ? “. മൊബൈൽ മാറ്റിവച്ചു കാര്യം തിരക്കി.

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിത ആരാണ്?

‘ബച്ചേന്ദ്രി പാൽ അല്ലെ? ‘ ഉത്തരം ഗൂഗിൾ സഹായമില്ലാതെ തന്നെ പറഞ്ഞു കൊടുക്കാൻ കഴിഞ്ഞതിൻ്റെ അഭിമാനത്തോടെ ഞാൻ ചാടിവീണു.
പക്ഷെ അവൻ്റെ പ്രശ്നം അതല്ലായിരുന്നു.. അവന് ഉത്തരം അറിയാമായിരുന്നു.  ആ സമയത്ത് മറന്നുപോയതാണ്. ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കുന്ന ഒരു അച്ഛൻ്റെ സൈക്കോളജിക്കൽ അപ്പ്രോച്ച് പുറത്തെടുത്തു ഞാൻ അവൻ്റെ തോളിൽ തട്ടി പറഞ്ഞു. “പോട്ടെടാ. ഒരു ചോദ്യമല്ലേ. നിസ്സാരം!”

സ്വതവേ പെർഫെക്ഷനിസ്റ് ആയ ചെറുക്കൻ്റെ വിഷമം ദേഷ്യമായി പരിണമിച്ചു. അവൻ കലിപ്പോടെ പറഞ്ഞു, “ഈ പെണ്ണുങ്ങൾ എന്തിനാ എവറസ്റ്റ് കേറാൻ പോകുന്നത്..അടുക്കളയിൽ കഞ്ഞിയും കറിയും വച്ചിരുന്നാൽ പോരെ?”

ഓഫിസിലും സുഹൃത്തുക്കൾക്കിടയിലും സ്ത്രീപക്ഷവാദം  നടത്തുന്ന,  പുരോഗമനവാദിഎന്ന് സ്വകാര്യമായും പരസ്യമായും അഹങ്കരിക്കുന്ന ഞാൻ അല്പം സ്തബ്ധനായി ഇരുന്നുപോയി.

‘കുഞ്ഞുവായിൽ വന്ന വലിയ വർത്തമാനം’ ആയി ആ ഡയലോഗിനെ  തള്ളി കളയാം എന്ന് ചിന്തിച്ചെങ്കിലും അവൻ്റെ കൊച്ചുജീവിതത്തിൽ നിന്ന് അവൻ ഉൾകൊണ്ട കാഴ്ചപാട് സ്ത്രീകൾ കഞ്ഞിയും കറിയും വെച്ചു വീട്ടിലിരിക്കേണ്ടവർ മാത്രമാണ്  എന്നതാണല്ലോ എന്നാണോർത്തത്. മാത്രമല്ല, ആ ഒരു കാഴ്ചപ്പാട് രൂപീകരിക്കാൻ അറിഞ്ഞോ അറിയാതെയോ അവൻ്റെ കണ്മുന്നിൽ ഉള്ള മാതൃകയായ ഞാനും കാരണക്കാരൻ ആണല്ലോ എന്ന കുറ്റബോധവും വന്നുകൂടി.

സ്ത്രീകൾ  കൂടുതൽ അഭ്യാസങ്ങൾക്ക് പോകാതെ ഭരിക്കപ്പെടുകയും വേണ്ടിവന്നാൽ പീഡിപ്പിക്കപ്പെടുകയും ചെയ്യേണ്ടവരാണ് എന്ന ചിന്തകൾ തന്നെ ആണ് ‘ഗോവിന്ദ്’ മാരെയും ‘ഗോവിന്ദച്ചാമി’കളെയും ഭരിക്കുന്നത് . അവരെ  സൃഷ്ടിക്കുന്നതോ ഞാൻ അടക്കമുള്ള സമൂഹവും. പുരോഗമനവാദം ഫേസ്ബുക്ക് ലെയും  ഓഫീസിലെ തർക്കസദസ്സുകളിലെയും നിരർത്ഥകവാക്കുകളിൽ മാത്രം ഒതുങ്ങിയാൽ പോരാ എന്ന ചിന്ത കൊണ്ട് ഞാൻ അസ്വസ്ഥനായി.

എൻ്റെ നിശബ്ദതയുടെ അർത്ഥം മനസ്സിലാകാതെ മകൻ അടുത്ത് വന്നു കുറ്റബോധത്തോടെ പറഞ്ഞു, “ഇനി ഫുൾമാർക്ക് മേടിച്ചോളാം അച്ഛാ”. അപ്പോൾ  തീരെ ചെറിയ ഒരു കുഞ്ഞിനെ എന്ന പോലെ അവനെ ഞാൻ മടിയിൽ പിടിച്ചിരുത്തി മുടിയിൽ തലോടി. ഭാര്യ അപ്പോൾ ഓഫീസ് ജോലി  കഴിഞ്ഞു വന്ന് അടുക്കളയിൽ അത്താഴപണിയുടെ തിരക്കിലായിരുന്നു.

എൻ്റെ പുരോഗമനവാദം പൊള്ളയായ വാക്കുകളിൽ മാത്രം ഒതുങ്ങിയാതായിരുന്നല്ലോ എന്ന തിരിച്ചറിവോടെ ഒരു സ്വയം തിരുത്തലിനു തയ്യാറെടുത്ത് മകനെയും കൂട്ടി ഞാൻ അടുക്കളയിലേക്ക് നടന്നു.

GREG RAKOZY STUX

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

1 comment

Leave a Reply

You May Also Like
Read More

തിങ്കളാഴ്ച നിശ്ചയം

പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനും പത്രപ്രവർത്തകനുമായ ക്രിസ്റ്റഫർ ബുക്കർ പറഞ്ഞത് ഈ ലോകത്താകെ മനുഷ്യർക്ക് പറയാൻ അടിസ്ഥാനപരമായി എഴു പ്ലോട്ടുകളേ ഉള്ളൂ എന്നതാണ്. എന്നിട്ടും നൂറുനൂറായിരം…
Read More

ഏകാന്തതയുടെ രാജകുമാരി

അങ്ങകലെ നീ എന്തുചെയ്യുന്നു എന്നെനിക്കറിയില്ല. മൂടൽമഞ്ഞിലെന്നപോലെ അവ്യക്തമായ്‌ തെളിയുന്ന നിൻ്റെ രൂപം,  പരിഭവങ്ങളും പരാതികളും വിമർശനങ്ങളുമായി വാക്കുകളാലെന്നെ തേടിയണയും നേരങ്ങളിലൊന്നിൽ ഒരു യാത്രമൊഴിപോലെ മിന്നിയകലുന്ന…
Read More

സന്ദർശനം

വെയിൽ കത്തിയാളുമൊരുച്ചനേരത്ത്ആരോ മറന്നിട്ട നാട പോലെ അനാഥമായൊരുപഴയ സ്റ്റേഷനിൽനിന്നെ കാണാനായി, അതിനായ് മാത്രം..ഞാൻ തീവണ്ടിയിറങ്ങുന്നത്ഉണർവിലെന്ന പോലത്രമേൽ വ്യക്തമായ്പുലരിയെത്തുന്നേരമെവിടെ നിന്നോ വന്നസ്വപ്നത്തിനൊടുവിൽ ഇന്നലെ കണ്ടു.. നീ…
Read More

പരിഭാഷകൾ

എനിക്കും നിനക്കും പൊതുവായിരുന്ന ഒരേയൊരു ഭാഷയിൽ പ്രണയത്തിൻ്റെ മധുവിധുക്കാലത്താണ് നീ പറയുന്നത്.. പുതിയ ഭാഷകൾ പഠിക്കൂ.. നമ്മൾ ഇനിയും കേൾക്കാത്തവ ഓരോന്നിലും പ്രണയത്തിൻ്റെ പരിഭാഷ…
Read More

ഇന്നലെകളിൽ നിന്ന്

കാലത്തെ ചങ്ങലക്കിട്ട് അടിമയാക്കാൻ കഴിയുന്നൊരു വേളയിൽ തുടങ്ങിയിടത്തേക്ക് എനിക്ക് തിരിച്ചു പോകണം കരിയിലകളെ വാരിയെടുത്ത് മാമരത്തലപ്പുകളോട് വെറുതെ കലമ്പലുണ്ടാക്കി ചുരമിറങ്ങിയ കാറ്റുകൾ അലഞ്ഞു നടക്കാറുള്ള…
Read More

ചങ്ങാതിമാർ

വെയിലു വന്നപ്പോൾ കണ്ടതേയില്ല തണലു പങ്കിട്ട ചങ്ങാതിമാരാരെയും! @ആരോ PHOTO CREDIT : RFP Share via: 12 Shares 1 1 1…
Read More

എത്തും.. എത്താതിരിക്കില്ല

അറിയാതെ മാറിക്കയറിയ ഒരു ട്രെയിൻ പോലെ നീ എന്നെയും നിന്നിലെടുത്ത് പായുകയായിരുന്നു.. ഞാനറിയാത്ത ഭൂമികകൾ കേൾക്കാത്ത ഭാഷകൾ.. എന്നെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് നീണ്ട ചൂളംവിളികൾ..…
Read More

ഖബർ

“ഇവിടെ ഒരു ഖബർ ഉണ്ടായിരുന്നു എന്നത് തെളിയിക്കാനുള്ള രേഖ വല്ലതും ഹാജരാക്കാനുണ്ടോ?” കോടതിയുടെ ചോദ്യം “ഇല്ല. പക്ഷേ രേഖ ഇല്ല എന്നത് കൊണ്ട് ഖബർ…
Read More

അവർ

നൂറുനൂറു അരുവികൾ ചേർന്നു കരുത്തയായ വലിയൊരു നദി പോലെ ഞങ്ങൾക്ക് മുന്നിലേക്ക് അവർ ഒഴുകി വന്നു നിറഞ്ഞു. അവർ നിശബ്ദരായിരുന്നു.. പക്ഷേ അവരുടെ നിശബ്ദതയിൽ…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 1

മലയാള നാട്ടിൽ മണ്ണിൻ്റെ ഉടമകളും നാടുവാഴികളുമായിരുന്ന ഒരു ജനതയെ അടിമകളാക്കുകയും തുടർന്ന് പൊതുവഴിയിൽ നടക്കുന്നതും, നല്ല വസ്ത്രം ധരിക്കുന്നതും, വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നതും, പണിക്ക് അർഹമായ…
Read More

വിസ്‌മൃതിയിൽ നിലാവ് പെയ്യുമ്പോൾ

വിസ്മൃതിയിലെങ്ങോ നിലാവു പെയ്തൊഴിയവേ.. നിൻ്റെ തീരങ്ങളിൽ ഇളവേൽക്കുവാൻ വന്ന ഒരു മേഘശകലമായ് ഒഴുകിയിരുന്നു ഞാൻ. ഇരുൾ മാഞ്ഞു മെല്ലെ തെളിയുന്ന മാനം പോൽ മറവി…
Read More

ചില നിശബ്‌ദവൈറസുകൾ

അന്ന് മാർച്ച്‌ 13 ആയിരുന്നു. ഡോമിനിക് ലാപിയറിൻ്റെ ‘സിറ്റി ഓഫ് ജോയ്’ എന്ന നോവലിൽ പ്രളയവും കോളറയും പിന്നാലെ ചുഴലിക്കാറ്റും തകർത്തെഞ്ഞിട്ടും ആനന്ദനഗരമെന്ന് പേരുള്ള…
Read More

പത്തൊമ്പതാം നൂറ്റാണ്ട്

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം വെള്ളിത്തിരയിൽ എത്തിച്ച വിനയന്‍റെ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് ആമസോൺ പ്രൈമിലൂടെ ഒ.ടി.ടി. റിലീസ് ചെയ്തിരിക്കയാണ്. വിനയൻ തന്നെ സംവിധാനവും തിരക്കഥയും…
Read More

ചിലന്തി വലകൾ

കിടപ്പുമുറിയുടെ വാതിൽ തുറന്ന് ഭാര്യ മെല്ലെ അകത്തു കടക്കുന്നതും, കട്ടിലിനടിയിൽ നിന്ന് അധികം ഒച്ചയുണ്ടാക്കാതെ (ഭർത്താവിൻ്റെ ഉറക്കത്തെ തടസ്സപ്പെടുത്താതിരിക്കാൻ) എന്തോ വലിച്ചെടുക്കുന്നതും, എന്തെല്ലാമോ അടുക്കിവയ്ക്കുന്നതും,…