ചില കാര്യങ്ങൾ അല്ലെങ്കിലും അങ്ങനെയാണ്. മനസ്സിൽ കിടന്നിങ്ങനെ പതിയെ പതിയെ ചൂടുപിടിക്കും. പിന്നെ ചെറിയ നീർകുമിളകൾ ആയിട്ട് അവ മുകളിലോട്ടു ചലിക്കും. അത് കുറച്ച് നേരംകൂടി അതുപോലെ വച്ചാൽ തിളച്ചുമറിയും. അകത്തുള്ളതെല്ലാം വെന്തു പാകപ്പെട്ടു പുറത്തേക്കു വരാൻ പരുവത്തിനാവും. പിന്നെ അവയെ പുറത്തോട്ട് എടുത്ത് ആവശ്യക്കാർക്ക് കൊടുക്കുക എന്നത് നമ്മൾ വിചാരിച്ചാൽ മാത്രമേ നടക്കൂ.

ഈ അക്ഷരങ്ങൾ ഇപ്പോൾ ഇവിടെ ജന്മമെടുക്കുന്നതും ആ ഒരു തോന്നൽ ഉണ്ടായതുകൊണ്ടു മാത്രം ആണ്. അക്ഷരങ്ങൾക്ക് പിന്നെ അച്ഛനും അമ്മയും എല്ലാം ഒരാൾ തന്നെയാണ്. കുടിലിൽ നിന്നാണോ കൊട്ടാരത്തിൽ നിന്നാണോ അവ ഉടലെടുക്കുന്നത് എന്നു  വായിക്കുന്നവൻ ചിന്തിക്കാൻ മെനക്കെടാറുമില്ല. ഭാഗ്യമുള്ള വർഗം തന്നെ. സ്വന്തം ജാതിയും മതവും വർഗ്ഗവും ഓർത്തു സമയം കളയേണ്ടതില്ലലോ!

എന്നാൽ മനസ്സിൽ കിടന്നു ചൂടുപിടിച്ചു തുടങ്ങുമ്പോഴേ ആ തീയങ്ങു കെടുത്തിയാൽ പിന്നെ ഈ പറഞ്ഞതൊന്നും നടക്കുകയുമില്ല. ഉള്ളിൽ ഒരു കനൽ എരിഞ്ഞുകൊണ്ടേയിരിക്കുന്നവർക്ക് മാത്രേമേ വീണ്ടും ആ ചൂട് തിരിച്ചു കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. അതിനെ എന്നെന്നേക്കുമായി കെടുത്തികളയാം എന്നു കരുതിയാലും ചിലപ്പോൾ പരാജയം ആയിരിക്കും ഫലം. കാരണം കനലിന് ഒരു പ്രത്യേകതയുണ്ട്. ഊതി കെടുത്തുവാൻ ശ്രമിക്കുന്തോറും കനലിൽ നിന്നും തീയുടെ പുതിയ നാമ്പുകൾ മുകളിലേക്ക് ഉയരും. ആ ആളലിൽ വെന്തു വെണ്ണീറാവാനും ചിലപ്പോൾ സാഹചര്യമുണ്ടായെന്നു വരാം. എന്നാൽ മറ്റുചിലപ്പോഴാവട്ടെ അവ മനസ്സിനെ കൂടുതൽ പ്രകാശിപ്പിക്കുന്ന വെളിച്ചമായി ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് പകർത്തപ്പെട്ടുകൊണ്ടിരിക്കാം. മരവിച്ചുറച്ച മനസ്സിന് ആശ്വാസമേകുന്ന ചെറുചൂടാകാനും, സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ നിനച്ചിരിക്കാത്ത നേരത്ത് മനസ്സിനെ വിഴുങ്ങാൻ മാത്രം പാകമെത്തിയ വലിയ നാളങ്ങളാവാനും അതിനു കഴിയും. എൻ്റെ  ഉള്ളിലെ കനലുകൾ അതിശൈത്യത്തിൽ  ഉറഞ്ഞു പോയ മനസ്സിനെ വീണ്ടെടുക്കാൻ പരിശ്രമിക്കുകയാണ്. ചുറ്റും വന്നു മൂടപെട്ട മഞ്ഞുമലകളെ പതിയെ ഉരുക്കികൊണ്ടു വിറങ്ങലിച്ചിരിക്കുന്ന മനസ്സിന് ആശ്വാസമേകിക്കൊണ്ട് എന്തൊക്കെയോ പറയാൻ തുടങ്ങുകയാണ് അവ.

ഇനിയും അവയെ അടക്കി നിർത്തുവാൻ വയ്യ. പറയട്ടെ, അവയ്ക്ക് പറയാൻ ഉള്ള കഥകളും പരിഭവങ്ങളും എല്ലാം പങ്കുവെക്കപെടട്ടെ. ജീവൻ വെടിഞ്ഞിട്ടും വീണ്ടും തീയിൽ നിന്നും ഉയിർത്തെഴുന്നേറ്റു പുതു ജീവനുമായി ഉയരങ്ങൾ കീഴടക്കുന്ന ഫീനിക്സ് പക്ഷിയെ പോലെ, ആ അക്ഷരങ്ങൾ കനലിൽ നിന്നും ഉയിർത്തെഴുന്നേൽക്കപെടട്ടെ. പറയാൻ ബാക്കി വെച്ചതും, പറഞ്ഞു മുഴുമിക്കാൻ കഴിയാഞ്ഞതുമായ എല്ലാം തന്നെ ഒന്നിൽ നിന്നും വീണ്ടും തുടങ്ങട്ടെ….

GREG RAKOZY KELLY SIKKEMA
Bookmark (0)

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

3 comments

Leave a Reply

You May Also Like
Read More

നൂറ് സിംഹാസനങ്ങൾ

പെരുച്ചാഴികളെ പോലെയാണ്‌ ചില ജനസമൂഹങ്ങൾ. നമ്മുടെ കാൽകീഴിൽ  അവരുടെ ലോകമുണ്ട്. പൊതുസമൂഹത്തിൻ്റെ, സവർണ്ണതയുടെ കാൽകീഴിൽ അമരാൻ വിധിക്കപ്പെട്ട  അവർ അതി വിദൂരമല്ലാത്ത ഒരു ഭൂതകാലത്തിൽ…
Read More

വിജയത്തിനെത്ര രഹസ്യങ്ങൾ

പതിറ്റാണ്ടുകളായി മലയാളികളെ നിത്യം പ്രചോദിപ്പിക്കുന്ന ബി.എസ്. വാരിയരുടെ മറ്റൊരു വിശിഷ്ടകൃതി. സ്നേഹം, ബന്ധങ്ങൾ, സത്യസന്ധത, ക്ഷമ തുടങ്ങിയ ശാശ്വതമായ ജീവിത മൂല്യങ്ങൾ വളർത്തിയെടുക്കാൻ വായനക്കാരെ…
Read More

ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും

വസന്ത് എസ് സായി സംവിധാനം ചെയ്ത മൂന്ന് കാലഘട്ടങ്ങളിൽ ജീവിച്ച മൂന്ന് പെണ്ണുങ്ങളുടെ കഥ പറയുന്ന ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’ എന്ന തമിഴ്…
Read More

യാത്ര

ഉള്ളുനീറുമ്പോഴും പുഞ്ചിരിതൂകിയൊരു കട്ടനൂതികുടിച്ച്‌, ഭൂതക്കാലത്തിലെവിടെയോ മറഞ്ഞ നിറമാർന്ന ചിത്രങ്ങളുടെ നിഴലിൽ അലിഞ്ഞ്‌, ആഗ്രഹിച്ചപ്പോഴൊക്കെയും പെയ്യാതെ മാറിയകന്ന മഴയുടെ വരവും കാത്ത്‌, അർത്ഥമൊഴിഞ്ഞ്‌ കേൾവിക്കാരകന്ന വർത്തമാനകാലവുമായ്‌,…
Read More

ആംബ്രോസിൻ്റെ ക്ഷണക്കത്ത്

സ്കള്ളേർസിൻ്റെ ഗ്രൂപ്പിൽ പൊട്ടിച്ചിരി സ്മൈലികളുടെയും അൺപാർലിമെൻ്റെറി വാക്കുകളുടെയും ഒരു പെരുമഴ കണ്ടാണ് ഞാൻ ഫോൺ കയ്യിലെടുത്തത്. മുകളിലോട്ട് സ്ക്രോൾ ചെയ്തു നോക്കുമ്പോൾ കോയ, ഒരു…
Read More

നീയും ഞാനും 

അപ്പുറത്തെ മുറിയിൽ ക്വാറന്റൈനിൽ നീ ഇപ്പുറത്ത് ഞാനും നമ്മുടെ ശ്വാസനിശ്വാസങ്ങൾ ഒരു ചുവരിൻ്റെ ദൂരത്തിൽ ഒരു കുഞ്ഞൻ അണുവിനാൽ ബന്ധിതരായി നീയും ഞാനും…. KELLY…
Read More

എസ്ബിഐ യിൽ വമ്പിച്ച ഇളവുകളോടെ “ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി”

കോവിഡ്-19 സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും കടുത്ത സാമ്പത്തികപ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ പരിതസ്ഥിതി കണക്കിലെടുത്തു കൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ കുടിശ്ശികക്കാർക്കായി വമ്പിച്ച…
Read More

ശൂന്യത

എഴുതുവാനെന്നോണം തൂലിക പിടിച്ചപ്പോഴൊക്കെ വിരലുകൾ വിസ്സമ്മതിച്ചു, എഴുതി തുടങ്ങിയവ മുഴുവിപ്പിക്കാൻ അവ സമ്മതിച്ചുമില്ല, എന്നാൽ എഴുതിയവ ഓരോന്നായി വായിച്ചു തുടങ്ങുമ്പോഴൊക്കെ മിഴികൾ നിറഞ്ഞു തുടങ്ങി,…
Read More

തലമോടികൾ

ഉറക്കമെണീറ്റാലന്തിവരെയെത്ര തലമോടികൾ വകഞ്ഞും ചീവിയും ചീകാതെയും നരച്ചും ചെമ്പിച്ചും കറുത്തും പിരിഞ്ഞും പിരിയാതെയും നീർത്തും തൂക്കിയും ചുരുട്ടിയും തലമോടിയെച്ചിന്തിച്ചുറക്കമില്ലാരാത്രികൾ അതിലൊരു രാത്രിയിൽ മരണം പാതിമെയ്യായ…
Read More

മുൻപ്

മുൻപ് എപ്പോഴാണ് നമ്മളിതു വഴി വന്നത്? ഞാനിന്നാദ്യമായി കാണുന്ന ഈ നഗരം അവസാനിക്കുന്നിടത്തെ അശരീരികൾ പോലെ എവിടുന്നോ കുട്ടികളുടെ കളിചിരികൾ കേൾക്കുന്ന, മങ്ങിയ വെളിച്ചം…
Read More

പണം പിൻവലിക്കാൻ ഇളവുകളുമായി എസ്ബിഐ

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ അക്കൗണ്ടുള്ള ശാഖയിൽ നിന്നല്ലാതെ അന്യ ശാഖകളിൽ നിന്ന് പണം പിൻവലിക്കുന്നത് സംബന്ധിച്ച നിബന്ധനകളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ…
Read More

തിരികെ

അക്ഷരങ്ങൾ കൊണ്ട് മനസ്സിൽ ദൃശ്യജാലം തീർക്കുന്ന, തികച്ചും വ്യത്യസ്തമായ പത്ത്  കഥകൾ അടങ്ങിയ കഥാസമാഹാരമാണ് സായ്‌റ എഴുതിയ ‘തിരികെ’ . ‘തിരികെ’യിൽ എറ്റവും ചർച്ച…
Read More

നിബിഢവനങ്ങൾ

ചിലർ നിബിഢവനങ്ങളെ പോലെയാണ് ഗഹനമായ ശാന്തതയുടെ പച്ചപ്പ് കണ്ട് പൂമരത്തലപ്പുകളുടെ വർണജാലം കണ്ട് നാമകത്ത് കയറും. ഇലച്ചാർത്തുലയുന്ന ശബ്ദങ്ങളിൽ കണ്ണഞ്ചിക്കുന്ന നിറഭേദങ്ങളിൽ മത്തു പിടിപ്പിക്കുന്ന…
Read More

അമൃതം

രാജാവ് കവിയായിരുന്നു,ഭാവനാവിലാസം കൊണ്ട് സമ്പന്നനും.രാജ്യത്തെ ഓരോ തൂണിനും തുരുമ്പിനുംകവിത തുളുമ്പുന്ന പേരിട്ടു രാജാവ് ആത്മനിർവൃതി കൊണ്ടു.പ്രജകൾക്കിടയിലേക്ക് ജീവനില്ലാത്തതെങ്കിലുംകവിതാമയമായ വാക്കുകളെകൃത്രിമ ചിറകുവച്ച് പറത്തിവിട്ടുഎന്നിട്ടും ‘വാക്കാണ്, അറിവാണ്…